“മേക്കാച്ചിങ്ങ ഇത്രേമുള്ളപ്പോ കീക്കാച്ചിങ്ങ എന്തൊണ്ടളിയാ” എന്നു് അത്ഭുതപ്പെട്ടു്, കുമ്പളങ്ങയുടെ വലിപ്പം കണ്ട, കാച്ചിൽ വിദഗ്ദ്ധരും “കാച്ചിൽ” ബാധിതരുമായ രണ്ടു് അളിയന്മാർ സംയുക്തമായി കുമ്പളത്തിന്റെ അടിവേരുമാന്തി, “ഇലക്ഷൻ ഫലം” വന്നപ്പോൾ, വീണ്ടും അതിശയകരമായി അത്ഭുതപ്പെട്ടു എന്നൊരു ഐതിഹ്യം, ചുരുങ്ങിയപക്ഷം, വൈദ്യുതിയാശാൻ മണിയാശാൻ പൂണ്ടുവിളയാടുന്ന ബയോസ്ഫിയറായ മദ്ധ്യകേരളത്തിലെങ്കിലും നിലവിലുണ്ടു്.
മുഖ്യമന്ത്രിയുടെ മരുമോനും, മന്ത്രി മരാമത്തനുമായ പി. എ. മുഹമ്മദ് റിയാസ് ഇക്കഴിഞ്ഞദിവസം, തന്റെ “പഴയ സ്റ്റാൻഡിൽ നിന്നും കടുകിട-അണുവിട വ്യതിചലിക്കാൻ വിസമ്മതിക്കുന്ന വടകര സ്റ്റാൻഡിന്റെ” പരിസരത്തിലെ അതിഥിമന്ദിരത്തിനു് ചുറ്റും മിന്നൽപ്പിണറായി നടത്തിയ കൊള്ളിയാൻ പരിശോധനയിൽ, ഒഴിഞ്ഞ മദ്യക്കുപ്പികൾ, പൂർവ്വാശ്രമത്തിലെ അദ്ദ്യത്തിന്റെ ആക്രിസ്നേഹം മൂലമാവാം, ശ്രദ്ധയിൽപ്പെടുകയും, മുഹമ്മദ് നബി (സ) നേരില്ക്കണ്ടറിഞ്ഞു് വെളിപ്പെടുത്തിയിട്ടുള്ള സുവർക്കത്തിലെ നിറഞ്ഞൊഴുകുന്ന മദ്യപ്പുഴ മോഡലിനു് പകരം, ഏതു് ആല്കഹോളിക്കിനെയും നിരാശയുടെ അഗാധഗർത്തത്തിലേക്കു് തള്ളിയിടാൻ പര്യാപ്തമായ വിധത്തിൽ, ഒറ്റത്തുള്ളിപോലും ബാക്കിയില്ലാത്ത മദ്യക്കാലിക്കുപ്പികൾ കണ്ടെത്തിയതിന്റെ പേരിൽ ഫയങ്കരമായി ചൂടാവുകയും, വടകര പഴയ സ്റ്റാൻഡ് പരിസരത്തിൽ “സ്ഥിതിസമത്വം ചെയ്യുന്ന” അതിഥിമന്ദിരത്തിലെ (മാക്രിസ്റ്റുകൾ അല്ലാത്ത) ജീവനക്കാർക്കെതിരെ കർശനമായ “നടനട-പടിപടികൾ” സ്വീകരിക്കാൻ, ചീഫ് എൻജിനിയർക്കു് നിർദ്ദേശം നല്കുകയും ചെയ്തത്രെ!
(കേരളത്തിൽ/ഭാരതത്തിൽ ജനപ്രതിനിധികളായ “മന്ദ്രികൾ” കല്പിക്കാറേയുള്ളു, അപേക്ഷിക്കാറോ നിർദ്ദേശിക്കാറോ ഇല്ല എന്നിരിക്കെ, മരാമത്തൻ “മന്ദ്രി”, “heir apparent” റിയാസ് “രാജകീയമായി” കല്പിക്കുന്നതിനുപരം എന്തുകൊണ്ടു് കേവലമായ ഒരു നിർദ്ദേശം നല്കി എന്നതു് എന്റെ “ആർഷഭാരത ആദ്ധ്യാത്മിക തത്വജ്ഞാനപീഠത്തിനു്” അതീതമാണു്. എല്ലാമറിയാൻ ആർക്കും കഴിയില്ലതന്നെ!)
മുകളിൽ സൂചിപ്പിച്ച “മേക്കാച്ചിങ്ങ – കീക്കാച്ചിങ്ങ അളിയന്മാരുടെ കാച്ചിൽ ഫിലോസഫിക്കൽ പരിപ്രേക്ഷ്യത്തിൽ” നിന്നു് ചിന്തിക്കുമ്പോൾ, “അതിഥിമന്ദിരത്തിനരികിൽ ഇത്രേം കാലിക്കുപ്പികളുള്ളപ്പോ, കേരള കംണിഷ്ട് കേർമെന്റിന്റെ മദ്യവർജ്ജനനയപ്രകാരമുള്ള ‘ബെവ്‌കോ ഔട്ട് ലെറ്റിനുള്ളിൽ’ നിറഞ്ഞമദ്യക്കുപ്പികൾ എന്തുണ്ടമ്മായിയപ്പാ” എന്നാവും മരാമത്തൻ വകുപ്പൻ മന്ദ്രി റിയാസ് വിചാരിച്ചിട്ടുണ്ടായിരിക്കുക എന്നാണെന്റെയൊരു മാർക്സിയൻ ഐഡിയോളജിക്കൽ തോന്നൽ.
