F.B. 2022-24
June 01 2022 07:57
“മതതീവ്രവാദികളെ ചവിട്ടിമെതിക്കുന്ന കേന്ദ്രഭരണകൂടത്തിനെതിരെ യോജിച്ച സമരമുഖം തുറക്കേണ്ടതാണു്.” – സി.പി.ഐ. (എം. അല്ല!)
യന്ത്രം എന്നുകേട്ടാൽ സി.പി.ഐ. (എം.) സമരമുഖം തുറക്കുമെന്നതിനാലാവണം നല്ലൊരു മെതിയന്ത്രം വാങ്ങി മതതീവ്രവാദികളെ “ചവിട്ടിമെതിക്കൽ” ഒഴിവാക്കാൻ കേന്ദ്രഭരണകൂടം ഭയക്കുന്നതു്.
June 01 2022 14:19
“ഹൈക്കോടതി ഫാത്തിമയെ ആദിലയ്ക്കൊപ്പം (ആദിലയെ ഫാത്തിമയ്ക്കൊപ്പമല്ല!) വിട്ടു.” – വാർത്ത
അതിപ്പോ, മാഫിയാമോഡലിലെ കൊല്ലും കൊലയും സ്വജനപക്ഷപാതവും അഴിമതിയുമെല്ലാം, മല്ലു മാക്രിസ്റ്റ് ഭാഷയിൽ പറഞ്ഞാൽ, “നിച്പച്ചമായി” അന്വേഷിക്കണമെന്നു് ഇൻഡ്യൻ കോൺസ്റ്റിറ്റ്യൂഷനിലെ ക്രിമിനൽ നിയമവ്യവസ്ഥ സംശായാതീതമായി അനുശാസിക്കുന്നുണ്ടെങ്കിലും, രാഷ്ട്രീയത്തിലെ വെടിവെപ്പുകാരായ “വൻവയറൻ-വളിവയറൻ-വൻതോക്കുകൾ” “സമയോചിതവും യഥോചിതവുമായി” ഇടപെട്ടാലല്ലാതെ, പിണു മോഡൽ “ജനാധിപധികൾ” “തിരുവായ്ക്കു് എതിർവായില്ലാതെ” വാഴുന്ന കേരളം പോലുള്ള “ബംബർ ബൺ” പ്രബുദ്ധരുടെ വികസനരാഷ്ട്രീയാധിഷ്ഠിതമായ സമ്പൂർണ്ണസാക്ഷരസമൂഹങ്ങളിൽ ഏതെങ്കിലും ഒരു കുറ്റാന്വേഷണം അവിഘ്നമായി മുന്നോട്ടു് പോകുമെന്നു്, “നിഷ്ക്കളങ്കരേ”, നിങ്ങൾ കരുതുന്നുണ്ടോ?
“CBI 5: In Vain” സിനെമാറ്റിക്ക് കേസന്വേഷണകാഴ്ച്ചപ്പാടിൽ നിന്നു് സാകൂതം വീക്ഷിച്ചാലേ, ഫാത്തിമ-ആദില = ആദില-ഫാത്തിമ ), [ആദില-ഫാത്തിമ = ഫാത്തിമ-ആദില] എന്ന, കേവലം മനുഷ്യജന്മപരമായ കേസുകെട്ടു്, ആ രീതിയിൽ കാണേണ്ട ഒരു സാമൂഹിക-സാമ്പത്തിക-സാംസ്കാരിക-രാഷ്ട്രീയ-മതപരവിഷയമാണെന്നു് മനസ്സിലാക്കാൻ നിനക്കു് കഴിയൂ.
ഗുണപാഠം: നിയമപുസ്തകത്തിലെ നിയമം നിനക്കനുകൂലമായതുകൊണ്ടു് ആ ആനുകൂല്യം നിനക്കു് ലഭിച്ചുകൊള്ളണമെന്നില്ല. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയപാർട്ടി, നിനക്കു് തികച്ചും അർഹതയുള്ള ആ ആനുകൂല്യം നിനക്കു് അനുവദിച്ചുനൽകേണ്ടതാണെന്ന സാമാന്യമായ ബോധം പോലുമില്ലാത്ത ഒരു കൂട്ടം മാഫിയോസിയുടേതാണെങ്കിൽ, ആ ആനുകൂല്യത്തിനുവേണ്ടി ഒന്നുകിൽ നിനക്കു് നീ നിന്റെ അന്ത്യശ്വാസം വലിക്കുന്നതുരെ മുദ്രാവാക്യം മുഴക്കി നിഷ്ഫലമായി കാത്തിരിക്കാം, അല്ലെങ്കിൽ, ഏതൊരു പുഴുവിനെയും കൃമിയെയുംപോലെ നീ ചത്തൊടുങ്ങുന്നതിനു് മുൻപു്, കാര്യത്തിന്റെ കാതലെന്തെന്നു് റീസണബിളായി മനസ്സിലാക്കി, നിന്നെ നയിക്കുന്നവർ എന്ന ഭാവേന നിന്നെ ചൂഷണം ചെയ്യുന്ന കാപാലികർക്കെതിരെ ബോധപൂർവ്വം ശബ്ദമുയർത്തി, ഒരു മനുഷ്യൻ എന്ന നിലയിൽ, നിന്റെ കഴിവുകൾക്കനുസൃതമായ ഒരു സ്ഥാനം ഈ ഭൂമിയിൽ കണ്ടെത്താനായി ശ്രമിക്കാം.
ഒരു പുഴുവോ, കൃമിയോ, കീടമോ, കമ്മ്യൂണിസ്റ്റോ, ഇസ്ലാമിസ്റ്റോ, ഹിന്ദുവിസ്റ്റോ, നസ്രാണിസ്റ്റോ, കാസായിസ്റ്റോ, പീലാസായിസ്റ്റോ, പീലാത്തോസിസ്റ്റോ, കായംകുളം കൊച്ചുണ്ണിസ്റ്റോ, മറ്റൊത്തിരിയിനം “ഇസ്റ്റുകളോ”, അതോ കേവലം ഒരു മനുഷ്യജീവി ആയോ, ഈ ഭൂമിയിലെ ജീവിതത്തോടെ അവസാനിക്കുന്ന നിന്റെ ജീവിതം ജീവിച്ചു് തീർക്കേണ്ടതു് എന്ന തീരുമാനം അന്തിമമായി കൈക്കൊള്ളേണ്ടതു് നീ മാത്രമല്ലാതെ മറ്റാരുമല്ല. നിന്റെ സ്വന്തം ജീവിതം എന്തായിരിക്കണം, എങ്ങനെ ആയിരിക്കണം എന്നു് തീരുമാനിക്കുന്നതു് മറ്റാരെങ്കിലുമാണെങ്കിൽ, ഏതെങ്കിലും ഒരു ഐഡിയോളജി ആണെങ്കിൽ, അതുവഴി നീ അവരുടെ/ആ ഐഡിയോളജിയുടെ കേവലമൊരു “മാരിയൊണെറ്റ്” ആവുക മാത്രമാണു് ചെയ്യുന്നതെന്നോർത്താൽ നിനക്കു് നല്ലതു്.
It depends only on you and nobody else! There is no point in blaming others or holding them accountable for your own ignorance.
June 02 2022 11:14
“Catch them young and they will be yours forever.”
That means, if you catch them young, you can raise them to be Islamists, Christians, Hindus, Communists or any other type of religious or political radicals, depending on your own religious or political affiliations.
“ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം?”
(“ചെറുപ്പകാലങ്ങളിലുള്ള ശീല അലക്കുമോ മാനുഷനുള്ള കാലം” എന്നു് മണിപ്രവാളം വേർഷൻ.)
“And they brought unto him also infants, that he would touch them: but when his disciples saw it, they rebuked them. But Jesus called them unto him, and said, Suffer little children to come unto me, and forbid them not: for of such is the kingdom of God. Verily I say unto you, Whosoever shall not receive the kingdom of God as a little child shall in no wise enter therein.” – Bible (King James Version): Luke 18: (15-17).
June 02 2022 11:51
For an educated and cultured democratic society, Marxism and communism should be like the plague and cholera together.
Developing a society based on Marxist ideology is quite simply an impossibility.
June 03 2022 07:41
വീണിതല്ലോ കിടക്കുന്നു തൃക്കാക്കരേൽ
കോണകവുമഴിഞ്ഞയ്യോ ശിവ ശിവ!
നല്ല മഞ്ഞക്കല്ലുകുറ്റിയോടൊത്തൊരു
കാരണഭൂതൻ വികസനനായകൻ…
(വീണുകിടക്കുന്നവനെ ചവിട്ടരുതു്. വിലാപഗാനം ആലപിയ്ക്കാനേ പാടൂ!)
[“വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!
നല്ല മരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപൻ കുമാരൻ മനോഹരൻ”]
– “മാർത്താണ്ഡവർമ്മ”: സി. വി. രാമൻ പിള്ള
June 03 2022 11:49
തൃക്കാക്കര ഇലക്ഷന്റെ രത്നച്ചുരുക്കം: പിണറായിയുടെ കായം മുഴുവൻ തിരുത മീനിന്റെ ഉളുമ്പുമണം പിടിച്ചു; വരണമാല്യമായി ലഭിച്ച പച്ചക്കറി-, കിഴങ്ങുവർഗ്ഗനെക്ലെസുകൊണ്ടു് സാമ്പാറുണ്ടാക്കി ഭുജിച്ചുഭുജിച്ചു്, സഖാവു് ജോ വൈദ്യന്റെ സെമി-വെജിറ്റേറിയൻ വളിപോലും അത്യുഗ്രമായി കായം മണക്കാൻ തുടങ്ങി.
June 03 2022 12:41
“തോൽവി സമ്മതിച്ചു് സി. പി. ഐ. (എം.)” – വാർത്ത
അതിന്റെ ആവശ്യമുണ്ടായിരുന്നില്ല.
മുഖ്യമന്ത്രി നേരിട്ടു് നയിക്കാത്തതുകൊണ്ടുമാത്രം പാർട്ടിക്കു് പറ്റിയ ഒരു ചെറിയ ചളുക്കിനെ, ആർക്കും ഒരു ചുക്കുമറിയാത്ത ഒരു “ബുദ്ധിജീവിപ്പാർട്ടി” എന്നു് UN-ലെ ദുരന്തവിഭാഗം സർട്ടിപ്പിക്കോത്ത് നൽകിയിട്ടുള്ള മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ “തോൽവി” എന്നൊക്കെ സമ്മതിക്കാൻ തുടങ്ങിയാൽ, “തോറ്റിട്ടില്ല, തോറ്റിട്ടില്ല, തോറ്റചരിത്രം കേട്ടിട്ടില്ല” എന്നും മറ്റുമുള്ള മുദ്രാവാക്യങ്ങൾ തൊണ്ടപൊട്ടുമാറു് വിളിച്ചുകൊണ്ടു്, മുൻപേ ഗമിക്കുന്ന ഇരട്ടച്ചങ്കൻ ഗോവിന്റെ പിന്നിലേ മണംപിടിച്ചു് ഗമിക്കുന്ന പോരാളി ഷായികളെപ്പോലുള്ള ന്യായീകരണമൂരിക്കുട്ടന്മാർ ഭാവിയിൽ, “ഇനി ആരെക്കൊണ്ടിപ്പാണർ പാടും തമ്പ്രാ!” എന്നു് ഹൃദയഭേദകമായി വിലപിക്കേണ്ടിവരില്ലേ, വരില്ലേ സഖാവേ എന്നു് ചോദിക്കുമെന്ന കേവലയാഥാർത്ഥ്യം പാർട്ടിയുടെ ഔദ്യോഗിക വക്താക്കൾ ആലോചിക്കേണ്ടതായിരുന്നു എന്നാണെന്റെ വിനീതമായ അഭിപ്രായം.
[കത്തുന്ന മണ്ണെണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചത്തിലിരുന്നുകൊണ്ടു് അവൾ ചിന്നമ്മ എഴുതുകയാണു്: നാളെ, തിങ്കളാഴ്ച്ച എന്റെ കല്യാണമാണു്. അതിനങ്ങു് വരില്ലേ? വരില്ലേ തങ്കച്ചാ?
എന്നു്,
അങ്ങയുടെ പാടാത്ത പൈങ്കിളി.]
June 03 2022 14:38
പിണു: തൃക്കാക്കരയിലെ തോൽവി പാർട്ടി സമ്മതിച്ച സ്ഥിതിയ്ക്കു് ഞാൻ രാജി വയ്ക്കണം എന്നൊക്കെ ചില പരനാറികൾ ആവശ്യപ്പെടുന്നുണ്ടു്. തൃക്കാക്കരയിലെ ഭൂരിപക്ഷം നികൃഷ്ടജീവികളും പാർട്ടിക്കു്, ന്ന്വച്ചാൽ പാർട്ടിയുടെ ഏകച്ഛത്രാധിപതിയായ എനക്കു് വോട്ടു് ചെയ്യാതിരുന്നാൽ എനക്കെങ്ങനെ ജയിക്കാനാകും? അതുകൊണ്ടു്, രാജി വയ്ക്കേണ്ടതു് ഞാനല്ല, എനക്കു് വോട്ടു് ചെയ്യാതിരുന്ന കുലംകുത്തികളായ ജനങ്ങളാണു്.
തൃക്കാക്കരയിലെ ജനങ്ങൾ ഞാൻ വിളമ്പുന്ന വികസനകഥകളിൽ വിശ്വസിക്കാതിരുന്നാൽ എനക്കെന്തു് ചെയ്യാൻ കഴിയും? നിന്റെ സ്വന്തം ഹെല്ത്ത് സിസ്റ്റത്തിൽ വിശ്വസിച്ചാൽ നിന്നെ ഞാൻ അമേരിക്കയിലെ മായോ ക്ലിനിക്കിലേയ്ക്കു് പറപ്പിയ്ക്കും എന്നല്ലേ കർത്താവായ യേശുമശിഹ ആയാലും സർവ്വലോകതൊഴിലാളിവർഗ്ഗത്തോടു് വാഗ്ദാനിച്ചതു്?
തന്മൂലം, എന്റെ മാക്രിസ്റ്റ്-കംണിഷ്ട് കെട്ടുകഥകളിൽ വിശ്വസിക്കാത്ത സകലമാന വർഗ്ഗശത്രുക്കളോടും എനക്കൊന്നേ പറയാനുള്ളു: “കടക്കു് പുറത്തു്!!”
June 04 2022 09:25
തൃക്കാക്കരയിലെ തോൽവിയിൽ നിന്നും പാഠം പഠിക്കണമെന്ന ആവശ്യം ശക്തമായതിനാൽ, പിണറായി ഒന്നാം ക്ലാസ്സിൽ ചേർന്നു് പാഠം പഠിക്കാൻ തുടങ്ങി: “താര വന്നു അരിവിതറി. കോഴി വന്നു കിറ്റുതിന്നു. മഞ്ഞക്കുറ്റി നല്ല കുറ്റി. എന്റെ വീടു് നല്ല വീടു്. എന്റെ മരുമോൻ നല്ല മരുമോൻ…”
June 05 2022 13:31
ഇന്നു് ഫെയ്സ്ബുക്ക് സ്ട്രീമിൽ കണ്ട ഒരു മധുമൊഴിമുത്തു്:
“പി. ടി. തോമസിന്റെ ഭാര്യ ജയിച്ചതുവഴി ജനാധിപത്യം ‘ചെറുതായെങ്കിലും’ പരാജയപ്പെടുകയാണു്. പി. ടി.-യെപ്പോലുള്ള ഒരാൾക്കു് പകരക്കാരനാവേണ്ടിയിരുന്നതു് ‘ഉശിരും നിലപാടുമുള്ള’ (!) ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു.” – ശാരദക്കുട്ടി ഭാരതിക്കുട്ടി.
(ആ മഹനീയ വ്യക്തിത്വം ആരെന്നോ എന്തെന്നോ “എനക്കറിയില്ല”. I’m really sorry for that.)
“നാലു് തലകള് ചേരും, നാലു് മുലകള് ചേരില്ല.” എന്ന പ്രാചീനവും സനാതനവുമായ ജനാധിപത്യതത്വപ്രകാരം, ഭാര്യയായ പെണ്ണൊരുത്തി വോട്ടുനേടി ഇലക്ഷനിൽ ജയിച്ചാൽ ജനാധിപത്യം കുഞ്ഞായി, മൃദുവായി, ലോലമായി (ഫീകരമായി അല്ല!) പരാജയപ്പെടും. അങ്കവാലുള്ള രാഷ്ട്രീയ പൂവന്മാരുടെ കൂവലിന്റെ അത്രയൊരു ഉശിരും, ഗോഗ്വാവിളി-കൊലവിളിനിലപാടും അങ്കവാലില്ലാത്ത രാഷ്ട്രീയ പിടകളുടെ നിലവിളിതുല്യമായ കൊക്കലിനു് എത്രയായാലും ഉണ്ടാവില്ലല്ലോ.
പുരാതനറോമിലെ ഗ്ലാഡിയെറ്റോറിയൽ കോംബാറ്റ് മാതൃകയിൽ അങ്കം വെട്ടും കോഴിപ്പോരും നടത്തി തങ്ങളെ പരമാവധി എന്റർറ്റെയ്ൻ ചെയ്യാൻ വേണ്ടിയാണു് കേരളജനത അവരുടെ പ്രതിനിധികളെ തെരഞ്ഞെടുത്തു് നിയമസഭയിലേക്കു് അയക്കുന്നതെന്നതിനാൽ, അന്തംവിട്ടു് കൂവാനും, തങ്ങൾ കാക്കി കാൽസ്രയും ചോപ്പൻ സർട്ടും അതിനൊത്ത കോപ്പും കാപ്പും കോലാഹലവുമെല്ലാം ധരിച്ചു് വടിചുഴറ്റി “വൺ ടൂ ത്രീ” ആയി പൊതുവീഥിയിൽ “വിപ്ലവാത്മകമായി മാർച്ച് പാസ്റ്റ്” നടത്തി ഫീൽഡ് മാർഷൽ കോടിയേരിയെ അഭിവാദ്യം ചെയ്യുമ്പോൾ, അതിനെ തൃണവത്കരിച്ചു്, “അധിക്ഷേപകരമായി” ഓടുന്ന വണ്ടികളെ ചവിട്ടിത്തെറിപ്പിക്കുന്ന കുടവയറൻ-വളിവയറൻ റെഡ് വാളന്റിയേഴ്സ്, പിണു പണം മുടക്കുന്ന പാർട്ടിസമ്മേളനങ്ങളിൽ, രക്തസാക്ഷികളുടെ ചോരയിൽ, നീലം മുക്കുന്നപോലെ മുക്കിച്ചുവപ്പിച്ച ചെംചോരച്ചെങ്കൊടി ഉയർത്തുന്നത്ര വികാരഭരിതമായി, വിജൃംഭിതമായി ഞൊടിയിടയിൽ അങ്കവാൽ പൊക്കാനും കഴിയുന്നവരെയേ നല്ല സാമാജികരായി ജനം അംഗീകരിക്കൂ. അവിടെ, ചാനൽചർച്ചകളായി രൂപാന്തരീകരണം സംഭവിച്ച ചായക്കടചർച്ചകൾ പോലുള്ള ചക്കളത്തിപ്പോരാട്ടങ്ങൾക്കു് ഫാൻ ക്ലബ്ബുകൾ ഉണ്ടാകാനുള്ള സാദ്ധ്യത തുലോം വിരളമാണു്.
“നാലു് തലകള് ചേരും, നാലു് മുലകള് ചേരില്ല” എന്ന, സോഷ്യൽ-ആന്ത്രൊപ്പൊളോജിക്കൽ ഫിലോസൊഫിയുടെ സാംഗത്യം, ഹൌസ്കീപ്പർ ഹെലേനെ ഡേമൂത്തുമായി, താൻ പ്രേമിച്ചു് വിവാഹിച്ച ഭാര്യയും, സാമൂഹികമായി തന്നെക്കാൾ ഉന്നതകുലജാതയുമായ ജെന്നി ഫോൺ വെസ്റ്റ്ഫാളന്റെ, ഭൗതികവാദപരമായ അസാന്നിദ്ധ്യത്തിൽ, നോർത്ത് കൊറിയൻ കമ്മ്യൂണിസ്റ്റ് സംയോഗമോഡലിൽ, വൈരുദ്ധ്യാത്മകമായി നടത്തിയ, “വട്ടപ്പൊട്ടു് വർണ്ണപ്പൊട്ടു് വളപ്പൊട്ടു് പോളിറ്റ് ബ്യൂറോ” രഹസ്യസംഭോഗങ്ങളിലൂടെ ഭൂജാതനായ ഹെൻറി ഫ്രഡറിക്ക് ഡേമൂത്തിന്റെ യാഥാർത്ഥ അപ്പനാരു് എന്ന, ബെർഥ് സർട്ടിഫിക്കറ്റിനുള്ള കോളത്തിലെ സ്വാഭാവിക ചോദ്യം, വൈരുദ്ധ്യാത്മകവും ഭൗതികവാദപരവുമായ തന്റെ ഐഡിയോളജിയ്ക്കു് സൗകര്യപ്രദമായവിധം, ഫിൽ അപ്പ് ചെയ്യാതെ ശൂന്യമായി ഇടാൻ നിർബന്ധിതനായ കമ്മ്യൂണിസ്റ്റാചാര്യൻ കാൾ മാർക്സും വേണ്ടുവോളം മനസ്സിലാക്കിയിട്ടുണ്ടു്.
(അറിയാത്തവർക്കായി: സാക്ഷാൽ കാൾ മാർക്സാചാര്യന്റെ അഭിനവ അനുയായികളാണു് കേരളത്തിലെ മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് പാർട്ടിനിറയെ ചാണകപ്പുഴുക്കളെപ്പോലെ ഇഴഞ്ഞുനിരങ്ങി, രാജവെമ്പാലയെപ്പോലെ പത്തിയുയർത്തുന്ന, കാമകേളീതത്പരരയ ശശിസഖാക്കന്മാർ.)
പി. ടി. തോമസിന്റെ ഭാര്യയെ തൃക്കാക്കര ഇലക്ഷനിൽ ജയിപ്പിച്ചു് നിയമസഭയിലേക്കു് അയച്ചതുവഴി, രണ്ടായിരത്തോളം വർഷങ്ങൾ പഴക്കമുള്ള, റോമൻ മോഡൽ പുണ്യപുരാതന “ജനാധിപത്യത്തിന്റെ” നെഞ്ചത്തു്, 1969-ൽ ഏതോ കമ്മ്യൂണിസ്റ്റ് ക്ഷുദ്രജീവി വാടിക്കൽ രാമകൃഷ്ണനെയെന്നപോലെ, കന്മഴു കൊണ്ടു് ആഞ്ഞു് വെട്ടുകയാണു് തൃക്കാക്കരയിലെ ജനങ്ങൾ ചെയ്തതു്.
P.S.
പിശാചിനാൽ പരീക്ഷിക്കപ്പെടാനായി ആത്മാവിനാൽ മരുഭൂമിയിലേക്കു് നടത്തപ്പെട്ട യേശു അവിടെയെത്തി നാല്പതു് പകലും നാല്പതു് രാവും ഉപവസിച്ചപ്പോൾ അവനു് വിശന്നു. ആ തക്കം നോക്കി അടുത്തെത്തിയ പരൂക്ഷകനായ പിശാചു് അവനോടു് പറഞ്ഞു: “നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലു് അപ്പമായ്തീരാൻ കല്പിക്കുക.”
അതിനു് അവൻ (യഹോവയുടെ തിരുവെഴുത്തുകൾ വായിക്കാതെയും പഠിക്കാതെയും തന്നെ പരൂക്ഷിക്കാൻ വന്ന യുക്തിവാദിപ്പിശാശിനോടു്) ഇങ്ങനെ ഉത്തരം പറഞ്ഞു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ഇടതുപക്ഷികളും സ്ത്രീസ്വാതന്ത്ര്യവാദികളുമായ കല്യാണിക്കുട്ടി കളവാണിക്കുട്ടികളുടെ വായിൽകൂടി വരുന്ന സകലമാന സരസ്വതീവിലാസങ്ങൾകൊണ്ടും ജീവിക്കുന്നു എന്നു് എഴുതിയിരിക്കുന്നു.” – മത്തായി 1: (1 -4)
June 06 2022 11:02
ചത്തതു് കീചകനെങ്കിൽ കൊന്നതു് ഭീമൻ തന്നെ! സംഘർഷം ഇസ്ലാമിസ്റ്റുകളുടേതെങ്കിൽ, അതിനുപിന്നിൽ അളമുട്ടിയ മാക്രിസ്റ്റുകൾ തന്നെ!!
June 06 2022 12:35
“നമ്മൾ ഒരു നിലപാടെടുക്കുമ്പോൾ അതിൽ സത്യസന്ധതയും ആത്മാർത്ഥതയും ഉണ്ടാകേണ്ടതുണ്ടു്.”
ഇതു് ഞാൻ പറയുന്നതല്ല, സത്യസന്ധനും, ആത്മാർത്ഥനും, ഇരട്ടചങ്കനും, അട്ടപ്പാടിയിലെ മധുവിനെപ്പോലുള്ള ദളിതുകളും, വാളയാറിലെ മൈനറായ പെൺകുട്ടികളെപ്പോലുള്ള നിരാലംബരും, മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് സാഡിസ്റ്റുകളിൽ നിന്നും, പീഡോഫൈലുകളിൽനിന്നും, “അമാനവവും”, അമാനുഷികവും, ലൈംഗികവും, അരാജകത്വപരവുമായി നേരിട്ടതും, നേരിടേണ്ടിവരുന്നതുമായ, സമാനതകളില്ലാത്ത പീഡനങ്ങളിൽ, “പുന്നപ്ര-വയലാർ സമരമോഡലിൽ” വിപ്ലവകരമായി ഇടപെട്ടു്, “സോളൊമോണിയൻ ജഡ്ജ്മെന്റുകളിൽ” എത്തുന്നവനും, സാധുജനസംരക്ഷകനും, സർവ്വോപരി, കേരളം എന്ന, കടക്കെണിയിൽ ആടിയുലയുന്ന പായ്ക്കപ്പലിലെ ഏതു് പ്രശ്നത്തിനും “എനക്കറിയില്ല” എന്നു് ശക്തിയുക്തം “ഓൺ ഹാൻഡായി” മറുപടി നൽകാൻ ശേഷിയും ശേമുഷിയുമുള്ള വിദഗ്ദ്ധകപ്പിത്താനുമായ സഖാവു് പിണറായി വിജയൻ നയിക്കുന്ന “യൂണിവേഴ്സൽ” മാക്രിസ്റ്റ് പാർട്ടിയുടെ ഇൻഡ്യൻ രാജ്യസഭയിലെ മെമ്പർ ഓഫ് പാർലമെന്റായ സഖാവു് എ. എ. റഹിം പറയുന്നതാണു്.
സഖാവു് എ. എ. റഹിം ഉച്ചരിച്ച ഈ മഹദ്വചനം കേൾക്കുമ്പോൾ, നിങ്ങളുടെ ആമാശയം ചെറുകുടലും വൻകുടലുമടക്കം, തടസ്സമില്ലാതെ പ്രവർത്തിക്കുന്ന ഏതെങ്കിലും മ്യുനിസിപ്പാലിറ്റിയുടെ ഓടയിലേയ്ക്കു് ഛർദ്ദിച്ചുകളഞ്ഞു് സ്വതന്ത്രമാകാൻ നിങ്ങൾ നിർബന്ധിതരാകുന്നില്ലെങ്കിൽ, നിങ്ങൾക്കു് ഒരു മാനസികരോഗവിദഗ്ദ്ധനു് മാത്രം പരിഹാരം കാണാൻ കഴിയുന്ന ഇനത്തിൽപ്പെട്ട ഗുരുതരമായ എന്തോ സൈക്കൊളോജിക്കൽ തകരാറുണ്ടു്.
June 07 2022 11:49
“പേന കൊണ്ടു് പഠിപ്പിച്ചവനും, നിന്നെ സൃഷ്ടിച്ചവനുമായ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക” എന്ന “ഓവെർച്ചറോടെ”, അന്ത്യപ്രവാചകനായ മുഹമ്മദിനു് അല്ലാഹു ആകാശത്തിൽ നിന്നും കെട്ടിയിറക്കിക്കൊടുത്ത ഖുർആനിൽ എഴുതപ്പെട്ടിരിക്കുന്നതു് മനുഷ്യർ കേൾക്കെ വായിക്കാൻ കൊള്ളാത്തതാണെങ്കിൽ, അതു് മുഹമ്മദ് നബിയ്ക്കു് അവതരിപ്പിച്ചുകൊടുത്തതുവഴി, “അല്ലാഹുവല്ലാതെ അല്ലാഹുവില്ലാത്ത” അല്ലാഹു ചെയ്തതു് അത്യന്തം അർത്ഥശൂന്യമായ ഒരു പാഴ്വേലയാണെന്നു് പറയേണ്ടിവരും. കാരണം, മറ്റു് മനുഷ്യരാൽ സുബോധത്തോടെ ശ്രദ്ധാപൂർവ്വം വായിക്കപ്പെടാനായിട്ടല്ലാതെ, മാനസികരോഗികളല്ലാത്ത ആരും ഇന്നുവരെ ഒന്നും എഴുതിയിട്ടില്ല.
വാച്ചും ക്ലോക്കുമൊന്നും ഇല്ലായിരുന്ന കാലഘട്ടത്തിൽ, പ്രാർത്ഥനാസമയമായി എന്നു് ഭക്തജനങ്ങളെ അറിയിയ്ക്കാനാണു് മുസ്ലിം പള്ളികളിൽ “വാങ്കു് വിളി” എന്ന ഏർപ്പാടു് തുടങ്ങിയതു്. കാരണം, മറ്റു് മനുഷ്യരാൽ സുബോധത്തോടെ ശ്രദ്ധാപൂർവ്വം കേൾക്കപ്പെടാനായിട്ടല്ലാതെ, മാനസികരോഗികളല്ലാത്ത ആരും ഇന്നുവരെ തന്റേതായ സ്വന്തം വായ തുറന്നു് എന്തെങ്കിലും വിളിച്ചു് കൂവിയിട്ടില്ല.
പരസ്യമായി വായിക്കപ്പെട്ടാൽ “ഭക്തകുചേലരുടെ” വികാരം വ്രണപ്പെടുന്ന ഒരു ഗ്രന്ഥമാണു് ഖുർആനെങ്കിൽ, അതിനു് പകരം, രുചികരമായ ഈന്തൽപ്പഴമോ, വിലപിടിപ്പുള്ള സ്വർണ്ണബിസ്ക്കറ്റോ അറേബ്യയിൽ നിന്നും ഭാരതത്തിലേയ്ക്കു് ഡിപ്ലൊമാറ്റിക് ചാക്കുകെട്ടുകളായി ഇറക്കുമതി ചെയ്യുന്നതല്ലേ കൂടുതൽ സ്വപ്നസദൃശവും, വികസനപരവും, അഭികാമ്യവും, അർത്ഥസമ്പൂർണ്ണവും?
ഒന്നുകിൽ, മനുഷ്യർ കേൾക്കെ വായിക്കാൻ കൊള്ളാത്ത പുസ്തകങ്ങൾ കത്തിച്ചുകളയാൻ അവയുടെ സ്പോൺസേഴ്സും ദൈവജ്ഞാനികളുമായ മതപണ്ഡിതർ തയ്യാറാവണം; അല്ലെങ്കിൽ, അവയെല്ലാം പള്ളികളിലും, അമ്പലങ്ങളിലും, ചന്തമൈതാനങ്ങളിലും, മറ്റു് പൊതുസ്ഥലങ്ങളിലും നിന്നു് സദുദ്ദേശപരമായി ഉച്ചൈസ്തരാം ഘോഷിക്കുന്ന ദൈവവിശ്വാസികളായ ഭക്തശിരോമണികളെ, സഖാവു് അഡോൾഫ് ഹിറ്റ്ലർ രണ്ടാം “ലോക”യുദ്ധത്തിൽ യഹൂദർക്കും, റോമനീസിനും, മെന്റലി റിറ്റാർഡെടും, ഫിസിക്കലി ഹാൻഡിക്യാപ്പ്ടും ആയ മനുഷ്യജീവികൾക്കെതിരെയുമെല്ലാം നടപ്പാക്കിയ മാതൃകയിൽ, ഒന്നിനുപിറകെ ഒന്നായി ഗ്യാസ് ചെയ്ബറിലേക്കയച്ചോ, മറ്റു് “ശാസ്ത്രീയ” രീതികൾ ഉപയോഗിച്ചോ ഉന്മൂലനം ചെയ്യണം, ജെനോസൈഡ് ചെയ്യണം.
കാരണം, സർവ്വശക്തരും സർവ്വജ്ഞാനികളും സർവ്വവ്യാപികളുമായ വിവിധയിനം ദൈവങ്ങളുടെ അനിഷേദ്ധ്യരായ പ്രതിനിധികൾ എന്ന നിലയിൽ, “ഭൂമിയിൽ കെട്ടാനും, സ്വർഗ്ഗത്തിൽ അഴിക്കാനുമുള്ള” ആത്യന്തികമായ അവകാശം ആവിധ സ്വർഗ്ഗീയ സോംബീസ് പതിച്ചുനല്കിയിരിക്കുന്നതു് നിങ്ങൾക്കാണു്, നിങ്ങൾക്കു് മാത്രമാണു്.
June 07 2022 14:03
“ഇന്നുവരെ, ഏതെങ്കിലുമൊരു മതം, പ്രത്യക്ഷമായോ പരോക്ഷമായോ, സിദ്ധാന്തമായോ ദൃഷ്ടാന്തമായോ, ഒരു സത്യം ഉൾക്കൊണ്ടിട്ടില്ല.” – Friedrich Nietzsche in “Menschliches, Allzumenschliches” (“Das Religiöse Leben”).
June 08 2022 08:00
“മൗനം വിദ്വാനു് ഭൂഷണം; അതിമൗനം വട്ടിന്റെ ലക്ഷണം!”
June 08 2022 09:33
തൊഴിലാളിത്തിരുമേനി വിഭവസമൃദ്ധമായ തന്റെ തീന്മേശയിൽനിന്നും എറിഞ്ഞുകൊടുക്കുന്ന എല്ലിൻകഷണങ്ങൾക്കുവേണ്ടി കുരയ്ക്കുകയും വാലാട്ടി നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്ന വളർത്തുനായ്ക്കളുടെ ചേതോവികാരം മനസ്സിലാക്കാം.
പക്ഷേ, തറവാടിന്റെ അടിത്തറ കുഴിതോണ്ടി അതിൽ ബിരിയാണിച്ചെമ്പു് ഇറക്കിവച്ചാണു് തിരുമേനിയും കൊള്ളസംഘവും കുഴിമന്തിയുണ്ടാക്കി തിന്നുമദിക്കുന്നതു് എന്നറിഞ്ഞിട്ടും, വിദൂഷകവേഷംകെട്ടി കുഞ്ഞുരാമൻ കുരങ്ങുകളായി ആടിക്കളിക്കാൻ ലവലേശം മടിയില്ലാത്ത തറവാട്ടിലെ ഇളമുറക്കാരുടെ മാനസികാവസ്ഥയാണു് അത്ഭുതകരം!
സാക്ഷരതയും പ്രബുദ്ധതയും ധാർമ്മികതയും നീതിബോധവും അഹമഹമികയാ മൂത്തുമൂത്തു് ജളപ്രഭുക്കളെ തോല്പിക്കുന്ന അത്തരമൊരു പഷ്ടാംക്ലാസ്സ് ബുദ്ധിജീവി മാനസികാവസ്ഥയിൽ എത്തിച്ചേരുകയായിരുന്നിരിക്കണം കക്ഷികൾ.
June 08 2022 10:49
ശത്രുവിനെയും മിത്രത്തെയും ഇണയെയുമെല്ലാം തിരിച്ചറിയുന്നതിൽ വരുന്ന കാലതാമസം ജന്തുവർഗ്ഗങ്ങൾക്കു് പ്രാണനാശകംവരെ ആകാമെന്നതിനാലാണു് അത്തരമൊരു ശേഷി എവൊല്യൂഷനിലൂടെ – ഏറിയോ കുറഞ്ഞോ – അവയിൽ ഡെവലപ്പ് ചെയ്തതു്.
ചൂഷകരും കപടരും വഞ്ചകരുമായ മനുഷ്യരെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ ചൂഷിതരായ മനുഷ്യർക്കു് കഴിയുമായിരുന്നെങ്കിൽ, ഈ ഭൂമിയിൽ വളരെ ചുരുക്കം പേരെ മാത്രമേ മനുഷ്യർ മുഖ്യനോ “അമുഖ്യനോ” ആയ മന്ത്രിമാരായും, രാഷ്ട്രീയനേതാക്കളായും, മതാധികാരികളായും, മതപണ്ഡിതരായും, സാംസ്കാരികനായകന്മാരായും, സാംസ്കാരികനായികകളായും, ഹീറോകളായും, ഹെറോയിനുകളായും, ഭർത്താക്കന്മാരായും, ഭാര്യമാരായും, ഒട്ടനവധി മറ്റിനം ബന്ധുമിത്രാദികളായും സ്വീകരിക്കുമായിരുന്നുള്ളു, അംഗീകരിക്കുമായിരുന്നുള്ളു.
June 08 2022 11:26
പിണറായി വിജയൻ രാജി വയ്ക്കുകയല്ല, അയാളും അയാളെ ചുമക്കുന്ന മാർക്സിസ്റ്റ് പാർട്ടിയും കേരളസമൂഹത്തിൽ നിന്നും എന്നേയ്ക്കുമായി അപ്രത്യക്ഷമാകുകയാണു് വേണ്ടതു്.
പക്ഷേ, എന്തു് ചെയ്യാൻ? കേന്ദ്രം ഭരിക്കുന്ന ബി. ജെ. പി.-ക്കു് തത്ക്കാലം വേണ്ടതു് “കോൺഗ്രസ്സ് മുക്ത ഭാരതം” എന്ന ലക്ഷ്യം പൂർത്തീകരിക്കലാണല്ലോ.
June 09 2022 11:24
ശബരിമല സമരത്തെ “ഉശിരോടെ” നേരിടാൻ, തനതു് വ്യാജ സ്വഭാവത്തിൽ വ്യാജ മാർഗ്ഗങ്ങൾ തേടിയ പിണറായിയെ, ഒരു വ്യാജ ചെമ്പോല 350 വർഷം പഴക്കമുള്ള ഒരു പുരാവസ്തുവാണെന്നു് സർട്ടിപ്പിക്കോത്തു് നല്കി സഹായിച്ച തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രം ജനറൽ ഡയറക്ടർ എം. ആർ. രാഘവവാര്യരെ തത്സ്ഥാനത്തു് പുനർനിയമിക്കാൻ തീരുമാനിച്ചതായി വാർത്ത.
വ്യാജചരിത്രനിർമ്മിതിയിലൂടെ തന്നെ സഹായിച്ചവനും, ഇപ്പോൾ 86 വയസ്സുള്ള യുവതുർക്കിയുമായ ഒരു വ്യാജ ചരിത്രകാരനെയല്ലാതെ മറ്റാരെയാണു് വ്യാജ കടത്തുകാരനും, ഇപ്പോൾ 77 വയസ്സുള്ളവനുമായ പിണറായി വിജയനു് ഇതുപോലെ ഉത്തരവാദപ്പെട്ട ഒരു പദവി ഉപകാരസ്മരണയോടെ വിശ്വസിച്ചേൽപ്പിക്കാൻ കഴിയുക?
അതിനു് മുൻപു് തീപ്പെട്ടുപോയില്ലെങ്കിൽ, നാലു് വർഷങ്ങൾ കഴിയുമ്പോൾ ഡയറക്ടർക്കു് 90 വയസ്സു്; കടത്തുകാരനു് 81 വയസ്സു്! ആരു് കേട്ടാലും ഒരു ദോഷം പറയില്ല.
പിണറായി വെറുമൊരു കാരണഭൂതമോ, ഇരട്ടച്ചങ്കനോ, കിറ്റുദാതാവോ, തന്റെ മുന്നിൽ സാഷ്ടാംഗനമസ്കാരം ചെയ്യുന്നവരുടെ കൂടെയുള്ളവനോ, വിജയകമലമാരെ സ്തുതിച്ചുകൊണ്ടു് പിണുവാതിരകളിക്കുന്നവരുടെ കണ്ണിലെ ഉണ്ണിയോ മാത്രമല്ല, അന്താരാഷ്ട്രീയമായി അറിയപ്പെടുന്ന ഒരു വ്യാജ പുരാവസ്തുസംരക്ഷകൻ കൂടിയാണു്. പുരാവസ്തു മാർക്സിസത്തെ എന്തുവിലകൊടുത്തും അമേരിക്കൻ സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും സംരക്ഷിക്കുമെന്നു് ആ ദേഹം വ്രതമെടുത്തിരിക്കുന്നതും അതുകൊണ്ടാണു്.
വ്യാജ താളിയോലവിദഗ്ദ്ധനെ തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രം ജനറൽ ഡയറക്ടറായി വീണ്ടും നിയമിച്ചതിനെതിരെ ജനപ്രതിഷേധം ഉയരുകയാണെന്ന വാർത്തയോടൊപ്പം കൃത്യവും സ്പഷ്ടവുമായ ഒരു ന്യായീകരണക്യാപ്സൂളും ചന്തയിൽ എത്തിയിട്ടുണ്ടു്: “ആലപ്പുഴയിൽ RSS-കാരന്റെ വീട്ടിൽനിന്നും ആയുധങ്ങളും ബോംബും പിടിച്ചതു് അറിഞ്ഞില്ലേ സേട്ടാ?”
ക്യാപ്സൂൾ കമ്മികൾ പിണറായിഭരണത്തിന്റെ ഐശ്വര്യം!!
June 09 2022 12:47
പിണറായി ഒരു വ്യാജവ്യക്തിത്വമാണെന്നറിയാൻ ചിലർക്കു് അയാളുടെ മുഖത്തേക്കു് ഒരുവട്ടം സൂക്ഷ്മമായി നോക്കിയാൽ മതി (Behold! Face ID!). ഒരു ജീവിതകാലം മുഴുവൻ ഉറ്റുനോക്കിയാലും മറ്റു് ചിലർക്കു് അതിനു് കഴിയുകയുമില്ല. അവരാണു് ക്യാപ്സൂൾ വിഴുങ്ങികളായ അന്തംകമ്മികൾ.
June 09 2022 15:04
“മുഖ്യ നായ മന്ത്രി പിണറായി വിജയനു് ബിരിയാണിയോടു് താത്പര്യമില്ല. പക്കേങ്കി, എനക്കു് പെരുത്തിസ്ടമാണു്.” – മുൻമന്ത്രി കെ. ടി. ജലീൽ.
എച്ച്യൂസ് മി, മല്ലു ഫോൾക്സ്, ഇതെല്ലാം ഹൈ ലെവൽ പൊളിറ്റിക്കൽ സ്റ്റെയ്റ്റ്മെന്റ്സാണു്.
June 10 2022 10:30
No. 1 പ്രബുദ്ധ കേരളത്തിൽ വ്യാജരെയും അഴിമതിക്കാരെയും വാരിക്കൂട്ടുന്നതിനേക്കാൾ പ്രായോഗികമായതു് നിർവ്യാജരെയും “അ-അഴിമതിക്കാരെയും” വാരിക്കൂട്ടുന്നതായിരിക്കും. കാരണം, അതിനു്, ഒരു കുഞ്ഞൻ ഡിപ്ലൊമാറ്റിക് ചാക്കോ, ഒരു കൊച്ചൻ ബിരിയാണിച്ചെമ്പോ ധാരാളം മതിയാകും.
June 10 2022 11:24
ഫെയ്സ് ബുക്ക് സ്ട്രീമിൽ വിരുന്നുവന്ന ഒരു സാധനമാണു്. “നിറവും മണവും രുചിയും” തമ്മിലുള്ള കൺസിസ്റ്റൻസി വച്ചു്, പോളിറ്റ് ബ്യൂറോ മാതൃകയിൽ കൂടിയാലോചിക്കുമ്പോൾ, സംഭവം “ബിഗ്ബോസ് സാംസ്കാരികതയുടെ” ഒരു എക്സ്ക്രിമെന്റാണെന്നു് പ്രത്യയശാസ്ത്രപരമായി നിഗമിക്കേണ്ടിയിരിക്കുന്നു:
“സ്റ്റാഫ് നഴ്സ് മിൽമ, ഡോക്ടർ കഫീനെ സപ്പോർട്ട് ചെയ്യുന്നതു് വോട്ടിനു് വേണ്ടിയാണെന്നുള്ള ഷുഗർ ബേബി നഗ്നാനയുടെ വാദത്തോടു് നിങ്ങൾ യോജിക്കുന്നുണ്ടോ ഇല്ലയോ?”
June 11 2022 10:22
കറുത്ത മാസ്ക് കാണുമ്പോഴേക്കും തൂറിപ്പോകുന്ന ഇരട്ടച്ചങ്കൻ ഉടുതുണിയിൽ തൂറി നാട്ടുകാരെ നാറ്റിക്കാതെ, ഡൈപ്പർ ധരിച്ചേ പുറത്തിറങ്ങാവൂ എന്നു് ഉപദേശിക്കാൻ ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ഉപദേഷ്ടൃവൃന്ദത്തിൽ ആരുമില്ലേ?
June 11 2022 11:08
പഴകിക്കീറിയ അടിത്തുണിയും റവുക്കയും അലക്കി മുറ്റത്തെ അയയിൽ തൂക്കി അവ മോഷണം പോകാതെ കാവലിരിക്കുന്ന, അടൂർ ഭവാനി അവതരിപ്പിച്ച, ഒറ്റയ്ക്കിരുന്നു് നെയ്യപ്പം ചുട്ടുതിന്നു് കാലം കഴിക്കുന്ന ഒരു വൃദ്ധയോടു് അയൽക്കാരായ ചില കുട്ടികൾ പറയുന്നുണ്ടു്: “ഇതൊന്നും ആരും കൊണ്ടുപോവില്ല തള്ളേ!”
“വീരപാണ്ഡ്യ’കട്ട’ബൊമ്മ” പിണറായിയെ, “വിജിലൻസ് സരിത്തിനെ” എന്നപോലെ, ആരും ബലപ്രകാരം തട്ടിക്കൊണ്ടുപോകാതിരിക്കാനായി കാട്ടിക്കൂട്ടുന്ന സുരക്ഷാസന്നാഹങ്ങൾ കാണുമ്പോൾ തന്റെ കീറിയ പഴന്തുണികൾക്കു് കാവലിരിക്കുന്ന ആ വൃദ്ധയുടെ സീനാണു് ഓർമ്മവരുന്നതു്.
പൊതുമുതലെടുത്തു് ഗോദ്റെജിന്റെ പൂട്ടു് വാങ്ങി തക്കാളിപ്പെട്ടിയിലെ ചീഞ്ഞളിഞ്ഞ തക്കാളിയെ സുരക്ഷിതമാക്കുന്നതു്, ഏറ്റവും മിതമായ ഭാഷയിൽ പറഞ്ഞാൽ, തെണ്ടിത്തരമാണു്, “സഖാവേ”!
June 11 2022 12:00
മാർക്സിന്റെയും ലെനിന്റെയും സ്റ്റാലിന്റെയും ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും മാവോയുടെയുമെല്ലാം കാലത്തിലും ലോകത്തിലും നിന്നു് ഇന്റർനാഷണൽ സ്പെയ്സ് സ്റ്റേഷന്റെ (ISS) ആധുനികകാലത്തിലേക്കും ലോകത്തിലേക്കും വണ്ടികിട്ടാതെ പോയ നായീവുകൾ, മാനസികരോഗാശുപത്രികളിൽ ജീവപര്യന്തം അടച്ചിട്ടു് പൊതുസമൂഹത്തെ സംരക്ഷിക്കേണ്ട രോഗാതുരാവസ്ഥ പണ്ടേതന്നെ പിന്നിട്ട മെഗലോമാനിയാക്കുകൾക്കു് വേണ്ടിയല്ലാതെ, മറ്റാർക്കു് വേണ്ടി സിന്താവാ വിളിക്കുമെന്നാണു്, സുബോധം രാഷ്ട്രീയത്തിനും മതത്തിനും അടിയറവു് വച്ചിട്ടില്ലാത്ത മനുഷ്യരേ, നിങ്ങൾ കരുതുന്നതു്?
June 12 2022 10:43
സീരിയൽ കില്ലർ, സീരിയൽ റോബർ, സീരിയൽ നെപ്പൊട്ടിസ്റ്റുകൾ, സീരിയൽ അഴിമതിക്കാർ, സീരിയൽ കള്ളക്കടത്തുകാർ തുടങ്ങിയവരുടെ ചെയ്തികൾ ഒരു നിശ്ചിത പാറ്റേണിലായിരിക്കും. കുറ്റകൃത്യത്തിലെ ആ “മോഡുസ് ഓപ്പറാൻഡി” വഴി കുറ്റവാളിക്കു് കൂച്ചുവിലങ്ങിടാൻ കുറ്റാന്വേഷകർക്കു് അനായാസം കഴിയും. പക്കാ ക്രിമിനലുകളോടുള്ള ഹൃദയംഗമ സ്നേഹം മൂലം പറഞ്ഞെന്നേയുള്ളു.
June 12 2022 11:54
“ഈ കറുത്ത മാസ്ക്ക് തന്നെ ധരിക്കണം എന്നു് എന്താ നിങ്ങൾക്കിത്ര നിർബന്ധം? കറുത്ത ഷർട്ടിട്ടേ പോകൂ എന്നു് എന്താ നിങ്ങൾക്കിത്ര നിർബന്ധം?” – എൽ. ഡി. എഫ്. (കൺവെൻഷണൽ കമ്മ്യൂണിസ്റ്റ് കണ്ണൂരിസ്റ്റ് പിണറായിസ്റ്റ്) കൺവീനർ സഖാവു് ഇ. പി. ജയരാജൻ.
അതു് പിന്നെ, “ബ്രെയ്ക്ക് ഡാൻസർ കം ബോക്സർ” ആയിരുന്ന സഖാവു് മമ്മാലിയുടെ (Muhammad Ali, born Cassius Marcellus Clay Jr.) രൂപത്തിലും ഭാവത്തിലും, ഇടയ്ക്കിടെ ഇങ്ങനെ, ഹേഗെൽ മോഡലിൽ, “അത്യുന്നതമെങ്കിലും അർത്ഥശൂന്യമായ” ഫിലോസഫി വിളമ്പണം എന്ന, “Obsessive-compulsive neurosis” എന്നു് മനഃശാസ്ത്രജ്ഞർ വിളിക്കുന്ന, അങ്ങയുടെ “ഉടുമ്പുപിടുത്ത-കടുംപിടുത്ത” ന്യുറോസിസ് പോലുള്ള ഒരുതരം നിർബന്ധമാണു് സഖാവേ! അതിനുള്ള ചികിത്സ ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റുകളുടെ കേളീരംഗമായ US അമേരിക്കയിലെ മായോ ക്ലിനിക്കിൽ മാത്രമേയുള്ളു. വേണ്ടത്ര “Das Kapital” ഉള്ളവർക്കു് മാത്രം പ്രവേശനമുള്ള നുമ്മന്റെ പാർട്ടിയുടെ സ്വന്തം മായോ ക്ലിനിക്ക്.
June 12 2022 12:36
യോഗിയുടെ UP-യിൽ ജീവിതം വഴിമുട്ടി നിൽക്കുകയാണെന്നു് സഖാക്കൾ പേർത്തും പേർത്തും വിലപിച്ചിട്ടും, കേരളത്തിൽ ആളുകൾ കറുത്ത മാസ്ക്കും കറുത്ത ഷർട്ടും ധരിക്കാൻ മടിക്കാത്തതെന്തെന്നു് എനക്കു് പിടികിട്ടുന്നില്ല.
June 13 2022 09:37
പൊലീസ് സംരക്ഷിക്കേണ്ടതു് പറയുന്നതും ചെയ്യുന്നതുമായി യാതൊരു ബന്ധവുമില്ലാത്തവിധം യാഥാർത്ഥ്യബോധം നഷ്ടപ്പെട്ട ഒരു “ഇരട്ടച്ചങ്കൻ” ഊച്ചാളിയെയല്ല, അനിർവ്വചനീയമായ അയാളുടെ ഭ്രാന്തൻ പ്രവൃത്തികളിൽ നിന്നും കേരളത്തിലെ നിരപരാധികളായ ജനങ്ങളെയാണു്.
June 13 2022 11:12
“तू-ran-മുട്ടിയ” പ്രജാപതിയെ “കറുപ്പുഫോബിയ” പിടികൂടിയതോടെ പ്രതിരോധത്തിലായ, ബൂർഷ്വാ ഫെയ്സ്ബുക്കിലെ കമ്മിപ്പാർട്ടിസേവകരായ, ന്യായീകരണസഖാക്കളെ സമീകരണാധിഷ്ഠിത സ്ക്രീൻഷോട്ടുകളുടെ രക്താതിസാരവും പിടികൂടി.
June 13 2022 11:19
ഫോബിയ പലവിധമുലകിൽ സുലഭം: പട്ടിഫോബിയ, പൂച്ചഫോബിയ, പല്ലിഫോബിയ, ഹൈഡ്രോഫോബിയ, സോഷ്യൽ ഫോബിയ, ഇപ്പോഴിതാ, കറുപ്പുഫോബിയയും!!
June 13 2022 11:47
വീണ്ടും പറയുന്നു: കേരളം ഒരു ആധുനിക ജനാധിപത്യസമൂഹമായി വളരണമെന്നുണ്ടെങ്കിൽ, പിണറായി വിജയനും അയാളുടെ മർക്കടമുഷ്ടിയെ ശിരസ്സാവഹിക്കുന്ന മാർക്സിസ്റ്റ് പാർട്ടിയും കേരളത്തിൽ നിന്നും ഇങ്ങിനിവരാതവണ്ണം എന്നേക്കുമായി അപ്രത്യക്ഷമാകേണ്ടതുണ്ടു്.
June 13 2022 12:13
എച്ച്യൂസ് മി, മൈരു് വടിക്കുന്നതിന്റെ വിശദാംശങ്ങൾ അറിയാൻ ഞാൻ ഒരു ക്ഷുരകനെയേ സമീപിക്കൂ. ഒരിക്കലും ഒരു കരടിയെ സമീപിക്കില്ല. അതാണെന്റെ സാമാന്യബോധം.
June 13 2022 13:45
“ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല. ജനങ്ങൾക്കു് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ടു്.” ഇരട്ടശങ്കനായനാർ പിണു.
വളിവയറൻ മാക്രികളുടെ രായാവു് ആ അട്ടിപ്പേർ അവകാശം ജനത്തിനു് പതിച്ചുകൊടുത്തതു് നന്നായി. അല്ലെങ്കിൽ ജനം US അമേരിക്കയിലെ മയോ ക്ലിനിക്കിലേക്കു് തെണ്ടിപ്പോയേനെ!
June 13 2022 14:36
ഈജിപ്ഷ്യൻ പിരമിഡുകളെപ്പറ്റി ഒരു ചരിത്രസില്മയെടുക്കേണ്ടിവന്നാൽ, അതിൽ ഫറവോയുടെ മമിയായി അഭിനയിക്കാൻ ആദ്യം ശരദ് പവാറിനും, പിന്നെ അണ്ണാ ഹസാരെക്കുമാവും ഞാൻ മുൻഗണന നൽകുക.
June 14 2022 09:24
വേഷസംവിധാനം ഭദ്രാസനത്തിലെ കുശിനിക്കാരി: തിരുകുശിനിയിൽ ലഭ്യമായിരുന്ന മൊത്തം കൈക്കിലത്തുണികളും കക്ഷി തിരുമേനിയിൽ വാരിച്ചാർത്തിയിട്ടുണ്ടു്.
മട്ടും സന്നാഹവും കണ്ടിട്ടു് ദൈവപുത്രനായ യേശുവിന്റെ രണ്ടാം വരവു് തുടങ്ങിയെന്നു് തോന്നുന്നു. യേശു മേഘത്തിൽ നിന്നും ഇറങ്ങുമ്പോൾ നേരിട്ടു് എതിരേൽക്കാനുള്ള പോക്കാവണം.
സഖാക്കൾ ഇതു് കണ്ടുകാണില്ല. അല്ലെങ്കിൽ, അവരുടെ പിണറായി വിജയൻ തിരുമേനിയെയും അവർ ഈവിധം കെട്ടിയെഴുന്നള്ളിച്ചേനെ! ജനങ്ങളിൽ നല്ല ഒരു ഇമ്പ്രെഷൻ ഉണ്ടാക്കിയെടുത്താലേ പാർട്ടിക്കായാലും നല്ല ഗുമ്മുണ്ടാകൂ.
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും)

June 14 2022 10:35
“പുറത്തു് കാണിക്കാനോ പറയാനോ കൊള്ളാത്ത പെരുത്തു് കനം സ്വന്തം മടിയിലും മടയിലും ഉള്ളതിന്റെ വേവലാതി മാത്രമാണു് പ്രിയ സഖാവു് ഇപ്പോൾ നേരിടുന്ന പ്രശ്നം.”
– വിശ്വസ്തതയോടെ, സ്വന്തം “പാഴൂർ പടിപ്പുര”.
June 14 2022 10:57
ഞാനൊരു മഹാ നായ ഇരട്ടച്ചങ്കനാണെന്നു് എനക്കുമറിയാം പോരാളി ഷായികൾക്കുമറിയാം. തൃക്കാക്കരക്കാർക്കു് അതറിയാതെ പോയപ്പോൾ ആർക്കു് പോയി? അവർക്കു് പോയി.
June 14 2022 11:20
എച്ച്യൂസ് മി, പിണറായി സഖാവേ, അങ്ങൊരു തോൽവിയാണു്, ആത്യന്തികവും സനാതനവും പരമവുമായ ഒരു ലോകതോൽവി.
June 14 2022 12:38
സ്വന്തം പറമ്പിൽ മുള്ളാനും തൂറാനുമുള്ള അവകാശം നിരോധിച്ചാൽ, “പ്രജകൾ” പ്രജാപതിയുടെ അടുക്കളയിൽ കയറി മുള്ളുകയും തൂറുകയും ചെയ്യും.
തൂറൽ സമരക്കാരനായ സമരവിരോധി സഞ്ചരിച്ച ഏറോപ്ലെയിനിലും അതേ സംഭവിച്ചുള്ളു.
June 14 2022 13:15
ബീമാനത്തിൽ തങ്ങളെ പ്രതിഷേധക്കാർ ആക്രമിച്ചു എന്ന മൊഴി “164” വകുപ്പുപ്രകാരം, സത്യവാങ്മൂലമായി “ഗൺമോൻ” മജിസ്റ്റ്രേറ്റിനു് മുന്നിൽ നൽകുമത്രെ! ഇതു് ശരിക്കും എരമ്പും!!
അന്യായ വില കൊടുത്തു് പൊളി-ട്രിക്ക് ഷോയ്ക്കു് ടിക്കറ്റെടുത്തതു് മുതലാവുമെന്നു് തോന്നുന്നു.
June 15 2022 11:44
“Paradox of Tolerance” by Philosopher Karl Popper: “In order to maintain a tolerant society, the society must be intolerant of intolerance.”
അതു് കേരളത്തിലെ ഇപ്പോഴത്തെ പിണൂവിയൻ രാഷ്ട്രീയത്തിലേക്കു് പരിഭാഷപ്പെടുത്തിയാൽ: “അക്രമാസക്തരായിക്കൊണ്ടല്ലാതെ, അക്രമാസക്തരായ ‘പിണുക്കളെ’ നേരിടാനാവില്ല.”
June 15 2022 11:45
“Paradox of Tolerance” by Philosopher Karl Popper: “In order to maintain a tolerant society, the society must be intolerant of intolerance.”
അതു്, ഏഴാം നൂറ്റാണ്ടിൽ നിന്നും വരുന്ന, ഷരിയ നിയമവ്യവസ്ഥയിൽ അധിഷ്ഠിതമായ, ഇസ്ലാമിസ്റ്റുകളുടെ രാഷ്ട്രീയത്തിലേക്കു് പരിഭാഷപ്പെടുത്തിയാൽ: “അക്രമാസക്തരായിക്കൊണ്ടല്ലാതെ, അക്രമാസക്തരായ ‘മതാണുക്കളെ’ നേരിടാനാവില്ല.”
June 16 2022 08:59
ജീവനുള്ള മനുഷ്യന്റെ പച്ചമാംസം “കടിച്ചു് തിന്നുമ്പോൾ” (cannibalism) അനുഭവിക്കേണ്ടിവരുന്ന വേദനയുടെ അത്രയൊരു വേദന, മരിച്ച മനുഷ്യന്റെ പച്ചമാംസം വീണ്ടും വീണ്ടും വെട്ടിക്കീറുമ്പോൾ അനുഭവിക്കേണ്ടിവരാത്തതു് മരിച്ചവനു് ഒരനുഗ്രഹമാണു്.
June 16 2022 10:36
കാലിപ്പാട്ടകളെപ്പോലെ ഒച്ചയുണ്ടാക്കാൻ കഴിയുന്ന കഥാപ്രാസംഗികരായാൽ ധാരാളം മതി, No.1 പ്രബുദ്ധ കേരളത്തിൽ രാഷ്ട്രതന്ത്രജ്ഞരോ, ശാസ്ത്രജ്ഞരോ, “സോഷ്യൽ എൻജിനിയേഴ്സോ”, സമൂഹത്തെ ആധുനികശാസ്ത്രാധിഷ്ഠിതമായി പുരോഗതിയിലേക്കു് നയിക്കേണ്ടുന്ന മറ്റിനം “വിദദ്ധരോ” ആയി, താറാവു് പാലകനായ ബിഷപ്പിനെപ്പോലെ വേഷം കെട്ടി, ആനയും അമ്പാരിയും താലപ്പൊലിയേന്തിയ കന്യകമാരുമായി, കറുപ്പു് നിരോധിക്കപ്പെട്ട പൊതുനിരത്തുകളിലൂടെ “pollice” അകമ്പടിയോടെ എഴുന്നള്ളിക്കപ്പെടാൻ!!
അങ്ങനെ അല്ലായിരുന്നെങ്കിൽ, “നേതാക്കൾ” എന്ന, വിശേഷാധികാരാവകാശങ്ങൾക്കു്, ജനത്തിന്റെ നായിവിറ്റിമൂലം, വഴിപിഴച്ച രീതികളിൽ അർഹരാക്കപ്പെടുന്ന വിഭാഗത്തിൽപ്പെട്ട, പ്രത്യേകിച്ചും മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽപ്പെട്ട മനുഷ്യവിരുദ്ധരായ നേതാക്കളിലെ ബഹുഭൂരിപക്ഷവും, പറമ്പുണ്ടെങ്കിൽ പറമ്പിൽ കപ്പ നട്ടോ, പറമ്പില്ലെങ്കിൽ, “ഉള്ളവന്റെ” കഴുത്തറത്തു് നോക്കുകൂലി വാങ്ങിയോ, കൂട്ടിക്കൊടുപ്പു് പണി ചെയ്തോ കാലയാപം ചെയ്യേണ്ടിവന്നേനെ!
June 16 2022 11:04
സ്വർണ്ണക്കള്ളക്കടത്തുകേസിൽ പിണറായിക്കു് പങ്കില്ലെന്നു് വിശ്വസിക്കണമെങ്കിൽ, ഒന്നുകിൽ നിങ്ങൾ ഒരു അന്തം കമ്മി ആയിരിക്കണം, അല്ലെങ്കിൽ, “ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും” എന്നവിധം ജന്മനാ “മസ്തിഷ്കമരണം” സംഭവിച്ച ഒരു “സോംബി” ആയിരിക്കണം.
June 16 2022 12:23
“എനിക്കു് മരണമില്ല. എന്റെ മരണത്തിനു് മുൻപു് മൂന്നു് മിനുട്ടുകൊണ്ടു് (=180 സെക്കൻഡ്) ഞാൻ കറുത്ത കല്ലായി മാറും.” – അമൃതാനന്ദമയിലമ്മൂമ്മ.
“ഭാവിയിൽ, അത്യുന്നതമായ രണ്ടു് കറുത്ത കല്ലുകൾക്കു് മുകളിലിരുന്നു്, പരമജ്ഞാനത്തിന്റെ അഗാധഗർത്തത്തിലേയ്ക്കു് മനുഷ്യർ വിശദമായും നീട്ടിയും വിസർജ്ജിക്കും.” – ചാർവാകനപ്പൂപ്പൻ.
June 16 2022 13:47
“സ്റ്റാറായി സ്റ്റാർട്ടപ്പ്!”
ആയുസ്സിലൊരിക്കലും കുളിച്ചിട്ടില്ലെങ്കിലും, “കുളിയൻ നിത്യം ആതിയിലാണെന്നു്” നാട്ടുകാരെ കാണിക്കാനായി നാറുന്ന കോണകം പുലർകാലേ പുരപ്പുറത്തേക്കു് എറിയുമ്പോഴും, അതിനൊപ്പം പ്രാസഭംഗിയുള്ള ഒരു വിപ്ലവഗാനംകൂടി വേണമെന്നു് ഞങ്ങ അരിപ്രാഞ്ചികൾക്കു് വല്യ നിർബന്ധമാണു്.
June 16 2022 14:06
“മാറ്റമില്ലാത്തതു് മാറ്റത്തിനു് മാത്രം!” – മാർക്സ്.
“സത്യമായതു് സരിതയുടെ സത്യവാങ്-മൂലം മാത്രം!” – സഖാവു് ശശി.
June 17 2022 09:51
“ഇടി വെട്ടീടും വണ്ണം “ഏക്ഷന്റെ” ഒച്ച കേട്ടു, നടുങ്ങീ വാൾവച്ചവർ ഉരഗങ്ങളെപ്പോലെ!”
ഏക്ഷൻ രാജയെ “ഇ.ഡി.വെട്ടുകേസുകളിൽ” അന്തംവിട്ടു് പിൻതുണക്കുമെന്നു് സാംസ്കാരിക നായകർ! എല്ലും മുട്ടീം കിട്ടണേൽ മുട്ടിലിഴയാതാവുമോ?
June 17 2022 09:58
പിണറായിവധശ്രമങ്ങൾ മുളയിലേ നുള്ളാൻ, ലോക കേരള സഭയിൽ പൂർണ്ണനഗ്നരെ മാത്രമേ പ്രവേശിപ്പിക്കൂ. ഒളിപ്പിച്ചുവച്ച തോക്കും ഉണ്ടകളും ഹൈസ്പീഡിൽ പുറത്തെടുത്തു് വെടിവച്ചോ, മൊത്തമഴിച്ചു് കഴുത്തിൽ മുറുക്കിയോ കൊല്ലാൻ കുത്സിതശക്തികൾ പ്ലാനിട്ടിട്ടുണ്ടെന്ന CID റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു് കോണകമടക്കമുള്ള വസ്ത്രധാരണം കർശനമായി സഭയിൽ നിരോധിച്ചതു്. – സ്വ. ലേ.
June 17 2022 12:41
പിണറായി വിജയനും, താറാവൻ ബിഷപ്പും, അമൃതാനന്ദമയിയും, തിരുമുടിമുസല്യാരുമെല്ലാം ഒരേ തൂവൽ പക്ഷികളാണു്. മനുഷ്യരുടെ അജ്ഞത ചൂഷണം ചെയ്തു്, നല്ല നാളെയും, ചത്തുകഴിഞ്ഞുള്ള സ്വർഗ്ഗവും വർണ്ണിച്ചു് മോഹിപ്പിച്ചും, ജന്മി-മുതലാളി-പൌരോഹിത്യ- ബൂർഷ്വാ മേധാവിത്വത്തെയും, നരകത്തിലെ വറചട്ടിയെയും പൊരിചട്ടിയെയും ചൂണ്ടിക്കാണിച്ചു് ഭയപ്പെടുത്തിയും, “പലതുള്ളി പെരുവെള്ളം” എന്ന രീതിയിൽ അമിതമായി ധനം ശേഖരിച്ചു് സുഖജീവിതം നയിക്കുന്നവരാണവർ. അവർക്കോരോരുത്തർക്കും, സ്വയം തിരുത്താൻപോലും കഴിയാത്തവിധം ബ്രെയ്ൻ വാഷ് ചെയ്തു് അടിമമാനസരാക്കപ്പെട്ട അവരുടെ നിത്യഭക്തരും റൗഡികളും ചാവേറുകളുമുണ്ടു്.
“പ്രണയം ചുവപ്പിനോടു്”, “പ്രേമം പച്ചയോടു്”, “ഇടതുപക്ഷം ഹൃദയപക്ഷം”, “ഞങ്ങളെത്തൊട്ടാൽ നിങ്ങളെത്തട്ടും” എന്നും മറ്റുമുള്ള അത്യുന്നതമായ “ഫിലൊസോഫിക്കൽ സ്റ്റെയ്റ്റ്മെന്റ്സ്” അത്തരം അടിമകളുടെ ദിനവൃത്താന്തങ്ങളുടെയും സങ്കീർത്തനങ്ങളുടെയും ഭാഗമാണു്.
പൊതുജനവിഡ്ഢികളിൽ നിന്നും തന്മയത്വമായ കബളിപ്പിക്കലുകളിലൂടെ നേടിയെടുത്ത കോടികളിൽ നിന്നും നേരിയ ഒരംശം “ചാരിറ്റി” എന്ന പേരിൽ “ബസ്വർത്തിയായി” ക്യാമറയ്ക്കു് മുന്നിൽ ഇളിച്ചുനിന്നു് ദാനംചെയ്തു് തങ്ങളുടെ യഥാർത്ഥ ബിസ്നസിനു് സമൂഹത്തിൽ പബ്ലിസിറ്റിയും മൈലേജും ഉണ്ടാക്കുന്നതിൽ, സ്വന്തം പോക്കറ്റ് വികസനമല്ലാതെ, എന്തു് സാമൂഹികവികസനമാണു്, എന്തു് നവോത്ഥാനമാണു്, എന്തു് സാമൂഹികപരിഷ്ക്കരണമാണുള്ളതു് എന്നേ മനസ്സിലാകാതുള്ളു.
അജ്ഞരായ ജനത്തെ ചൂഷണം ചെയ്യുന്നതു് പോരാഞ്ഞിട്ടെന്നോണം, അവരെ “ബോധവത്ക്കരിക്കാനായി” രക്തദാഹികളായ ഈവക പോത്തട്ടകൾ നിത്യേനയെന്നോണം വിളമ്പുന്ന “ധർമ്മപുരാണങ്ങൾ” സുബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത മനുഷ്യരിൽ മനം പുരട്ടലുണ്ടാക്കുമ്പോൾ, അജ്ഞരായ അടിമകൾ അവരുടെ ഗീർവ്വാണം കേൾക്കാൻ, തീട്ടമണം കിട്ടിയ ഈച്ചകളെപ്പോലെ ഇരമ്പിയെത്തുന്നു! ചൂണ്ടയിലെ ഇരയിൽ പതിയിരിക്കുന്ന അപകടം മനസ്സിലാക്കാനുള്ള ശേഷി മീനുകൾക്കുണ്ടായിരുന്നെങ്കിൽ, അവ അതിൽ കൊത്തുമായിരുന്നില്ല. അതിൽ നിന്നും വ്യത്യസ്തമായി, ആ അപകടം ചൂണ്ടിക്കാണിച്ചു് തങ്ങളെ രക്ഷപെടുത്താൻ ശ്രമിക്കുന്നവരെ കൊത്തിയും കുത്തിയും വെട്ടിയും തിന്നു്, ചൂണ്ടക്കാരനായ ഏമാൻ സാബിനോടുള്ള നിരുപാധികഭക്തി പ്രകടിപ്പിക്കാൻ വെമ്പുന്ന മീനുകളാണു് മനുഷ്യൻ എന്ന ജനുസ്സു്!
മനുഷ്യനു് ചൂഷകരെ തിരിച്ചറിയാനുള്ള ശേഷി ഉണ്ടെങ്കിലും, എവൊല്യൂഷനിലൂടെ തന്നിൽ നിക്ഷിപ്തമായ ആ ശേഷി സ്വന്തവും സ്വതന്ത്രവുമായ ചിന്തയുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ സസൂക്ഷ്മം ഉപയോഗപ്പെടുത്തി ഒരു തീരുമാനം കൈക്കൊള്ളുന്നതിനേക്കാൾ, അവർതന്നെ വായിച്ചിട്ടില്ലാത്തതും, അവരുടെ ബൗദ്ധികനിലവാരത്തിന്റെ അടിസ്ഥാനത്തിൽ, വായിച്ചിട്ടു് യാതൊരു കാര്യവുമില്ലാത്തതുമായ, മതപരമോ രാഷ്ട്രീയമോ ആയ, ഏതോ “വിശുദ്ധകിത്താബും” കക്ഷത്തിൽ വച്ചു്, “ഇതിൽ അങ്ങനെ എഴുതപ്പെട്ടിരിക്കുന്നു” എന്ന മുഖവുരയോടെ, ബോധവത്ക്കരിക്കാനെന്ന വ്യാജേന, ഇരപിടിക്കാൻ ശ്രമിക്കുന്ന ഇഴജന്തുക്കളെപ്പോലെ ഞോളയൊലിപ്പിച്ചു് തങ്ങളെ സമീപിക്കുന്ന, സർവ്വജ്ഞരും, പ്രത്യയശാസ്ത്രജ്ഞരും, മതശാസ്ത്രജ്ഞരുമായി ഭാവിക്കുന്ന “കുമാരപിള്ളമാർ” വരച്ചുകാണിക്കുന്ന മതപരമോ രാഷ്ട്രീയമോ ആയ ശത്രുചിത്രങ്ങൾക്കെതിരെ ജീവിതാന്ത്യംവരെ, “അതിൽ എഴുതപ്പെട്ടിരിക്കുന്ന ആത്യന്തികസത്യത്തിനുവേണ്ടി” പടപൊരുതലാണു് ഒരു മനുഷ്യജീവിയുടെ ജന്മലക്ഷ്യം എന്ന, അവനുപോലും തിരുത്താൻ ആവാത്ത ഭ്രാന്തൻ ” നിലപാടിലേക്കു്” സ്വയം ഏല്പിച്ചുകൊടുക്കുക എന്ന എളുപ്പവഴി അവൻ സ്വീകരിക്കുന്നു, അഥവാ, അവൻ “കുമാരപിള്ളമാരാൽ” അവൻപോലുമറിയാതെ എന്നേക്കുമായി ബ്രെയ്ൻ വാഷ് ചെയ്യപ്പെടുന്നു!!
June 18 2022 12:44
സത്തുപോകാതിരിക്കണമെങ്കിൽ, കുചേലനും കുബേരനും, “കാറൽ മാർസ്കിന്റെ” ഭാഷയിൽ പറഞ്ഞാൽ, “അനിവാര്യമായും” വയറുനിറയെ ഞണ്ണേണ്ടതുണ്ടു്. അതല്ല കേരളത്തിലെ ചിന്താശേഷി നശിച്ചിട്ടില്ലാത്ത മനുഷ്യരിൽ അറപ്പുളവാക്കുന്ന പ്രശ്നം.
തമ്പ്രാന്റെ കിറ്റുഭോജാക്കളാകുന്നതിൽ “തൊയ്ലാളിവർഗ്ഗം” അന്തംവിട്ടു് അഭിമാനപൂരിതരാകണമെന്ന “ഫിലോസഫിയുടെ” അടിസ്ഥാനത്തിൽ, മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ പ്രത്യയശാസ്ത്രപരമായി വളർത്തിയെടുത്ത ഒരു കൂട്ടം ജനവിഭാഗത്തിന്റെ ചോരുന്ന ടാർപ്പോളിൻ കുടിലുകൾക്കു് സമീപമായി, അതേ “ജനകീയകമ്മി” സർക്കാറിന്റെ അഴിമതിയിലും കൈക്കൂലിയിലും അധിഷ്ഠിതമായ ഒത്താശയോടെ പടുത്തുയർത്തപ്പെട്ടിരിക്കുന്ന ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ, അതേ മാക്രിസ്റ്റ് കമ്മി ജനകീയ സർക്കാർ സ്പോൺസർ ചെയ്തു് അരങ്ങേറുന്ന ലോക കേരള “വികസന” സഭയിലെ “വിശിഷ്ടാതിഥികൾ”, അതേ കിറ്റുഭോജാക്കളായ അഗതികളെ “പിണു-വീണാ-റിയാസ്” മോഡലിൽ കോടീശ്വരരാക്കി മാറ്റാനായി നടത്തുന്ന ജനകീയമായ ഉദ്ബോധനങ്ങളാണു് വൻകുടലിന്റെ അറ്റത്തെത്തിയ തീട്ടം വരെ ഛർദ്ദിച്ചുകളയാൻ സാമാന്യബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത മനുഷ്യരെ നിർബന്ധിക്കുന്ന നംബർ വൺ കേരളീയ പ്രബുദ്ധത!
June 19 2022 08:33
അത്യുന്നതങ്ങളിൽ ചത്തിരിക്കുന്നവരെ യൂലജി പാടി സംസ്കരിക്കുന്നവരാണെന്നു് തോന്നുന്നു കേരളത്തിൽ സാംസ്കാരികനായകരാകുന്നതു്. സാഹിത്യത്തിലോ, സാമൂഹികവിഷയങ്ങളിലെ അവരുടെ പ്രതികരണങ്ങളിലോ അതല്ലാത്ത സംസ്കാരസമ്പന്നത മരുന്നിനുപോലും കാണാനില്ലാത്തതുകൊണ്ടു് പറഞ്ഞെന്നേയുള്ളു.
June 19 2022 10:04
ഞാൻ ചിലരെ കൊന്നിട്ടും, മറ്റു് ചിലരെ കൊല്ലിച്ചിട്ടുമുള്ളതിനാലാണു്, എന്നെയും അതുപോലെ ആരെങ്കിലും കൊല്ലുകയോ കൊല്ലിക്കുകയോ ചെയ്യുമോ എന്നു് എനിക്കു് ഇമ്മാതിരി ഭയന്നു് മൂത്രിക്കേണ്ടി വരുന്നതു്.
June 19 2022 11:56
കോൺഗ്രസ്സ് ഓഫീസിൽ ഇപ്പോൾ ഇന്ദിര ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പോട്ടങ്ങൾ ഇല്ലെന്നും, സ്വപ്ന സുരേഷിന്റെ പോട്ടം മാത്രമാണെന്നും “ഏയ്റോപ്ലെയിൻ ഇടിവിദഗ്ദ്ധൻ” സഖാവു് ഇ. പി. ജയരാജൻ.
ബോക്സർ സഖാവു് ഇ. പി. ജയരാജൻ ഈവിധ പരിഹാസശരങ്ങൾ സമൂഹമദ്ധ്യേ ചൊരിയുമ്പോൾ, ആവിധ നൃത്തനൃത്യങ്ങൾ, (കാരണ) ഭൂതം തുള്ളൽ, സർപ്പം തുള്ളൽ, ഗരുഡൻ തൂക്കം, കാളകളി, ചാക്യാർ കൂത്തു്, കാടർ നൃത്തം, പിണുവാതിര മുതലായ, കേരളത്തനിമയാർന്ന നൃത്തകലാരൂപങ്ങളിലെ വേഷവിധാനങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കാൻ ശ്രദ്ധിച്ചാൽ, “പ്രാണനാഥനെനിക്കു് നല്കിയ പരമാനന്ദരസത്തെ പറവതിനെളുതാമോ” എന്ന, ഇരയിമ്മൻ തമ്പിയുടെ ആത്മീയനിര്വൃതിവർണ്ണന കടമെടുത്തു് പറഞ്ഞാൽ, അന്തംവിട്ടു് അത്യന്താധുനികരായ അന്തംകമ്മിസഖാക്കളിൽ ആവിധ ജയ്ജയ് ജയരാജകലാരൂപം ഉണർത്തുന്ന “പരമാനന്ദരസത്തെ പറവതിനെളുതാമോ… മോ… മോ… മോഹിനി-ആട്ട നിര്വൃതി; സരിത-ഓട്ട നിർവാണം”!!
June 19 2022 13:24
എന്തിനും മടിക്കാത്ത തട്ടിപ്പുകാരെയും, ആരെയും കൊല്ലാൻ കൂട്ടാക്കാത്ത കൊടി സുനി മോഡൽ “പ്രതിഭകളെയും” സാമ്പത്തികമടക്കമുള്ള സഹായങ്ങൾ നൽകി സംരക്ഷിക്കുന്ന ഒരു “ഡ്രാക്കുളയെ” സർവ്വാത്മനാ സപ്പോർട്ട് ചെയ്യുന്ന “പ്രബുദ്ധരാണു്” കേരളസമൂഹത്തിലേക്കു് മാനുഷികമൂല്യങ്ങളും ആധുനികസാഹിത്യവുമെല്ലാം വിപ്ലവാത്മകമായി അനവരതം വിരേചിക്കുന്നതു്!
June 19 2022 14:34
ജനങ്ങളിലെ ഭൂരിപക്ഷവും പ്രബുദ്ധരായതോ, ന്യൂനപക്ഷം മാത്രം പ്രബുദ്ധരായതോ ആയ അനേകം സമൂഹങ്ങൾ ലോകത്തിലുണ്ടു്. പക്ഷേ, കൊലപാതകികളെയും അഴിമതിക്കാരെയും സ്വജനപക്ഷപാതികളെയും “വീണ്ടാമതും” തെരഞ്ഞെടുത്തു് അധികാരക്കസേരയിൽ ഇരുത്താനും മാത്രം “പ്രബുദ്ധത” കൈവരിച്ച ഒരേയൊരു സമൂഹമേ ഈ ഭൂമിയിലുള്ളു: അതാണു് സമ്പൂർണ്ണസാക്ഷരരുടെ ഇടതുകക്ഷകേരളം!
June 20 2022 09:21
ചുറ്റുമുള്ള മനുഷ്യരിൽ നിന്നുമാണു് റോബോട്ട്സ് അവയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആർജ്ജിക്കുന്നതെന്നതിനാൽ, കേരളത്തിൽ ഡെവലപ്പ് ചെയ്യപ്പെടുന്ന “K-Robot”, അഥവാ “കെ-വ്യാജബുദ്ധി” ഏതു് ചോദ്യത്തിനും “എനക്കറിയില്ല” എന്ന ഒരേ മറുപടി മാത്രം നൽകി കയ്ച്ചിലാകാനാണു് സാദ്ധ്യത.
June 20 2022 09:23
മഴ കേട്ടു് ഉറങ്ങുന്നതു് എനിക്കു് ബാല്യം മുതലേ ഇഷ്ടമാണു്. പക്ഷേ, ഉറക്കം പിടിച്ചാൽ പിന്നെ ഞാൻ മഴ കേൾക്കാറില്ലാത്തതിനാൽ, ഈ കിസ്സ ഞാനാരോടും പറയാറില്ല. ഒരുവൻ ലോകം മുഴുവൻ നേടിയാലും, ഇല്ലാവചനം പറഞ്ഞു് തന്റെ വിശ്വാസയോഗ്യത നഷ്ടപ്പെടുത്തിയാൽ അവനെന്തു് പ്രയോജനം എന്നാണല്ലോ ബൈബിളിലൂടെ മത്തായി ആയാലും പഠിപ്പിച്ചതു്!