പൊതുമരാമത്തിനെപ്പറ്റി യാതൊരു ഗ്രാഹ്യവുമില്ലെങ്കിൽ, നുമ്മ കംണിഷ്ടുകൾ ഏതെങ്കിലുമൊക്കെ അതിഥിമന്ദിരങ്ങളുടെ ചുറ്റുപാടുകളിൽ, ആക്രിശേഖരണ-അനന്ത-ശങ്കരനാരായണന്മാരെപ്പോലെ, “ദീപയും” ദീപവും കൊളുത്തി നാഥയോ, നാഥനോ, പ്രത്യയശാസ്ത്രമോ ഇല്ലാതെ, ചെർണോബിലുകളിൽ “കുടി”കൊള്ളുന്ന മദ്യത്തിന്റെ കാലിക്കുപ്പികൾ പെറുക്കാനിറങ്ങും.
ജനത്തിന്റെ ആരോഗ്യസംരക്ഷണത്തെപ്പറ്റി യാതൊരു ഗ്രാഹ്യവുമില്ലെങ്കിൽ, തലയ്ക്കു് പ്രത്യയശാസ്ത്രപരമായ പരിക്കേറ്റവർ എന്ന നിലയിൽ, നുമ്മ കംണിഷ്ടുകൾ, അട്ടപ്പാടി, പിണുപാടി, വീണപാടി, ക്യാംപസ് “വാസ്കിനേഷൻ”, സ്പോട്ട് റജിസ്‌ട്രേഷൻ എന്നെല്ലാം ഏറ്റുപാടി മുടുക്കരും മുടുക്കികളുമായി ചമയും.
വിദ്യാഭ്യാസത്തെപ്പറ്റി യാതൊരു ഗ്രാഹ്യവുമില്ലെങ്കിൽ, നുമ്മ കംണിഷ്ടുകൾ, പ്രത്യയ”ശാസ്ത്ര”പരവും മത”ശാസ്ത്ര”പരവുമായ കറകളൊന്നും പുരളാത്ത മലയാളക്കരയിലെ വിദ്യാർത്ഥികൾ ആൺപെൺഭേദമില്ലാതെ “ത്രീഫോർത്ത്” (“മുക്കാൽ” എന്നു് ശാസ്ത്രീയ മലയാളം) ധരിക്കേണ്ടതിന്റെ സാമൂഹികമായ ആവശ്യകതയെപ്പറ്റി വാചാലരാകും.
വിദ്യാഭ്യാസത്തെ “കാലാക്കി” (1/4) പരിമിതപ്പെടുത്തി കാൽക്കീഴിലാക്കാൻ കഴിയുന്നില്ലെങ്കിൽ, സുന്നത്ത് മോഡലിൽ, മുക്കാലാക്കിയെങ്കിലും (3/4) പരിമിതപ്പെടുത്താൻ നുമ്മ കംണിഷ്ടുകൾ ബാദ്ധ്യസ്ഥരാണു്.
കാരണം, “താനൂക്കിയവളെ താൻതന്നെ കല്ലെറിഞ്ഞു് കൊല്ലുന്നതിനെ” ന്യായീകരിക്കുന്ന ഏഴാം നൂറ്റാണ്ടിലെ അറേബ്യൻ പെനിൻസ്യുലയിലെ കാട്ടറബിയൻ തിയൊളോജിക്കൽ നിയമവ്യവസ്ഥയായ അല്ലാഹുവിന്റെ ഷരിയയിലേക്കുള്ള മനുഷ്യവർഗ്ഗത്തിന്റെ പിൻപ്രയാണത്തിന്റെ പാതയിലൂടെ അതിവേഗം “പിന്നേറുക” എന്ന ആത്യന്തികലക്ഷ്യം പിന്തുടരുന്ന നുമ്മ പിണൂവിയൻ കണ്ണൂരിസ്റ്റ് കംണിഷ്ടുകൾക്കു് മുക്കാലുകളോടുള്ള ബന്ധം, “സ്വന്തം കൊതം നോക്കി ഓടിക്കോളുക” എന്ന വാരിയംകുന്നിയൻ പ്രത്യയശാസ്ത്രത്തിന്റെ ഒരു അവിഭാജ്യഘടകം എന്ന നിലയിൽ, നുമ്മ കാടൻ കംണിഷ്ടുകൾക്കു് ജനിതകമായി, പരമ്പരാഗതമായി, ലഭിച്ച ഒരു സവിശേഷഗുണമാണു്.