June 20 2022 11:28
സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾക്കു് വിവിധയിനം “സൊല്യൂഷൻസ്” ഓഫർ ചെയ്യുന്ന കമ്പനികൾക്കു് നംബർ വൺ കേരളത്തിൽ ഇപ്പോൾ നല്ല ഡിമാന്റാണെന്നു് കേൾക്കുന്നു. എക്സാലോജിക് സൊല്യൂഷൻസ്, ഗോൾഡ് സ്മഗ്ലിങ് സൊല്യൂഷൻസ്, ഖുർആൻ- ഇംപോർട്ടിങ് സൊല്യൂഷൻസ്, കറൻസി എക്സ്പോർട്ടിങ് സൊല്യൂഷൻസ്, കെ-റെയിൽ-സിൽവർലൈൻ സൊല്യൂഷൻസ്, ഐ. റ്റി. സൊല്യൂഷൻസ്, എ. ഇ. സൊല്യൂഷൻസ്, ജോ അശ്ലീല വീഡിയോ സൊല്യൂഷൻസ്, അനിത പുല്ലയിൽ സൊല്യൂഷൻസ്, സരിത നായർ സൊല്യൂഷൻസ് മുതലായവയെല്ലാം കേരളറിപ്പബ്ലിക്കിൽ വിജയകരമായി പ്രവർത്തിക്കുന്ന “സൊല്യൂഷൻസ്” കമ്പനികളുടെ ചില ഉദാഹരണങ്ങൾ മാത്രം!
അതുകൊണ്ടു്, കേരള ഗവണ്മെന്റും, ലോക കേരള സഭയുമായി “on the quiet” സഹകരിച്ചു്, ഫൈവ് സ്റ്റാർ ഹോട്ടലിലെ സ്വർഗ്ഗീയ തീൻമേശകളെ അനന്യസാധാരണമായി അലങ്കരിക്കുന്ന ചില “സോഡിയം ക്ലോറൈഡ് സൊല്യൂഷൻസ്” ഓഫർ ചെയ്താലോ എന്നാണു് ഇപ്പോൾ എന്റെ ആലോചന.
കാരണം, “When wealth is lost, nothing is lost; when health is lost, something is lost; when charakter is lost, all is lost” എന്ന Billy Graham-ന്റെ പ്രമാണത്തിൽ നിന്നും വ്യത്യസ്തമായി, പിണുവിയൻ കേരളത്തിലെ കാരണഭൂതമാക്സിമിനാൽ നയിക്കപ്പെടുമ്പോൾ അഭിമാനപൂരിതമാകുന്ന ഒരു അന്തരംഗമാണെന്റേതു്:
“When charakter is lost, nothing is lost; when health is lost, something is lost; when wealth is lost, everything is lost!”
June 22 2022 11:18
“9353”-നെ “തൊള്ളായിരത്തിമുന്നൂറ്റി അൻപത്തിമൂന്നു്” എന്നു് വായിച്ച ശിവൻ-കുട്ടിയെ പരിഹസിക്കുന്ന പോസ്റ്റുകളാണു് ഫെയ്ബുക്ക് സ്ട്രീം നിറയെ!
ഹൈന്ദവ ഫാഷിസ്റ്റുകളെ അന്ധമായി കളിപ്പിക്കുന്നതുപോലെ, അല്പസ്വല്പം “തോപ്പിൽ ഭാസിസം” ഉണ്ടു് എന്നതൊഴിച്ചാൽ, ഒട്ടും ഫാസിസ്റ്റുകളല്ലാത്ത കമ്മ്യൂണിസ്റ്റുകളെ അന്ധമായി കളിപ്പിച്ചാൽ കൈകെട്ടി നോക്കിനിൽക്കില്ലെന്നും കൈനീട്ടി ഇടിച്ചുവീഴ്ത്തുമെന്നും LDF കൺവീനർ സഖാവു് ഇ. പി. ജയരാജൻ ഈ വിഷയത്തിൽ പ്രതികരിച്ചതായി വാർത്ത. “ആയിരത്തി തൊണ്ണൂറ്റി അയ്മ്പതിൽ” പിറവിയെടുത്ത തന്നെ പിപ്പിടി കാട്ടി വിരട്ടാൻ ആരും നോക്കണ്ടെന്നും സഖാവു് കൂട്ടിച്ചേർക്കുകയുണ്ടായത്രെ!
ചിരിക്കാൻ മാത്രം എന്തു് തമാശയാണു് ഈ സംഭവത്തിന്റെ പിന്നിലെന്നു് മനസ്സിലാകാതെ നട്ടം തിരിഞ്ഞ കമ്മിസഖാക്കളെ ഗണിതശാസ്ത്രപരമായി ബോധവത്കരിച്ചു് ജ്ഞാനികളാക്കാനായി പാർട്ടിയുടെ നിർദ്ദേശപ്രകാരം, ബോക്സർ മമ്മാലി ഗുസ്തിപിടിക്കാൻ റിങ്ങിലേക്കു് ഇറങ്ങുന്നപോലെ, ഇടിയൻ സഖാവു് ഇ. പി. ജയരാജൻ പ്രതികരിക്കാനായി ഗോദയിലേക്കു് കുതിയ്ക്കുകയായിരുന്നു എന്നാണറിവു്.
കോസ്റ്റും ബെനെഫിറ്റുമായി ഒരു പൊരുത്തവുമില്ലാത്തവിധം ഭീമമായ തുക പൊതുഖജനാവിൽ നിന്നും മാസാമാസം ശമ്പളമായി കൈപ്പറ്റിക്കൊണ്ടു് ഈ സമ്പൂർണ്ണ മൊണ്ണകൾക്കു് സമൂഹത്തെ ഇമ്മാതിരി സമഗ്രമായി വ്യഭിചരിക്കാൻ കഴിയുന്നതിൽ കേരളത്തിലെ ജനങ്ങളുടെ ബൌദ്ധികനിലവാരത്തിന്റെ ഒരു മാനദണ്ഡമുണ്ടു്.
അല്പരും മൂഢരുമായ നേതാക്കളുടെ ഏതു് താന്തോന്നിത്തത്തെയും എന്തു് വിലകൊടുത്തും സപ്പോർട്ട് ചെയ്യാൻ തയ്യാറായി സ്വയം പ്രഖ്യാപിത പ്രബുദ്ധരായ ഇടതുകക്ഷ വൈജ്ഞാനിക മൊന്തന്മാർ ക്യൂ നിൽക്കുന്നിടത്തോളം ഈയിനം നാറ്റക്കേസുകളൊന്നും സംഭവിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.
“കണ്ടാലറിയാത്തവൻ കൊണ്ടാലറിയും” എന്നു് പഴഞ്ചൊല്ലു്. “കണ്ടാലും കൊണ്ടാലും അറിയാത്തവൻ മല്ലു” എന്നു് പുതുചൊല്ലു്.
June 24 2022 10:59
ദ്രൌപദി മുർമു വല്ല കുമ്മായമോ വൈറ്റ് സിമെന്റോ മറ്റോ വാങ്ങി പുട്ടിയിട്ടു് മുഖം വെളുപ്പിച്ചില്ലെങ്കിൽ, കറുത്ത മാസ്ക് കണ്ടാൽപ്പോലും വിറളി പിടിക്കുന്ന വെളുവെളാ വെളുത്ത സംസ്ഥാന മുഖ്യമന്ത്രിമാർ അവരുടെ ചന്ദ്രതുല്യമായ തിരുമുഖദർശനം പ്രസിഡന്റ് മുർമുവിനു് നിഷേധിക്കാൻ സാദ്ധ്യതയുണ്ടു്.
കൊട്ടാരവാതിൽക്കൽ ചുറ്റിപ്പറ്റി നിന്നു് നിർവിഘ്നമായി ഒഴുകുന്ന രാജകീയ ഭരണം തടസ്സപ്പെടുത്തി എന്ന പേരിൽ, കൊട്ടാരം വിദൂഷകരുടെ നിയമോപദേശപ്രകാരം, രാജദ്രോഹക്കുറ്റം ചുമത്തി ദ്രൌപദി മുർമുവിനെ പണിഷ്മെന്റ് ട്രാൻസ്ഫർ നൽകി ഏതെങ്കിലും ഓണംകേറാ മൂലയിലേക്കു് കെട്ടുകെട്ടിക്കാനും മതി!
June 24 2022 12:57
ആവക കാര്യങ്ങൾ സംഭവിക്കുന്നതു് സ്വന്തം വീട്ടിലും കൂട്ടിലും ആയിരിക്കുന്നിടത്തോളം, ഒരു സമ്പൂർണ്ണ മൊണ്ണയ്ക്കു് സിസ്റ്റമാറ്റിക്കായി പറ്റുന്ന “വീഴ്ചകളും”, നിരന്തരം തെറ്റുന്ന അക്ഷരങ്ങളും അക്കങ്ങളും, അതുമായി ബന്ധമില്ലാത്ത മനുഷ്യരിൽ സാധാരണഗതിയിൽ ചൊറിച്ചിലുണ്ടാക്കേണ്ട കാര്യമില്ല.
പക്ഷേ, ഉത്തരവാദിത്വജനാധിപത്യം വാഴേണ്ടുന്ന ഒരു ആധുനികപൗരസമൂഹത്തിൽ ജീവിക്കുന്നവരും, ബോധദീപ്തരും, സ്വയം നിർണ്ണയാവകാശമുള്ളവരുമായ വ്യക്തികളുടെ ഈ ഭൂമിയിലെ ക്ഷണഭംഗുരമായ ജീവിതം, അവരുടെ ഭാഗധേയങ്ങളുടെ ചുമതല വലിയ വായിൽ മധുരവാഗ്ദാനങ്ങൾ നൽകി സ്വമേധയാ ഏറ്റെടുത്തിരിക്കുന്ന ഏതാനും “സൂപ്പർ-മെഗാ-ഗിഗാ” മൊണ്ണകളുടെ വീഴ്ചകൾക്കും, അക്കത്തെറ്റുകൾക്കും, അക്ഷരത്തെറ്റുകൾക്കും, അവറ്റകളുടെ വ്യക്തിപരമായ മറ്റിനം ന്യൂനതകൾക്കും, വൈകൃതങ്ങൾക്കും, കഴിവുകേടുകൾക്കും, കൃത്യവിലോപങ്ങൾക്കുമായി ബലികഴിച്ചു് അവസാനിപ്പിക്കാനുള്ളതല്ല.
– ഇത്രയും, വീഴ്ചയും, അക്ഷരത്തെറ്റുകളും, അക്കത്തെറ്റുകളും, അടിസ്ഥാനപരമായ മറ്റനവധി തെറ്റുകളും ഒന്നിനുപുറകേ ഒന്നായി പറ്റിയിട്ടും, യാതൊന്നും സംഭവിച്ചിട്ടില്ലാത്തപോലെ, തൂറിയ ശേഷം ചന്തി കഴുകാതെ “ഡിസൈനർ സോഫയിൽ” നഗ്നകുണ്ടിയായി ചടഞ്ഞിരുന്നു് “സീബ്രാ ക്രോസിങ്” അടയാളപ്പെടുത്തുന്ന ഹൈജീൻ എക്സ്പ്പെർട്ടിന്റെ മാതൃകയിൽ, രാജകീയമായ അഹമ്മതിയോടെ സിംഹാസനത്തിൽ ഭദ്രാസനം കുത്തിയിരിക്കുന്ന ഉളുപ്പില്ലായ്മയുടെ ഉസ്താദുകൾക്കായി.
June 24 2022 15:34
ഒരുമ്പെട്ടോളായ ആ സ്വപ്ന സുരേഷിനെതിരെ, ഇരട്ടച്ചങ്കനും, സകലലോകത്തിനും കാരണഭൂതനും, കണ്ണൂരിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏകച്ഛത്രാധിപതിയും, അതിലുപരി, കേരള മുഖ്യനും ആഭ്യന്തരനുമായ ഒരു പ്രമുഖമന്ത്രിക്കു് അപകീര്ത്തി ഉണ്ടാക്കുക എന്ന നിഗൂഢലക്ഷ്യത്തിൽ ദുരാരോപണം ഉന്നയിച്ചു എന്നു്, IPC വകുപ്പിൽ, ഇൻഡ്യയിലെ ഏറ്റവും കൂടുതൽ “വാക്കുകൂലി” വാങ്ങുന്ന വക്കീലന്മാരെ പണം കൊടുത്തു് വശപ്പെടുത്തി കേസുകൊടുക്കണം പിണു സഖാവേ!
കള്ളക്കടത്തു് സ്വർണ്ണവും ഈന്തപ്പഴവും ഖുർആനും വിറ്റുകിട്ടിയ ചക്രം മുഴുവനും വിവിധയിനം കൈക്കൂലികളായി നല്കി തീർന്നുപോയെങ്കിൽ, വിനീതവിധേയനായ വാല്യക്കാരൻ വാലേഷ്ണനെ വല്യൊരു ചോപ്പൻ ബക്കറ്റും കൊടുത്തു് തെരുവുതെണ്ടാൻ വിട്ടാൽ മതി, പത്തു് ലാവ്ലിൻ കേസുകൾ വാദിക്കാൻ വേണ്ടിവരുന്നതിനെക്കാൾ എത്രയോ മടങ്ങു് കൂടുതൽ വക്കീൽഫീസ് കൊടുക്കാൻ മതിയാവുന്നത്ര ചക്രം സമാഹരിച്ചു് സഖാവു് വാലേഷ്ണൻ തന്റെ പ്രഭുവും സ്വാമിയുമായവന്റെ തിരുമുന്നിൽ നന്ദിയോടെ ഭക്തിപൂർവ്വം സമർപ്പിച്ചുകൊള്ളും!
June 25 2022 10:34
“രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകർത്തവർക്കെതിരെ കർശന നടപടി എടുക്കും.” – വാർത്ത.
പിണറായി, ന്ന്വച്ചാൽ മാക്രിസ്റ്റ് പാർട്ടി, എടുക്കുന്ന പതിനാറായിരത്തിഎട്ടാമത്തെ “കർശന നടപടി” ആണിതു്. അടുത്ത “കർശന നടപടിയോടെ”, ഭഗവാൻ പിണു ഇതുവരെ എടുത്ത “കർശന നടപടികളുടെ” എണ്ണം ഭഗവാൻ ശ്രീകൃഷ്ണന്റെ ഭാര്യമാരുടെ എണ്ണത്തെ കടത്തി വെട്ടും.
June 26 2022 14:39
ഫെയ്സ്ബുക്കിൽ കണ്ട, ഏതോ ഒരു പിണറായിസ്റ്റ് “വിഷവിത്തിന്റെ” വൈരുദ്ധ്യാത്മകവും, ഭൗതികാധിഷ്ഠിതവും, “നിഷ്പക്ഷ-ജ്ഞാനോദയ” സദൃശവുമായ ഒരു മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമൊഴിമുത്തു്:
“ഇപ്പോൾ വയനാടു് MP മൂന്നു് ദിവസത്തെ സന്ദർശനത്തിനു് വരുന്നുണ്ടു് പോലും. വീണ്ടും ‘ഞങ്ങൾ’ ആവർത്തിക്കുകയാണു്, വയനാടു് MP-യ്ക്കു് സന്ദർശനത്തിനു് വരാൻ ഉള്ള സ്ഥലമല്ല അയാളുടെ പാർലമെന്റ് മണ്ഡലം.”
Wow! Wow wow!! ബൌ ബൌ ബൌ!!!
വെറുതെയല്ല പ്രബുദ്ധ കേരളത്തിൽ മാർക്സിസ്റ്റ്-കണ്ണൂരിസ്റ്റ്-കമ്മ്യൂണിസ്റ്റ്-പിണറായിസം ആറും ഒൻപതും വയതിനിലേ പുഷ്പിണിയായി ഗർഭം ധരിച്ചു്, ഏതു് “കഠിനമായ” ജോലിയും ചെയ്യാൻ മടിയില്ലാത്തത്ര “തൊഴിൽപരമായ” ആത്മാർത്ഥതയോടെ, “ഏൺഡ് ലീവ് സറണ്ഡർ” ചെയ്തും വിശ്രമമില്ലാതെ ഉത്സാഹിച്ചു് പണിയെടുത്തു്, ബുദ്ധിജീവികളായ അത്യന്താധുനിക വിപ്ലവസഖാക്കളെ പന്നി പെറുന്നതുപോലെ ഈവിധം ചറപറാ പെറ്റുകൂട്ടുന്നതു്!!
June 27 2022 10:02
എല്ലാ അർത്ഥത്തിലും കമ്മി ഭരണം കാഴ്ചവയ്ക്കുന്ന LDF അവരുടെ ഇലക്ഷൻ കാംപെയ്നിൽ വാഗ്ദാനം ചെയ്ത മദ്യനയം, ഭരണത്തിൽ എത്തിയപ്പോൾ അക്ഷരംപ്രതി നടപ്പാക്കിയതുമൂലം, മല്ലുക്കളുടെയിടയിൽ മദ്യത്തിനുള്ള ഡിമാൻഡ് അനുദിനം വർദ്ധിക്കുന്നതിനാൽ, ക്ലിഫ് ഹൗസ് കമ്മ്യൂണിൽ പണിയാൻ പോകുന്ന പശുത്തൊഴുത്തുകളോടൊപ്പം കുറെ തെങ്ങുകളും പനകളും കൂടി നട്ടുവളർത്തിയാൽ, കള്ളെടുത്തുവിറ്റു് നല്ലപോലെ കാശുണ്ടാക്കാം.
കേസുകൾ കുറച്ചെങ്ങാനുമാണോ കാശുകൊടുത്തു് ഒതുക്കിത്തീർക്കേണ്ടതായിട്ടുള്ളതു്? സിൽവർലൈൻ കമ്മീഷന്റെ കാര്യത്തിൽ ഇതുവരെ ഒരു തീർച്ചയും തീരുമാനവും ആകാത്തതിനാൽ, നേരത്തും കാലത്തും മറ്റിനം സാമ്പത്തികസ്രോതസ്സുകളിലേക്കു് കണ്ണുകൾ ഓടിക്കാതിരിക്കുന്നതു് വിനാശകരമായിരിക്കും.
വിപുലമായ തോതിൽ കഞ്ചാവു് കൃഷിയും, കറുപ്പു് വ്യവസായവും ഗോശാലയോടൊപ്പം തുടങ്ങിയാൽ, ക്ലിഫ് ഹൗസ് കമ്മ്യൂണിന്റെ ഭൂവുടമയായ ഭൂതത്തെ, കിറ്റുഭുജിച്ചു് ചെറ്റക്കുടിലുകളിൽ വസിക്കാൻ വിധിക്കപ്പെട്ട “നികൃഷ്ടജീവികൾ” കൂടുതൽ ഭയഭക്തിബഹുമാനങ്ങളോടെ വണങ്ങാൻ തുടങ്ങും. മാഫിയാ ബോസുകളെ ജനങ്ങൾ ഭീകരജന്തുക്കളെപ്പോലെ ഭയപ്പെടുന്നതു് അവർ അൺസ്ക്ര്യൂപ്യലസായ സ്മഗ്ളേഴ്സും ഡ്രഗ് ഡീലേഴ്സുമെല്ലാം ആയതിനാലാണെന്നോർക്കണം.
അതിലെല്ലാമുപരിയായി എടുത്തു് പറയേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട നേട്ടം, മാർക്സും ലെനിനും സ്റ്റാലിനും കാസ്ട്രോയും ചെഗുവേരയും മാവോയും കോൺസുലേറ്റ് ജനറലുകളുമെല്ലാം ക്ലിഫ് ഹൗസ് കമ്മ്യൂണിൽ വിരുന്നു് വരുമ്പോൾ അവരുടെ ഇഷ്ടവസ്തുക്കൾ വേണ്ടുവോളം നൽകി സത്കരിച്ചു് സന്തോഷിപ്പിച്ചു്, താൻ ഇന്റർനാഷണൽ ലെവലിൽ പ്രവർത്തിക്കുന്ന ഒരു “വീലർ-ഡീലർ” ആണെന്ന ഉഗ്രൻ ഇംപ്രഷൻ അവരിൽ സൃഷ്ടിച്ചെടുക്കാൻ തെങ്ങു്-പന-കഞ്ചാവു് കൃഷികളും കറുപ്പു് വ്യവസായവും വഴി സാധിക്കുമെന്നതാണു്.
June 27 2022 11:48
പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനു് 2017-18 സാമ്പത്തികവർഷത്തിൽ വകയിരുത്തിയിരുന്ന തുകയിൽനിന്നു് 683 കോടി രൂപ (683 00 00 000 രൂപ!) ചെലവഴിക്കാതെ പാഴാക്കിയെന്നു് “വെരുകാവകാശനിയമപ്രകാരം ഏതോ സഭയിൽ ആരോ ആർക്കോ” മറുപടി നല്കിയത്രെ!
“വെഹരാവകാശമുള്ള വെരുകുകളെ” കണ്ടമാനമങ്ങു് ക്ഷേമിപ്പിച്ചാൽ, പിന്നെ ഏതെങ്കിലുമൊരു “വെരുകു്” പ്രത്യയശാസ്ത്ര-കാരണഭൂതങ്ങളെ വോട്ടു് നല്കി ജയിപ്പിച്ചു് അധികാരത്തിലെത്തിക്കുമോ? അതാണു് ഈ പൊളിട്രിക്സ് കിസ്സയിലെ ക്രക്സ്!
വോൾഫ്ഗാങ് പൗളിയെപ്പോലെയോ, പീറ്റർ ഹിഗ്ഗ്സിനെപ്പോലെയോ ചിന്താശേഷിയുള്ളവരോ “ഇന്റലിജെന്റോ” അല്ലെങ്കിലും, ഒറ്റനോട്ടത്തിൽ കാണാൻ കഴിയാത്തവിധം സൂത്രശാലിത്വത്തോടെ വലകെട്ടി വഞ്ചിച്ചു് കെണിയിലാക്കി ഇരകളെ പിടിച്ചു് ഉപ്പുപോലും ചേർക്കാതെ പച്ചയായി ഭുജിക്കുന്ന ചിലന്തിയെപ്പോലെയും, സംഘം ചേർന്നു്, അഥവാ മാക്രിസ്റ്റ് കമ്മ്യുണിസ്റ്റ് മോഡലിൽ, സിംഹങ്ങളെയും കടുവകളെയും പുലികളിയും പോലും “കളക്ടീവായി” കീഴ്പെടുത്തി, മഹാകവി സഖാവു് ജി. സുധാകരൻ തന്റെ “ആസന്നമരണചിന്താശതകത്തിൽ” ഹൃദയഭേദകമായി പാടിയിട്ടുള്ളതുപോലെ, സിംഹ-കടുവ-പുലിശവങ്ങളെ പച്ചമാങ്ങ കൂട്ടി കറുമുറെ ഭുജിക്കുന്ന കഴുതപ്പുലികളെയും പോലെ, തങ്ങൾക്കു് മൂക്കറ്റം സുഭിക്ഷമായി ഞണ്ണാൻ വേണ്ടുന്ന വക, കെ-റെയിലോ, കെ-ഫോണോ, കെ-മൈരോ എന്ന വ്യത്യാസമില്ലാതെ, ഏതുവിധേനയും കണ്ടെത്തുന്ന കാര്യത്തിൽ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രകാരണഭൂതങ്ങൾ എക്കാലവും വളരെ “ക്ലെവർ” ആയിരുന്നിട്ടുണ്ടു്.
June 28 2022 10:27
സരിതേച്ചിയോ, വീണാന്റിയോ, പിണുവങ്കിളോ, കോടിയേരി കൊച്ചാട്ടനോ രാഷ്ട്രമീമാംസാപരമായ ഒരു കാര്യം പറഞ്ഞാൽ, മുൻപിൻനോക്കാതെ, വിഡ്ഢിത്തത്തോടടുക്കുന്ന വിശ്വസ്തതയോടെ ഞാനതു് വിശ്വസിക്കും! ഇതു് സത്യം, സത്യം, സത്യം!!
June 28 2022 11:41
ഉദയസൂര്യനെ പഴമുറം കൊണ്ടു് മറച്ചാൽ ഇരുട്ടാവില്ലെന്നു് പിണൂവിയൻ മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് കേരളത്തിലെ “സ്വപ്നതുല്യമായ സ്വർണ്ണവാഴ്ചയെ” ന്യായീകരിച്ചുകൊണ്ടു് കേരളനിയമസഭയിൽ സഖാവു് പി.ബാലചന്ദ്രൻ.
ഉദയസൂര്യനെ പഴമുറം കൊണ്ടു് മറച്ചു് ഇരുട്ടാക്കാൻ ശ്രമിക്കുന്നവർക്കു് അതുവഴി ഒരു സുവർണ്ണാവസരമാണു് കൈവന്നിരിക്കുന്നതു്: നിങ്ങൾ നിങ്ങളുടെ പഴമുറങ്ങളെ മാറ്റി ഒരു പുതുമുറം വാങ്ങി, കാരണഭൂതത്താന്റെ, ചന്ദ്രനെപ്പോലെ വിളങ്ങുന്ന, തിരുമോന്ത ലോകത്തിലേക്കു് ഉദ്വമിപ്പിക്കുന്ന മൃത്യുകിരണങ്ങളെ സമർത്ഥമായി മറച്ചുപിടിക്കുക!
അത്ഭുതം! മഹാത്ഭുതം!! ഇതാ, സൂര്യഗ്രഹണം സംഭവിച്ചാലെന്നപോലെ, പൊടുന്നനെ ഭൂലോകം മുഴുവൻ ഒറ്റയടിക്കു് ഇരുട്ടായിരിക്കുന്നു! ജനകോടികൾ വഴി കാണാതെ ഇരുട്ടിൽ തപ്പിത്തടയുന്നു!!
ഷൌട്ട്! ഹൈൽ പിണു! ഹൈൽ പിണുവിസം!!
ഷൌട്ട്! ഹൈൽ മാർക്സ്! ഹൈൽ മാർക്സിസം!!
ഷൌട്ട്! ഹൈൽ ഹിറ്റ്ലർ! ഹൈൽ നാത്സിസം!!
ഷൌട്ട്! ഇങ്കിലാൻ സിന്താവാൻ!!
June 29 2022 13:23
ചോദ്യം: സ്വർണ്ണക്കള്ളക്കടത്തു് കേസിൽ അങ്ങയെയും കുടുംബത്തെയും പറ്റി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളെപ്പറ്റി ബഹുമാന്യ നായ അങ്ങെന്തു് പറയുന്നു?
ഉത്തരം: എന്നെപ്പറ്റി പച്ചനുണകൾ പറയുന്ന നിങ്ങളൊക്കെ ജീവിക്കുന്നതു് കേരളത്തിൽ തന്നെയാണോ? പലരും എന്നെപ്പറ്റി പല കള്ളങ്ങളും പറഞ്ഞല്ലോ. എനക്കൊരു മകളുണ്ടെന്നുവരെ ചിലർ നുണ പറഞ്ഞു. മറ്റു് ചിലർ എനക്കൊരു മകനുണ്ടെന്നുവരെ വ്യാജവാർത്ത പ്രചരിപ്പിച്ചു. എന്നിട്ടു് ഇന്നീ ലോകം മുഴുവൻ പ്രകാശം പരത്തുന്ന എനക്കു് വല്ല കേടും സംഭവിച്ചോ? പ്രകാശം പരത്തുന്നവനായ എനക്കോ, എന്റെ ശോഭയ്ക്കോ വല്ല കുറവും വന്നോ? എനക്കു് ലേശമെങ്കിലും ഉളുപ്പുണ്ടായോ? എന്നിട്ടും, താറാവുബിഷപ്പിന്റെ സഭയേക്കാൾ വിശുദ്ധമായ ഈ നിയമസഭയിൽ വന്നുനിന്നു്, സംസ്കാരശൂന്യരായ അധമർ വിളിച്ചുകൂവുന്നതുപോലെ, “പരനാറി, നികൃഷ്ടജീവി, കുലംകുത്തി, കടക്കു് പുറത്തു്!, ഉളുപ്പുണ്ടെങ്കിൽ രാജി വയ്ക്കു്!” എന്നും മറ്റും, സർവ്വജനസമ്മതിയാർജ്ജിച്ച സഖാവു് സരിത പേർത്തും പേർത്തും ആവശ്യപ്പെട്ടിട്ടും രാജിവയ്ക്കാൻ വിസമ്മതിച്ച മുൻ UDF മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെപ്പോലെ, യാതൊരുവിധ ധാർമ്മികബോധവുമില്ലാതെ തോന്നിയതെന്തും വിളിച്ചു് പറയാമെന്നാണോ? ഇങ്ങനെയാണോ സംസാരിക്കേണ്ടതു്? ഇതൊക്കെയാണോ സംസ്കൃതം? രാഷ്ട്രീയമായ കാര്യങ്ങൾ രാഷ്ട്രീയമായല്ലേ നേരിടേണ്ടതു്? വീട്ടുകാരികളെ അതിലേയ്ക്കു് വലിച്ചിഴക്കാമെന്നാണോ? ഇവിടെ, ഈ പരമാധികാര കേരള റിപ്പബ്ലിക്കിൽ, ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു “pollice-രാജ്” നിലനിൽക്കുന്നുണ്ടെന്നു് എന്തുകൊണ്ടു് നിങ്ങൾ ചോദ്യകർത്താക്കൾ മനസ്സിലാക്കുന്നില്ല!? ഇങ്ങനെയൊക്കെയാണോ ഒരു നിയമസഭയിൽ പെരുമാറേണ്ടതു്?
ഞാൻ അധികാരം നൽകി നിയമിച്ച എന്റെ വിദ്യാഭ്യാസമന്ത്രി സഖാവു് അദ്ദേഹത്തിന്റെ പൂർവ്വാശ്രമത്തിലെ നിയമസഭയിൽ നിങ്ങൾക്കൊരു മാതൃക കാണിച്ചുതന്നിട്ടും നിങ്ങൾക്കു് ഈവക കാര്യങ്ങളുടെ ഗുട്ടൻസ് പിടി കിട്ടുന്നില്ലെങ്കിൽ, എനക്കും നിങ്ങളെ സഹായിക്കാനാവില്ല. ഞാൻ ഒരു കാരണഭൂതനും ഇരട്ടച്ചങ്കനുമാണെന്ന കാര്യം ശരിതന്നെ! അതിലൊരു സംശയം അടിസ്ഥാനരഹിതമാണു്. പക്ഷേ, ഏതൊരു ഭൂതത്തിനും, ഏതൊരു ഇരട്ടച്ചങ്കനുമുണ്ടു് അവന്റേതു് മാത്രവും മറികടക്കാനാവാത്തതുമായ ഭൌതികവാദപരിമിതികൾ!
കാര്യമായ കാര്യവിവരമൊന്നുമില്ലെങ്കിലും, പ്രബുദ്ധതയ്ക്കും അഹന്തയ്ക്കും പൊങ്ങച്ചത്തിനും ഒരുവിധ കുറവും ഉണ്ടാകാൻ പാടില്ലാത്തവരായ സമ്പൂർണ്ണസാക്ഷരരുടെ No.1 കേരളത്തിൽ, വീരാരാധകരായി ചരിത്രാതീതകാലം മുതൽ വളർത്തപ്പെട്ട സാമാന്യജനത്തിനു്, വിശ്വവിശാലമായ മഹാമനസ്കതയോടെ കിറ്റുദാനവും കഞ്ഞിവീഴ്ത്തും നടത്തി ഒരുവിധത്തിൽ വീരപരിവേഷം ഒപ്പിച്ചെടുത്തു്, ചെങ്കോലും, കിരീടവും, പൊലീസും, റെഡ് വാളണ്ടിയേഴ്സും, പോരാളി ഷാജികളും, ലോകപൊലീസ് അമേരിക്കയുടെ പ്രസിഡന്റിന്റെ സുരക്ഷാ സംവിധാനങ്ങളെ കടത്തിവെട്ടുന്നത്ര അത്യുന്നതവും സൂക്ഷ്മവുമായ സുരക്ഷാക്യാറ്റഗോറിയിൽ, പൈനായിരം കറമ്പൻ കാറുകളുടെ അകമ്പടിയോടെ ഉലകം ചുറ്റും വാലിബനായി, “അശ്വമേധം” എന്ന കെ.പി.എ.സി. നാടകത്തിലെ, “തലയ്ക്കുമീതേ ശൂന്യാകാശം, താഴെ മരുഭൂമി” എന്ന വിപ്ലവഗാനത്തെ അമ്പേ തിരുത്തിക്കുറിക്കുംവിധം, തലയ്ക്കുമീതേ നീലാകാശവർണ്ണത്തിലുള്ള ടാർപ്പൊളിൻ ഷീറ്റുകളാൽ അലംകൃതവും ചോർന്നൊലിക്കുന്നതുമായ കൂരകളുടെ കീഴിൽ, തികച്ചും “സോഷ്യലിസ്റ്റിക്കായി” ജീർണ്ണിക്കുന്ന “അട്ടപ്പാടി മധുക്കളിൽ” നിന്നും ഞാൻ എന്നെത്തന്നെ തന്മയത്വമായി, ജനകീയമായി, മാക്രിസ്റ്റിക്കായി വേർപെടുത്തി സ്വതന്ത്രമാക്കി ഈ ദിനങ്ങളിൽ അങ്ങേയറ്റം ആസ്വദിച്ചു് അഭിനയിച്ചുകൊണ്ടിരിക്കുന്ന എന്റെ ക്ലിഫ് ഹൗസിലെ ക്വാറന്റീൻ തുല്യമായ ജീവിതം, എന്നെ വിരട്ടിയോ, പേടിപ്പിച്ചോ, പിപ്പിടി കാട്ടിയോ രാജി വയ്പിച്ചു് അവസാനിപ്പിച്ചുകളയാം എന്ന, ജന്മി-മുതലാളി-പൌരോഹിത്യ-ബൂർഷ്വാ മേധാവിത്വ വ്യാമോഹം ആർക്കും വേണ്ട. അതിനു് വച്ച വെള്ളം അങ്ങു് വാങ്ങിവച്ചാൽ മതി.
കാരണം, ഞാൻ ഉമ്മൻ ചാണ്ടിയെപ്പോലെ ഉളുപ്പില്ലാതെ അധികാരത്തിൽ കടിച്ചുതൂങ്ങുന്ന ഒരു ഊളയല്ല.
June 30 2022 10:29
“നല്ലവണ്ണം ആലോചിച്ചു് കളിച്ചാൽ മതി. പിണറായി വിജയൻ ഇരുമ്പല്ല, ഉരുക്കാണു്.” – ഇ. പി. ജയരാജൻ.
അനാശാസ്യഗർഭങ്ങൾ കലക്കിക്കൊടുത്തു് ഉപജീവിക്കുന്ന വൈദ്യർകളെ, കേരളത്തിലെ ചില ഭാഗങ്ങളിൽ “ഉരുക്കുഡോക്ടർ” എന്നാണു് വിളിക്കാറു്. അത്തരം ഉരുക്കെങ്ങാനുമാകുമോ സഖാവു് ഇ. പി. ഉദ്ദേശിച്ചതു്? ഏയ്, ആകാൻ വഴിയില്ല. അത്രയ്ക്കൊരു ചിന്താശേഷി!? അതും ഇടിയൻ മമ്മാലിക്കു്!?
June 30 2022 11:24
കാൾ മാർക്സിന്റെ “ഡയലെക്റ്റിക്കൽ മെറ്റീരിയലിസം” ശരിയായ അർത്ഥത്തിൽ മനസ്സിലാക്കിയിട്ടുള്ള, നംബർ വൺ മല്ലുക്കളുടെ, യൂറോപ്പ് സമാനമായ ആധുനികകേരളത്തിലെ ബുദ്ധിജീവികളും പ്രബുദ്ധരും സാംസ്കാരികനായകരും ആരൊക്കെ എന്നറിയുമോ?
കാശിയിലെത്തി മരിച്ചാൽ മോക്ഷം പ്രാപിക്കുമെന്നും, ദൈവപുത്രനായ യേശുവിൽ വിശ്വസിച്ചാൽ മോക്ഷം പ്രാപിക്കുമെന്നും, അല്ലാഹു അല്ലാതെ ദൈവമില്ലെന്നും, മുഹമ്മദ് അവന്റെ ദൂതനാണെന്നും വിശ്വസിച്ചു്, നിഷ്ഠയോടെ നിസ്കരിക്കുകയും, സക്കാത്തു് നല്കുകയും, റമദാനിൽ വ്രതമനുഷ്ഠിക്കുകയും, മെക്കയിൽ പോയി ഹജ്ജ് നിർവഹിക്കുകയും ചെയ്താൽ മോക്ഷം പ്രാപിക്കുമെന്നുമെല്ലാം ഉത്തമബോദ്ധ്യത്തോടെ വിശ്വസിച്ചുകൊണ്ടു്, കാരണഭൂതവും, ഇരട്ടച്ചങ്കനും, ഇപ്പോൾ കേരളത്തെ ഭരിക്കുന്ന LDF-ഗവണ്മെന്റിലെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും, സ്വർണ്ണക്കള്ളക്കടത്തുകേസിൽ സംശയത്തിന്റെ നിഴലിൽ നില്ക്കുന്നവനുമായ പിണറായി വിജയന്റെ ഏതു് ക്രിമിനൽ കുറ്റങ്ങളെയും അന്തംവിട്ടു് ന്യായീകരിക്കാനായി ഇങ്കിലാ സിന്താവാ വിളിച്ചുകൊണ്ടു് ഏതു് സമയവും തെരുവിലിറങ്ങി അക്രമം അഴിച്ചുവിട്ടു് പൊതുമുതൽ നശിപ്പിക്കാൻ മടിയില്ലാത്തവരുമായ പടയണികൾ! അവരാണവർ! അവരിൽ കേരളത്തിലെ സാമാന്യജനങ്ങൾക്കു് കണ്ടമാനം ദൃഷ്ടാന്തങ്ങളുണ്ടു്!!
July 01 2022 09:23
എ.കെ. ജി. സെന്ററിലേക്കു് ബ്വാംബെറിഞ്ഞതു് പിണറായിസ്റ്റുകളാകാൻ വഴിയില്ല. സമീപത്തു് ഒരു “മാഷ അള്ള” സ്റ്റിക്കറോ, “ഇതു് ഞങ്ങളല്ല” എന്നൊരു സത്യവാങ്മൂലമോ പതിപ്പിച്ചു് ജനശ്രദ്ധ തിരിച്ചുവിട്ടുകൊണ്ടല്ലാതെ കുറ്റകൃത്യങ്ങൾ ചെയ്യുന്ന രീതി പിണറായിസ്റ്റുകൾക്കില്ല.
ചർച്ചകൾ കൊഴുക്കട്ടെ!!
July 01 2022 09:49
മാർക്സ് മുത്തപ്പനു് ഗോശാല പണിതോളാമേ എന്നു് നേർച്ച നേർന്നിട്ടും, എലിവാണപ്പെട്ടിക്കു് തീ പിടിച്ചപോലെ, കാര്യങ്ങൾ “tutto completo” ചീറ്റുകയാണല്ലോ ഷിബു സ്വാമിയേ!!
July 01 2022 10:31
കടൽക്കിഴവനെ തോളിൽ കയറ്റിയിരുത്തി നദി കടക്കാൻ സഹായിച്ച, അറബിക്കഥകളിലെ സിന്ദ്ബാദിന്റെ അവസ്ഥയാണു്, സിന്ദാബാദ് വിളിച്ചു് സമൂഹത്തിന്റെ തോളിൽ എത്തിയ പിണറായി വിജയനെ ചുമക്കേണ്ടിവരുന്ന കേരളത്തിലെ മാക്രികളല്ലാത്ത ജനങ്ങളുടേതു്.
July 01 2022 10:51
അണികൾ “സംയമനം പാലിക്കണമെന്നു്” പാർട്ടി നേതാക്കൾ.
“സംയമനം പാലിക്കുക” എന്നാലെന്തെന്നു് പാർട്ടി അണികൾ.
ക്യൂ പാലിക്കുന്നതുപോലുള്ള ഒരു സംഭവമാണു് അതെന്നു് പാർട്ടി കൺവീനറും സെക്രട്ടറിയും.
July 01 2022 11:14
ഊക്കില്ലാതെ “ഊക്കേജിയുടെ” ഭിത്തിയിലേക്കു് ബ്വാംബ് എറിയുന്നവനൊക്കെ എങ്ങനെ ഒരു വിപ്ലവക്കൊച്ചിനെ ഉണ്ടാക്കുമെന്നു് എനക്കറിയില്ല.
July 01 2022 13:46
ഭാരതത്തിലെ ജഡ്ജികൾ മതഗ്രന്ഥങ്ങളുടെ ഉള്ളടക്കം യുക്തിഭദ്രവും ശാസ്ത്രീയവുമായ അപഗ്രഥനരീതികളുടെ അടിസ്ഥാനത്തിൽ കൂലങ്കഷമായി പുനഃപരിശോധിക്കേണ്ടതുണ്ടു്. ചെളിജീവികളുടെ ആവാസവ്യവസ്ഥയാണു് ചെളി. മനുഷ്യർ ചെളിജീവിതം ഇഷ്ടപ്പെടുന്ന പന്നികളല്ല.
July 02 2022 09:42
“താഴേക്കു് നോക്കുമ്പോൾ വെടിമരുന്നിന്റെ മണം പോലുള്ള ഒരു വാസന കിട്ടി. അതിൽനിന്നും, എ. കെ. ജി. സെന്ററിൽ പൊട്ടിയതു് ശക്തമായ “സ്റ്റീൽ” ബോംബായിരിക്കുമെന്നു് ഞാൻ സംശയിക്കുകയായിരുന്നു.” – ഇ. പി. ജയരാജൻ.
നേരത്തും കാലത്തും കക്കൂസിൽ പോകാതിരുന്നാൽ താഴെനിന്നും ചില വെടികളൊക്കെ കേൾക്കുകയും പുകയും ഗ്യാസും മണക്കുകയും ചെയ്യും സഖാവേ. അതൊന്നും ആരും സഖാവിനെപ്പോലെ പത്രസമ്മേളനം വിളിച്ചു് പരസ്യമാക്കാറില്ലന്നേയുള്ളു.
ഹൈഡ്രജൻ സൾഫൈഡ് ഗ്യാസിന്റേതുപോലത്തെ ദുർഗ്ഗന്ധമുള്ളതും, വിഷകരവും, തീ പിടിക്കുന്നതുമായ ഒരു നാറ്റം മൊട്ടകൾ ചീഞ്ഞാലും ഉണ്ടാകാറുണ്ടു്.
ചുരുക്കത്തിൽ, സഖാവു് താഴേക്കു് നോക്കുമ്പോൾ വെടിയുടെയോ പടക്കത്തിന്റെയോ സ്ഫോടനത്തിന്റെയോ വാസന കിട്ടിയാൽ, ഉടനെതന്നെ പത്രക്കാരെ വിളിച്ചുകൂട്ടി, താഴെ പൊട്ടിയതു് ഇരുമ്പു് ബോംബല്ലേ, “ഉരുക്കു്” ബോംബാണേ എന്നും മറ്റും വലിയകൂട്ടമിട്ടാൽ, അല്ലെങ്കില്ത്തന്നെ നാറ്റക്കേസുകളാൽ സമൃദ്ധമായ രാഷ്ട്രീയ കേരളത്തിൽ കൂടുതൽ ഭീകരമായ നാറ്റം സൃഷ്ടിക്കാമെന്നേയുള്ളു.
July 02 2022 11:29
ഭൂഗർഭത്തിൽ വെള്ളമിരുന്നിട്ടും, No.1 പ്രബുദ്ധ-സാക്ഷര-കേരളത്തിൽ വെള്ളപ്പൊക്കം ഇല്ലാത്തതിന്റെ കാരണങ്ങൾ തേടിപ്പോയ ബഹു. മന്ത്രി സജി ചെറിയാൻ എന്നേക്കുമായി “Gone with the Wind” എന്ന ഹോളിവുഡ് സില്മ പോലെ, “ഗോൺ വിത്ത് ദ ഭൂഗർഭജലം” ആയി പണ്ടേ പണ്ടാരം അടങ്ങിക്കാണുമായിരിക്കും എന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ. പക്ഷേ, അതൊരു തെറ്റിദ്ധാരണയായിരുന്നു.
പാതാളത്തിൽ നിന്നും വർഷംതോറും മലയാളികളെ സന്ദർശിക്കാൻ വരുന്ന മാവേലിയെപ്പോലെ, ഇരട്ടച്ചങ്ക-നായ കാരണഭൂതം പിണറായി ശ്വാസംകിട്ടാതെ മുങ്ങിത്താണുകൊണ്ടിരിക്കുന്ന സ്വപ്നസുന്ദരമായ ഈ സ്വർണ്ണസരസ്സിലേയ്ക്കു്, ഒരു മത്സ്യകന്യകനെപ്പോലെ, ഭൂഗർഭത്തിലെ വെള്ളപ്പൊക്കത്തിൽ നിന്നും അദ്ദേഹം അത്ഭുതകരമായി ഇതാ വീണ്ടും മലയാളികൾക്കു് മുന്നിൽ പ്രത്യക്ഷനായിരിക്കുന്നു!!
“എവിടുന്നു് കിട്ടി ഈ സാധനത്തെ” എന്ന ഓവെർച്വറിലൂടെ അദ്ദേഹം കേരളത്തിലെ ജനങ്ങളുടെ മുന്നിൽ, ഒരു ബോംബുസ്ഫോടനം പോലെ മുഴക്കാൻ ആഗ്രഹിക്കുന്ന മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് മോഡൽ മുദ്രാവാക്യം ഇതാണു്, ഇതു് മാത്രമാണു്: “ഇല്ല, ഇല്ല മരിച്ചിട്ടില്ല, ജീവിക്കും ഞാൻ സ്വപ്ന സുരേഷിലൂടെ!”
July 02 2022 13:46
വേണമെങ്കിൽ, ഏതെങ്കിലും ഒരു ക്രിസ്റ്റിൻ കീലറെക്കൊണ്ടു് (Christine Keeler), ശുദ്ധമനസ്കയായ തന്നെ ക്ലിഫ് ഹൌസിലേയ്ക്കു് വിളിച്ചുവരുത്തി തന്റെ “G-spot”-ൽ (Gräfenberg spot) തൊട്ടുതഴുകിത്തലോടി തന്നെ സരിത-തരളിതയാക്കി വശംവദയാക്കാനും, ലൈംഗികമായി ചൂഷണം ചെയ്യാനും അവൻ ശ്രമിച്ചു എന്നൊരു പരാതി, അല്പം കാശുമുടക്കിയാൽ, വളരെ എളുപ്പം ഒപ്പിടീപ്പിച്ചു് അധികാരികളുടെ കൈകളിൽ എത്തിക്കാൻ “സത്യസന്ധരും നീതിബോധമുള്ളവരുമായ നിയമപാലകർക്കു്” കഴിയും.
പക്ഷേ, തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നു് “വിശുദ്ധ ക്രിസ്റ്റിൻ കീലർ” സ്ഥാപിക്കാൻ ശ്രമിക്കുന്ന ക്ലിഫ് ഹൌസിലെ പ്രസ്തുത പ്രമുഖന്റെ ലൈംഗികധാടിയെപ്പറ്റി ആ കേസ് വിചാരണ ചെയ്യുന്ന കോടതിയെ കൺവിൻസ് ചെയ്യിക്കാൻ പ്രതിഭാഗം വക്കീലിനു് അത്ര എളുപ്പത്തിൽ സാധിക്കുമോ എന്ന കാര്യത്തിൽ എനിക്കു് എന്റേതും ന്യായവുമായ ആശങ്കകളുണ്ടു്.
ചത്ത വള്ളിക്കളസം, അഥവാ തീപ്പെട്ട ബെർമൂഡ എന്നെങ്കിലും ഉയിർത്തെഴുന്നേറ്റിട്ടുണ്ടോ എന്നു് പീനൽ കോഡിലെ പ്രസക്തമായ വകുപ്പു് ചൂണ്ടിക്കാട്ടി പ്രതിഭാഗം വക്കീലിനോടു് ചോദിക്കാതിരിക്കാൻ സാമാന്യബോധം കൈമോശം വന്നിട്ടില്ലാത്ത ഏതെങ്കിലുമൊരു കോടതിക്കു് കഴിയുമോ? കഴിയുമെന്നു് എനിക്കു് തോന്നുന്നില്ല.
July 03 2022 09:15
“വായിച്ചുകൊണ്ടിരിക്കുന്നിടത്തുനിന്നു് ഞാനൊന്നു് ‘ചെറുതായിട്ടു്’ അനങ്ങിയ അത്രയും ഭീകരമായ ഒരു വലിയ ശബ്ദം കേട്ടു. മഴക്കാലത്തു് വലിയ ഇടി പൊട്ടുമ്പോൾ വലിയ ശബ്ദം എന്നു് നമ്മൾ പറയാറുണ്ടല്ലോ. അതൊന്നുമല്ല. കെട്ടിടം തകർന്നപോലുള്ള അതിഭയങ്കരമായ ഒരു ശബ്ദമായിരുന്നു അതു്.” – സഖാവു് പി. കെ. ശ്രീമതി ടീച്ചർ.
ഇടിവെട്ടീടും വണ്ണം വിൽമുറിഞ്ഞൊച്ചകേട്ടാൽ രാജാക്കന്മാർ പോലും നടുങ്ങും. പക്ഷേ, സാക്ഷാൽ ഇടിവെട്ടിന്റെ ശബ്ദം കേട്ടാൽപ്പോലും ഒന്നു് ചെറുതായിട്ടു് അനങ്ങിയേക്കാം എന്നു് കരുതുന്നവളല്ല സഖാവു് പി. കെ. ശ്രീമതി ടീച്ചർ. ആ ടീച്ചർവരെ ചെറുതായിട്ടു് അനങ്ങിപ്പോകണമെങ്കിൽ സ്ഫോടനത്തിന്റെ ശബ്ദം എ. കെ. ജി. സെന്ററിനെ മൊത്തം തകർക്കാൻ പോന്നത്ര ഭയങ്കരമായിരുന്നിരിക്കണം.
പാർലമെന്റ് മന്ദിരത്തിന്റെ അസ്തിവാരങ്ങളെവരെ തന്റെ ഇങ്ഗ്ലീഷ് ഒറേഷൻസ് വഴി പ്രകമ്പനം കൊള്ളിച്ചുകൊണ്ടായിരുന്നു പി. കെ. ശ്രീമതി ടീച്ചർ ഇൻഡ്യൻ പൊളിറ്റിക്സിലേക്കു് കുതികാൽ കുത്തിയതു്. പിന്നത്തെ കുതിപ്പുകൾ മുന്നോട്ടു് മാത്രമായിരുന്നു. വച്ചടി വച്ചടി കയറ്റം! പിന്നീടു് ഒരു തിരിഞ്ഞുനോട്ടം ടീച്ചറിനു് വേണ്ടിവന്നിട്ടില്ല.
ആ ടീച്ചറാണു് ഇപ്പോൾ എ. കെ. ജി. സെന്ററിലെ ബോംബുസ്ഫോടനം കേട്ടു് ചെറുതായിട്ടൊന്നു് അനങ്ങിയതു്! ശോഭ ഞെട്ടുന്നില്ലേ!?
എ. കെ. ജി. സെന്ററിന്റെ ഭിത്തികളിലൂടെ മറ്റാർക്കും കാണാൻ കഴിയാത്ത എലികളും പുലികളുമെല്ലാം കയറിപ്പോകുന്നതായി തോന്നുന്നതാവും ഈ അവസ്ഥയുടെ അടുത്ത സ്റ്റേജ്. അതിനു് ശേഷം ദേഹോപദ്രവം തുടങ്ങും.
കേരളത്തിൽ ലഭ്യമായതിലെ ഏറ്റവും മികച്ച തലകളാണു് മാർക്സിസ്റ്റ് പാർട്ടിയെ മുഷ്ടിചുരുട്ടി മുൻനിരയിൽ നിന്നു് നയിക്കുന്നതു്! ഒന്നിനൊന്നു് മെച്ചം!!
July 04 2022 09:37
മന്ദരായിത്തീരുന്ന മനുഷ്യർ മന്ദരായിത്തീരുന്നതു്, അമ്മയുടെ ഗർഭപാത്രത്തിൽ വച്ചുതന്നെ അവർ മന്ദരായിത്തീരുന്നതുകൊണ്ടല്ല; ഭൂമിയിലെ വെളിച്ചം കാണുന്ന അതേ നിമിഷം മുതൽ, ആദ്യം മതങ്ങളിലെയും പിന്നീടു് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിലെയും പണ്ഡിതമന്ദർ അവരെ വലവീശിപ്പിടിച്ചു് മന്ദരാക്കി തീർക്കുന്നതുകൊണ്ടാണു്. ഒരിക്കൽ കുരുക്കിയാൽ, പിന്നെയൊരു മോചനം അവർപോലും ആഗ്രഹിക്കില്ല എന്നു് പണ്ഡിതമന്ദർക്കറിയാം. കൃപാസനപ്പത്രങ്ങളിലൂടെ വ്യാജവാർത്തകൾ നിരന്തരം വിളമ്പി തീറ്റിച്ചു് അന്തരംഗത്തെ ദേശാഭിമാനപൂരിതമാക്കുകയും, വർണ്ണക്കടലാസുകളിൽ പൊതിഞ്ഞ നക്കാപ്പിച്ചകൾ വലിയ പബ്ലിസിറ്റിയോടെ വിതരണം ചെയ്തുകൊണ്ടിരിക്കുകയുമേ വേണ്ടൂ, അവർ അന്തം വിട്ടു് പാണപ്പാട്ടുകൾ പാടിക്കോളും. പ്രീ ഡിഗ്രിയും ഒരു ഡിഗ്രിയാണെന്നും, അക്ഷരമാല അറിയുന്നതും ഒരു സാക്ഷരതയാണെന്നും, മന്ദരുടെ പ്രബുദ്ധതയും ഒരു പ്രബുദ്ധതയാണെന്നുമെല്ലാം കുടികിടന്നു്, കടിച്ചുപിടിച്ചും, കുടിച്ചുപിടച്ചും തർക്കോ-വിസ്കികളായി വാദിച്ചു്, എതിരാളികളെ മലർത്തിയടിക്കാൻ സന്നദ്ധരായ ഫയൽവാന്മാരുടെ ഒരു മന്ദർസമൂഹം അങ്ങനെ റെഡിയാക്കപ്പെടുന്നു!
ആട്ടിൻപറ്റങ്ങൾ നന്മയുള്ളവയായിരിക്കേണ്ടതു്, അഥവാ അനിഷേദ്ധ്യമായ രാജഭയത്താലും, പരിശുദ്ധമായ ദൈവഭയത്താലും, വിശുദ്ധവിശാലമായ വിനയത്താലും, പരിപാവനമായ പൌരോഹിത്യ വിധേയത്വത്താലും, പരമ്പരാഗതമായ ആചാര്യമര്യാദകളാലും, സനാതനമായ കീഴ്വഴക്കങ്ങളാലും, മറ്റുള്ളവർ മാത്രം പാലിക്കേണ്ട പൊളിറ്റിക്കൽ കറക്റ്റ്നെസ്സുകളുടെ വിശദവിവരങ്ങളാലും പൂർണ്ണമായും പൂരിതമായിരിക്കേണ്ടതു്, ഈ ഭൂമിയിൽ വരാനിരിക്കുന്ന കമ്മ്യൂണിസ്റ്റ് “നല്ല നാളെ”കളും, ചത്തശേഷം കിട്ടാനിരിക്കുന്ന സ്വർലോകവുമെല്ലാം, സ്വയം നിർണ്ണയശേഷിയും അവകാശവും നിഷേധിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യപ്പെട്ട ആടുകൾക്കു് വാഗ്ദാനം ചെയ്യുന്ന ചെന്നായ്ക്കൾക്കും നീലക്കുറുക്കന്മാർക്കും അവരുടെ ഭദ്രാസനങ്ങളിലും “ക്ലിഫ് ഹൌസുകളിലും” രാജകീയമായ സൌകര്യങ്ങളോടെയും ഭൃത്യ-ഭട-വടി-കുടാദികളുടെ അകമ്പടിയോടെയും ആർഭാടപൂർവ്വം, ഇന്നു്, ഈ ഭൂലോകത്തിൽ സുഖസമൃദ്ധമായി, അല്ലലില്ലാതെ ജീവിച്ചു് മരിക്കാൻ അത്യന്താപേക്ഷിതമാണു്. ആട്ടിൻപറ്റങ്ങൾ അതറിഞ്ഞിരിക്കണം.
എല്ലാ സുഖസൗകര്യങ്ങളുമുള്ള മരണാനന്തരസ്വർഗ്ഗത്തെപ്പറ്റി പ്രസംഗിക്കുന്നവരും അവിടേക്കു് പോകാൻ ഒട്ടും തിടുക്കപ്പെടാത്തതു് വെറുതെയല്ല. പക്ഷേ, അത്തരം വൈരുദ്ധ്യങ്ങൾ ചോദ്യം ചെയ്യാൻ “നന്മയുള്ളവയായ” ആട്ടിൻപറ്റങ്ങൾക്കു് കഴിയാറില്ല. ഒരു കാര്യത്തെ ചോദ്യം ചെയ്യണമെങ്കിൽ, ആ കാര്യം വിശദമായി അറിഞ്ഞിരിക്കണം. ശാപ്പിടലും, ഇണചേരലും ഉറക്കവും കഴിയുമ്പോഴേക്കും വീണ്ടും ശാപ്പിടേണ്ടിയും ഇണചേരേണ്ടിയും ഉറങ്ങേണ്ടിയും വരുന്നതുകൊണ്ടു് ഒരു കാര്യവും വിശദമായി അറിയാനുള്ള സമയം ആടുകൾക്കു് കിട്ടാറില്ല. (കിട്ടിയിട്ടു് കാര്യവുമില്ല എന്നു് ചില ദുഷിച്ച നാവുകൾ പറയാറുണ്ടു്. അതവിടെ നിൽക്കട്ടെ.) അതുകൊണ്ടാണു്, ദൂതർ വാതോരാതെ വിളമ്പുന്ന മൊഴിമുത്തുകൾക്കു് ഒട്ടും കാലവിളംബം വരുത്താതെ, “അങ്ങനെതന്നെ സിന്താവാ” എന്നോ, “ആമീൻ” എന്നോ, “ഇൻശാ അല്ലാഹ്” എന്നോ, “ഹാലേലുയ്യ” എന്നോ, “ഭജഗോവിന്ദം” എന്നോ മറ്റോ അടിയന്തിരമായി ഏറ്റു് വിളിച്ചു് എളുപ്പവഴിയിൽ ക്രിയ ചെയ്തു് തടി കയ്ച്ചിലാക്കാൻ അവ നിർബന്ധിതരാകുന്നതു്.
തെരഞ്ഞെടുത്ത വിശുദ്ധ ദൂതരിലൂടെ ദൈവങ്ങൾ ഭൂമിയിലേക്കു് കെട്ടിയിറക്കുന്ന ഉപമകളും ഉത്പ്രേക്ഷകളും ദൃഷ്ടാന്തങ്ങളും വ്യവച്ഛേദിച്ചു് മനസ്സിലാക്കലാണു്, ഭക്തിപാരവശ്യം മൂത്താൽ കയ്യോടെ കണ്ണടഞ്ഞുപോകുന്ന ആട്ടിൻപറ്റങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ ഏറ്റവും ഗുരുതരമായതു്.
July 04 2022 11:38
താൻ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ അവഗാഹനമുള്ള വ്യക്തിക്കു് അതു് സംബന്ധിച്ച ചോദ്യങ്ങൾക്കു് ചൂടാകാതെ, പൊട്ടിത്തെറിക്കാതെ, വ്യക്തവും സ്പഷ്ടവുമായ വാക്കുകളിൽ മറുപടി നൽകാൻ കഴിയും. കേൾക്കുന്ന എല്ലാവർക്കുമതു് മനസ്സിലാകുന്നില്ലെങ്കിൽ, അതു് പറയുന്നവന്റെ പ്രശ്നമല്ല, കേൾക്കുന്നവരുടെ മാത്രം പ്രശ്നമാണു്. അപ്രിയ ചോദ്യങ്ങൾ കേൾക്കുമ്പോഴുള്ള ചൂടാകലും പൊട്ടിത്തെറിക്കലും വെളിവില്ലാത്ത പണ്ഡിതമ്മന്യർ തടിതപ്പാനായി ഉപയോഗിക്കുന്ന വടിവാളുകളാണു്.
July 05 2022 11:20
“ജീവിതത്തിൽ ശുദ്ധി പുലർത്തണം.” – കേരളത്തിലെ രാഷ്ട്രീയോന്നതർ ഒരിക്കലും തൊടാനും തീണ്ടാനും പാടില്ലാത്തത്ര “നീചരും നിന്ദ്യരുമായ ചണ്ഡാലവർഗ്ഗത്തോടു്”, ക്ലിഫ് ഹൌസ് സിംഹാസനത്തിൽ കുടികൊണ്ടു് ലോകതൊയ്ലാളിവർഗ്ഗത്തെ ഏകച്ഛത്രാധിപതിയെപ്പോലെ മുന്നോട്ടു് നയിക്കുന്ന പരിശുദ്ധനും പരമശുദ്ധനും മഹോന്നതനും കാരണഭൂതനും ഇരട്ടച്ചങ്കനും ചാതുർവ്വർണ്യത്തമ്പ്രാനുമായ സാക്ഷാൽ പിണറായി വിജയൻ.
ഒറ്റ വാചകത്തിൽ പറഞ്ഞാൽ: “ചെകുത്താൻ ദൈവപുത്രരോടു് വേദമോതുന്നു!”
മലയാളികൾക്കു് “ശുദ്ധിയുടെ” സാക്ഷിപത്രം നൽകാനുള്ള അർഹത, “വാളയാർ-അട്ടപ്പാടി-ഓഞ്ചിയം-ലാവ്ലിൻ” ഇത്യാദി ഒട്ടനവധി കേസുകളിലെ ചരിത്രവിജയങ്ങളിലൂടെ, “മനസ്സാ വാചാ കർമ്മണാ”, അനിഷേധ്യമായും അസന്ദിഗ്ദ്ധമായും ആർജ്ജിച്ച, കേരളീയരുടെ “സമാരാധ്യനായ സഖാവു്” പിണറായി വിജയനോളം, മറ്റേതു് പരനാറിയ്ക്കാണു്, ഏതു് നികൃഷ്ടജീവിയ്ക്കാണു്, ഏതു് കുലംകുത്തിയ്ക്കാണു് അവകാശപ്പെടാനാവുക?
July 05 2022 13:03
താൻ മുൻപു് പറഞ്ഞതെന്തെന്നു് തനിയ്ക്കുതന്നെ അറിയില്ലെങ്കിൽ, താൻ പറഞ്ഞതെന്തെന്നു് താൻ എന്നോടോ മറ്റാരോടെങ്കിലുമോ ചോദിച്ചിട്ടു് ഒരു കാര്യവുമില്ല. താൻ ചെയ്യേണ്ടതു്, തന്റെയും, എങ്ങനെയോ തന്നെ ഉൾക്കൊള്ളേണ്ട ഗതികേടിൽ എത്തിച്ചേർന്ന തന്റെ “സ്വന്തമായ” സമൂഹത്തിന്റെയും നന്മയ്ക്കും സുസ്ഥിതിയ്ക്കുമായി, താൻ പറയുന്നതെന്തെന്നു് അറിയാതെ, സാമൂഹികമദ്ധ്യേ താൻ വലിയവായിൽ നടത്തുന്ന തന്റെ മൊത്തം പറച്ചിലുകളും എന്നേക്കുമായി അവസാനിപ്പിക്കുകയാണു്.
കാരണം, അഗതികളുടെയും ആലംബഹീനരുടെയും രക്ഷിതാക്കൾ ചമഞ്ഞു് അധികാരത്തിലെത്തി ആദർശവും മൂലവും അടിത്തട്ടും മറന്നു്, അവരെ അവരാക്കിയ അതേ അഗതികളുടെയും ആലംബഹീനരുടെയും നെഞ്ചില്ക്കയറി ശിവതാണ്ഡവമാടി രസിച്ചുല്ലസിക്കാൻ ശ്രമിച്ചവർ, അതേ അഗതികളുടെയും ആലംബഹീനരുടെയും പ്രതിരോധിക്കാനാവാത്ത രോഷത്തിൽ, പിളർക്കപ്പെട്ട നെഞ്ചുകളും, വേർപെടുത്തപ്പെട്ട തലകളുമായി ചത്തു് പണ്ടാരമടങ്ങി “നിത്യമോക്ഷം പ്രാപിക്കേണ്ടി” വന്നു എന്നതാണു്, ഫ്രഞ്ച് വിപ്ലവം അടക്കം, ലോകത്തിൽ ഇന്നുവരെ സംഭവിച്ചിട്ടുള്ള എല്ലാ ജനകീയ വിപ്ലവങ്ങളുടെയും ചരിത്രം.
July 05 2022 17:51
ജീവിത-ശുദ്ധിയുടെ യൂണിറ്റ്സ്:
10 ശശി = 1 ജലീൽ
10 ജലീൽ = 1 മണി
10 മണി = 1 സജി
10 സജി = 1 സരിത
10 സരിത = 1 സാവിത്രി
10 സാവിത്രി = 1 പിണറായി
10 പിണറായി = 1 സുവർക്കം
10 സുവർക്കം = 1 പാതാളം
1000 പാതാളം = 1 കിലോ പാതാളം
July 06 2022 11:14
“ഭരണഘടനാവ്യാഖ്യാനത്തിൽ” തനിക്കു് പറ്റിയ നാവുപിഴ സംബന്ധമായി മന്ത്രി സജി ചെറിയാൻ പൊതുജനസമക്ഷം സമർപ്പിക്കുന്ന സത്യവാങ്മൂലം:
“ഭരണകൂടം” എന്നാണു് ഞാൻ പറയാൻ ഉദ്ദേശിച്ചതു്. പക്ഷേ, പറഞ്ഞുവന്നപ്പോൾ നാവുപിഴ മൂലം, “ഭരണഘടന” എന്നായിപ്പോവുകയായിരുന്നു. എന്റെ പ്രസംഗത്തിൽ എന്റെ അറിവോ സമ്മതമോ ഇല്ലാതെ കടന്നുകൂടിയ “ഭരണഘടന” എന്ന വാക്കിന്റെ സ്ഥാനങ്ങളിൽ “ഭരണകൂടം” എന്ന വാക്കിനെ പ്രതിഷ്ഠിച്ചു് തിരുത്തി വായിക്കാൻ താത്പര്യപ്പെടുന്നു. എനിക്കു് സത്യത്തിൽ നാവുപിഴ പറ്റിയതാണെന്നു് വ്യക്തമാക്കാനും, പൊതുജനത്തിനു് വായനയിൽ പിഴ വരാതിരിക്കാനുമായി, പിഴയും തിരുത്തലും താഴെ കൊടുക്കുന്നു:
നാവു് പിഴച്ചുപോയ മൊഴിമുത്തു്:
“ഇൻഡ്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണു് എഴുതി വച്ചിരിക്കുന്നതു്. ബ്രിട്ടീഷുകാരൻ പറഞ്ഞു് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇൻഡ്യാക്കാരൻ എഴുതിവച്ചു. മതേതരത്വം ജനാധിപത്യം കുന്തം കൊടച്ചക്രം ഒക്കെ അതിന്റെ സൈഡിൽ എഴുതിവച്ചിട്ടുണ്ടു്.”
“ഭരണഘടനയെ” “ഭരണകൂടമാക്കി”, നാവുപിഴയെ തിരുത്തിയ മൊഴിമുത്തു്:
“ഇൻഡ്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ “ഭരണകൂടമാണു്” എഴുതി വച്ചിരിക്കുന്നതു്. ബ്രിട്ടീഷുകാരൻ പറഞ്ഞു് തയ്യാറാക്കിക്കൊടുത്ത ഒരു “ഭരണകൂടം” ഇൻഡ്യാക്കാരൻ എഴുതിവച്ചു. മതേതരത്വം ജനാധിപത്യം കുന്തം കൊടച്ചക്രം ഒക്കെ ആ “ഭരണകൂടത്തിന്റെ” സൈഡിൽ എഴുതിവച്ചിട്ടുണ്ടു്.”
വിപ്ലവാഭിവാദ്യങ്ങളോടെ,
നിങ്ങളുടെ സ്വന്തം ഫിഷറീസ്, സാംസ്കാരിക വകുപ്പു് മന്ത്രി സഖാവു് സജി ചെറിയാൻ
P.S.
“ആർക്കും നാവുപിഴ വരാം.” – M. A. ബേബി സഖാവു്
മൊത്തവും പിഴകളായിരിക്കുന്നിടത്തു് നാവായിട്ടെന്തിനു് പിഴയ്ക്കാതിരിക്കണം സാവേ? – പൊതുജനം
July 06 2022 13:25
കേരള നിയമസഭയിൽ സ്പീക്കർ ഇടയ്ക്കിടെ “ഓഡർ! ഓഡർ!” എന്നു് ആക്രോശിക്കുന്നതു് കേൾക്കുമ്പോൾ, ഹൌസ് ഓഫ് കോമ്മൺസിലെ ജോൺ ബെർക്കോവിനെപ്പോലെ, ക്രമപരിപാലനത്തിനായി നടത്തുന്ന ഒരു “Order! Order!” വിളിയാണതെന്നാണു് ഞാൻ ഇതുവരെ കരുതിയിരുന്നതു്.
പക്ഷേ, എകെജി സെന്ററിൽ, വലിയ ഇടിപൊട്ടലിനെ കടത്തിവെട്ടുന്നത്ര അതിഭയങ്കരമായ ശബ്ദത്തോടെയും, വെടിമരുന്നിന്റെ മണം പോലുള്ള വാസനയോടെയും സംഭവിച്ച ബോംബാക്രമണത്തിനുശേഷം, കേരളനിയമസഭയിൽ സ്പീക്കർ ഇടയ്ക്കിടെ “ഓഡർ! ഓഡർ!” എന്നു് ഒച്ചവയ്ക്കുന്നതു് കേൾക്കുമ്പോൾ, “വാസന! വാസന!”, അഥവാ “നാറ്റം! നാറ്റം!” എന്ന അർത്ഥത്തിൽ, “Odour! Odour!” എന്നാണോ ബഹു. സ്പീക്കർ ഉദ്ദേശിക്കുന്നതെന്ന “അതിഭയങ്കരമായ” ഒരു സംശയം, ഏതു് നിമിഷവും “സ്ഫോടിക്കാവുന്ന” ഒരു ആറ്റംബോംബ്പോലെ, ഒരു ഭൂതബാധപോലെ എന്നെ പിടികൂടുന്നു!
“യൂറോപ്പിനെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു – കമ്മ്യൂണിസത്തിന്റെ ഭൂതം” എന്ന തുടക്കവാചകത്തോടെ മാർക്സ്-എങ്ഗൽസന്മാർ എഴുതിക്കൂട്ടിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അക്കാലത്തെ യൂറോപ്യൻ ജനതയെ പേടിപ്പിക്കാൻ ശ്രമിച്ചതുപോലെ, “കേരളത്തെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു – പിണറായിസത്തിന്റെ ഭൂതം, സ്ഫോടനങ്ങളുടെ കാരണഭൂതം” എന്നു് വിളംബരം ചെയ്തു് ഭയപ്പെടുത്തി, കാരണഭൂതത്താൻ ചെന്നുപെട്ടിരിക്കുന്ന ദുർഗ്ഗന്ധം വമിക്കുന്ന കേസുകെട്ടുകളിൽ നിന്നു് കേരളജനതയുടെ ശ്രദ്ധതിരിച്ചുവിടാനാവുമോ സ്പീക്കറുടെ ഈ “Odour! Odour!” വിളി എന്നു് ഞാൻ “അതിഭയങ്കരമായി” സംശയിക്കുന്നു.
July 07 2022 10:02
ജീവിതത്തിൽ ശുദ്ധി പാലിക്കണമെന്നതിനാൽ, ധ്യാനനിമഗ്നതയോടെ കണ്ണടച്ചു് പാലു് കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തൊണ്ടിസഹിതം കയ്യോടെ പിടികൂടിയാൽ, പൂച്ചയുടെ നിയന്ത്രണം തെറ്റും. പിടികൂടിയതു് ആജന്മശത്രുവായ ചുണ്ടെലിയാണെങ്കിൽ, പൂച്ചയുടെ അരിശം അതിനെ കൊന്നാലും തീരാത്തത്ര അതിഭയങ്കരമായിരിക്കും. പിന്നീടുള്ള പൂച്ചയുടെ എല്ലാ പ്രവൃത്തികളും തികച്ചും യാന്ത്രികവും അതിചടുലവുമായിരിക്കും.
ഒട്ടും താമസിയാതെ, പാൽ മോഷ്ടാവു് തന്നെ പിടികൂടിയ എലിയോടുള്ള ദേഷ്യം തീർക്കാൻ, എലിവർഗ്ഗത്തിന്റെ മൊത്തം എലിമിനേഷനായുള്ള പ്രത്യേകാധികാരം തന്റെ കരിംപൂച്ചകൾക്കു് പതിച്ചുനല്കും.
ന്യായീകരണം, തെറിവിളി, പോസ്റ്ററൊട്ടിക്കൽ, അപവാദപ്രചരണം, പെണ്ണുകേസ് നിർമ്മിക്കൽ, വ്യക്തിഹത്യ, മുൻതലമുറകളുടെ ശവക്കുഴി മാന്തൽ മുതലായ ഛോട്ടാ കർമ്മമേഖലകളുടെ ചുമതല ഭരമേല്പിച്ചു് കുടിയിരുത്തിയിരിക്കുന്ന കുട്ടിപ്പൂച്ചകളെ അതിവേഗം അവരവരുടെ പോർട്ട്ഫോളിയോകളിൽ ആക്റ്റീവാകാൻ ചട്ടംകെട്ടും.
പണം കൊടുത്തോ പദവി കൊടുത്തോ തൃപ്തിപ്പെടുത്താൻ കഴിയുന്നവരെ ആ രീതിയിൽ രഹസ്യമായി സന്തോഷിപ്പിച്ചു് നിശ്ശബ്ദരാക്കാൻ, ആ വകുപ്പിൽ താൻ വാഴിച്ചിരിക്കുന്ന താപ്പാനകൾക്കു് നിർദ്ദേശം നൽകും. തട്ടിക്കളയാതെ തനിക്കു് രക്ഷയില്ലെന്നു് തോന്നുന്നവരെ, വെട്ടിയോ, കുത്തിയോ, വണ്ടികയറ്റിയോ, ബോംബിട്ടോ എന്നേക്കുമായി ഉന്മൂലനം ചെയ്യാൻ വാടകക്കൊലയാളികൾക്കു് കൊട്ടേഷൻ നല്കും.
അങ്ങനെ, ആത്മരക്ഷക്കാവശ്യമായ മൊത്തം ഉത്തോലകങ്ങളും ആക്റ്റിവെയ്റ്റ് ചെയ്തു എന്നു് ഉറപ്പുവരുത്തിയശേഷം, പാൽ മോഷ്ടാവായ പൂച്ച തന്റെ ബ്രാൻഡ് മാർക്കായ ബ്രൈറ്റ് ബാൻഡ് ചിരിയുമായി പൊതുജനസമക്ഷം ഞെളിഞ്ഞുനിന്നുകൊണ്ടു് ഇപ്രകാരം വിളംബരം ചെയ്യും: “ഞാൻ പാലു് കുടിച്ചതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല.”
July 08 2022 11:50
“കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നുവരുത്തുന്നതും ഭവാൻ
രണ്ടുനാലുദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു് കേറ്റുന്നതും ഭവാൻ.”
സ്റ്റേറ്റ്കാറിൽ കറങ്ങിനടന്നോന്റെ
മൂട്ടിൽ സ്കൂട്ടി തിരുകുന്നതും ഭവാൻ.
(അഥവാ ഭവാന്റെ നാവിഷം.)
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും)

July 08 2022 13:10
കേരളത്തിൽ ജനിച്ചു് വളരാത്ത വ്യക്തിയായതുകൊണ്ടാവണം സ്വപ്ന സുരേഷിനു് കാര്യങ്ങളെ യാഥാർത്ഥ്യബോധത്തോടെ കാണാനും, അവയെ ഉത്തുംഗസാഹിത്യസഹജമായ ധ്വനിപ്പിക്കലുകളുടെ പേക്കൂത്തുകളൊന്നുമില്ലാതെ, കാര്യമാത്രപ്രസക്തവും സ്പഷ്ടവും വ്യക്തവുമായ ഭാഷയിൽ പറയാനും കഴിയുന്നതു്. അല്ലായിരുന്നെങ്കിൽ, വ്യാജഭാഷയാൽ പൂരിതമായ ഭൂതകാലക്കുളിരുകളുടെ അതിപ്രസരം മൂലം, കമ്പിളിപ്പുതപ്പു് പുതച്ചുകൊണ്ടു് നിന്നാൽപ്പോലും, സ്വപ്ന സുരേഷ് പറയുന്നതെന്തെന്നു് കേൾവിക്കാർക്കു് മനസ്സിലാകുമായിരുന്നു എന്നു് തോന്നുന്നില്ല.
സ്വപ്ന സുരേഷ് കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടാവാം, ഇല്ലായിരിക്കാം. അതു് തീരുമാനിക്കാനാണു് ഭാരതത്തിൽ നീതിന്യായവ്യവസ്ഥകൾ ഉള്ളതു്. പക്ഷേ, കുറ്റവാളികൾക്കുമുണ്ടു് രാജ്യത്തെ നിയമവ്യവസ്ഥയ്ക്കുമുന്നിൽ തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള മനുഷ്യാവകാശവും, അഭിപ്രായസ്വാതന്ത്ര്യവും.
ജർമ്മനി പോലുള്ള പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിൽ, കുറ്റാരോപിതരായ വ്യക്തികൾക്കു്, അവരുടെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള അവകാശം, സാമ്പത്തികമോ, സാംസ്കാരികമോ, വിദ്യാഭ്യാസപരമോ, മറ്റു് വിധത്തിലുള്ളതോ ആയ, പിന്നാക്കം നിന്നുപോയ അവരുടെ സാമൂഹിക സാഹചര്യങ്ങളുടെ പേരിൽ നിഷേധിക്കപ്പെടാൻ പാടില്ലാത്തതുകൊണ്ടു്, ആ വിഭാഗത്തിൽപ്പെടുന്ന കുറ്റാരോപിതർക്കുവേണ്ടി വാദിക്കാൻ, സര്ക്കാര് ഖജനാവിൽ നിന്നും പ്രതിഫലം നല്കി ഒരു വക്കീലിനെ ചുമതലപ്പെടുത്താനുള്ള നിയമപരമായ ബാദ്ധ്യത സ്റ്റെയ്റ്റിനു് (സമൂഹത്തിനു്) ഉണ്ടു്.
നീതിയ്ക്കുവേണ്ടി നടത്തുന്ന പോരാട്ടങ്ങൾക്കു് സ്വപ്ന സുരേഷിനു് എന്റെ വിജയാശംസകൾ! ഞാൻ നന്മകൾ നേരുന്നതോ, നേരാതിരിക്കുന്നതോ സ്വപ്ന സുരേഷിനെപ്പോലൊരു വ്യക്തിയെ ഒരുവിധത്തിലും ബാധിക്കില്ല എന്നറിയാത്തതുകൊണ്ടല്ല വിജയാശംസകൾ നേരുന്നതു്. ഏതാനും നീചജന്മങ്ങളാൽ നികൃഷ്ടവും പ്രാകൃതവും മനുഷ്യത്വഹീനവുമായി വേട്ടയാടപ്പെടുന്ന ഒരു മനുഷ്യജീവിക്കു് ഐക്യദാര്ഢ്യം പ്രകടിപ്പിക്കാൻ മറ്റേതൊരു മനുഷ്യജീവിയെയും പോലെ, ധാർമ്മികമായ ബാദ്ധ്യത എനിക്കുമുണ്ടെന്ന ബോദ്ധ്യത്താലാണു്.
July 09 2022 13:59
പരമോന്നത സംസ്ഥാനബഹുമതി ലോട്ടറി (നറുക്കെടുപ്പു്):
ഒന്നാം സമ്മാനം: “കേരള ജ്യോതി” – കറക്കിക്കുത്തി ആദ്യമെടുക്കുന്ന ഒരു ശീട്ടിനു്.
രണ്ടാം സമ്മാനം: “കേരള പ്രഭ” – കറക്കിക്കുത്തി പിന്നീടെടുക്കുന്ന രണ്ടു് ശീട്ടുകൾക്കു്.
മൂന്നാം സമ്മാനം: “കേരള ശ്രീ” – വീണ്ടാമതും കറക്കിക്കുത്തി എടുക്കുന്ന അഞ്ചു് ശീട്ടുകൾക്കു്.
അങ്ങേയറ്റത്തെ പ്രശംസയർഹിക്കുന്ന പു-രോഗ-മനപരമായ ഒരു കാര്യമാണു് അതെന്നു് പറയാതെ വയ്യ. ഒരു പു-രോഗ-മനസമൂഹം എന്ന നിലയിൽ, കേരളീയർ ജ്യോതികളെയും, പ്രഭകളെയും, ശ്രീകളെയും, (സ്വപ്ന സുരേഷ് പോലുള്ള) സ്ത്രീകളെയും അവരർഹിക്കുന്ന ബഹുമാനം നല്കി അംഗീകരിക്കേണ്ടതുണ്ടു്; (പി.റ്റി. ഉഷയെ സഖാവു് എളമരം കരിം എന്നപോലെ) ബഹുമാനപുരസ്സരം ആദരിക്കേണ്ടതുണ്ടു്. അക്കാര്യത്തിൽ ഒരു തർക്കത്തിന്റെ ആവശ്യമുണ്ടെന്നു് തോന്നുന്നില്ല.
പക്കേങ്കി, ഒന്നാം സമ്മാനത്തിനു് “കേരള ജ്യോതി” എന്നതിനേക്കാൾ, “പ്രകാശം പരത്തുന്നവൻ” എന്ന അർത്ഥത്തിൽ, “കേരള ശുംഭൻ” എന്നോ, “ഇന്നീ (പാർട്ടി) ലോകം മുഴുവൻ ശോഭിച്ചീടും കാരണഭൂതൻ” എന്ന അർത്ഥത്തിൽ, “കേരള ഭൂതത്താൻ” എന്നോ മറ്റോ നാമകരണം ചെയ്യുന്നതായിരുന്നില്ലേ കുറച്ചുകൂടി വിപ്ലവകരവും നവോത്ഥാനപരവും എന്നൊരു തംശ്യം അടിയൻ ഈ പോർട്ട് ഫോളിയോയുടെ ചുമതല വഹിക്കുന്ന തമ്പ്രാനോടു് ഉണർത്തിക്കാനാഗ്രഹിക്കുന്നു.
“ഓരോ ഫയലും ഓരോ ജീവിതമാണു്” എന്നു് മൂത്തമ്പ്രാൻ കട്ടായമായി കല്പിച്ചിട്ടുള്ളതിനാലാണു്, ഈ തംശ്യം “for further action” തമ്പ്രാന്റെ ആപ്പീസിലേക്കു് ഒരു ഫയലായി “forward” ചെയ്യാൻ അടിയൻ ധൈര്യപ്പെട്ടതു്. നന്ദി, നമസ്കാരം.
ക്ഷമാപണത്തോടെ,
Most respectfully yours,
ആജീവനാന്തം അങ്ങത്തയുടെ വിനീതനായ അടിയാളൻ
(വിരലടയാളം)
July 10 2022 13:47
മല്ലുക്കൾ ഇപ്പോൾ ഉയർത്തുന്ന ചോദ്യം:
പിണുത്തമ്പ്രാൻ കടമെടുത്തുകടമെടുത്തു് കേരളം ശ്രീലങ്കയെപ്പോലെ ആയാൽ എന്തു് ചെയ്യും?
മറുപടി:
എന്തു് ചെയ്യാൻ? സാമാന്യത്തിലധികം വൈകിയാണു് വിവേകം ഉദിച്ചതെങ്കിലും, ആത്മാഭിമാനത്തിനു് ഒട്ടും കുറവില്ലാത്തവരായ ശ്രീലങ്കൻ ജനതയിൽ നിന്നും വ്യത്യസ്തമായി, സുബോധമുള്ളവരിൽ മനംപിരട്ടൽ ഉണ്ടാക്കുംവിധം ഭക്തശിരോമണികളും, സിൽമാനടന്മാരെയും നടികളെയുംവരെ ആരാധിക്കാൻ മടിയില്ലാത്ത ബൌദ്ധിക ലെവലിലേക്കു് അധഃപതിച്ച വീരാരാധകരുമായ “No. 1” മല്ലുക്കൾ, “ആരോടു് പറയാൻ? ആരു് കേൾക്കാൻ?” എന്നു് ഹൃദയഭേദകമായി നെഞ്ചത്തടിച്ചു് “രോധിക്കുകയും”, “അളമുട്ടിയിട്ടും തിരിച്ചുകടിക്കാൻ ത്രാണിയില്ലാത്തവിധം, രാഷ്ട്രീയവും മതങ്ങളും സംയുക്തമായി വ്യഭിചരിച്ചു്, തെരുവുവേശ്യസമാനമാക്കിയ അടിയങ്ങളെ ഇരട്ടച്ചങ്കനും കാരണഭൂതനുമായ പിണുത്തമ്പ്രാന്റെ സരിത-സ്വപ്ന-സ്വർണ്ണഹസ്തങ്ങളിൽ നിന്നും രക്ഷപെടുത്തി സഹായിക്കണമേ, തൈവമേ” എന്നു്, സർവ്വശക്തരും, സർവ്വജ്ഞാനികളും, സർവ്വവ്യാപികളും, ഭൂമിയിലെ ഭക്തകളായ ച്യാച്ചിമാർക്കും, ഭക്തന്മാരായ സേട്ടന്മാർക്കും ദാഹശമനിയായ തന്റെ “സെൽഫ് മെയ്ഡ് സർവ്വത്ത്” പുരോഹിതന്മാരാൽ എക്സ്ട്രാ പവിത്രീകരിച്ചു് വിറ്റു് കോടീശ്വരന്മാരായി സ്വർലോകത്തിലെ തീന്മേശകളിൽ, ആദാമിന്റെ രണ്ടാം പുത്രനും ആട്ടിടയനുമായിരുന്ന ഹാബെൽ, തന്റെ ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളുടെ മേദസ്സിൽ നിന്നും അർപ്പിച്ച വഴിപാടുപോലെ സ്വാദിഷ്ടമായ പൊരിച്ച ഇറച്ചി ഭോജിച്ചും (ശ്രദ്ധിക്കുക: അറേബ്യൻ ദൈവങ്ങൾ നോൺ-വെജിറ്റേറിയൻസാണു്!), മദ്യപ്പുഴയിൽനിന്നും ഷാംപെയ്ൻ നുണഞ്ഞും, ഹൂക്കാ വലിച്ചും, ഹൂറികളെയും കുണ്ടന്മാരെയും തൊട്ടുതലോടിയും സുഖവാസം അനുഷ്ഠിക്കുന്നവരുമായ അവരവരുടെ തൈവങ്ങളോടു്, അട്ടപ്പാടിയിലെ കേളുവും കോരനും, “മഴവന്ന നാളിൽ തന്റെ കുടികിടപ്പു് മാടത്തിന്റെ മുറ്റത്തു് വാഴനട്ട” മലയപ്പുലയനും അവരുടെ ഭാര്യമാരായ “കോതകളും മൂതേവികളും, മക്കളായ കരുമാടിക്കുട്ടന്മാരുമെല്ലാം” കമ്മ്യൂണിസ്റ്റ് തമ്പ്രാക്കളുടെ പാദാരവിന്ദങ്ങൾക്കുമുന്നിൽ അവലും മലരും ഞാലിപ്പൂവൻ വാഴക്കുലയും കാഴ്ചവച്ചു് സാഷ്ടാംഗനമസ്കാരം ചെയ്യുന്നതുപോലെ, കേണുവീണും താണുവീണും, വേണ്ടിവന്നാൽ മുട്ടിലിഴഞ്ഞും ഉരുണ്ടുമറിഞ്ഞും അപേക്ഷിക്കുകയും ചെയ്യും, അത്രതന്നെ!
July 11 2022 10:30
മറ്റു് മനുഷ്യരോടു് ഒരുപാടു് സത്യവും ധർമ്മവും നീതിയും ന്യായവും ശുദ്ധിയും ഉദ്ഘോഷിക്കുന്ന “പിപ്പിടി-പരിശുദ്ധരെ” സ്വന്തം ജീവിതത്തിൽ നിന്നും പേപ്പട്ടികളെപ്പോലെ അകറ്റിനിർത്തിയാൽ, പിന്നീടു് മനുഷ്യജീവിതത്തിന്റെ ദുർഗ്രാഹ്യതകളെപ്പറ്റി കണ്ടമാനം ഫിലോസഫിക്കാതിരിക്കാം.
July 11 2022 11:09
തൂണിലും തുരുമ്പിലും വാഴുന്ന ദൈവങ്ങളെ വരെ സ്വന്തം മജ്ജയിലേക്കും മാംസത്തിലേക്കും ആവാഹിച്ചു് സ്വപ്നാടനം ചെയ്യുന്ന ഭാരതീയരുടെ തലകളെപ്പോലും, തീർത്തും നാസ്തികവും, തികച്ചും ഭൗതികവും, പക്കാ മതവിരുദ്ധവുമായ മാർക്സിയൻ ഐഡിയോളജിയെ ചുമക്കാൻ പ്രേരിപ്പിക്കുന്നതിൽ, ശാസ്ത്രവുമായി ബന്ധമൊന്നുമില്ലാത്ത ഐഡിയോളജികൾക്കു് അജ്ഞരായ മനുഷ്യരെ എത്രമാത്രം വിഡ്ഢികളാക്കാൻ കഴിയുമെന്നതിന്റെ ഒരു മാനദണ്ഡമുണ്ടു്.
July 12 2022 11:59
പിണറായിഭരണത്തിലെ കേരളം “ലോകോത്തരമാണു്” എന്നു് പാണപ്പാട്ടു് പാടണമെന്ന അതിയായ മോഹം എനിക്കുണ്ടായിരുന്നു. പക്ഷേ, അപ്പോഴാണു്, “ലോകം” എന്തെന്നു് അറിയാതെ ലോകത്തിന്റെ ഉത്തരം താങ്ങുന്ന പല്ലിയാകാൻ കഴിയില്ല എന്ന സത്യം ഹൃദയവേദനയോടെ ഞാൻ മനസ്സിലാക്കിയതു്. അതുകൊണ്ടു്, പാണപ്പാട്ടു് പാടണമെന്ന എന്റെ ആശയെ ശവമടക്കു് നടത്തുകയല്ലാതെ എനിക്കു് നിവൃത്തിയുണ്ടായിരുന്നില്ല.
എന്നിരിക്കിലും, ഒരു ആശയടക്കിയാൽ ഒരു പാപം ദൈവസന്നിധിയിൽ മോചിക്കപ്പെടുമെന്നു് പള്ളീലച്ചൻ സൺഡേ സ്കൂളിൽ എന്നെ പഠിപ്പിട്ടുള്ളതിനാൽ, ആ ശവമടക്കിലും, ഉയിർത്തെഴുന്നേൽല്പിന്റെ നേരിയ ഒരു മെഴുകുതിരിവെളിച്ചം വഴികാട്ടിയായി എന്നോടൊപ്പം ഉണ്ടായിരുന്നു. പള്ളീലച്ചൻ ആരാ മോൻ!?
വല്ല പീറപ്പാപത്തിൽ നിന്നുമല്ലാതെ, ഞാൻ ഒപ്പിച്ചിട്ടുള്ള അന്തസ്സുള്ള ഏതെങ്കിലും പാപത്തിൽ നിന്നും ദൈവം തമ്പ്രാൻ എന്നെ മോചിപ്പിച്ചാൽ മതിയായിരുന്നു. എന്നിരുന്നാലും, പരനാറികളും നികൃഷ്ടജീവികളുമായ നുമ്മ മനുഷ്യർക്കു് propose ചെയ്യാനല്ലേ പറ്റൂ; dispose ചെയ്യുന്നതു് എപ്പോഴും സർവ്വശക്തനും, സർവ്വവ്യാപിയുമായ പുള്ളിക്കാരനാണല്ലോ! “Man proposes, God disposes” എന്നല്ലേ ജ്ഞാനിയായ ഇടിവിദദ്ധൻ ബോക്സർ മമ്മാലിയാണേലും പറഞ്ഞതു്! തന്മൂലം, സർവ്വജ്ഞാനിയായ ദൈവം തമ്പ്രാൻ തന്റെ അന്ത്യവിധി പറയുന്ന ഒടുക്കത്തെ ദിനം വരെ കാത്തിരിക്കുകയല്ലാതെ മറ്റൊരു പോംവഴി തത്കാലം എനിക്കില്ല. ഞാൻ ഇപ്പോൾ നേരിടുന്ന കാത്തിരുപ്പു് എന്ന ദുഃഖസത്യം ഫെയ്സ്ബുക്കിലൂടെ ലോകത്തെ അറിയിക്കണമെന്ന അടങ്ങാത്ത അഭിനിവേശമാണു് ഈ പോസ്റ്റിനാധാരം.
ദുഃഖസത്യങ്ങളും ഹൃദയവ്യഥകളും ഫെയ്സ്ബുക്കിലെ സമാനഹൃദയരുമായി പങ്കുവയ്ക്കുന്നതു് ഹൃദയത്തിനു് നൽകുന്ന ആശ്വാസം ചില്ലറയല്ല.
July 12 2022 13:51
“വിജിലൻസ് ഇനി കൂട്ടിലടച്ച തത്തയാവില്ല.”-മേധാവി
കുരയ്ക്കുന്ന പട്ടി കടിയ്ക്കില്ല എന്നൊരു നാടൻ ചൊല്ലുണ്ടു്. പക്ഷേ, നമ്മൾ ആരെയും നിരുത്സാഹപ്പെടുത്തരുതല്ലോ. ഏതായാലും, മേധാവിസാബ് വിളിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രത്യേകാതിഥിയായി ആഭ്യന്തര മന്ത്രിയെക്കൂടി പങ്കെടുപ്പിച്ചാൽ, തത്തയുടെ “കൂടുവിട്ടു് കൂടുമാറൽ” ക്ഷിപ്രസാദ്ധ്യമാക്കാം.
July 13 2022 13:02
സായുധവിപ്ലവകാരിയും, ഒടുക്കത്തെ പിണറായിസ്റ്റുമായ മരുമകൻ സഖാവു് റിയാസ്, “ഇടതുകക്ഷ” കേരളത്തിന്റെ മുഖ്യമന്ത്രിയായാലേ, കാൾ മാർക്സാചാര്യൻ ഹേലേനെ ഡീമൂത്തുമായുള്ള (Helene Demuth) എക്സ്ട്രമാരിറ്റൽ ഇന്റിമേറ്റ് കൊളാബറേഷനിൽ, വൈരുദ്ധ്യാത്മകമായും ഭൗതികവാദപരമായും വിഭാവനം ചെയ്ത സർവ്വലോക തൊഴിലാളിവർഗ്ഗ സായുധവിപ്ലവത്തിന്റെ അന്തിമവിപ്ലവമായ അമ്മവിപ്ലവം കേരളത്തിൽ സംജാതമാകൂ എന്ന കാര്യത്തിൽ സംശയം വേണ്ട.
സാക്ഷാൽ മാർക്സിയൻ സായുധ-ബീപ്-പ്ലവത്തിന്റെ അമ്മബീപ്-പ്ലവവും, അമ്മായിഅമ്മബീപ്-പ്ലവവുമായി, ഒപ്പനയിൽ അധിഷ്ഠിതമായ ആ മഹാ ബീപ്-പ്ലവം അറ്റമില്ലാത്ത ലോകചരിത്രത്തിൽ അതിന്റേതായ അത്യുന്നതസ്ഥാനം ലോകാവസാനത്തോളം – “ഇൻശാ അല്ലാഹ്” – സമാനതകളില്ലാത്ത മഹത്വത്തോടെ അഭിമാനപൂർവ്വം അലങ്കരിക്കും!
ഇങ്ക്വിലാബ് സിന്ദാബാദ്! അല്ലാഹു അക്ബർ!!
July 13 2022 15:03
“മടിയിൽ കനമില്ലാത്തവൻ വഴിയിൽ പേടിക്കേണ്ട.” പിണറായി വിജയൻ
മടിയിലെ കനത്തിന്റെ നല്ലൊരംശം, വഴിയിൽ ചെക്കിങ് ഏമാന്മാരാകേണ്ട “പ്രതിപക്ഷികളുടെ” പാതാളസമാനമായ പോക്കറ്റുകളിലേക്കു് കൃത്യസമയത്തു് ട്രാൻസ്ഫർ ചെയ്ത ഒരു മാഫിയാ ബോസ്സിന്റെ, തന്നെ അവർ പിടികൂടില്ല എന്ന അനുഭവാധിഷ്ഠിത ശുഭാപ്തിവിശ്വാസം!!
July 14 2022 10:44
“ബ്രഹ്മാവു് വിഷ്ണു മഹേശ്വരൻ”, “പിതാവു് പുത്രൻ പരിശുദ്ധറൂഹാ”, “veni, vidi, vici” മുതലായ ത്രിത്വങ്ങളുടെ ആരാധകനായിരുന്ന ഒരു ആദ്ധ്യാത്മികനും, 120° ഫെയ്സ് ഡിഫറൻസിൽ പ്രവർത്തിക്കുന്ന ത്രീ-ഫെയ്സ് ഇലക്ട്രിക്കൽ പവ്വർ സിസ്റ്റത്തിന്റെ ഉപജ്ഞാതാവുമെന്ന നിലയിൽ, പരസ്പരം 120° ആങ്ഗ്യുലർ ഡിസ്റ്റൻസിൽ ത്രിദിശകളിലേക്കു് ദൃഷ്ടികളയച്ചു് രാജകീയമായി കുത്തിയിരിക്കുന്ന മൂന്നു് സിംഹങ്ങൾ തന്റെ സ്തംഭത്തിൽ ഉണ്ടായിരിക്കണമെന്നു് അശോകചക്രവർത്തി കർശനമായി നിഷ്കർഷിക്കുകയായിരുന്നു എന്നു് ചെമ്പോലവിദദ്ധരും പുരാവസ്തുഗവേഷകരുമായ ചരിത്രകാരന്മാർ സർട്ടിഫൈ ചെയ്തിട്ടുണ്ടു്.
പ്രപഞ്ചത്തിലെ കൺസെർവ്ഡ് ക്വാണ്ടിറ്റികൾ പ്രദർശിപ്പിക്കുന്ന സിമെട്രിയെപ്പറ്റി ഗഹനമായ പഠനങ്ങളിൽ ഏർപ്പെട്ടിരുന്ന ഒരു ശാസ്ത്രജ്ഞനായിരുന്നു അ-ശോകചക്രവർത്തി! തന്മൂലം, “സ്പൊണ്ടേനിയസ് സിമെട്രി ബ്രേക്കിങ്ങിനു്” കാരണഭൂതമാകുന്ന കരകൌശലപ്പണികൾ തന്റെ സാമ്രാജ്യത്തിൽ അദ്ദേഹം പൂർണ്ണമായും നിരോധിച്ചിരുന്നു. അതുകൊണ്ടാണു്, പിണറായിയുടെ മഞ്ഞക്കുറ്റികളും, റിയാസിന്റെ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും പോലുള്ള, കമ്മീഷൻ ശില്പവിദ്യയുടെ ഉദാത്തമാതൃകകളായ ആർക്കിടെക്ച്ചറുകൾ എക്സ്ക്കവേഷനിലൂടെ കണ്ടെടുക്കാൻ എന്നെങ്കിലും തങ്ങൾക്കാവുമെന്നു് ആർക്കിയോളജിസ്റ്റുകൾ വ്യാമോഹിക്കാത്തതു്.
അശോകസ്തംഭത്തിൽ നാലല്ല, മൂന്നു് സിംഹങ്ങൾ മാത്രമേയുള്ളു എന്നു് അവയുടെ ഇരിപ്പും നോട്ടവും കൂർമ്മബുദ്ധിയോടെ വീക്ഷിക്കുന്ന ആർക്കും കാണാൻ കഴിയും. എം. എ. ബേബി സഖാവിനു് അതു് കാണാൻ കഴിഞ്ഞതു്, പ്രമുഖനായ ഒരു മാർക്സിസ്റ്റും താത്വികാചാര്യനുമെന്ന നിലയിൽ, കൂർമ്മത്തിന്റെ ബുദ്ധിയുള്ള ഒരു വ്യക്തിയാണു് അദ്ദേഹമെന്നതിനാലാണു്. അതല്ലാത്തവരിൽ അധികപങ്കും പേറുന്നതു് വരാഹത്തിന്റെ ബുദ്ധി ആയതിനാൽ, മൂന്നിൽ കുറവോ, മൂന്നിൽ കൂടുതലോ എണ്ണം സിംഹങ്ങളെ സ്തംഭത്തിൽ കാണാൻ കഴിഞ്ഞേക്കാമെങ്കിലും, ഒരിക്കലും മൂന്നു് സിംഹങ്ങളെ അവർക്കതിൽ കാണാൻ കഴിയുകയില്ല. അത്തരം വരാഹബുദ്ധികളിൽ ചിലർ അശോകസ്തംഭത്തിൽ നാല്പതു് സിംഹങ്ങളെവരെ കണ്ടിട്ടുള്ളവരാണത്രെ!
“പലജനം പൊതുവിധം!!”
July 14 2022 12:15
എലിക്കെണിക്കുള്ളിൽ കാമാതുരനായി കാത്തിരിക്കുന്ന കത്തനാരോടു് ഒട്ടിച്ചേർന്നിരുന്നു് വാതുറന്നു് വിശദമായി ഒന്നു് കുമ്പസാരിച്ചാൽ, അതുവരെ ചെയ്ത പാപങ്ങളിൽ നിന്നും മോചനം നേടാമെന്ന ബോദ്ധ്യമാണു്, ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാതെ നുണപറയാൻ സഭയുടെ പെണ്ണാടുകൾ നിയമസഭയിൽ കാണിക്കുന്ന “മൂച്ചിനു്” ആധാരം.
മനഃസാക്ഷിക്കുത്തില്ലാതെ പാപം ചെയ്യാനുള്ള ലൈസൻസ് പുതുക്കലാണു് ഓരോ കുമ്പസാരവും.
July 14 2022 16:12
“ട്രൂ കമ്മ്യൂണിസം ഇല്ലാതെ പോയതാണു് കേരളത്തിനു് പറ്റിയ അമളി.” – ദ ട്രൂ മല്ലു കമ്മി.
July 14 2022 17:02
കെ. വി. തോമസിന്റെ ശാപമാണു് പ്രസാദത്തിനു് കൈനീട്ടേണ്ടുന്ന ദയനീയാവസ്ഥയിലേക്കു് നാസ്തികനായ ഭൂതം പിണറായിയെ എത്തിച്ചതു്.
കളങ്കമറ്റ തിരുതസ്നേഹികൾ മനസ്സുനൊന്തു് ശപിച്ചിട്ടുള്ള ആരും അനുഭവിക്കാതെ പോയിട്ടില്ല.
July 15 2022 11:15
എം. എം. മണിയെ നിയമസഭയിൽ എത്തിച്ച ജനവിഭാഗം കേൾക്കാനാഗ്രഹിക്കുന്ന രീതിയിലും ഭാഷയിലും അയാൾ സംസാരിക്കുന്നു. അയാളെ സംബന്ധിച്ചു് അവ ഒരിക്കലും തെറ്റുകളല്ല, പ്രത്യുത, പൊളിറ്റിക്കലി കറക്റ്റും അന്തസ്സുറ്റതുമായ അയാളുടെ രാഷ്ട്രീയ ശരികളാണു്!
July 15 2022 11:19
ഫെയ്സ്ബുക്ക് ജീവികൾ മലയാളഭാഷ നന്നായി എഴുതുന്നവരെ മാത്രമേ ഫോളോ ചെയ്യാവൂ!! എന്നാലേ, അവർക്കു് സ്വയം “ചിന്ദിച്ച് ഒരു അഭിപായരൂപീകരണം” നടത്താൻ കഴിയൂ.
ഇതു് എന്റെ വ്യക്തിപരമായ അഭിപ്രായമാണു് (എന്നു് തോന്നുന്നു).
July 15 2022 12:07
വെടിപൊട്ടൽ കേട്ടവരുണ്ടു്, “വലിയതോതിൽ ചെറിയതായി” അനങ്ങിയവരുണ്ടു്, വെടിമരുന്നിന്റെ വാസന കിട്ടിയവരുമുണ്ടു്. പക്കേങ്കി, വെടിക്കെട്ടു് പൊട്ടിച്ചവരെ കണ്ടവർ മാത്രമില്ല! രാത്രിയുടെ ഇരുട്ടിൽ പ്രത്യയശാസ്ത്ര-ഏറുപടക്കം എറിഞ്ഞു് പൊട്ടിച്ചാൽ സൃഷ്ടിക്കാവുന്ന രാഷ്ട്രീയനേട്ടങ്ങൾ!!
July 16 2022 12:56
പ്രത്യയശാസ്ത്രങ്ങൾ, മതങ്ങൾ, ദൈവങ്ങൾ മുതലായ, സാമാന്യബുദ്ധിയിൽ, മനുഷ്യജീവിതവുമായി യാതൊരുവിധ ബന്ധവുമുണ്ടാകേണ്ട കാര്യമില്ലാത്തതും, അക്ഷരാർത്ഥത്തിൽ അടിസ്ഥാനരഹിതവുമായ മസ്തിഷ്കഭൂതങ്ങളെപ്പറ്റി, കാര്യമെന്തെന്നറിയാതെ കഥാപ്രസംഗങ്ങൾ നടത്തി, അരമനകളിലും, “ക്ലിഫ് ഹൌസുകളിലും” സുഖസമൃദ്ധമായ ജീവിതം നയിക്കുന്നവരും, തൊലിക്കട്ടിയിൽ കാണ്ടാമൃഗങ്ങളെയും ആമകളെയും തോല്പിക്കുന്നവരും, ഊളത്തരത്തിൽ, മണികളിൽ മണികൾകെട്ടിക്കിലുക്കി വെളിവുകെട്ടു് വഴിനീളെ മണിപ്രവാളം വിളമ്പുന്നവരുമായ കുറെ ഉജ്ജ്വലമഹനീയ നേതാക്കളും, ഇരട്ടച്ചങ്കും പരട്ടമോന്തയും കുനട്ടുചിന്തകളും ഇരുട്ടുവീക്ഷണങ്ങളുമായി ഉലകം ചുറ്റുന്ന ആവക “മനുഷ്യദൈവ-വാലിബരുടെ” പിന്നാലെ, കലാ-സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ-മതപര റാലികളും, മഹാമഹങ്ങളും, വലിയ പെരുന്നാളുകളും, ചെറിയ പെരുന്നാളുകളും വികാരഭരിതമായ ഭാഷയിൽ അനൌൺസ് ചെയ്തുകൊണ്ടു്, കുണ്ടും കുഴിയും നിറഞ്ഞ കേ-രളത്തിലെ “കേ-റിയാസ്” റോഡുകളിലൂടെ, “ലാംബർഗിനി ലക്ഷ്വറി സ്പോർട്ട്സ്” കാറുകളെയും, സിൽവർലൈൻ ട്രെയിനുകളെയും പരാജയപ്പെടുത്തുന്ന ഹൈസ്പീഡിൽ ചീറിപ്പായുന്ന, ഉച്ചഭാഷിണി എന്ന “കോളാമ്പി” സുരക്ഷിതമായി മുതുകിൽ ഫിറ്റുചെയ്ത ജീപ്പുകൾക്കു് പുറകെ, വർണ്ണക്കടലാസിൽ അച്ചടിച്ച നോട്ടീസുകളിൽ നിന്നും പരമാവധി എണ്ണം കരസ്ഥമാക്കാൻ ആർപ്പിട്ടോടുന്ന ഗ്രാമീണബാലന്മാരെപ്പോലെ, ഇങ്കിലാ സിന്താവായും, ആമീനും ഈമീനും മറ്റേ മീനും, കീജേയും, ലാൽ സലാമും വിളിച്ചു്, ഭദ്രാസനത്തിൽ വിപ്ലവത്തിന്റെ ചൂടും, തിരുനെറ്റിയിൽ നിസ്കാരത്തിന്റെ തഴമ്പുമായി മരണഓട്ടം ഓടി, തനിക്കു് ആകെയുള്ള ഒരേയൊരു ജീവിതം പാഴാക്കുന്നതിൽ സായുജ്യം അനുഭവിക്കുന്നവരായ കുറെ “ഡൈ ഹാർഡ് ഫാൻസും”!
അതാണു് കലാ-സാഹിത്യ-ശാസ്ത്രീയ-സാംസ്കാരിക-വിദ്യാഭ്യാസ കേരളം, “സാമൂഹികസേവനം” എന്ന തലക്കെട്ടിൽ, “നോക്കുകൂലി” വാങ്ങി വയറ്റിൽപ്പിഴപ്പു് ഒപ്പിക്കാൻ “കമ്മ്യൂണിസ്റ്റിക്കായി” കഷ്ടപ്പെടുന്ന വിവിധയിനം സംഘടനകളിലെയും, വ്യത്യസ്തയിനം സംഘങ്ങളിലെയും ഉഗ്രൻ “ബുദ്ധിജീവികൾ” വഴി, ദശാബ്ദങ്ങളിലൂടെ, വൈജ്ഞാനികമായി വളർത്തിയെടുത്ത, വിദ്യാഭ്യാസപരവും, മതപരവും, രാഷ്ട്രീയവും, സാംസ്കാരികവുമായ ബൌദ്ധികതയുടെയും, ക്രിട്ടിക്കലായ ചിന്താശേഷിയുടെയും ആകെത്തുക.
പറയുന്നതെന്തെന്നു് പറയുന്നവർക്കോ, കേൾക്കുന്നതെന്തെന്നു് കേൾക്കുന്നവർക്കോ യാതൊരുവിധ ധാരണയുമില്ലാതെ, “പ്രബുദ്ധർ” എന്നവകാശപ്പെടുന്ന കേരളജനത ആടിത്തിമിർക്കുന്ന രാഷ്ട്രീയവും മതപരവും സാംസ്കാരികവുമായ ചെത്തുനാടകങ്ങൾ, മത്തുനാടകങ്ങൾ, വെട്ടുനാടകങ്ങൾ, കുത്തുനാടകങ്ങൾ, ചവിട്ടുനാടകങ്ങൾ, മറിയാമ്മനാടകങ്ങൾ, പൊറാട്ടുനാടകങ്ങൾ!!
July 16 2022 14:19
“ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വായിൽനിന്നും വരാൻ പാടില്ലാത്ത വാക്കുകളാണു് എം. എം. മണിയുടെ വായിൽനിന്നും വന്നതു്.” – മല്ലു മീഡിയ.
എന്നാൽ, മറ്റാരോടും പറയില്ലെങ്കിൽ ഞാനൊരു രഹസ്യം പറയാം: ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വായിൽനിന്നും അത്തരം വാക്കുകൾ വന്നില്ലെങ്കിൽ നിങ്ങൾ അത്ഭുതപ്പെടണം, വളരെ സൂക്ഷിക്കണം!!
July 17 2022 12:36
“ഫ്യൂറർ പ്രസരിപ്പിക്കുന്ന അതിഘോരമായ തേജസ്സു്, അവന്റെ അചഞ്ചലമായ ആത്മവിശ്വാസം, കാര്യങ്ങളുടെ ദീർഘദൃഷ്ടിയോടെയുള്ള വിലയിരുത്തൽ മുതലായവയെല്ലാം തെളിയിക്കുന്നതു്, ഫ്യൂററുമായി താരതമ്യം ചെയ്യുമ്പോൾ, (കേവലം കുട്ടിപ്പിശാശുക്കളായ) നമ്മൾ ആകെമൊത്തവും നിസ്സാരരായ വെറും പുഴുക്കൾ മാത്രമാണെന്നാണു്. ഫ്യൂററെക്കാൾ നന്നായി കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നു് കരുതുന്നവൻ കഴുതയാണു്.”
(വീഡിയോയിൽ 11:32 മുതൽ 11:47 വരെ)
ഇതു് വായിക്കുമ്പോൾ, ഇരട്ടച്ചങ്കനും കാരണഭൂതവുമായ ഫ്യൂറർ പിണറായിയെപ്പറ്റി ചിറ്റപ്പൻ ഇ. പി. ജയരാജൻ പാണപ്പാട്ടു് മാതൃകയിൽ പാടിയ ഒരു വാഴ്ത്തുപാട്ടാണെന്നു് ചിലർക്കെങ്കിലും തോന്നിയേക്കാം. അതിനവരെ കുറ്റം പറയുന്നതു് ശരിയല്ല. മനുഷ്യർ പൊളിറ്റിക്കലി കറക്റ്റായിരിക്കണമെന്നു് മണിയനും പറഞ്ഞിട്ടുണ്ടല്ലോ!
പക്ഷേ, അതുമായി നല്ല സാദൃശ്യം തോന്നുമെങ്കിലും, ഇതു് ഹിറ്റ്ലറുടെ ആത്മഹത്യക്കു് ശേഷം, 1945 മെയ് 2 മുതൽ മെയ് 23 വരെ നാത്സി ഗവണ്മെന്റിന്റെ തലവനായിരുന്ന കാൾ ഡ്യോണിറ്റ്സ് (Karl Dönitz), ഹിറ്റ്ലർ എന്ന തന്റെ ആരാധനാവിഗ്രഹത്തെ പൂജിക്കാനായി പാടിയ പുകഴ്ത്തുപാട്ടാണു്. കാൾ ഡ്യോണിറ്റ്സിന്റെ ഭരണസമയത്താണു് (1945 മെയ് 8-നു്) ജർമ്മനി നിരുപാധികം സഖ്യകക്ഷികൾക്കു് കീഴടങ്ങിയതു്.
മെയ് ഒന്നിനു് ഹിറ്റ്ലറുടെ ആത്മഹത്യയെപ്പറ്റി അറിഞ്ഞെങ്കിലും, അതൊരു ആത്മഹത്യ ആയിരുന്നില്ല വീര ചരമമായിരുന്നു എന്നു് വരുത്താനായി റേഡിയോയിലൂടെ ഡ്യോണിറ്റ്സ് ഇപ്രകാരം വിളംബരം ചെയ്യുന്നു: “ജർമ്മൻ പുരുഷന്മാരേ! സ്ത്രീകളേ! ജർമ്മൻ “വേർമാഹ്റ്റ്” സൈനികരേ! നമ്മുടെ ഫ്യൂറർ, ആഡോൾഫ് ഹിറ്റ്ലർ (യുദ്ധത്തിൽ) വീണു. തീവ്രമായ ദുഃഖത്തോടെയും ഭയഭക്തിയോടെയും ജർമ്മൻ ജനത കുമ്പിട്ടു് വണങ്ങുന്നു! തന്റെ പിൻഗാമിയായി ഫ്യൂറർ എന്നെയാണു് നിശ്ചയിച്ചിരിക്കുന്നതു്.” (വീഡിയോയിൽ 15:34 മുതൽ 16:00 വരെ)
മെയ് ഒന്നിനു് നടന്ന ഹിറ്റ്ലറുടെ ആത്മഹത്യ അറിഞ്ഞതോടെ, തിരിച്ചുപിടിക്കാനാവാത്തവിധം യുദ്ധത്തിൽ ജർമ്മനി തോറ്റു എന്നുറപ്പായിട്ടും, ഹിറ്റ്ലർ വിധേയത്വവും, നാത്സി ഫണാറ്റിസവും മൂലം യാഥാർത്ഥ്യങ്ങളുടെ നേരെ കണ്ണടയ്ക്കാൻ ഇഷ്ടപ്പെട്ട കാൾ ഡ്യോണിറ്റ്സ്, അന്തർവാഹിനി സൈനികരായ 30000-ത്തിലേറെ ജർമ്മൻ യുവാക്കളെയും, അതുവഴി, സഖ്യകക്ഷി നാവികസേനയിലെ 70000-ത്തോളം യുവാക്കളെയും ബോധപൂർവ്വം കുരുതിക്കളത്തിലേക്കയച്ചു് കൂട്ടക്കൊല ചെയ്യിക്കുന്നു!
“കാൾ ഡ്യോണിറ്റ്സ് – മനുഷ്യരക്ഷകനോ യുദ്ധക്കുറ്റവാളിയോ?” എന്ന ഡോക്യുമെന്ററിയിൽ നിന്നു്, മല്ലു കഥാപ്രാസംഗികർ പാടുന്നതുപോലെ, “വീറോടെ ചീന്തിപ്പറിച്ചു്” സ്വതന്ത്രമായി പരിഭാഷിച്ചതാണു്, ഫ്യൂറർ ഹിറ്റ്ലറെ ഐഡലൈസ് ചെയ്യാനായി, “ഹിറ്റ്ലർ കുണ്ടൻ” എന്നു് സാമാന്യജനം പരിഹസിച്ചിരുന്ന “ഗ്രാൻഡ് അഡ്മിറൽ” കാൾ ഡ്യോണിറ്റ്സ് പാടിയ ഈ പാണപ്പാട്ടു്.
18 മിനിട്ടോളമുള്ള ആ ജർമ്മൻ ഡോക്യുമെന്ററി കാണണമെന്നുള്ളവക്കായി അതിന്റെ യൂട്യൂബ് ലിങ്ക് താഴെ കൊടുക്കുന്നു:
July 18 2022 07:17
ജേർണലിസ്റ്റ്: “കൺവീനർ സാവേ, പേപ്പട്ടിയുടേതുപോലെ വിഷമൊലിപ്പിക്കുന്ന മണിയാദി സാക്കളുടെ ജനപ്രിയനാക്കുകളെ തത്ക്ഷണം മുറിച്ചുമാറ്റാൻ പാർട്ടിക്കോടതിയുടെ ഡബിൾ ബഞ്ച് വിധിക്കുമോ?
കൺവീനർ സാവു്: സഖാവു് ലക്ഷ്മണൻ തന്റെ യച്ചൂരി, സോറി, വാളൂരി ശൂർപ്പണഖയുടെ ചെവിയും മുലയും മൂക്കുമോ, അതോ നാക്കോ ഛേദിച്ചതു്? ഫെൻസിങ്, ബോക്സിങ്, ഡാൻസിങ്, റീഡിങ്, ടെൻസിങ് മുതലായ വൈജ്ഞാനികമേഖലകളിൽ അശേഷം കാര്യവിവരമില്ലല്ലേ?
എ.കെ.ജി. സെന്ററിൽ പാർട്ടി ദയവായി തനിക്കു് അനുവദിച്ചുനൽകിയ ലക്ഷ്വറി കമ്പാർട്ട്മെന്റിൽ രാത്രി പതിനൊന്നരമണിക്കു്, “താനേ തിരിഞ്ഞും മറിഞ്ഞും, തൻ താമരമെത്തയിലുരുണ്ടും, മയക്കംവരാതെ മാനത്തു് കിടക്കുന്ന മധുമാസ സുന്ദര ചന്ദ്രലേഖയെപ്പോലെ” നിദ്രാവിഹീനയായി കിടക്കുമ്പോഴും, “ഈശ്വര ചിന്തയിതൊന്നേ മനുജനു് ശാശ്വതമീയുലകിൽ” എന്ന ബോദ്ധ്യത്തിൽ, ഈശ്വരന്റെയും, വെള്ളെഴുത്തു് കണ്ണടയുടെയും സഹായത്താൽ, തുഞ്ചത്തു് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് പാരായണം ചെയ്തു് ലോകകാര്യങ്ങളിൽ വിവരമുണ്ടാക്കുന്ന ശ്രീമതി ടീച്ചറെ മാതൃകയാക്കി നാലക്ഷരം വായിച്ചുപഠിച്ചു് പ്രബുദ്ധരാകുന്നതിനു് പകരം മൈക്കും ക്യാമറയുമായി ഇറങ്ങിക്കോളും വേണ്ടാത്ത ചോദ്യങ്ങൾ ചോദിച്ചു് മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ!
ഏതു് നാട്ടുംപ്രത്തുനിന്നും വരുന്നെടാ ഇവനൊക്കെ?
July 18 2022 10:14
ഇ. പി. ജയരാജൻ സാവു് കൊതികുത്തി: “നടന്നുപോകേണ്ടിവന്നാലും ഇനി ഇൻഡിഗോയിൽ കയറില്ല!”
ആ ജയ്ക്കിനോടു് ഒരു വാക്കു് പറഞ്ഞാൽ, “ഇൻഡിഗോ” മൊത്തം വെളയ്ക്കുവാങ്ങി “ഇപിഗോ” എന്നു് പേരുമിട്ടു് മുറ്റത്തെത്തിക്കുമെന്നിരിക്കെ, നടന്നുപോകേണ്ട കാര്യമൊന്നും ഇപ്പോൾ ചിറ്റപ്പനില്ല!
July 19 2022 08:29
“ഇൻഡിഗോ ഒരു വൃത്തികെട്ട കമ്പനിയാണെന്നു് ഞാൻ മനസ്സിലാക്കുന്നു.” – ഇ. പി. ജയരാജൻ
വൃത്തികെട്ടതെന്നൊന്നും പറഞ്ഞാൽ പോരെന്റെ ചിറ്റപ്പോ, വെടിമരുന്നിന്റെ മണംപോലത്തെ ഭയങ്കര വാസനയുമുണ്ടു്! പറഞ്ഞിട്ടു് കാര്യമില്ല. കുളിയും ജപവുമൊന്നുമില്ലല്ലോ. എന്റപ്പോ എന്താ ഒരു നാറ്റം!!
July 19 2022 10:01
തൊലിയുടെ നിറം കറുപ്പായതിന്റെ പേരിൽ ആരെങ്കിലും അധിക്ഷേപിക്കപ്പെടുന്നതു് അതിൽത്തന്നെ തെറ്റാണെന്നും, നിരുപാധികം അപലപിക്കപ്പെടേണ്ടതാണെന്നുമുള്ള ഒരഭിപ്രായം ഇടതു് സാംസ്കാരിക കേരളത്തിനില്ല.
പക്ഷേ, അധിക്ഷേപിക്കപ്പെട്ടവർ മാക്രിസ്റ്റുകളും, അധിക്ഷേപിച്ചവർ അമാക്രിസ്റ്റുകളുമായാൽ, വർണ്ണവിവേചനത്തിനും, വർഗ്ഗവിവേചനത്തിനും, ജാതിവിവേചനത്തിനുമെല്ലാം എതിരായുള്ള ഉഗ്രൻ മുദ്രാവാക്യങ്ങളുമായി അടിമക്കണ്ണുകൾ മുതലക്കണ്ണിരൊഴുക്കി കഴുതപ്പുലികളെപ്പോലെ ഒച്ചപ്പാടുണ്ടാക്കി ചാടിവീഴും. നിന്ദക്കെതിരെയുള്ള ധാർമ്മികരോഷം പക്ഷപാതയുക്തമായിരിക്കണം എന്ന നിലപാടുകാരാണു് ഇടതുകേരളത്തിലെ സാംസ്കാരികനായകർ!
കറുത്തവർ നിന്ദിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും, ബലാൽസംഗം ചെയ്യപ്പെടുകയും, കൊന്നു് കെട്ടിത്തൂക്കപ്പെടുകയും ചെയ്താലും, പീഡിതർ മാക്രിസ്റ്റുകൾ അല്ലാത്തിടത്തോളം, പീഡകർ – അവർ കറുത്തവരോ വെളുത്തവരോ ആകട്ടെ – മാക്രിസ്റ്റുകളാണെങ്കിൽ, അതേ സാംസ്കാരികനായകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നതു്, പീഡിതരുടെ സാമൂഹ്യവിരുദ്ധതയും, വേശ്യാവൃത്തിയടക്കമുള്ള സദാചാരവിരുദ്ധതയുമെല്ലാം തുറന്നുകാട്ടി അവരെ സമൂഹമദ്ധ്യേ അപകീർത്തിപ്പെടുത്തി, പീഡകരെ വെള്ളപൂശി സംരക്ഷിക്കാനുള്ള ഭ്രാന്തൻ വ്യഗ്രതയോടെയായിരിക്കും.
പാമ്പുകളെ തോല്പിക്കുംവിധം പിളർന്ന നാവോടെ സംസാരിക്കാൻ കഴിയുന്ന കപടജീവികൾക്കു് സമൂഹത്തിൽ സമാരാദ്ധ്യരായി വാഴാൻ കഴിയുന്ന ലോകത്തിലെ അപൂർവ്വ ഇടങ്ങളിലൊന്നാണു് ഇടതുപക്ഷ സാംസ്കാരിക പ്രബുദ്ധകേരളം!
July 19 2022 11:07
സിവിലോ ക്രിമിനലോ ആയ ഒരു കേസ് തന്റെ പരിഗണനയ്ക്കു് വന്നാൽ, വാദിപക്ഷ-, പ്രതിപക്ഷ വക്കീലുകളുടെ വാദമുഖങ്ങൾ സൂക്ഷ്മതയോടെ ശ്രദ്ധിച്ചു്, കാര്യങ്ങൾ വിശദമായി മനസ്സിലാക്കിയ ശേഷം മാത്രം വിധി പ്രഖ്യാപിക്കേണ്ട ബാദ്ധ്യത ഏതൊരു ജഡ്ജിക്കുമുണ്ടു്.
പക്ഷേ, പ്രതി ഒരു കംണിഷ്ടാണെന്നു് തുടക്കത്തിലേതന്നെ സംശയരഹിതമായി തെളിഞ്ഞാൽ, പിന്നെ ഒന്നും നോക്കാനില്ല: കക്ഷി മൌലികമായിത്തന്നെ ഒരു കുറ്റവാളിയാണെന്നു് പ്രഖ്യാപിച്ചു് കാരാഗൃഹത്തിലേക്കു് അയച്ചേക്കുക!!
July 20 2022 09:47
മരത്തിൽ നിന്നും വീണപ്പോൾ വാലിൽ തറച്ച മുള്ളെടുക്കാനായി അമേരിക്കയിൽ ഓപ്പറേഷനു് പോയ ഒരു കുരങ്ങന്റെ കഥ ചിലരെങ്കിലും കേട്ടിരിക്കും. ഇല്ലെങ്കിൽ, “വാലു മുറിഞ്ഞ കുരങ്ങൻ” എന്നാൽ എന്താണു് സംഭവം എന്നു് ഗൂഗിൾ മാഷോടു് ചോദിച്ചാൽ പറഞ്ഞുതരും.
ഡോക്ടറുടെ കൈപ്പിഴ മൂലം വാലു് മുറിഞ്ഞുപോയ കുരങ്ങൻ വാലിനു് കോമ്പൻസേഷൻ എന്ന നിലയിൽ സർജന്റെ കത്തി പിടിച്ചുവാങ്ങി. കുരങ്ങന്റെ തുടർയാത്ര സംഭവബഹുലമായിരുന്നു. സഹായസന്നദ്ധതമൂലം തനിക്കുണ്ടായ നഷ്ടങ്ങളെയും, ലഭിച്ച നഷ്ടപരിഹാരങ്ങളെയും പറ്റി, ഒടുക്കം കിട്ടിയ കോമ്പൻസേഷനായ ചെണ്ടയിൽ കൊട്ടി പാട്ടുപാടി കുരങ്ങൻ തന്റെ ജൈത്രയാത്ര തുടരുന്നതാണു് കഥ.
“വാലുപോയി കത്തി കിട്ടി ഡുംഡും, കത്തിപോയി മാങ്ങ കിട്ടി ഡുംഡും, മാങ്ങപോയി പെണ്ണുകിട്ടി ഡുംഡും, പെണ്ണുപോയി എണ്ണ കിട്ടി ഡുംഡും, എണ്ണപോയി ദോശ കിട്ടി ഡുംഡും, ദോശപോയി ചെണ്ട കിട്ടി ഡുംഡും ഡുംഡും.”
അഭിനവകുരങ്ങന്റെ കഥയിൽ ആ ചെണ്ടകൊട്ടിപ്പാട്ടു് അല്പം മോഡിഫൈ ചെയ്തു് വിപ്ലവകരമാക്കിയിട്ടുണ്ടു്:
സ്വപ്ന വന്നു ഭൂതം മുള്ളി ഡുംഡും
ഭൂതം മുള്ളി സരിത വന്നു ഡുംഡും
സരിത പോയി സരിത്ത് വന്നു ഡുംഡും
സരിത്ത് പോയി ജോർജ്ജ് വന്നു ഡുംഡും
ജോർജ്ജ് പോയി രാഹുൽ വന്നു ഡുംഡും
രാഹുൽ പോയി ഉഷ വന്നു ഡുംഡും
ഉഷ പോയി രമ വന്നു ഡുംഡും
രമ പോയി സജി വന്നു ഡുംഡും
സജി പോയി പടക്കം വന്നു ഡുംഡും
പടക്കം പോയി മണി വന്നു ഡുംഡും
മണി പോയി ചിറ്റപ്പൻ വന്നു ഡുംഡും
ചിറ്റപ്പൻ പോയി ഇൻഡിഗോ ബസ് വന്നു ഡുംഡും
ഇൻഡിഗോ ബസ് പോയി ശബരി വന്നു ഡുംഡും
ശബരി പോയാൽ ആരേലും വരും ഡുംഡും ഡുംഡും
July 20 2022 10:40
ഭൂതത്താൻ പാടത്തു് സ്വർണ്ണം വിതച്ചു
ചിറ്റപ്പൻ പാടത്തു് പടക്കം പൊട്ടിച്ചു
വായിക്കും വല്യമ്മ ഞെട്ടിത്തെറിച്ചു
വീണാദി വാനരർ ആർത്തുവിളിച്ചു:
ഭൂതത്താൻ ഡാ! ഇരട്ടച്ചങ്കൻ ഡാഡി-ഡാ!!
(അങ്ങനെയാണു് അവർ സകലരെയും കംണിഷ്ടുകളാക്കിയതു്.)
July 20 2022 11:30
കൊടുക്കേണ്ട നികുതി കൊടുക്കേണ്ടവർക്കു് സമയത്തും കാലത്തും കൃത്യമായി കൊടുത്തിരുന്നെങ്കിൽ, ഇൻഡിഗോയുടെ ബസിനെ പിണറായി വിജയൻ നയിക്കുന്ന അത്യന്താധുനിക MVD (മോട്ടർ വ്യഭിചാര ഡിപ്പാർട്ട്മെന്റ്) “ചോദ്യം ചെയ്യാനായി” കസ്റ്റഡിയിൽ എടുക്കുമായിരുന്നില്ല.
കൊടുക്കേണ്ട “നികുതി” കൊടുക്കേണ്ടവർക്കു് സമയത്തും കാലത്തും കൃത്യമായി കൊടുത്തതുകൊണ്ടാണു് ലാവ്ലിൻ കേസ് പോലുള്ള കേസുകൾ കാളമൂത്രം പോലെ ലോകാവസാനം വരെ നീട്ടിനീട്ടി കൊണ്ടുപോകാൻ നിഷ്കളങ്കജന്മങ്ങളായ ഹരിശ്ചന്ദ്ര-കമ്മ്യൂണിസ്റ്റുകളെ നീതിനിയമപാലകരായ സംശുദ്ധർ സഹായിക്കുന്നതു്.
കാണേണ്ടവരെ സമയത്തും കാലത്തും വേണ്ടവിധം പൊതിഞ്ഞ അവൽപ്പൊതിയുമായി സമീപിച്ചാൽ, ഏതു് സ്വർണ്ണക്കള്ളക്കടത്തുകേസും, ശ്രീലങ്കൻ രാക്ഷസർ നെയ്യിലും നല്ലെണ്ണയിലും നല്ലവണ്ണം മുക്കിയ തുണികൾ കൊണ്ടു് അതിവേഗം ചുറ്റിയിട്ടും, അതിലും വേഗത്തിൽ വളരാൻ തുടങ്ങിയ ഹനുമാന്റെ വാലുപോലെ, അറ്റം കാണാനാവാതെ അനന്തമായി, ആരെങ്കിലും തീ കൊളുത്തുന്നതുവരെ, നിത്യമായി നീണ്ടുനീണ്ടു് പോകും.
ബട്ട്, ഷേക്സ്പിയറിന്റെ ജൂലിയസ് സീസറിൽ, സീസറുടെ ഫ്യൂണറൽ ഒറേഷനിലെ മാർക്ക് ആന്റണിയെ അനുകരിച്ചു് പറഞ്ഞാൽ, ഓൾ മല്ലൂസ് ആർ വെരി പ്രബുദ്ധർ ആൻഡ് പിണറായി ഈസ് ആനോറബിൾ മാൻ!!
July 21 2022 14:45
ചിത്രത്തിലെ പെൺകുട്ടികളും ആൺകുട്ടികളും – അവർ എൻജിനിയറിങ് വിദ്യാർത്ഥികളാണെങ്കിൽ പ്രത്യേകിച്ചും – മല്ലു സൂപ്പർ ഹീറോകളുടെ കൊമേഴ്സ്യൽ സില്മകളിലുടനീളം വ്യാപാരിക്കുന്ന തരത്തിൽപ്പെട്ട ഞോള വൈകാരികത വെടിഞ്ഞു്, പ്രായോഗികമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളവരും, തങ്ങൾ ചെയ്യുന്നതെന്തെന്നു് അറിയാൻ വേണ്ടത്ര ബൗദ്ധികവളർച്ച ഉള്ളവരും ആയിരിക്കുമെന്നേ കരുതാനാവൂ.
സ്ത്രീകളും പുരുഷന്മാരും, പകർച്ചവ്യാധികൾ ബാധിച്ചവരെപ്പോലെ പരസ്പരം അകന്നിരിക്കേണ്ടവരാണെന്ന, ദൈവേച്ഛാനുസൃതവും പ്രാചീനവുമായ സദാചാരബോധത്തിൽ, ജനനേതാക്കൾ “ലച്ചങ്ങൾ” മുടക്കി പണികഴിപ്പിച്ചിരിക്കുന്ന ആധുനിക വെയ്റ്റിങ് ഷെഡ്ഡുകളിലെ ബെഞ്ചുകൾപോലും, ഒറ്റച്ചന്തികുത്തിയാൽ കഷ്ടിച്ചു് ഇരിക്കാൻ കഴിയുന്ന പുണ്യപുരാതന കുരണ്ടികളുടെ വലിപ്പത്തിൽ കഷണിച്ചു് വേർപെടുത്തി പ്രതിഷ്ഠിച്ചു് കൃതകൃത്യരാകുന്ന സമൂഹരക്ഷക മശിഹകളോടുള്ള പ്രതിഷേധം രേഖപ്പെടുത്താൻ, ബോളിവുഡ്, മോളിവുഡ് സില്മകളിലെ നായികാനായകന്മാർ പതിവായി അവതരിപ്പിക്കാറുള്ള റൊമാന്റിക് സീനുകളിലെ പതിവു് കാഴ്ചയായ പോസിൽ, മടിയിലോ തുടയിലോ, ഇരുന്നോ കിടന്നോ നിന്നോ പോട്ടം പിടിച്ചു് സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുന്നതു്, സ്വയംനിർണ്ണയാവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പരിധിയിൽ വരുന്ന കാര്യമായി കരുതി അവഗണിക്കേണ്ട കാര്യമേയുള്ളു.
പക്ഷേ, എന്തു് ചെയ്യാൻ? ചരിത്രാതീതകാലം മുതൽ, കാക്ക നെല്ലു് തിന്നുന്നതു് കോഴിക്കു് സഹിക്കാനാവാത്തവിധം കണ്ണിൽക്കടിയും നെഞ്ചുവേദനയും ഉണ്ടാക്കിയിരുന്ന അപരാധമായിരുന്നു. കാക്കകൾ നെല്ലു് തിന്നു് ഗർഭം ധരിച്ചു് മുട്ടയിട്ടാൽ, മുട്ടപ്പുറത്തു് അടയിരുന്നു് വിരിയിച്ചെടുക്കേണ്ട ചുമതല കോഴികൾക്കാണെന്നോർക്കുമ്പോൾ, കോഴികൾ കാക്കകളുടെ തീറ്റക്കേസിന്റെ പേരിൽ ചൂടാകുന്നതിന്റെ പിന്നിലെ ചേതോവികാരം മനസ്സിലാക്കാൻ ബുദ്ധിമുട്ടൊട്ടില്ലതാനും.
P. S. ബഞ്ചുമുറിച്ചു് കുരണ്ടിയാക്കിയപ്പോഴേക്കും ജോലിസമയം കഴിഞ്ഞതിനാൽ, കുരണ്ടികളുടെ വാസസ്ഥലം വൃത്തിയാക്കാൻ കഴിഞ്ഞില്ല.
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും)

July 23 2022 12:20
എന്റെ മോൾ എന്നോടു് ചോദിച്ചു: “ഡാ അപ്പാ, കമ്മ്യൂണിസ്റ്റ് സഖാവു് പിണറായി വിജയൻ തന്റെ മകൾ വീണയോടു് കാണിക്കുന്നതിന്റെ ആയിരത്തിലൊരംശം, പതിനായിരത്തിലൊരംശം, ലക്ഷത്തിലൊരംശം സ്നേഹവും കരുതലും വാത്സല്യവുമെങ്കിലും നിനക്കു് നിന്റെ സ്വന്തം മകളായ എന്നോടു് കാണിച്ചുകൂടെ?”
അപ്പോൾ ഞാൻ അവളോടു് ഈ മറുചോദ്യം ചോദിച്ചു: “ഡീ പൊട്ടിക്കഴുതേ, ‘ബ്ലണ്ഡർ’ കോളെജിലെ വിദ്യാഭ്യാസകാലത്തുതന്നെ നീട്ടിപ്പിടിച്ച പതിനായിരക്കണക്കിനു് വടിവാളുകൾക്കിടയിലൂടെ ടൈം ട്രാവൽ നടത്തിയിട്ടുള്ളവനും, പ്രതിയോഗികളെ പേടിമൂലം മൂത്രമൊഴിപ്പിക്കുന്നതരം ഏക്ഷനുകൾ കാണിക്കാൻ കഴിയുന്ന മാന്ത്രികനും, ഇരട്ടച്ചങ്കനും, സകലലോകത്തിനും കാരണഭൂതവും, ഇപ്പോഴത്തെ കേരളമുഖ്യമന്ത്രിയുമായ പിണറായിയിലെ സാക്ഷാൽ വിജയൻ ആരു്? വെറുമൊരു ഇങ്കിലാ സിന്താവാ വിളിക്കാരനും പരനാറിയും നികൃഷ്ടജീവിയും കുലംകുത്തിയുമായ ഈ ഞാനാരു്?”
“ജീവിച്ചിരിക്കുമ്പോഴും മരണശേഷവും, കവ തുറന്നിരിക്കുന്ന കലാരൂപം മലമ്പുഴ യക്ഷിയെ കവച്ചുവയ്ക്കുന്ന രീതിയിൽ, വിശ്വവിശാലമായി കവച്ചിരിക്കുന്ന തന്റെ സ്വന്തമൊരു പ്രതിമാസ്ഥാപനത്തിനു് സാമൂഹികമായും സാംസ്കാരികമായും വൈജ്ഞാനികമായും ആദ്ധ്യാത്മികമായും ദൈവികമായും സർവ്വദാ യോഗ്യനും, സമാരാദ്ധ്യനും, വൈരുദ്ധ്യത്തിൽ, അഥവാ ഇരട്ടത്താപ്പിൽ അധിഷ്ഠിതമായ മാർക്സിയൻ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അന്തിമവാക്കുമായ അദ്ദേഹമെവിടെ, നെത്തോലിയെപ്പോലെ, അങ്ങേയറ്റം പോയാൽ, ചുട്ടോ പൊരിച്ചോ കറിവച്ചോ കഴിക്കാമെന്നല്ലാതെ മറ്റൊന്നിനും കൊള്ളാത്തവിധം ചെറുതും, വെറുമൊരു പീറയുമായ ഈ ഞാനെവിടെ?”
അവളുടെ ചോദ്യത്തിനുമുന്നിൽ ഞാനുയർത്തിയ തത്ത്വചിന്താപരമായ ഈ മറുചോദ്യത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കിയതിനാലോ എന്തോ, പെണ്മക്കൾ പിതാവിൽനിന്നും പ്രതീക്ഷിക്കുന്ന സ്നേഹത്തെപ്പറ്റിയും കരുതലിനെപ്പറ്റിയും വാത്സല്യത്തെപ്പറ്റിയും അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ചു് എന്നെ അലോസരപ്പെടുത്താൻ അതിനുശേഷം അവൾ മുതിർന്നിട്ടില്ല.
July 24 2022 13:48
ഫ്രോഡുകളെ തുറന്നുകാട്ടി ജനത്തെ വസ്തുതകൾ ബോദ്ധ്യപ്പെടുത്താനാണു് നിങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നതെങ്കിൽ, അവയിൽ ആവക ഫ്രോഡുകളുടെ ഇളിച്ചിരിക്കുന്ന പോട്ടങ്ങൾ ഒഴിവാക്കിയാൽ നന്നായിരിക്കും.
പോട്ടം നോക്കി വോട്ടുചെയ്യുന്ന പ്രബുദ്ധരുടെ നാടായ കേരളത്തിലെ സമ്മതിദായകരുടെ മനഃശാസ്ത്രവും, മോഡസ് ഓപ്പറാൻഡിയും അറിഞ്ഞിരിക്കുന്നതു് നിങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വിപരീതഫലം ചെയ്യാതിരിക്കാൻ സഹായിക്കും.
പോട്ടങ്ങളിലെ രാജാധിരാജന്മാരെയും രാജ്ഞ്യാധിരാജ്ഞിമാരെയും പുകഴ്ത്തലാണോ ഇകഴ്ത്തലാണോ നിങ്ങൾ ലക്ഷ്യമാക്കുന്നതെന്നു്, “മടിയിൽ കനമില്ലാത്തവനു് വഴിയിൽ പേടിയില്ല”, ” കാള കിടക്കും കയറോടും” മുതലായ പഴഞ്ചൊല്ലുകൾ ഹൃദിസ്ഥമാക്കി മനുഷ്യരെ അമ്പരപ്പിക്കുന്ന പ്രമുഖരെ മാതൃകയാക്കി, മലയാളം അക്ഷരമാല കാണാപ്പാഠം പഠിച്ചു് സമ്പൂർണ്ണസാക്ഷരതയും പ്രബുദ്ധതയും ഒറ്റയടിക്കു് സമ്പാദിക്കുന്നവരായ സമ്മതിദായകർക്കു് പിടികിട്ടികൊള്ളണമെന്നില്ല.
“എവിടെയെങ്കിലും കണ്ടു് പരിചയിച്ച പടം കണ്ടാൽ പിന്നെ ഒന്നും നോക്കാനില്ല, അതിന്റെ നെറ്റിയിൽ, വോട്ടു് കുത്തിയേക്കുക!” അതാണവരുടെ മോഡസ് ഓപ്പറാൻഡി!
നെറ്റിയിലെ നിസ്കാരത്തഴമ്പു് നോക്കിയാണല്ലോ അല്ലാഹു ആയാലും ഒടുക്കത്തെ വിധി പ്രഖ്യാപിക്കുന്നതു്! നിസ്കാരത്തഴമ്പു് ആസനത്തിലായാൽ, അനുയോജ്യമായ ജെട്ടിയോ കളസമോ ധരിച്ചു് ഭക്തജനങ്ങൾക്കു് തന്നെ കബളിപ്പിക്കാൻ കഴിയുമെന്നതിനാലാണു്, നിസ്കാരത്തഴമ്പു് ഒറ്റനോട്ടത്തിൽ തനിക്കു് കാണാൻ കഴിയുന്നവിധം നെറ്റിയിൽ മാത്രമേ പാടൂ എന്നു് അല്ലാഹു സംശയത്തിനിടയില്ലാത്തവിധം നിർബന്ധമായി മനുഷ്യരോടു് കല്പിച്ചതു്.
സത്യത്തിൽ, നെറ്റിയിലെ നിസ്കാരത്തഴമ്പു് നോക്കി ഒടുക്കത്തെ വിധി പ്രഖ്യാപിക്കുന്ന അല്ലാഹുവും, ബാലറ്റ് പേപ്പറിലെ അരിവാളും ചുറ്റികയും വടിവാളും പടക്കവും ബോംബും ഓട്ടർഷയും കൈപ്പത്തിയും കുഞ്ഞിലയും ഏണിയും കോണിയും പാമ്പും താമരയും കിറ്റുമെല്ലാം നോക്കി വോട്ടു് ചെയ്യുന്ന മല്ലു സമ്മതിദായകരും ഒരേ തൂവൽപ്പക്ഷികളാണു്.
July 25 2022 09:51
നഞ്ചിയമ്മക്കു് മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതുവഴി കേരളം നേരിടേണ്ടിവരുന്നത്ര ഗുരുതരമായ സാമൂഹികവും, രാഷ്ട്രീയവും, സാമ്പത്തികവും, വിദ്യാഭ്യാസപരവും, സാംസ്കാരികവുമായ പ്രത്യാഘാതങ്ങൾ, പിണറായി വിജയൻ ആഭ്യന്തരമന്ത്രിയോ, വി. ശിവൻകുട്ടി വിദ്യാഭ്യാസമന്ത്രിയോ, വീണാ ജോർജ്ജ് ആരോഗ്യമന്ത്രിയോ, സജി ചെറിയാൻ സാംസ്കാരികമന്ത്രിയോ, ആന്റണി രാജു ഗതാഗതമന്ത്രിയോ, കെ. റ്റി. ജലീൽ എന്ന അബ്ദുൽ ജലീൽ ഉന്നതവിദ്യാഭ്യാസമന്ത്രിയോ, എം. എം. മണി എന്ന മണിയാശാൻ വൈദ്യുതിമന്ത്രിയോ, ഇ. പി. ജയരാജൻ എന്ന ചിറ്റപ്പൻ വ്യവസായമന്ത്രിയോ, തോമസ് ഐസക്ക് എന്ന കയറുപിരിശാസ്ത്രജ്ഞൻ സാമ്പത്തികമന്ത്രിയോ, മുഹമ്മദ് റിയാസ് എന്ന മരുമകൻ പൊതുമരാമത്തു് മന്ത്രിയോ ആയതുകൊണ്ടു് നേരിടേണ്ടിവരില്ല എന്നതിനാലാണു് ആവക അപൂർവ്വജനുസ്സുകളുടെ പട്ടാഭിഷേകച്ചടങ്ങുകൾ മലയാളികൾ ഒന്നടങ്കം പൂത്തിരി കത്തിച്ചും, ഏറുപടക്കം പൊട്ടിച്ചും, ബോംബെറിഞ്ഞും, “മനുഷ്യനാകണം” എന്നു് ഉച്ചസ്ഥായിയിൽ അലമുറയിട്ടും, പിണുവാതിര കളിച്ചും, കിറ്റുഭുജിച്ചും ആഘോഷപൂർവ്വം കൊണ്ടാടുന്നതും, നഞ്ചിയമ്മക്കു് ദേശീയ അവാർഡ് നൽകിയ അക്ഷന്തവ്യമായ ഫാഷിസ്റ്റ് കൊടുംപാതകത്തിനെതിരെ ധാർമ്മികരോഷത്താൽ തിളച്ചുതൂവി വിപ്ലവാഹ്വാനം നടത്തുന്നതും.
സ്വർണ്ണക്കള്ളക്കടത്തുവഴി രാജ്യത്തിനുണ്ടാകുന്ന പ്രശ്നങ്ങളെക്കാൾ ഗുരുതരം, അതിനുവേണ്ട സഹായസഹകരണങ്ങൾ നല്കിയിരുന്നവളും, തന്മൂലം അതിന്റെ ഉള്ളുകള്ളികൾ വ്യക്തമായി അറിയാവുന്നവളുമായ സ്വപ്ന സുരേഷ് നടത്തുന്ന വെളിപ്പെടുത്തലുകൾ മാദ്ധ്യമങ്ങൾ ജനങ്ങളെ അറിയിക്കുന്നതാണെന്നു് കരുതുന്ന “ശാസ്ത്രസാഹിത്യസാംസ്കാരികർ” വലിയവായിൽ പത്രസ്വാതന്ത്ര്യം ഉദ്ഘോഷിക്കുന്നിടത്താണോ ഇരട്ടത്താപ്പുകാർക്കു് പഞ്ഞം?
ഇടയ്ക്കിടെ എല്ലിൻകഷണങ്ങൾ എറിഞ്ഞുതരുന്ന യജമാനനാണു് സ്വർണ്ണക്കള്ളക്കടത്തുകേസിൽ പ്രതിക്കൂട്ടിൽ നില്ക്കേണ്ടിവരുന്നതു് എന്ന ബോദ്ധ്യത്തിനു് തല്ലിക്കെടുത്താൻ കഴിയാത്തത്ര വലിയ തീയൊന്നും, സ്വതന്ത്രപത്രപ്രവർത്തനം, അഭിപ്രായസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം മുതലായ ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷകവേഷം കെട്ടിയാടുന്ന ഫ്രോഡുകളിൽ ഇന്നുവരെ ജ്വലിച്ചിട്ടില്ല.
July 25 2022 10:20
ജനമൈത്രി “pollice” തെരിയപ്പെടുത്തുന്നു: ജനം അസ്വസ്ഥരാകരുതു്! എ.കെ. ജി. സെന്ററിൽ ബോംബെറിഞ്ഞ ക്രിമിനൽ ക്യൂവിലാണു്. ജോ ജോസഫിന്റെ വീഡിയോ നിർമ്മിച്ച ക്രിമിനലിനു് പൂട്ടിട്ടാൽ അടുത്ത പൂട്ടു് അവനാണു്.
“LDF വരും, എല്ലാവരും ശശിമാരാവും.”
July 25 2022 13:21
മാന്ത്രികരായ മാൻഡ്രേക്കുകൾ, നന്മമരങ്ങൾ, പൊതുപ്രവർത്തകർ, മുതുപ്രവർത്തകർ മുതലായ ജ്ഞാനികൾ യൂണിവേഴ്സിറ്റികളിൽനിന്നും “ഡോക്ടർ ഓഫ് ഫിലോസഫി” എന്ന പദവി ന്യായവിലക്കു് ഒപ്പിച്ചു് ഏറ്റുവാങ്ങുമ്പോൾ, ഈ ചിത്രത്തിൽ തൈലാഭിഷിക്തനായ “ഡോക്ടർ” യോഹന്നാൻ പിതാവു് ധരിച്ചിരിക്കുന്ന തിരുവുടയാടയുടെ മാതൃകയിൽ, വിശുദ്ധകസവിനാൽ സമൃദ്ധമായി നെയ്തതും, മോഡേൺ ആർട്ടിനാൽ അലംകൃതവുമായ മേലങ്കിയും, ദേഷ്യം കയറിയ മോശെ, യഹോവയുടെ പത്തു് കല്പനകളടങ്ങിയ കല്പലകകൾ എറിഞ്ഞുടച്ചതിനോടൊപ്പം, തീയിൽ ചുട്ടരച്ചു് പൊടിയാക്കി വെള്ളത്തിൽ വിതറി യിസ്രായേല്മക്കളെ കുടിപ്പിച്ച സ്വർണ്ണക്കാളക്കുട്ടിയുടെ തിരുശേഷിപ്പുകൊണ്ടു്, താറാവിനെ മസാലപുരട്ടി റെഡിയാക്കുന്നതുപോലെ ഭംഗിയായി പൊതിഞ്ഞു് മിനുക്കിയ അംശവടിയും ധരിക്കാൻ ശ്രദ്ധിച്ചാൽ സംഭവം ഞെരിക്കും!
(ചിത്രത്തിനു് ഗൂഗിളിനോടു് കടപ്പാടു്)

July 26 2022 18:28
മതഗ്രന്ഥം എഴുതിയുണ്ടാക്കുന്നവനെക്കാൾ കൂടുതൽ ബുദ്ധി അവന്റെ ഗ്രന്ഥത്തിലെ ദൈവത്തിനുണ്ടാകില്ല.
പ്രസ്താവന എഴുതിക്കൊടുക്കുന്നവനുള്ളതിൽ കൂടുതൽ അറിവു് അതു് പൊതുജനമദ്ധ്യേ ഛർദ്ദിച്ചു് നാറ്റിയ്ക്കുന്ന നാട്യക്കാരനും ഉണ്ടാകില്ല.
July 26 2022 19:58
രണ്ടു് വർഷത്തിനുശേഷം പെൻഷൻ നൽകുന്ന പേഴ്സണൽ സ്റ്റാഫ് നിയമനം “നാണം കെട്ട” ഏർപ്പാടാണെന്നു് മുക്ക്യോനോടു് ഗവർണർ.
അല്ലാഹുവെപ്രതി ഇങ്ങനെ “ഇല്ലാ വചനം” പറയരുതെന്നു് ഗവർണറോടു് മുക്ക്യോൻ.
July 27 2022 10:51
“തനിയാവർത്തനം” മൂലം സമനില തെറ്റുന്നവരെ തടിയിലിട്ടും ചങ്ങലയിലിട്ടും മറ്റുമായിരുന്നത്രെ പഴയ കാലങ്ങളിൽ അവരിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിച്ചിരുന്നതു്! മരണവീട്ടിലും ചിരി നിർത്താൻ കഴിയാതെ വരിക, “കടക്കു് പുറത്തു്!”, “പോയി ഇരിക്കവിടെ!” എന്നും മറ്റും അലറുക, തറവാട്ടിലേക്കു് പടക്കമെറിയുക, യാഥാർത്ഥ്യബോധം നഷ്ടപ്പെട്ടു് കടംവാങ്ങി ധൂർത്തടിക്കുക, അക്രമാസക്തമാവുക മുതലായ ദൈനംദിന “പ്രോട്ടൊക്കോളുകൾ” വഴി അവർ ജനത്തെ ദ്രോഹിക്കാതിരിക്കാനായിരുന്നത്രെ ആവക “ചികിത്സാരീതികൾ” നടപ്പിലാക്കിയിരുന്നതു്. ഓരോ നാടും ഓരോ കാലഘട്ടങ്ങളിൽ അതിന്റേതായ ചികിത്സാരീതികൾ വികസിപ്പിച്ചെടുക്കാറുണ്ടു്. അവയിൽ ചിലതു് ചിലപ്പോൾ അവാർഡുകളും നേടാറുണ്ടു്.
തിരുത്താനാവാത്ത അത്തരം സൈക്കൊപ്പാത്തുകളെ ചെല്ലും ചെലവും കൊടുത്തു്, ആനയും അമ്പാരിയും, അംഗരക്ഷകരുടെയും തിരുമ്മൽവിദദ്ധരുടെയും അകമ്പടിയോടെയും, “പാഷാ അത്താകിർക്ക്” എന്നപോലെ, നാടുനീളെ എഴുന്നള്ളിച്ചുകൊണ്ടുനടന്നു് പൊതുജനത്ത അപഹസിക്കുന്നതാണത്രെ, “തനിയാവർത്തനം” വഴി എല്ലാം ശരിയാക്കാമെന്നു് വിശ്വസിക്കുന്ന പ്രബുദ്ധസമൂഹങ്ങൾ ഇപ്പോൾ നടപ്പിലാക്കുന്ന ചികിത്സാരീതി!
July 27 2022 13:55
ലുങ്കിപുരാണം
ലുങ്കി ഒരു വെഴ്സറ്റൈൽ യൂട്ടിലിറ്റിയാണു്. “ഒന്നുകൊണ്ടു് എല്ലാം!” അതാണു് ലുങ്കി ജനക്കൂട്ടത്തിനു് നൽകുന്ന വാഗ്ദാനം. ഇന്നലെ പറഞ്ഞതു് ഇന്നത്തേക്കു് മറക്കുന്ന പിണറായി വിജയനെപ്പോലെയല്ല; ലുങ്കിയുടെ വാക്കു് വിശ്വാസയോഗ്യമാണു്. താൻ പറഞ്ഞതു് പാലിക്കുന്നതാണു് ലുങ്കിയുടെ രീതി. തെങ്ങു് ഒരു കല്പവൃക്ഷമാണു്; ലുങ്കി ഒരു കല്പവസ്ത്രമാണു്.
ലുങ്കിയുടെ എണ്ണമറ്റ ഗുണങ്ങളിൽ ചിലതു്:
ഉടുക്കാം, പുതയ്ക്കാം, കുളിച്ചു് തോർത്താം, താറുടുക്കാം, നെഞ്ചൊപ്പം ഉയർത്തി ഉടുത്താൽ മുലക്കച്ചയും അരക്കച്ചയും ഒറ്റ ഫ്രെയിമിൽ ഒതുക്കാം, മടക്കിക്കുത്താം, ഫിറ്റ് ചെയ്യാൻ ബെൽറ്റ് വേണ്ട, ഉണ്ടായാലും ഒരു പ്രശ്നവുമില്ല, ഏതെങ്കിലും എംബസിയിൽനിന്നു് കനമുള്ള വല്ലതും കിട്ടിയാൽ മടിയിൽ ഭദ്രമായി തിരുകി ആരും കാണാതെ, “pollice” സംഘം സ്ഥിരം കാവലുള്ളതും, മുൾവേലിയാൽ സുരക്ഷിതമാക്കിയതുമായ “ആയുഷ്ക്കാല” ഔദ്യോഗിക വസതിയിലെത്തിച്ചു് ഒളിപ്പിച്ചുവയ്ക്കാം, മടിയിൽ കനമില്ലാത്തവരായ “ലെസ് ലഗേജ് മോർ കംഫർട്ട്” പ്രത്യയശാസ്ത്രജ്ഞർ കടാപ്പുറത്തെത്തുമ്പോൾ കാണേണ്ടിവരുന്ന പങ്കായം പോലുള്ള അപ്രതീക്ഷിതമായ മാരകായുധഭീഷണികളിൽനിന്നും ഒട്ടും കാലതാമസമില്ലാതെ, തത്ക്ഷണം പറിച്ചെറിഞ്ഞു് ജീവനുംകൊണ്ടോടി ആദ്യം കാണുന്ന കാറിലോ ഓട്ടർഷയിലോ കയറി വിപ്ലവകരമായി തടി കയ്ച്ചിലാക്കാം!
നിറം കറുപ്പല്ലെങ്കിൽ, അശോകസ്തംഭത്തിലെ സിംഹങ്ങളുടെ എണ്ണംപോലെ, മൂന്നോ, നാലോ, നാല്പതോ ആയി മടക്കി മാസ്ക്കാക്കിയാൽ കോവിഡ് – 19 വൈറസിനെ തുരത്താം. നിറം കറുപ്പാണെങ്കിൽ അതേ മാസ്ക്ക് കാണിച്ചാൽ മതി, സാക്ഷാൽ “കാരണ-വർ-ഭൂതത്തെ” പോലും പമ്പയും ഗോദാവരിയും കടത്താം.
സമൂഹത്തിൽ നിലയും വിലയും സ്വാധീനവും ഉണ്ടാക്കിയെടുക്കാൻ കൊതിക്കുന്ന മനുഷ്യർക്കു്, ലുങ്കിയുടെ ഉപയോഗങ്ങളെയും, ഉപകാരങ്ങളെയും, ജീവിതശുദ്ധിയിൽ ലുങ്കിയുടെ പങ്കിനെപ്പറ്റിയും സാമാന്യജനങ്ങളെ സ്റ്റഡിക്ലാസ്സുകളിലൂടെ ബോധവത്കരിക്കാം.
കഥാപ്രസംഗങ്ങളുടെ മോഡലിൽ, കഥയില്ലാക്കഥനങ്ങൾ തന്മയത്വമായി പൊതുസദസ്സുകളിൽ കോരിവിളമ്പി, സ്വന്തം വീരകഥാകഥനങ്ങൾ പരസ്യബോർഡുകളിലൂടെ ലോകസമക്ഷം വാരിവിതറി, “സാക്ഷരജനത്തിന്റെ” കണ്ണുവെട്ടിച്ചുകൊണ്ടല്ലാതെ, ഏതെങ്കിലുമൊരു സമൂഹത്തിൽ “വീര-കോര-കള്ള-ശൂര-കട്ട-ബൊമ്മന്റെ” ആലക്തിക വീരപരിവേഷം ഒരുവിധം ഒപ്പിച്ചെടുക്കാൻ ഇന്നുവരെ ഒരു “ചരിത്രപുരുഷനും” കഴിഞ്ഞിട്ടില്ലതന്നെ!
ചുരുക്കത്തിൽ, എന്തിനുംപോന്ന, എല്ലാം ഉൾക്കൊള്ളുന്ന, അപരന്റെ ശബ്ദം സംഗീതംപോലെ ആസ്വദിക്കുന്ന ഒരു സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് “ഓൾ ഇൻ വൺ” കളക്റ്റീവ് ഫെസിലിറ്റിയാണു്, യൂക്ലിഡിയൻ ജ്യോമട്രിയിലെ കാർട്ടീസിയൻ കോഓർഡിനേറ്റ്സിലെ റ്റൂ ഡൈമെൻഷണൽ സ്പെയ്സിൽ “നീറിയമരാൻ വിധിക്കപ്പെട്ടു്”, ഗതിമുട്ടിയ സ്വന്തം അഭിശപ്തജീവിതം തള്ളിനീക്കുമ്പോഴും, “കർവിലീനിയർ റീമാനിയൻ സ്പെയ്സ്-ടൈം മാനിഫോൾഡുകളിൽ”, ആർക്കും നിഷേധിക്കാനാവാത്തവിധം സ്വന്തം വ്യക്തിത്വം, സ്വപ്രയത്നത്തിലൂടെ അരക്കിട്ടുറപ്പിക്കാനായി നടത്തിയ ഭഗീരഥപ്രയത്നത്തിൽ അമ്പേ വിജയിച്ച, നീളവും വീതിയുമുണ്ടെങ്കിലും, പ്രായോഗികമായി ഘനം പൂജ്യമായ, മല്ലുക്കളുടെ ജീവാത്മാവും പരമാത്മാവുമായ സാക്ഷാൽ ലുങ്കി!
ഹൈൽ ലുങ്കി! വാഴ്ക, വാഴ്ക ലുങ്കീ! നീണാൾ വാഴ്ക ലുങ്കീ!!
July 28 2022 12:25
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ “നിയമപരമായി” നിയമിക്കപ്പെട്ട “മാർക്സിസ്റ്റ് പ്രത്യയശാസ്ത്രജ്ഞരുടെ” വിദ്യാഭ്യാസയോഗ്യത എന്തെന്നു് ഗവർണർ ആരാഞ്ഞത്രെ!
ഇതു് നല്ല കഥ!
സംഭവമെന്തെന്നോ കാര്യമെന്തെന്നോ അവർക്കുപോലും യാതൊരു ഗ്രാഹ്യവുമില്ലാത്ത ഏതൊക്കെയോ വിഷയങ്ങളിൽ എങ്ങനെയൊക്കെയോ ചില ബിരുദങ്ങളും ഡോക്ടറേറ്റുകളുമെല്ലാം ഒപ്പിച്ചു്, “പാർട്ടിക്കാര്യം സിന്താവാ” വഴി, “സ്വന്തം കാര്യം സിന്താവാ” ആക്കി മാറ്റാൻ ശ്രമിക്കുന്ന അടിമക്കണ്ണുകളല്ലാതെ, യഥാർത്ഥ വിദ്യാഭ്യാസവും “വെളിവും വെള്ളിയാഴ്ചയും” സ്വദേശാഭിമാനവും, സർവ്വോപരി, സാമാന്യബോധവുമുള്ള ആരെങ്കിലും അമ്മയെ അയൽക്കാർക്കു് പണയപ്പെടുത്തുന്ന മാർക്സിസ്റ്റ് പാർട്ടി എന്ന പക്കാ പിന്തിരിപ്പൻ പിണറായിപ്പാർട്ടിയിൽ ചേരുമോ? തന്റേതെന്നു് അമ്മേടെ കെട്ട്യോനും, തന്റേതെന്നു് അയലക്കത്തെ സാറും അവകാശവാദം ഉന്നയിക്കുമ്പോൾ, അയലക്കത്തെ സാറിന്റെ പക്ഷത്തു് നിൽക്കുന്നതാണു് നല്ലതെന്നു് തീർച്ചപ്പെടുത്തുന്ന മക്കളുടെ മാനസീകാവസ്ഥ ജന്മസിദ്ധമായ മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി! അവർ ആരെ വേണമെങ്കിലും അപ്പാന്നു് വിളിക്കും; പക്ഷേ, ജന്മം നൽകിയ അപ്പനെ അപ്പാന്നു് വിളിക്കണമെങ്കിൽ, പോളിറ്റ് ബ്യൂറോ, “അവലബിൾ കേന്ദ്രക്കമ്മട്ടി”, “മലരബിൾ ഛോട്ടാക്കമ്മട്ടി” മുതലായ, കേവലം ഇങ്കിലാ സിന്താവാ വിളിക്കാരായ സാദാ സഖാക്കൾക്കു് ദുർഗ്രാഹ്യമായ ഭാഷയിൽ നാമകരണം ചെയ്യപ്പെടുന്ന പാർട്ടിയുടെ അനിഷേദ്ധ്യ നേതൃത്വത്തിൽ നിന്നും “നോ ഒബ്ജക്ഷൻ” സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കണമെന്നു് നിർബന്ധമുള്ള “നികൃഷ്ടജന്മങ്ങൾ”!
മാക്രിസ്റ്റ് പാർട്ടി അധികാരത്തിലിരിക്കുമ്പോൾ, മെയ്യനങ്ങാതെ കാശുണ്ടാക്കാൻ പറ്റിയ ഒരു പണിയോ സ്ഥാനമോ പദവിയോ ലഭിക്കാൻ പാർട്ടി അംഗങ്ങൾക്കു് വിദ്യാഭ്യാസയോഗ്യതയുടെ ആവശ്യമില്ല. പാർട്ടിക്കുവേണ്ടി ഏതു് പട്ടിഷോയും ഉളുപ്പില്ലാതെ ഉറഞ്ഞാടാൻ തയ്യാറുള്ള “ഷോ മെൻ ആൻഡ് വിമെൻ” ആയിരിക്കുക എന്ന ഏക യോഗ്യതയേ അവർക്കു് മൂലധനമായി ആവശ്യമുള്ളു.
അവരിൽ ചിലരാണു് പാർട്ടിയുടെ കല്ലേപ്പിളർക്കുന്ന കല്പനപ്രകാരം, പച്ച, കത്തി, താടി മുതലായ കഥകളി വേഷങ്ങൾ മാറിമാറി ധരിച്ചു്, ചാനൽ ചർച്ചകളിൽ വന്നിരുന്നു് വാലും തലയുമില്ലാതെ എന്തൊക്കെയോ കാര്യങ്ങൾ സ്വപ്നാടകരെപ്പോലെ ആവർത്തിച്ചു് പുലമ്പി “തേഞ്ഞൊട്ടുന്നതു്”. എത്രപേർ എത്രവട്ടം ചാട്ടവാറിനടിച്ചാലും, അതെല്ലാം പീഡാനുഭവത്തിൽ ആഹ്ലാദിക്കുന്നവരെ അനുസ്മരിപ്പിക്കുംവിധം ഏറ്റുവാങ്ങി, യാതൊന്നും സംഭവിച്ചിട്ടില്ലാത്തപോലെ പിറ്റേന്നും സമയനിഷ്ഠ പാലിച്ചു്, ചർച്ചാമേളത്തിൽ പങ്കെടുക്കാൻ ജ്ഞാനപീഠത്തിൽ ആസനസ്ഥരാകുന്ന വിടുവായൻ തവളകൾ! പാർട്ടി കല്പിച്ചാൽ ചാകാനും കൊല്ലാനും മടിക്കാത്തവിധം ബ്രെയ്ൻ വാഷ് ചെയ്യപ്പെട്ട മാക്രിസ്റ്റ് റോബോട്ടുകൾ!!
78 കൊല്ലത്തെ ജീവിതത്തിലെ 50 വര്ഷവും കമ്മ്യൂണിസ്റ്റ് പാര്ട്ടിയെ വളര്ത്താൻ വേണ്ടിയാണു് താൻ ചെലവഴിച്ചതെന്നും, അതിൽ താന് സംതൃപ്തനാണെന്നും സഖാവു് ഇ. എം. എസ്. തന്നെ പരസ്യകുമ്പസാരം നടത്തിയിട്ടുണ്ടെന്നിരിക്കെ, മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുന്നതു് അംഗങ്ങളെ അധികാരസ്ഥാനങ്ങളിൽ കുത്തിത്തിരുകി സംരക്ഷിച്ചു് പാർട്ടിയെ വളർത്താനായിട്ടല്ലാതെ, ഉത്പാദനപരവും സ്ഥായിയായതുമായ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു് പാർട്ടിഭേദമെന്യേ മനുഷ്യർക്കു് തൊഴിൽ നൽകി പൊതുസമൂഹത്തെ വളർത്താനാണെന്നാണു് ഗവർണർ കരുതുന്നതെങ്കിൽ, നീതി, ന്യായം, ധാർമ്മികത, പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് മുതലായ കാര്യങ്ങളിൽ ബൈബിളിലെ സോളമൻ രാജാവിനെ കടത്തിവെട്ടുന്നത്ര സാത്വികനായ പിണറായി വിജയൻ സഖാവു്, ഭാരതത്തിൽ മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി വിഭാവനം ചെയ്യുന്ന യഥാർത്ഥ ലക്ഷ്യങ്ങളെപ്പറ്റി തന്റെ പതിവു് തിരുവമനങ്ങളിലൊന്നിൽ ആർഭാടമായി വിസർജ്ജിച്ച ഈ തിരുവചനം അദ്ദേഹം കേട്ടിട്ടില്ലാത്തതുകൊണ്ടാവാനേ വഴിയുള്ളു: “ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്കു് ഒരു ചുക്കും അറിയില്ല.”
78 കൊല്ലത്തെ ജീവിതത്തിലെ 50 വര്ഷവും കമ്മ്യൂണിസ്റ്റ് പാര്ട്ടിയെ വളര്ത്താനായി മാത്രം ചെലവഴിക്കാതെ, അല്പസമയം കേരളത്തിലെ പൊതുസമൂഹത്തെ പ്രത്യയശാസ്ത്രബാഹ്യമായി വളർത്താൻ സഖാവു് ഇ. എം. എസ്. നമ്പൂതിരിപ്പാടു് നീക്കിവച്ചിരുന്നെങ്കിൽ, കേരളസമൂഹം ഇന്നു് – പോസിറ്റീവായ അർത്ഥത്തിൽ – തികച്ചും മറ്റൊന്നായിരുന്നേനെ!
പക്ഷേ, “പാഥസാം നിചയം വാർന്നൊഴിഞ്ഞളവു് സേതുബന്ധനോദ്യോഗമെന്തെടോ?” എന്നല്ലാതെ എന്തു് പറയാൻ?
സ്വർഗ്ഗീയഭവനത്തിലേക്കു് ചേക്കേറാൻ അതിവേഗം റെഡിയായിക്കോ എന്നു് മഹാപാപികളായ മനുഷ്യരോടു് നാൽക്കവലയിൽനിന്നു് തിരുവചനം ഘോഷിക്കുന്ന പെന്തെക്കൊസ്ത് പാസ്റ്ററുടെ ഭാവഹാവാദികളോടെ, മനുഷ്യർ ജീവിതത്തിൽ “ശുദ്ധി” പാലിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രതിപക്ഷത്തിനു് നിയമസഭയിൽ ഹരിശ്ചന്ദ്രൻ ചമഞ്ഞു് “കുമാരപിള്ള” മാതൃകയിൽ നിരന്തരം സ്റ്റഡിക്ലാസ്സെടുക്കുന്ന “കാരണഭൂതം” പിണറായി വിജയനിൽ, ശുദ്ധിയുടെയും, നന്മയുടെയും, നീതിയുടെയും, ന്യായത്തിന്റെയും വ്യാജവേഷം കെട്ടി, തൻകാര്യം നേടാനായി ഒറിജിനൽ സ്വഭാവഗുണം മറച്ചുവയ്ക്കുന്ന, അറപ്പുളവാക്കുന്നതരം ഹിപ്പോക്രിസിയ്ക്കു് എല്ലാം തികഞ്ഞ ഒരു ക്രൈറ്റീരിയനുണ്ടു്.
July 29 2022 11:00
“നിങ്ങൾ” അദ്ധ്വാനിച്ചുണ്ടാക്കിയ പണം “ഞങ്ങടെ” കളക്ടീവ് കമ്മി “സഹകരണ” ബാങ്കുകളിൽ നിക്ഷേപിച്ചാൽ, നിങ്ങടെ “ബൂർഷ്വാ” പണം ഞങ്ങ കമ്മി സഖാക്കൾക്കു് സ്വന്തം! നിങ്ങൾ ആത്മഹത്യ ചെയ്യാൻ സന്നദ്ധരാണെങ്കിൽ, ചത്തു എന്നു് ഉറപ്പുവരുത്തിയശേഷം, നിങ്ങടെ ശവപ്പെട്ടി ഞങ്ങ ഔദാര്യപൂർവ്വം സംഭാവന ചെയ്യും! എപ്പടി ഞങ്ങടെ സ്വന്തം കാരണഭൂതത്താന്റെ നംബർ വൺ ഭരണം?
July 29 2022 11:28
വിദ്യാഭ്യാസം എന്നതു് വ്യാജവിദ്യകൊണ്ടുള്ള അഭ്യാസമല്ലെങ്കിൽ, ഉന്നതവിദ്യാഭ്യാസമന്ത്രിയായ സഖാവു് ആർ. ബിന്ദുവിനേക്കാൾ എത്രയോ മടങ്ങു് “ഉന്നതവിദ്യാഭ്യാസ” യോഗ്യതയുള്ളവളാണു്, മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മ.
July 29 2022 12:06
എപ്പോഴത്തേയും പോലെ ഇപ്പോഴും പുരോഗമന മല്ലുക്കൾ സ്ത്രീകളുടെ “പീരീഡ്സ് സമയത്തെ മൂഡ് സ്വിങ്ങിൽ” കുരുങ്ങിക്കിടക്കുകയാണു്. (“മാസമുറയിലെ മനോഭാവ-ഊഞ്ഞാലാട്ടം” എന്നു് മല്യാലം). തന്മൂലം, ആത്മാവിൽ കൊതിയുള്ളവർ പിണുസർക്കാർ സുരക്ഷിതത്വസംബന്ധമായി നിർദ്ദേശിച്ചിട്ടുള്ള “ശശി-അകലം” പാലിക്കുക!
July 30 2022 13:24
പണ്ടുപണ്ടു്, പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളത്തിൽ, എ. കെ. ജി. സെന്ററിനുനേരെ വിപ്ലവകുതുകികളായ ചില കോൺഗ്രസ്സുകാർ, “അർത്ഥം” കിട്ടാത്ത മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാക്കൾക്കു് “അർത്ഥം” കിട്ടിയാൽ “KIA”-യിലും മുത്തുക്കുട പിടിപ്പിക്കുന്ന അർദ്ധരാത്രിയിൽ, ആറ്റം ബോംബെറിയുകയും, ഇടിപൊട്ടുന്നതിനേക്കാൾ അതിഭയങ്കരമായ ശബ്ദത്തിൽ അതു് സ്ഫോടിക്കുകയും, ഭീകരമായ ആ സ്ഫോടനത്തിൽ, എ.കെ.ജി. സെന്റർ ബിൽഡിങ്ങിലെ, പാർട്ടിയിലെ അത്യുന്നതരായ സഖാക്കൾക്കും സഖികൾക്കും മാത്രം അനുവദിക്കപ്പെടുന്ന, ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നിലയിൽ, കുമാരനാശാന്റെ കരുണ എന്ന ത-കൃതിയിലെ വാസവദത്തയെ അനുസ്മരിപ്പിക്കുമാറു്, “ലോലമോഹനമായത്തങ്കപ്പങ്കജത്തെ വെല്ലും വലംകാലിടത്തുതുടക്കാമ്പില് കയറ്റിവച്ചു്, കഞ്ജബാണന്തന്റെ പട്ടം കെട്ടിയ രാജ്ഞിപോലെ മഞ്ജുളാംഗിയും മതിമോഹിനിയുമായി, നിതംബഗുരുതയാല്ത്താന് നിലംവിടാന് കഴിയാതിസ്ഥിതിയില്ത്തങ്ങുമിക്ഷോണീരംഭയെപ്പോലെ”, നിദ്രാവിഹീനയായിരുന്നു് പുസ്തകം വായിക്കുകയായിരുന്ന ഒരു ടീച്ചറുടെ കുണ്ടി, അന്നുമുതൽ ഇന്നുവരെ തുത്തുകുണുക്കിപക്ഷികളുടേതുപോലെ നിയന്ത്രണമില്ലാതെ കുലുങ്ങാൻ ഇടവരുത്തിയ കാലത്തിനും മുൻപു്, നിറം മാറുന്ന ഓന്തുകൾ നിറം മാറാത്ത ദിനോസറുകളെ ബിസ്മി ചൊല്ലി കൊന്നു് കൊലവിളിച്ചു്, സഖാവു് ജി. സുധാകരൻ ജിയുടെ സ്പെഷ്യാലിറ്റിയായ “ശിരസ്സിലെ കൊഞ്ചായ ഹൃദയത്തിന്റെ” റെസിപ്പി പ്രകാരം കുഴിമന്തിയുണ്ടാക്കി പച്ചമാങ്ങ കൂട്ടി ഭുജിച്ചിരുന്ന പുരോഗമന-നവോത്ഥാന കാലഘട്ടത്തിനുമൊക്കെ വളരെ മുൻപു്, ജീവിതകാലം മുഴുവൻ കട്ടൻ ചായയും പരിപ്പുവടയും മാത്രം ആഹരിച്ചു് ബീഡി തെറുത്തുണ്ടാക്കിയ “ദസ് ക്യാപ്പിറ്റൽ” മുഴുവൻ, “കമ്മ്യൂണിസം” എന്നാൽ മനുഷ്യാസ്തിത്വത്തിനു് എത്തിപ്പെടാൻ കഴിയുന്നതിൽവച്ചു് ഏറ്റവും ഉന്നതമായ അവസ്ഥയാണെന്നും, “ശുംഭൻ” എന്നാൽ “പ്രകാശം പരത്തുന്നവൻ” എന്നാണർത്ഥമെന്നും മറ്റും കേരളത്തിലെ ജനങ്ങൾക്കു് സ്റ്റഡിക്ലാസ്സുകളെടുക്കുന്ന “പ്രത്യയശാസ്ത്രജ്ഞരാൽ” നയിക്കപ്പെടുന്ന, കൊലപാതകരാഷ്ട്രീയക്കാരായ കണ്ണൂരിയൻ കമ്മ്യൂണിസ്റ്റ് മാഫിയോസിക്കു് സംഭാവന ചെയ്ത ഒരു സഖാവുണ്ടായിരുന്നു.
അന്തം കമ്മികൾ നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതു് ആത്മഹത്യാപരമാണെന്നു് കേരളത്തിലെ ജനങ്ങളെ പറഞ്ഞു് മനസ്സിലാക്കാൻ ശ്രമിക്കുന്നതു് – വാൽമാക്രിയാണെന്നു് കേൾക്കുമ്പോൾ അന്തരംഗം അഭിമാനപൂരിതമാകുന്ന, ബലിമൃഗമാണെന്നു് കേൾക്കുമ്പോൾ ഞരമ്പിലെ ചോര തിളച്ചുമറിയുന്ന സഖാക്കളുടെ ചെവികളിലെങ്കിലും – വനരോദനമാകാനേ സാദ്ധ്യതയുള്ളു എന്നറിയാൻ പണ്ടുപണ്ടു് ജീവിച്ചിരുന്ന ആ ബീഡിതെറുപ്പുകാരന്റെ കഥ സഹായിച്ചേക്കാമെന്നു് തോന്നിയതുകൊണ്ടു് പറഞ്ഞെന്നേയുള്ളു.
P. S.
താൻ ബീഡി തെറുത്തുണ്ടാക്കിയ “ദസ് ക്യാപ്പിറ്റൽ” മുഴുവൻ പാർട്ടിക്കു് സംഭാവന ചെയ്യുന്നതിനു് തൊട്ടുമുൻപു് മാക്രിസ്റ്റ് പ്രത്യയശാസ്ത്രജ്ഞനായ ആ ബീഡിതെറുപ്പുകാരൻ ഫെയ്സ്ബുക്കിൽ ഇങ്ങനെ ഒരു പോസ്റ്റിട്ടിരുന്നു:
“Two things are infinite: the universe and human stupidity; and I’m not sure about the universe.” – Albert Einstein
July 31 2022 11:24
ഈ ദിവസങ്ങളിൽ, കേരളത്തിലെ ഗ്യാസ്ട്രോഎന്റെറോളജിസ്റ്റുകളുടെ കാത്തിരിപ്പുമുറികൾ, വാവുബലിയിൽ പിതൃക്കളുടെ ആത്മാക്കളായി അഭിനയിച്ചു് “വ്യാക്കൂണുകളിൽ” ആവേശപൂർവ്വം പങ്കെടുത്ത കാക്കകളുടെ ദയനീയമായ ആർത്തലയ്ക്കലാൽ മുഖരിതമാണത്രെ!
അല്ലാഹു വളരെ വലിയവനാണെന്നും, അല്ലാഹു അല്ലാതെ വേറെ അല്ലാഹുക്കൾ ഭൂമിയിലോ സ്വർഗ്ഗത്തിലോ നരകത്തിലോ ഇല്ലെന്നും ആർക്കും യാതൊരുവിധ സംശയവുമുണ്ടാകാതിരിക്കാനായി, ദിവസത്തിൽ പലവട്ടം ഉച്ചഭാഷിണിയിലൂടെ വലിയവായിൽ ആവർത്തിക്കപ്പെടുന്ന വാങ്കുവിളിയിൽ മാത്രമേ ഇത്ര കാവ്യാത്മകവും സംഗീതാത്മകവും മനോഹരവുമായ ശബ്ദമലിനീകരണം അനുഭവവേദ്യമായിട്ടുള്ളു എന്നു് സഹനശീലരായ അയൽവാസികൾ.
പുളിച്ചുതികട്ടൽ, മനം പിരട്ടൽ, ഓക്കാനം, ഛർദ്ദി, വയറിളക്കം, വളി, “ആന്ത്രപ്പേടു്”, ഏമ്പക്കം, കോടമ്പാക്കം മുതലായവയാണത്രെ രോഗാതുരരായ കാക്കകൾ പ്രകടിപ്പിക്കുന്ന സിംപ്റ്റംസ്!
ക്ഷണക്കത്തു് കിട്ടിയപ്പോൾ, ഫൈവ് സ്റ്റാർ ക്വാളിറ്റിയിലുള്ള സുഖഭക്ഷണവിപുലത മോഹിച്ചു് വാവുബലിയിൽ പങ്കെടുക്കാൻ തീരുമാനിച്ചതിന്റെ പേരിൽ ഈവിധം ക്രൂരമായി ശിക്ഷിക്കപ്പെട്ട പ്രസ്തുത കാക്കകൾ ഇപ്പോൾ പിണൂവിയൻ ഭാഷയിൽ മണിമണിയായാണത്രെ ലോകത്തിലെ മൊത്തം പിതൃക്കളെയും സ്മരിക്കുന്നതു്!
അത്ര ദ്രുതഗതിയിൽ മറിയുന്നവയാണു് മുച്ചീട്ടുകളിയിലെ ചീട്ടുകൾ!!
July 31 2022 18:43
ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്കു് വേണ്ടതു് ചെയ്തുകൊടുക്കുന്നതിലല്ല, ചെയ്തുകൊടുക്കുന്നുണ്ടെന്നു് നാട്ടുകാരെ അറിയിക്കുന്നതിലാണു് പുണ്യം കുടികൊള്ളുന്നതു്.
മരിച്ചുപോയ മാതാപിതാക്കളെ സ്മരിച്ചിട്ടു് കാര്യമില്ല, സ്മരിക്കുന്നുണ്ടെന്നു് നാട്ടുകാരെ അറിയിച്ചാലേ ഈശ്വരൻ അവർക്കു് മോക്ഷം നല്കൂ!
അതുപോലെതന്നെയാണു് പ്രാർത്ഥനയുടെ കാര്യവും. ഏതെങ്കിലുമൊരു ദൈവത്തോടു് നെഞ്ചത്തടിച്ചു് പ്രാർത്ഥിച്ചാൽ നെഞ്ചു് വേദനിപ്പിക്കാം എന്നല്ലാതെ ഒരു കാര്യവുമില്ല. പ്രാർത്ഥിക്കുന്നുണ്ടെന്നു് നാട്ടുകാരെ അറിയിച്ചാലേ പ്രാർത്ഥനകൊണ്ടു് എന്തെങ്കിലും ഒരു പ്രയോജനം ഉണ്ടാകൂ.
കാരണം, ആവക കാര്യങ്ങളിലെല്ലാം സംഭവത്തിന്റെ ശരിയായ കിടപ്പുവശം ദൈവം മനസ്സിലാക്കുന്നതു് സാക്ഷികളുടെ വാക്കു് കേട്ടിട്ടാണു്. അല്ലാഞ്ഞാൽ, ഏതു് പ്രതിക്കും താൻ നിരപരാധിയാണെന്നു് വാദിച്ചോ, പ്രാർത്ഥിച്ചോ, വാവുബലിയിട്ടോ ദൈവത്തിന്റെ കണ്ണിൽ പൊടിയിട്ടു് തടിതപ്പാമല്ലോ.
എല്ലാക്കാര്യങ്ങളും കൃത്യമായി മുൻകൂട്ടി കണ്ടിട്ടുള്ളവനാണു് അവനവൻ ദൈവം.
ദൈവത്തിന്റെ കോടതിയുടെ പ്രവർത്തനശൈലി മനുഷ്യരുടെ കോടതികളുടെ പ്രവർത്തനശൈലിയിൽ നിന്നും വ്യത്യസ്തമാണെന്നൊരു ധാരണ ചില മനുഷ്യർ കൊണ്ടുനടക്കുന്നുണ്ടു്. അതു് ഭയങ്കരമായ ഒരു തെറ്റിദ്ധാരണയാണു്. സ്വർഗ്ഗീയകോടതിയിൽ ദൈവം ജഡ്ജിയും, പുരോഹിതർ വക്കീലരും, നാട്ടുകാർ സാക്ഷികളുമാണു്.
സാക്ഷികൾ കൂറുമാറുന്നതോ, മാറ്റിക്കുന്നതോ ആയ കാര്യങ്ങളിൽപ്പോലും, പാർട്ടിക്കോടതി, ഷരിയാക്കോടതി, ഹൈക്കോടതി, സുപ്രീം കോടതി മുതലായ മനുഷ്യരുടെ കോടതികളും, സ്വർഗ്ഗീയനായ ദൈവത്തിന്റെ കോടതിയും തമ്മിൽ വള്ളിപുള്ളിവ്യത്യാസമില്ല എന്നതാണു് സത്യം.
ഒഴുക്കിനൊത്തു് നീന്തുന്ന മീനുകളെപ്പോലെയും, കാറ്റിനൊത്തു് പറക്കുന്ന കിളികളെപ്പോലെയും, നിലവിലിരിക്കുന്ന പൊതുബോധത്തിനൊപ്പം സ്നിഗ്ദ്ധസുഭഗമായി ഒഴുകാൻ ഒരുതരം “ആബ്സെന്റ്-മൈൻഡെഡ്നെസ്സ്” സഹായകമാണെന്നു് മാത്രമല്ല, പലപ്പോഴും അനിവാര്യവുമാണു്.
ഒഴുക്കിനെതിരെയുള്ള നീന്തലും, കാറ്റിനെതിരെയുള്ള പറക്കലും ശ്രമാവഹവും മിക്കവാറും എല്ലായ്പ്പോഴും ഏകാന്തവുമായിരിക്കും. പക്ഷേ, അതുവഴി, ചെകുത്താൻപോലും കണ്ടിട്ടില്ലാത്ത നരകത്തിന്റെ ആഴങ്ങളിലേയ്ക്കു് നീന്താം, ദൈവംപോലും കണ്ടിട്ടില്ലാത്ത സ്വർഗ്ഗത്തിന്റെ ഉയരങ്ങളിലേയ്ക്കു് പറക്കാം, അപൂർവ്വം ചില മനുഷ്യർക്കു് മാത്രം കാണാൻ കഴിഞ്ഞിട്ടുള്ള അത്ഭുതകരമായ കാഴ്ചകൾ കാണാം.
എന്തൊക്കെ കണ്ടാലും ചാവും, ഒന്നും കണ്ടില്ലെങ്കിലും ചാവും! തന്മൂലം, വല്ലതും കണ്ടിട്ടു് ചാവണമോ, ഒന്നും കാണാതെ ചാവണമോ, അതാണു് ഒടുക്കത്തെ ചോദ്യം! (“To be, or not to be, that is the question.”)
August 02 2022 13:37
ഇന്നാണെങ്കിൽ, ഇരട്ടചങ്കനും കാരണഭൂതവുമായ പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷവിപ്ലവഗവണ്മെന്റിൽ അധികാരം കിട്ടിയവരും, കിടന്നുമുള്ളൽ മാറാത്തവരും, അത്യന്താധുനികരുമായ യുവപ്രതിഭാധനർ പ്ലാൻ ചെയ്യുന്ന “നവയുവ-വീര്യശൂര്യ-പ്രാപ്തി-ഉത്തേജന” മാക്രിസ്റ്റ് പദ്ധതികളിലൂടെ പദാർത്ഥാന്തരീകരണം (Transubstantiation) സംഭവിച്ചു്, ചിരജീവിയായി, ചുള്ളനാർക്കാവിലമ്മയുടെ വടിയനാർ കൊടിയേറ്റത്തിനു്, മമ്മൂക്കയെയും ലാലേട്ടനെയുംപോലെയും, സ്യൂട്ടിട്ട റിയാസിനെപ്പോലെയും, കോട്ടിട്ട ബോക്സർ മമ്മാലിയെപ്പോലെയും സൂപ്പർഡ്യൂപ്പറായി മാസ് എൻട്രി നടത്തേണ്ടിയിരുന്ന കക്ഷിയാണു്!
ദാണ്ടെ, ദേ കിടക്കുന്നു!!
https://en.wikipedia.org/wiki/Ramesses_II

August 03 2022 12:20
“എം. സി. റോഡ് ഒലിച്ചുപോയി. അന്വേഷണം പ്രഖ്യാപിച്ചു് മുഹമ്മദ് റിയാസ്.” – വാർത്ത.
അന്വേഷണം എ.കെ.ജി. സെന്ററിലെ പന്നിപ്പടക്കമേറു് കേസ് അന്വേഷിക്കുന്ന “സി.ബി.ഐ. 69 സേതുരാമയ്യരെ” ഏല്പിച്ചാൽ, സംഗതി തട്ടുപൊളിക്കും!
August 04 2022 09:45
ജെയിംസ് വെബ്ബ് ടെലിസ്കോപ്പ് കുടികൊള്ളും സ്ഥാനം
സൂര്യനിൽ നിന്നും 15 കോടി കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ഭൂമിയിൽ നിന്നു് വീണ്ടും 15 ലക്ഷം കിലോമീറ്റർ കൂടി അകലെയുള്ള “സൂര്യൻ-ഭൂമി L2 ലാഗ്രാഞ്ജിയൻ പോയിന്റിൽ” സ്ഥിതിചെയ്തു്, തന്റെ ഇൻഫ്രാറെഡ് ക്യാമറദൃഷ്ടികൾ പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്കു് പായിച്ചു് അവിടങ്ങളിൽ കാണുന്നതിന്റെയെല്ലാം പോട്ടങ്ങൾ പിടിച്ചു് ഭൂമിയിലേക്കയക്കുന്ന ജെയിംസ് വെബ്ബ് സ്പെയ്സ് ടെലിസ്കോപ്പിനു് എങ്ങനെ അവിടെ സന്തുലിതാവസ്ഥയിൽ (equilibrium) കുടിപാർക്കാൻ കഴിയുന്നു?
(ശ്രദ്ധിക്കുക: ലാഗ്രാഞ്ജിയൻ ഇക്വിപ്പൊട്ടൻഷ്യൽ പോയിന്റുകളെ വ്യക്തമാക്കാനായി ഇവിടെ കൊടുത്തിരിക്കുന്ന ചിത്രവും GIF ആനിമേഷനും ശരിയായ സ്കെയിലിലല്ല.)
അതറിയാൻ ഗ്രാവിറ്റേഷണൽ പൊട്ടെൻഷ്യൽ എന്നാലെന്തെന്നു് അറിയേണ്ടതുണ്ടു്. രണ്ടു് പിണ്ഡങ്ങൾ തമ്മിലുള്ള ആകർഷണശക്തിയെ പ്രതിനിധീകരിക്കുന്ന സമവാക്യമാണു് ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമം: F = GmM/r² (F = ഗ്രാവിറ്റേഷണൽ ഫോഴ്സ്, G = ഗ്രാവിറ്റേഷണൽ കോൺസ്റ്റന്റ്, m, M = പിണ്ഡങ്ങൾ (ഉദാ. ഭൂമി, സൂര്യൻ), r അവയുടെ കേന്ദ്രബിന്ദുക്കൾ തമ്മിലുള്ള അകലം).
ഭൂമിയുടെ ശരാശരി വ്യാസാർദ്ധമായ 6371 കിലോമീറ്ററുമായി താരതമ്യം ചെയ്യുമ്പോൾ ഭൗമോപരിതലത്തിൽനിന്നും ചെറിയ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പിണ്ഡവും ഭൗമകേന്ദ്രവും തമ്മിലുള്ള ദൂരം കോൺസ്റ്റന്റ് ആയി കണക്കാക്കുന്നതിൽ ഗണിതശാസ്ത്രപരമായി തെറ്റില്ല. തന്മൂലം, ഉയരം അവഗണനീയമാംവിധം ചെറുതായിരിക്കുന്നിടത്തോളം, G, M, r, ഇവ മൂന്നിനേയും ഒരു പുതിയ കോൺസ്റ്റന്റ് ആയി (“g”) ഒരുമിപ്പിച്ചു് ആ സമവാക്യത്തെ ഇങ്ങനെ ചുരുക്കാം: F = mg. ഇതിലെ കോൺസ്റ്റന്റ് “g” ആണു് ഭൂമിയുടെ ആക്സിലറേഷൻ ഡ്യൂ റ്റു ഗ്രാവിറ്റി.
ഭൂമിയുടെ ഈ ആകർഷണശക്തിയെ (F) ഭേദിച്ചാലേ ഒരു വസ്തുവിനെ ഒരു നിശ്ചിതഉയരത്തിലേക്കു് (x) എടുത്തു് പൊക്കാൻ കഴിയൂ. അതിനു് work ആവശ്യമാണു്. m പിണ്ഡമുള്ള ഒരു വസ്തുവിനെ x ഉയരത്തിലേക്കു് പൊക്കാൻ ആവശ്യമായ വർക്ക്, W = Fx ആണു്. പക്ഷേ, മുകളിൽ കണ്ടതുപോലെ, F = mg ആയതിനാൽ, W = mgx എന്നു് കാണാം. അതാണു് പൊട്ടെൻഷ്യൽ എനർജ്ജി. ഭൂമിയുടെ ആകർഷണം മൂലമുള്ള ഗ്രാവിറ്റേഷനൽ പൊട്ടെൻഷ്യൽ ഉയരങ്ങൾക്കനുസരിച്ചു് വ്യത്യസ്തമായിരിക്കും. ഭൗമകേന്ദ്രത്തിൽ നിന്നു് തുല്യമായ ഉയരങ്ങളുള്ള പ്രതലങ്ങളിലെ പൊട്ടെൻഷ്യലുകൾ തുല്യമായിരിക്കും. അവയാണു് “ഇക്വിപ്പൊട്ടെൻഷ്യൽ സർഫസുകൾ”.
തുടക്കസ്ഥാനവും ലക്ഷ്യസ്ഥാനവും തമ്മിലുള്ള ഉയരവ്യത്യാസം മാത്രമാണു് വർക്ക് കണക്കാക്കുന്നതിനുള്ള മാനദണ്ഡം. വഴിയുടെ വക്രത അതിനെ ഒരുവിധത്തിലും ബാധിക്കുന്നില്ല. അതായതു്, ഇക്വിപ്പൊട്ടെൻഷ്യൽ സർഫസുകളിൽ, ന്യൂട്ടന്റെ ഒന്നാം ചലനനിയമം അനുസരിച്ചു്, വസ്തുക്കൾക്കു് “ഫോഴ്സ്-ഫ്രീ” ആയി ചലിക്കാൻ സാധിക്കും.
ഒരു തെർമ്മോമീറ്റർ ഉപയോഗിച്ചു്, അന്തരീക്ഷവായുവിലെ ടെമ്പറേച്ചർ ഫീൽഡിലെ ബിന്ദുക്കളുടെ ഊഷ്മാവുകൾ അളന്നു്, തുല്യമായവയെ പരസ്പരം യോജിപ്പിച്ചാൽ, ടോപ്പോഗ്രാഫിക്ക് മാപ്പുകളിലെ കോൺടൂർ ലൈൻസ് പോലുള്ള രേഖകൾ ലഭിക്കുമെന്നതുപോലെ, സൂര്യൻ ഭൂമി മുതലായവയുടെ ഗ്രാവിറ്റേഷനൽ ഫീൽഡിലെ പൊട്ടൻഷ്യലുകൾ കണക്കാക്കി, തുല്യമായ പൊട്ടൻഷ്യലുകളുള്ള ബിന്ദുക്കളെ ബന്ധിപ്പിച്ചു് അവയുടെ “ഇക്വിപ്പൊട്ടൻഷ്യൽ സർഫസുകൾ” അടയാളപ്പെടുത്താം. (ചിത്രം കാണുക).
സൂര്യനും ഭൂമിയും പരസ്പരാകർഷണത്തിൽ കഴിയുന്ന പിണ്ഡങ്ങളായതിനാൽ, അവയുടെ ഇക്വിപ്പൊട്ടെൻഷ്യൽ സർഫസുകൾ ഓവർലാപ്പ് ചെയ്യുന്നതു് സ്വാഭാവികം. ആകർഷണത്തിനോടൊപ്പംതന്നെ, സൂര്യന്റെ ഉള്ളിലായി സ്ഥിതിചെയ്യുന്ന പൊതുവായ ഒരു ഗുരുത്വബിന്ദു കേന്ദ്രമാക്കിയുള്ള ഭ്രമണം മൂലം, അതുവഴിയുള്ള സെൻട്രിഫ്യൂഗൽ പൊട്ടൻഷ്യലും ഈ ഓവർലാപ്പിങ്ങിൽ അതിന്റേതായ പങ്കു് വഹിക്കുന്നുണ്ടു്. അങ്ങനെ, വിവിധ പൊട്ടൻഷ്യലുകൾ ഓവർലാപ്പ് ചെയ്യുന്നതുവഴി രൂപമെടുക്കുന്ന ചില പ്രത്യേക പോയിന്റുകൾ സന്തുലിതാവസ്ഥയിൽ (equilibrium) ആയിരിക്കും. ഇക്വിലിബ്രിയം മൂലം സവിശേഷമായ സ്ഥിരത പ്രദർശിപ്പിക്കുന്ന അഞ്ചു് ഇടങ്ങളാണു് – ചിത്രത്തിൽ കാണാൻ കഴിയുന്നതുപോലെ, – L1 മുതൽ L5 വരെയുള്ള ലാഗ്രാഞ്ജിയൻ പോയിന്റ്സ്. ഗണിതശാസ്ത്രജ്ഞനും ജ്യോതിശ്ശാസ്ത്രജ്ഞനുമായിരുന്ന Joseph-Louis Lagrange-നോടുള്ള ബഹുമാനാർത്ഥം ഈ പേരു്. ഉയർന്ന പിണ്ഡമുള്ള, പരസ്പരാകർഷണത്തിൽ ഭ്രമണപഥങ്ങളിൽ ചലിക്കുന്ന രണ്ടു് വാനഗോളങ്ങളുടെ സ്വാധീനത്തിൽ, വളരെ ചെറിയ പിണ്ഡമുള്ള സാറ്റലൈറ്റ് പോലുള്ള വസ്തുക്കൾക്കു് സന്തുലിതാവസ്ഥയിൽ (equilibrium) സ്ഥിതിചെയ്യാനാവും. – (restricted three-body problem).
ഭൂമിയുടെ ഭ്രമണപഥത്തിനുള്ളിലെ വസ്തുക്കൾക്കു് സൂര്യന്റെ കൂടിയ ആകർഷണശക്തിയെ നേരിടേണ്ടതുള്ളതിനാൽ, അവയുടെ ഭ്രമണവേഗത ഭൂമിയുടേതിനെക്കാൾ കൂടിയതായിരിക്കും. പക്ഷേ, ചിത്രത്തിലെ ലാഗ്രാഞ്ജ് പോയിന്റ് L1-ൽ സ്ഥിതിചെയ്യുന്ന വസ്തുക്കളിൽ എതിർദിശയിലുള്ള ഭൂമിയുടെ ആകർഷണശക്തിമൂലം, സൂര്യന്റെ ആകർഷണം ഫലത്തിൽ അത്ര ശക്തമല്ലാത്തതിനാൽ, ഇടയ്ക്കിടെ ചെറിയ നേരേയാക്കലുകൾ നടത്തേണ്ടിവരുമെന്നതൊഴിച്ചാൽ, അവിടെ സ്ഥിരമായി നിന്നുകൊണ്ടു് അവയ്ക്കു് ഭൂമിയുടെ അതേ വേഗതയിൽ ഭൂമിയോടോപ്പം സഞ്ചരിക്കാൻ സാധിക്കും. മുകളിലേക്കും താഴേക്കുമായി എതിർദിശകളിൽ പ്രവർത്തിക്കുന്ന (ചുവന്ന ത്രികോണങ്ങൾ/arrows) ഉയർന്ന പൊട്ടെൻഷ്യലുകളും, സൂര്യനിലേക്കും ഭൂമിയിലേക്കുമായി എതിർദിശകളിൽ പ്രവർത്തിക്കുന്ന (നീല ത്രികോണങ്ങൾ/arrows) ആകർഷണശക്തിയും മൂലമാണു് L1 പോയിന്റിനു് ഇക്വിലിബ്രിയത്തിൽ ആയിരിക്കാൻ കഴിയുന്നതു്.
“സൂര്യൻ-ഭൂമി നേർരേഖയിൽ”, ഭൂമിയുടെ ഭ്രമണപഥത്തിനു് വെളിയിലായി, ഭൂമിയിൽ നിന്നു് 15 ലക്ഷം കിലോമീറ്റർ അകലെയാണു് ജെയിംസ് വെബ്ബ് സ്പെയ്സ് ടെലിസ്കോപ്പ് സ്ഥിതിചെയ്യുന്ന ലാഗ്രാഞ്ജ് പോയിന്റ് L2. അവിടെ സൂര്യന്റെ ആകർഷണശക്തിയുടെ കുറവുമൂലം, തത്വത്തിൽ ഭൂമിയെക്കാൾ കുറഞ്ഞ ഭ്രമണവേഗതയുടെ ആവശ്യമേയുള്ളു. പക്ഷേ, അതോടൊപ്പം, L2-യിൽ, സൂര്യന്റെ ആകർഷണശക്തിയുടെ അതേ ദിശയിലാണു് ഭൂമിയുടെ ആകർഷണശക്തിയും പ്രവർത്തിക്കുന്നതെന്നതിനാൽ, വർദ്ധിതമായ ആ ആകർഷണശക്തിയെ നേരിടാൻ അവിടെ സ്ഥിതിചെയ്യുന്ന വസ്തുക്കൾ ഭൂമിയുടെ അതേ ഭ്രമണവേഗതയിൽ ഭൂമിയോടോപ്പം സഞ്ചരിക്കുന്നു. അതുവഴി വർദ്ധിക്കുന്ന സെൻട്രിഫ്യുഗൽ ഫോഴ്സും ചേർന്നു് L2 പോയിന്റിനെ ഇക്വിലിബ്രിയാവസ്ഥയിൽ നിലനിർത്തുന്നു. ലാഗ്രാഞ്ജ് പോയിന്റ് L3 ഇക്വിലിബ്രിയത്തിൽ ആകുന്നതും ഇതേ രീതിയിൽത്തന്നെയാണു്.
ഉയർന്ന പൊട്ടെൻഷ്യലുകളുള്ള L4, L5 എന്നീ പോയിന്റുകൾ സന്തുലിതാവസ്ഥയിൽ ആകുന്നതു് ഇതിൽനിന്നും അല്പം വ്യത്യസ്തമായാണു്. സൂര്യനെയും ഭൂമിയെയും ഈ രണ്ടു് പോയിന്റുകളിലെ ഓരോന്നുമായി യോജിപ്പിച്ചാൽ ആംഗിളുകൾ 60°ആയ രണ്ടു് സമഭുജത്രികോണങ്ങൾ ലഭിക്കും. ഒരു ഇക്വിലാറ്ററൽ ട്രയാങ്ഗിളിന്റെ വെർട്ടിസീസിലാണു് സൂര്യനും ഭൂമിയും ഈ ഓരോ പോയിന്റും സ്ഥിതിചെയ്യുന്നതെന്നു് സാരം. ഉന്നതതടത്തിലെന്നോണം സ്ഥിതിചെയ്യുന്ന ഈ ബിന്ദുക്കളുടെ പൊട്ടെൻഷ്യലുകളെ സ്റ്റേബിളായി നിർത്താൻ സഹായകമായ മറ്റൊരു ഫോഴ്സാണു് കൊറിയോലിസ് ഫോഴ്സ് (Coriolis force). ലളിതമായി പറഞ്ഞാൽ, വളരെ ഉയരത്തിലേക്കു് എറിഞ്ഞ ഒരു കല്ലു് മുകളിൽ ആയിരിക്കുന്നതിനിടയിലും ഭൂമി കറങ്ങുന്നുണ്ടെന്നതിനാൽ, താഴെനിന്നു് ഭൂമിയോടൊപ്പം കറങ്ങിക്കൊണ്ടു് അതിനെ വീക്ഷിക്കുന്ന ഒരാൾക്കു്, അതു് സൈഡിലേക്കു് അല്പം നീങ്ങിയതായി തോന്നുന്ന ഫിക്റ്റീഷ്യസ് ആയ ഫോഴ്സാണു് കൊറിയോലിസ് ഫോഴ്സ്. L4, L5 എന്നിവിടങ്ങളിൽ ഒരു വസ്തുവിനുണ്ടാകുന്ന ചെറിയ ഗതിമാറ്റങ്ങൾ കൊറിയോലിസ് ഫോഴ്സിന്റെ സാന്നിദ്ധ്യം മൂലം ക്രമീകരിക്കപ്പെടുമെന്നതിനാൽ, അതുവഴി, ആ പോയിന്റിനെ കേന്ദ്രീകരിച്ചു് ഏകദേശം വൃക്കാകൃതിയിലുള്ള ഒരു പഥത്തിൽ സ്റ്റേബിളായി ഓസിലേറ്റ് ചെയ്യാൻ ആ വസ്തുവിനു് കഴിയുന്നു.
L4/L5 പോയിന്റുകൾ പ്രദർശിപ്പിക്കുന്ന സ്റ്റബിലിറ്റി മൂലം, സ്പെയ്സിലെ ചെറുകഷണങ്ങൾ, ഡസ്റ്റ് നെബ്യുല മുതലായവ തുടങ്ങി “ട്രോജൻസ്” വരെയുള്ള പ്രകൃതിദത്തമായ വസ്തുക്കൾ അവിടെ കയറി കുടിപാർക്കാറുണ്ടു്. 2010-ൽ “2010 TK₇” എന്നൊരു ആസ്റ്റെറോയിഡിനെ അവിടെ കണ്ടെത്തുകയുണ്ടായി. 390 വർഷങ്ങളാണു് അതിന്റെ പീരിയോഡിസിറ്റി. ഓസിലേഷനിടയിൽ ഭൂമി-ചന്ദ്രൻ ദൂരത്തിന്റെ (384400 km) ഏകദേശം 50 മടങ്ങു് അകലെവരെ ഭൂമിയോടു് അടുത്തുവന്നശേഷം വീണ്ടും എതിർദിശയിലേക്കു് തന്റെ ആന്ദോളനം തുടരുന്ന “2010 TK₇” ആസ്റ്റെറോയിഡ് L4 പോയിന്റിലാണു് സ്ഥിതിചെയ്യുന്നതു്. ചുരുങ്ങിയതു് 10000 വർഷങ്ങളെങ്കിലും ആ ആസ്റ്റെറോയിഡ് സ്റ്റേബിളായി അവിടെ കഴിഞ്ഞുകൂടുമെന്നു് കണക്കാക്കപ്പെടുന്നു.
(ചിത്രത്തിനും, ആനിമേറ്റഡ് GIF-നും ഗൂഗിളിനോടു് കടപ്പാടു്)

https://upload.wikimedia.org/…/Lagrangian_points…
August 04 2022 12:02
കേവലം ഒരു കറിവേപ്പിലയ്ക്കുപോലും നിഷ്പ്രയാസം ഊമ്പിപ്പിയ്ക്കാൻ കഴിയുന്നതാണു് അത്യുന്നതമെന്നു് ഘോഷിക്കപ്പെടുന്ന മനുഷ്യജന്മം!!
August 04 2022 13:13
“കുപ്രസിദ്ധമായ” ആൻഡമാൻ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട “ധീരയോദ്ധാക്കളിൽ” 80 ശതമാനവും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടിരുന്നവരാണു്.” – CPIM Kerala.
– എവിടെ “കുപ്രസിദ്ധി” ഉണ്ടോ, അവിടെ CPIM-ന്റെ പോരാളി ഷാജികളായ “ധീരയോദ്ധാക്കൾ” ഉണ്ടുണ്ടു്.
– എവിടെ ആരോഗ്യമുണ്ടോ, അവിടെ ലൈഫ് ബോയ് നിശ്ചയമായും ഉണ്ടു്.
– എവിടെ അനാഥഗർഭമുണ്ടോ, അവിടെ അതു് നിരുപാധികം ഏറ്റെടുക്കാൻ എട്ടുകാലി മമ്മൂഞ്ഞുണ്ടു്.
August 05 2022 10:32
മുൻ ഡി. ജി. പി. ശ്രീമാൻ അലക്സാണ്ടർ ജേക്കബ് സാറിന്റെ ഒരു പ്രഭാഷണം മുഴുവൻ കേട്ടിട്ടും ചാകാത്തവരെ ഹൈ വോൾട്ടേജിൽ ഷോക്കടിപ്പിച്ചാലും ചാകില്ല. മൈനറായ ഒരു “മേയർ-ചിരിയും” ചിരിച്ചു് കിടന്നകിടപ്പു് കിടക്കുകയേയുള്ളു. അതുകണ്ടു് ഷോക്കടിപ്പിച്ച ഹതഭാഗ്യൻ ചാകാതിരുന്നാൽ അവന്റെ ഭാഗ്യം.
August 05 2022 10:43
“അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ തിരുപ്പട്ടം കെട്ടിയാൽ പേപ്പട്ടിയും കരിപ്പെട്ടിയാകും.” – (ഭ്)ഫാ. വട്ടായിൽ.
പേരിനോടു് ചില്ലക്ഷരം ചേർത്തില്ലാന്ന്വച്ചു് ഒരു കോപ്പും സംഭവിക്കാനില്ല എന്നു് വട്ടശാസ്ത്രം, അഥവാ, വൃത്തശാസ്ത്രം.
August 05 2022 16:49
അവസാനം എലിക്കോപ്തർ പിണറായി വിജയൻ തുറുപ്പുചീട്ടായി വെള്ളാപ്പള്ളി നടേശനെ ഇറക്കി എന്നാണു് “നിഷ്ക്കുകളായ മല്ലു നിച്പച്ചരുടെ” പരാതി!!
സ്വപ്നയുടെ വെളിപ്പെടുത്തലുകൾ വഴി, സ്വർണ്ണക്കള്ളക്കടത്തുകേസ് തനിക്കും, തന്റെ പ്രിയങ്കരവും, ജനകീയവുമായ കുടുംബത്തിനും എതിരായി മൂർച്ഛിച്ചുനിൽക്കുന്ന ഈ വൈകിയ വേളയിൽ, അനേകം “നികൃഷ്ടമല്ലുക്കൾ” മുങ്ങിച്ചാകാൻ സാദ്ധ്യതയുള്ള ഈ വെള്ളപ്പൊക്കസമയത്തു്, “വെള്ളവിരോധിയായിരുന്ന” ശ്രീ നാരായണഗുരുവിന്റെ നാമത്തിലും മുദ്രയിലും “വെള്ളത്തിലൂടെ” പൊന്തിവന്ന “വെള്ളത്തിൽപ്പുള്ളിയെ” അല്ലാതെ, സൗരോർജ്ജത്തിലൂടെ ഉയർന്നുവന്നവളും, തെരഞ്ഞെടുപ്പുകാലത്തെ കറിവേപ്പിലയുമായിരുന്ന സഖാവു് സരിത “നായരെ” തുറുപ്പുചീട്ടായി “എലിക്കോപ്തർ പിണറായി വിജയൻ” വിപ്ലവഭൂമിയിൽ ഇറക്കിക്കളിക്കും എന്നു് കരുതുന്നവർക്കു്, മാക്രിസ്റ്റ് പാർട്ടിയെക്കുറിച്ചു് ഒരു ചുക്കും അറിയില്ല എന്നേ പറയാനുള്ളു.
അതെന്തായാലും, ഈ സമയത്തു് വെള്ളാപ്പള്ളി നടേശഗുരുവിന്റെ അത്ഭുതകരമായ “നീലക്കാർവർണ്ണൻ” മീശയോടുള്ള എന്റെ വ്യക്തിപരമായ അതിശയം അകൈതവമായി രേഖപ്പെടുത്താൻ ഞാനാഗ്രഹിക്കുന്നു. മനുഷ്യരുടെ മീശയിൽ മനുഷ്യർക്കു് ഒരു ദൃഷ്ടാന്തമുണ്ടെന്നു് മുഹമ്മദ് നബി (സ) ആയാലും പറഞ്ഞിട്ടുണ്ടല്ലോ.
നന്ദി, നമസ്കാരം!
August 06 2022 12:37
“K. I. I. F. B.”, അഥവാ, Kerala Infrastructure Investment Fund Board (“കിഫ്ബി” എന്നു് കേരളപാണിനീയാധിഷ്ഠിത മല്യാലം) കേസിന്റെ പേരിൽ തോമസ് ഐസക്ക് ഇ. ഡി.ക്കു് മുന്നിൽ ഹാജരായാൽ, ഇ. ഡി. ചാർജ്ജ് ചെയ്തിരിക്കുന്ന സ്വർണ്ണക്കള്ളക്കടത്തു് കേസിന്റെ പേരിൽ, തന്റെ ഇരട്ടച്ചങ്കുകളും, ശാസ്ത്ര-സാഹിത്യ-സാങ്കേതിക-കലാ-സാംസ്കാരിക നാട്യസംബന്ധമായ മേഖലകളിൽ താൻ കരസ്ഥമാക്കിയിട്ടുള്ള മൊത്തം ബിരുദങ്ങളും മറ്റിനം പദവികളും സ്ഥാനമാനങ്ങളും മഹിമകളുമെല്ലാം കെട്ടിച്ചുമന്നു്, അനന്യസാധാരണമായ അത്യുജ്ജലവ്യക്തിത്വത്തിന്റെ ഉടമയായ മുക്ക്യോൻ പിണറായി വിജയനും ഇ. ഡി.ക്കു് മുന്നിൽ ഹാജരാകേണ്ടി വരുമോ എന്നാണത്രെ CPI (M)-ന്റെ പേടി!
ഇ. ഡി.യോടു് ചുമ്മാ പാമ്പ്ര CPI (M) സഖാക്കളേ! മടിയിൽ കനമില്ലാത്ത പിണറായി വിജയൻ സഖാവു്, മണിയാശാന്റെ ഭാഷയിൽ പറഞ്ഞാൽ, ഒരു കോണാത്തിലെ ഇ. ഡി.യെയും പേടിക്കുന്നവനല്ല. നീട്ടിപ്പിടിച്ച പങ്കായങ്ങൾക്കിടയിലൂടെ ഓടിയപ്പോഴും, പ്രതിപക്ഷം തന്റെ മകളുടെ ബിസ്നസ് ബന്ധങ്ങളിലെ ദുരൂഹതയെ നിയമസഭയിൽ ചോദ്യം ചെയ്തപ്പോഴും പിണറായി വിജയൻ വിരണ്ടിട്ടില്ല. പിന്നെയാണു് കാരണഭൂതം പിണറായി വിജയൻ ഇഷ്ടാനുസരണം കപ്പം കൊടുക്കുന്ന BJP നേതാക്കളാൽ നിയന്ത്രിക്കപ്പെടുന്ന കേവലമൊരു ഇ. ഡി.!
ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത ബ്രണ്ണൻ സ്കോളർ സാക്ഷാൽ പിണുവിനോടാണു്, രാജകീയമായി പൊതിഞ്ഞ ചന്ദനതൈലം കണ്ടാൽ മയങ്ങിവീഴുന്ന സമ്പൂർണ്ണ ഊളകളുടെ ചുട്ടിയും കോലും കളി!
അവറ്റകളോടു് ചുമ്മാ പോകാൻ പറ, മാർക്സിസ്റ്റ് വിപ്ലവത്തീയിൽ കുരുത്ത CPI (M) സഖാക്കളേ!!
August 07 2022 10:56
ഇൻഡിഗോ എയർലൈൻസ് സഖാവു് ചിറ്റപ്പനു് മൂന്നാഴ്ചത്തെ വിലക്കു് വിധിച്ചു. അതിന്റെ പേരിൽ സഖാവു് ചിറ്റപ്പൻ, മാർക്സിയൻ പ്രത്യയശാസ്ത്രം അനുശാസിക്കുന്ന രീതിയിൽ, വിപ്ലവകരമായ പ്രതിഷേധസൂചകമായി ഇൻഡിഗോ എയർലൈൻസിനു് ആജീവനാന്തം വിലക്കു് വിധിച്ചു.
ച്ചാൽ, മൂന്നാഴ്ചയേക്കാൾ വളരെവളരെ കുറവാണല്ലോ ആജീവനാന്തം!
ആശാൻകളരിയിൽപ്പോലും പോകാതിരുന്നാൽമാത്രം ആർജ്ജിക്കാൻ കഴിയുന്ന അത്യുന്നതമായ മാർക്സിയൻ വൈജ്ഞാനികതയാണതു്.
അത്തരം “മാർക്സിയൻ മനുഷ്യനാകൽ വൈജ്ഞാനികത”, മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രപരമായ വോട്ടുബാങ്ക് ആദ്ധ്യാത്മികതയിൽ തൈലാഭിഷിക്തരല്ലാത്ത “വാഴക്കുല മലയപ്പുലയൻസിനും”, “നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ” എന്ന കമ്മിത്തമ്പ്രാൻ മഹദ്വചനത്തിൽ അടിയുറച്ചു് വിശ്വസിച്ചു്, കോഴികളെ ഹൃദയപൂർവ്വം “സ്നേഹിക്കുന്ന” ചെന്നായ്ക്കളെപ്പോലെ മനുഷ്യരെ “സ്നേഹിച്ചിരുന്ന” റഷ്യൻ കമ്മ്യൂണിസ്റ്റുകളും “തൊഴിലാളിസ്നേഹികളും” ആയിരുന്ന ലെനിന്റേയും സ്റ്റാലിന്റെയും നാട്ടിലെ വോൾഗാനദി പാടുന്ന വിപ്ലവകരമായ പാട്ടുകൾ പാടിയാടി, പിണുവാടി, റിയാസാടി, വീണയാടി, ബിന്ദുവാടി, ടീച്ചറാടി, ചിന്തയാടി, “കോടിയേരിയാടിയാടി” അന്തംവിട്ടു് വയൽകൊയ്യുന്ന പൈങ്കിളികൾക്കും ഒറ്റയടിക്കു് മനസ്സിലായിക്കൊള്ളണമെന്നില്ല.
സംഭവം ശാസ്ത്രങ്ങളുടെ ശാസ്ത്രമായ മാർക്സിയൻ പ്രത്യയശാസ്ത്രമാണേ!!
August 07 2022 12:54
“ദ ട്രയൽ” എന്ന ഫ്രാൻസ് കാഫ്കയുടെ നോവലിലെ “ജോസഫ് കെ.”യുടെ അവസ്ഥയാണു് തന്റേതെന്നു്, സമ്പത്തു് സംബന്ധമായ കടലാസ് കഷണങ്ങളുമായി ഹാജരാകാൻ ഇ. ഡി. ആവശ്യപ്പെട്ട മല്ലു മാക്രിസ്റ്റ് ഡോക്ടർ തോമസ് ഐസക്ക്.
ഫയങ്കരം!
കാരണഭൂതം ഇരട്ടചങ്കൻ വാഴുന്ന “മാവേലി നാടുവാണീടും കാലതുല്യമായ സമത്വസുന്ദരകേരളത്തിലെ” അടിമക്കമ്മികളുടെ ആശീർവാദമുള്ള ഒരു മാക്രിസ്റ്റ് മലവാണത്തിനു് എത്ര എളുപ്പം ഫ്രാൻസ് കാഫ്കയെപ്പോലൊരു അതുല്യ ലോകപ്രതിഭയുടെ വൈജ്ഞാനിക-സാംസ്കാരിക-സാഹിത്യലെവലിലേയ്ക്കു്, സ്വന്തം കുണ്ടിയിൽ സ്വയം ജാക്കിവച്ചു്, എടുത്തുപൊക്കി അവരോധിക്കാൻ കഴിയുമെന്നതിനു് ഇതില്പരം ഒരു തെളിവിന്റെ ആവശ്യമുണ്ടെന്നു് തോന്നുന്നില്ല.
സ്വന്തം കുണ്ടിയിൽ സ്വയം ജാക്കിവച്ചു്, താൻ ദൈവപുത്രനാണെന്നും, ലോകരക്ഷകനാണെന്നും, കാരണഭൂതമാണെന്നുമെല്ലാമുള്ള ഭ്രാന്തൻ അവകാശവാദങ്ങളുമായി, മദ്ധ്യധരണ്യാഴിയുടെ (mediterranean sea) കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു “കുഞ്ഞിക്കാട്ടി” പ്രദേശത്തു്, വെള്ളം വീഞ്ഞാക്കിയും, മരിച്ചവരെ ഉയിർപ്പിച്ചുമൊക്കെ അഷ്ടിക്കുള്ള വക കണ്ടെത്തിയിരുന്ന നസറായനായ യേശുവിന്റെ മാതൃകയിൽ, താനൊരു ഏക്ഷൻ ഹീറോയാണെന്നും, വാളുവച്ചതിനിടയിലൂടെ മൂക്കുപൊത്താതെ ഓടിയിട്ടുള്ളവനാണെന്നും മറ്റും വീരവാദം മുഴക്കി അധികാരത്തിൽ നുഴഞ്ഞുകയറി മലയാളികളുടെ അന്നദാതാവും ദൈവവുമായി സ്വയം പ്രതിഷ്ഠിച്ച പിണറായി വിജയന്റെ സംവിധാനത്തിൽ നിർമ്മിക്കപ്പെട്ട ഒരു “fart film” ആണു് “ഇഡിയും തോമ്മാച്ചനും”.
വരുവിൻ! ബക്കറ്റ് പിരിവു് നല്കുവിൻ! സില്മ കാണുവിൻ! രസിപ്പിൻ!
എന്തെന്നാൽ, സാമ്പാറും അവിയലുമല്ല, രസമാണഖിലസാരമൂഴിയിൽ!!
https://archive.org/details/the-trial-1962-restored-movie-720p-hd
August 08 2022 11:26
ജ്യോതിശ്ശാസ്ത്രം (astronomy) വേറെ; ജ്യോതിഷശാസ്ത്രം (astrology) വേറെ.
അന്നമ്മ വേറെ; തുണി വേറെ.
വാനത്തിലെ വസ്തുക്കളും പ്രതിഭാസങ്ങളും പഠനവിധേയമാക്കുന്ന വൈജ്ഞാനികശാഖയാണു് ജ്യോതിശ്ശാസ്ത്രം. വർദ്ധിക്കുന്ന അറിവിന്റെ ഫലമായി വികസിക്കുന്ന മനുഷ്യബുദ്ധിക്കനുസരിച്ചു് നവീകരിക്കപ്പെടുന്ന ശാസ്ത്രീയോപകരണങ്ങൾ ആ ശ്രമത്തിൽ മനുഷ്യനെ സഹായിക്കുന്നു.
ഭാവി എന്തെന്നറിയാനായി വായും പിളർന്നു് തന്റെ മുന്നിലിരിക്കുന്ന ഭാഗ്യാന്വേഷികളെ അവർ കേൾക്കാനാഗ്രഹിക്കുന്ന മധുരഭാഷണത്തിലൂടെ തൃപ്തിപ്പെടുത്താൻ വൈഭവമുള്ളവർക്കു് പറ്റിയ ഒരു ഉപജീവനകലയാണു് ജ്യോതിഷശാസ്ത്രം.
പ്രവചനങ്ങൾക്കു് വാനവസ്തുക്കളുടെ പിൻബലമുണ്ടെന്ന തോന്നൽ ഇടപാടുകാരുടെ മനസ്സിൽ ജനിപ്പിക്കാൻ കഴിയുന്നതു്, ഭാവിപ്രവചനപരമായ അധരവ്യായാമങ്ങൾക്കു് ശാസ്ത്രീയതയുടെ ഒരു പരിവേഷം നൽകാൻ തീർച്ചയായും സഹായകമാണു്. നശ്വരമായ ഭൗതികതയെ വെടിഞ്ഞു് നിത്യമായ ആത്മീയതയെ മനസ്സാ വരിച്ചിരിക്കുന്നവർക്കും, തന്റെ സ്വന്തം ഭാവിയെ സംബന്ധിച്ച പ്രവചനങ്ങളിൽ അസാരം ശ്രാസ്ത്രീയത ഉണ്ടായിരിക്കുന്നതാണിഷ്ടം.
ഭാഗ്യാന്വേഷികളും കാര്യകാരണബന്ധത്തെ വിലമതിക്കുന്നവരാണു്. വ്യക്തമായ ഒരു അടിത്തറ ഇല്ലാതെ നടത്തുന്ന പ്രവചനങ്ങൾ തന്മൂലം അവർ തള്ളിക്കളയും. നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ മുതലായവ കാര്യകാരണബന്ധപ്രകാരം ഉന്നതമായ വിശ്വാസയോഗ്യതയുള്ള അടിത്തറകളാണു്. എങ്കിലും, ഒരത്യാവശ്യത്തിനു്, ഹസ്തരേഖ, മുഖലക്ഷണം, തത്തക്കിളി കൊത്തിയെടുക്കുന്ന ചീട്ടു്, ഗൗളീവിലാപകാവ്യം, തലയിലെ കാക്കതൂറൽ, ഓർക്കാപ്പുറത്തുള്ള തുമ്മൽ, ശകുനം, കണി, കെണി മുതലായ നിമിത്തങ്ങളും വിശ്വാസയോഗ്യതയുള്ള അടിത്തറകളായി അംഗീകരിക്കാൻ മടിക്കുന്നവരല്ല ഭാഗ്യാന്വേഷികളായ മനുഷ്യർ.
അത്തരം ഭാവിപ്രവചനങ്ങൾ ഫലിക്കാറുണ്ടോ എന്നു് ചോദിച്ചാൽ, ഉണ്ടെന്നും പറയാം, ഇല്ലെന്നും പറയാം. നടന്നുനടന്നു് ക്ഷീണിച്ചു് നിന്നുപോയ വാച്ചും ദിവസത്തിൽ രണ്ടുവട്ടം കൃത്യമായ സമയം കാണിക്കാറുണ്ടല്ലോ. ആ രണ്ടു് സമയങ്ങളല്ലാത്ത സമയങ്ങളിൽ സമയം ചോദിക്കാതിരുന്നാൽ പിന്നെ ഒരു പ്രശ്നവുമില്ല.
എന്തു് ചെയ്യണം എപ്പോൾ ചെയ്യണം, എന്തു് ചോദിക്കണം, എപ്പോൾ ചോദിക്കണം എന്നൊന്നുമറിയാതെ ഓരോന്നു് കാട്ടിക്കൂട്ടിയിട്ടു് വാച്ചിനെ കുറ്റം പറയുന്നതിൽ എന്തു് കാര്യം? വാച്ചിനുമുണ്ടു് അവകാശങ്ങൾ. നിന്നുപോയി എന്നതിന്റെപേരിൽ നള്ളിഫൈ ചെയ്യപ്പെടാൻ പാടുള്ളതല്ല ഒരു വാച്ചിന്റെ ജനാധിപത്യപരമായ അവകാശങ്ങൾ!
“മനുഷ്യൻ അങ്ങനെയാണു്: ഒരു വിശ്വാസം ആയിരംവട്ടം ഖണ്ഡിക്കപ്പെട്ടതായാലും, തനിക്കു് അതു് ആവശ്യമെങ്കിൽ, അവനതിനെ ‘സത്യം’ ആയി കണക്കാക്കും.” – ഫ്രീഡ്രിഹ് നീറ്റ്സ്ഷെ
August 08 2022 13:43
“നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ തീവ്രവാദിയെ സംരക്ഷിക്കാൻ “ഓണറബിൾ ചീഫ് മിനിസ്റ്റർ” ഇടപെട്ടു.” – സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ.
“മുഖ്യാ, മുഖ്യാ, സ്വപ്ന സുരേഷിന്റെ ഗുരുതരമായ ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യൻ രാജി വയ്ക്കുമോ മുഖ്യാ?” – മാർക്സിസ്റ്റുകളല്ലാത്ത മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം നംബർ വൺ.
“അല്പം പോലും ബാക്കി വയ്ക്കാതെ, മൊത്തം ഉളുപ്പുമായി ആ “പരനാറി” ഉമ്മൻ ചാണ്ടി സ്ഥലം വിട്ടില്ലേ? ഒട്ടും ഉളുപ്പില്ലാതെ എനക്കു് എങ്ങനെ രാജിവച്ചു് പെണ്ണും പിടക്കോഴിയും, ഇതുവരെ സംഘടിപ്പിച്ച കമ്മീഷനുമായി അമേരിക്കയിലേക്കോ, നോർത്ത് കൊറിയയിലേക്കോ മറ്റോ മുങ്ങാൻ കഴിയും?” – മുഖ്യന്റെ കിടിലൻ മറുപടി.
“സ്ഥലം വിട്ട “പരനാറി” ഉമ്മൻ ചാണ്ടിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലേ?” – മാർക്സിസ്റ്റുകളല്ലാത്ത മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം നംബർ റ്റൂ.
“കണ്ടെത്തിയോ ഇല്ലയോ എന്നു് എനക്കറിയില്ല. എന്റെ ശ്രദ്ധയിൽ പെറ്റിട്ടില്ല.” – പതിവുപോല, മുഖ്യന്റെ “പഴുതടച്ച തകർപ്പൻ” മറുപടി.
August 09 2022 12:00
ഭാരതത്തിലെ പൗരസമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം എന്ന ലക്ഷ്യത്തിൽ, ഭരണപരിഷ്കാര കമ്മീഷൻ 1966ൽ സമർപ്പിച്ച ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃതമായി രൂപംകൊണ്ട ഒരു അഴിമതി നിർമ്മാർജ്ജന സംവിധാനമാണു് “ലോക് ആയുക്ത”.
ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട അഴിമതി, സ്വജനപക്ഷപാതം, മറ്റുള്ളവർക്കു് ഉപദ്രവമുണ്ടാക്കുന്ന നടപടികൾ, വ്യക്തിപരമായോ മറ്റുള്ളവർക്കോ നേട്ടമുണ്ടാക്കാൻ വേണ്ടി സ്ഥാപിതതാല്പര്യത്തോടെ കൈക്കൊള്ളുന്ന നടപടികൾ, നടപടിക്രമങ്ങൾ മനഃപൂർവം വച്ചുതാമസിപ്പിക്കൽ മുതലായ ക്രമക്കേടുകൾ “ലോകായുക്ത” മുഖേന ചോദ്യം ചെയ്യാപ്പെടാവുന്ന കുറ്റകൃത്യങ്ങളാണു്.
താഴെപറയുന്ന വിഭാഗത്തിൽപ്പെടുന്നവർ നടത്തുന്ന ക്രമക്കേടുകൾ ലോകായുക്ത മുഖേന ആർക്കും ചോദ്യം ചെയ്യാവുന്നവയാണു്. അതിനുള്ള പരാതി നേരിട്ടോ അഭിഭാഷകൻ വഴിയോ ലോകായുക്തയ്ക്കു് നൽകാവുന്നതാണു്:
1. ഇപ്പോഴത്തെയോ മുൻപത്തെയോ മുഖ്യമന്ത്രിമാർ
2. മന്ത്രിമാർ
3. എം.എൽ.എ. മാർ
4. സർക്കാർ ജീവനക്കാർ
5. തദ്ദേശഭരണസ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, ബോർഡുകൾ, അതോറിറ്റികൾ, സഹകരണസ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഭാരവാഹികൾ
6. തൊഴിലാളി യൂണിയൻ ഭാരവാഹികൾ
7. രാഷ്ട്രീയസംഘടനകളുടെ ജില്ലാ-, സംസ്ഥാനഭാരവാഹികൾ
8. സർക്കാർ സഹായമോ അംഗീകാരമോ ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഭാരവാഹികൾ
9. സർവകലാശാലകൾ
10. പൊതുമേഖലാസ്ഥാപനങ്ങൾ
വെള്ളത്തിൽ നിന്നും വ്യാവസായികമായി വീഞ്ഞു് ഉത്പാദിപ്പിക്കുന്നവനും ദൈവപുത്രനുമായ യേശുവിനെപ്പറ്റി, വി. പത്രോസിന്റെ മതിലിൽ കുരുത്തവരായ ഒറിജിനൽ നസ്രാണികൾ അവരുടെ പ്രദക്ഷിണഘോഷയാത്രകളിൽ അലമുറയിടാറുള്ളതുപോലെ, “പരിശുദ്ധൻ പരിശുദ്ധൻ പരമശുദ്ധനും”, ജീവിതത്തിൽ ശുദ്ധി പാലിക്കുന്നവനുമെന്നു് അവകാശപ്പെടുന്നവനുമായ പിണറായി വിജയൻ എന്തുകൊണ്ടു്, സമൂഹത്തിൽ നീതിയും നിയമവും അഴിമതിരാഹിത്യവും നിലനിൽക്കണം എന്നാഗ്രഹിക്കുന്ന ഏതൊരു ഭരണാധികാരിയിൽനിന്നും വ്യത്യസ്തമായി, ഒരു അഴിമതി നിർമ്മാർജ്ജന സംവിധാനമായ കേരളത്തിലെ ലോക് ആയുക്തയുടെ ചിറകുകൾ അരിയാൻ ഇത്രമാത്രം തത്രപ്പെടുന്നു എന്ന ചോദ്യത്തിനുള്ള മറുപടി, ലോക് ആയുക്ത വഴി ചോദ്യം ചെയ്യപ്പെടാൻ കഴിയുന്നതും, മുകളിൽ സൂചിപ്പിച്ചതുമായ ശിക്ഷാർഹമായ കുറ്റകൃത്യങ്ങളിൽ അയാൾക്കും, അയാൾ “solemnly” പ്രതിനിധീകരിക്കുന്ന കണ്ണൂരിയൻ മാർക്സിസ്റ്റ് പാർട്ടിയ്ക്കുമുള്ള നിഷേധിക്കാനാവാത്ത ക്രിമിനൽ പങ്കാളിത്തത്തിലാണു് കുടികൊള്ളുന്നതു്.
ആവിധ ക്രിമിനൽ പങ്കാളിത്തത്തിനുള്ള എത്രയോ ഉദാഹരണങ്ങളിൽ ഏതാനും ചിലതു്:
1. സ്വജനപക്ഷപാതം: മന്ത്രി റിയാസ്, … …
2. മറ്റുള്ളവർക്കു് ഉപദ്രവമുണ്ടാക്കുന്ന നടപടികൾ: തന്റെ “രാജകീയമായ” യാത്രാവീഥികളെ തരിശുഭൂമിതുല്യം മനുഷ്യശൂന്യമാക്കൽ, കറുത്ത മാസ്ക്ക് നിരോധിക്കൽ, … …
3. വ്യക്തിപരമായോ മറ്റുള്ളവർക്കോ നേട്ടമുണ്ടാക്കാൻ വേണ്ടി സ്ഥാപിതതാല്പര്യത്തോടെ കൈക്കൊള്ളുന്ന നടപടികൾ: കെ. ഫോൺ, കെ. റെയിൽ, സിൽവർലൈൻ, … …
4. നടപടിക്രമങ്ങൾ മനഃപൂർവം വച്ചുതാമസിപ്പിക്കൽ: അട്ടപ്പാടിയിലെ മധു കൊലക്കേസും, വാളയാറിലെ ബാലപീഡനവും കൊലക്കേസും അടക്കമുള്ള അനവധി കേസുകളിലെ സ്വാർത്ഥതാത്പര്യാർത്ഥമുള്ള വച്ചുതാമസിപ്പിക്കലും അനാസ്ഥയും, … …
എന്നിട്ടും, ഒരു അഴിമതി നിർമ്മാർജ്ജന സംവിധാനമായ കേരളത്തിലെ ലോക് ആയുക്തയുടെ ചിറകുകൾ അരിയാൻ പിണറായി വിജയൻ എന്തുകൊണ്ടു് ഇത്രമാത്രം തത്രപ്പെടുന്നു എന്നു് നിങ്ങൾക്കു് മനസ്സിലാകുന്നില്ലെങ്കിൽ, സാക്ഷാൽ ദൈവത്തിനുപോലും ബോദ്ധ്യപ്പെടുത്താൻ കഴിയാത്തവിധം CPI (M)-ലെ ആനത്തലവട്ടമുള്ള കുമാരപിള്ളസഖാക്കളാൽ ബ്രെയ്ൻ വാഷ് ചെയ്യപ്പെട്ട, അന്തസ്സാരശൂന്യനായ/ശൂന്യയായ കേവലമൊരു മല്ലു മാക്രിസ്റ്റായിരിക്കണം നിങ്ങൾ.
August 10 2022 11:30
സഖാക്കളേ, സഹ-ഉദരരേ, കർത്താവിൽ പ്രിയരായ ഇടവകക്കാരേ!
നിങ്ങൾ ഓരോരുത്തരും ജയിലിൽ കിടന്നു് കൊതുകുകടികൊള്ളുക! ജയിലിൽ കിടന്നു് കൊതുകുകടികൊണ്ടുകൊണ്ടു്, ഇരട്ടചങ്കൻ പിണറായി വിജയൻ നയിക്കുന്ന മാക്രിസ്റ്റ് കേരളാ കൊഓപ്പറേറ്റീവിൽ, സഖാവു് പി. എ. മുഹമ്മദ് റിയാസിനെപ്പോലെ, ഒരു പൊതു-മരാ-മത്തൻ മന്ത്രിയായി, “ജീവിതശുദ്ധിയുള്ള” ഒരു വിശിഷ്ട ജന്മമായി, അത്യുന്നതമായ ഒരു മനുഷ്യാസ്തിത്വമായി, പരിപാവനനായ/പരിപാവനയായ ഒരു പരിശുദ്ധനായി/പരിശുദ്ധയായി, മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് കണ്ണൂരിസ്റ്റ് അന്തം കമ്മി എന്ന അസുലഭവും, അനിതരസാധാരണവുമായ അത്യുഗ്രൻ പദവിയിലേക്കു് പറന്നുയരുക!!
(അതല്ലാതെ എന്താപ്പോ കേവലം ഒരു മല്ലുവായ മനുഷ്യജന്മത്തിനു് ചെയ്കാൻ കഴ്യ്ക!?)

August 11 2022 09:56
എ.കെ.ജി. സെന്ററിലെ ബോംബ് സ്ഫോടനത്തിലുണ്ടായ ഭയങ്കരമായ കുലുക്കത്തിൽ നിന്നുള്ള “reconvalescence”-ൽ കഴിയുന്ന ശ്രീമതി ടീച്ചറെ “കിടുങ്ങാച്ചി തള്ള” എന്നൊക്കെ വിളിക്കുന്നതു് നികൃഷ്ടജീവികൾ മാത്രം ചെയ്യാൻ ധൈര്യപ്പെടുന്ന ഒരുതരം പരനാറിത്തരമാണു്.
“commotio cerebri” പോലുള്ള കടുത്ത ആഘാതങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിനു് ശാരീരികമായ വിശ്രമത്തോടൊപ്പം മാനസികമായ സ്വസ്ഥതയും ആവശ്യമാണു്.
വായിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി കുലുങ്ങിവീണ ഒരാളെ കുത്തുന്നയിനം കുത്സിത പ്രവണതകൾക്കെതിരെയുള്ള എന്റെ ശക്തമായ പ്രതിഷേധം ഞാനിവിടെ രേഖപ്പെടുത്തുന്നു. അത്തരം കുലംകുത്തികൾ എടുക്കുന്നതും പിടിക്കുന്നതുമായ എല്ലാ സില്മകളും ആജീവനാന്തം ബഹിഷ്കരിക്കുമെന്നു് സത്യഗ്രന്ഥം തൊട്ടു് ഇതിനാൽ ഞാൻ പ്രതിജ്ഞയെടുക്കുന്നു.
വാക്കുകൾ അളന്നുതൂക്കി, തേച്ചുമിനുക്കി മാത്രം ഉപയോഗിക്കുന്ന ധാരാളം ഇടതുപക്ഷബുദ്ധിജീവികളും സംസ്കാരസമ്പന്നരുമുള്ള ഒരു നാടാണു് കേരളമെന്നതിനാൽ, മറ്റുള്ളവരെ, പ്രത്യേകിച്ചും സ്ത്രീകളെ അഭിസംബോധന ചെയ്യേണ്ട ഭാഷ എങ്ങനെ ആയിരിക്കണം എന്ന കാര്യത്തിൽ മാതൃകയാക്കാൻ പറ്റിയ ആരാധനാവിഗ്രഹങ്ങൾ ആരുമില്ലാത്തതുകൊണ്ടു് അങ്ങനെ ഒരു “വീഴ്ച പറ്റി” എന്ന വാദവും മുഖവിലയ്ക്കു് എടുക്കാൻ നിവൃത്തിയില്ല.
August 11 2022 10:19
“ന്നാ താൻ കേസ് കൊട്” എന്ന സിൽമ കാണരുതെന്ന കമ്മി സാക്കളുടെ കല്പന അനുസരിക്കാനാണു് എന്റെ തീരുമാനം.
വണ്ടി കുഴിയിൽ വീണ-ശേഷം കരഞ്ഞിട്ടെന്തു് ഫലം?
August 11 2022 10:54
ഞങ്ങൾ മുകളിലെത്തി. ഞങ്ങൾക്കവിടെ അഴിമതിയും സ്വജനപക്ഷപാതവുമൊക്കെയായി സുഖിച്ചു് കഴിയണം. ഞങ്ങടെ സൂപ്പിലെ “മൈരാണു്” ലോക് ആയുക്ത. അതുകൊണ്ടു്, ലോക് ആയുക്തയെ ഷണ്ഡീകരിക്കാൻ ഞങ്ങൾക്കു് ഏതുവിധേനയും “ഓർഡിനൻസുകൾ” ഒണ്ടാക്കണം.
August 11 2022 11:07
അഴിമതി ചെയ്യാനുള്ള അവകാശത്തിനായി നിയമം നിർമ്മിക്കുന്ന ഒരു ലോകോത്തരഊളയെ വീണുകിടന്നും താങ്ങിനിർത്തുന്ന അടിമകളുടെ വിളിപ്പേരാണു് മല്ലു മാക്രിസ്റ്റുകൾ!
August 11 2022 11:48
കുലുങ്ങി എന്നാണു്, കിടുങ്ങി എന്നല്ല ടീച്ചർ അവകാശപ്പെട്ടതു്. അതിൻപ്രകാരം, “കിടുങ്ങാച്ചി” എന്നതിനെക്കാൾ “കുലുങ്ങാച്ചി” എന്ന വിശേഷണമായിരുന്നേനെ, പെഡഗോജിക്കലി ആൻഡ് പൊളിറ്റിക്കലി, കൂടുതൽ കറക്റ്റ്.
August 11 2022 12:47
കിടുങ്ങാച്ചി, വഴിയിൽ കുഴി, ന്നാ താൻ കേസ് കൊട്, ഖുർആൻ സ്വർണ്ണം, ബിരിയാണി സ്വർണ്ണം, സ്വപ്ന, ഇ.ഡി., ലോക് ആയുക്ത, ഓർഡിനൻസ്, ഗവർണർ, … … ആകെമൊത്തം ടോട്ടൽ നയതന്ത്ര പ്രാധാന്യമുള്ള പൊളിറ്റിക്കൽ “ഇശ്യൂസ്” ആണല്ലോ മച്ചാ!? കൂടുവിട്ടു് കൂടുമാറേണ്ടി വരുമെന്നുണ്ടോ?
August 12 2022 13:15
ഒരു ഇടക്കാലപരീക്ഷയിൽ ചോദ്യക്കടലാസ് നീട്ടി പരീക്ഷകൻ എന്നോടു് ഇപ്രകാരം മൊഴിഞ്ഞു: ഈ ചോദ്യങ്ങൾക്കുള്ള നിന്റെ ഉത്തരങ്ങൾ തൃപ്തികരമാണെങ്കിൽ പരൂക്ഷയിൽ നീ ജയിക്കും, അല്ലെങ്കിൽ തോൽക്കും.
അതിനു്, തലേന്നുതന്നെ തയ്യാറാക്കിയ, എന്റേതായ ഒരു ഉത്തരക്കടലാസ് അയാൾക്കുനേരെ നീട്ടി ഞാൻ ഇപ്രകാരം മറുമൊഴി നല്കി: ഡാ, കോപ്പൻ പരൂക്ഷകാ! കേന്ദ്ര BJP ഗവണ്മെന്റ് മോഡലിലുള്ള നിന്റെ ചോദ്യക്കടലാസു് എന്റെ പട്ടി വാങ്ങും. നിന്റെ ചോദ്യങ്ങൾ മുൻകൂറായി കാണാനുള്ള ദീര്ഘദൃഷ്ടിയുള്ളവൻ എന്ന നിലയിൽ, എന്റെ ഉത്തരങ്ങൾ ഇതിൽ അക്കമിട്ടു് കുറിച്ചിട്ടുണ്ടു്.
അവ വായിക്കണമോ വേണ്ടയോ എന്നതെല്ലാം നിന്റെയിഷ്ടം. പക്ഷെ, പരൂക്ഷയിൽ ഞാൻ ജയിക്കണമെന്നതു് എന്റെയിഷ്ടം. അല്ലാഞ്ഞാൽ, നിനക്കും നിന്റെ കുടുംബത്തിനും ഹാ കഷ്ടം എന്നെ പറയാനുള്ളു! സർവ്വശക്തനായ എന്റെ പിതാവിനു് “മാഷാ അള്ളാ സ്റ്റിക്കറുകൾ” പതിച്ച അനേകം ഇന്നോവകൾ സ്വന്തമായുണ്ടെന്നു് മറക്കാതിരുന്നാൽ നിനക്കു് കൊള്ളാം!
August 12 2022 13:20
കുഴിയൻ എന്നാൽ, ഫാഷിസ്റ്റ് അജ്ഞതയുടെ അഗാധഗർത്തത്തിലേക്കു് പ്രത്യയശാസ്ത്രപരമായ പ്രകാശം പരത്തുന്നവൻ എന്നേ അർത്ഥമുള്ളു എന്ന ഭാഷാജ്ഞാനപരമായ ഒരു ആജ്ഞാവചനം സഖാവു് എം. വി. ജയരാജൻ അരുളിച്ചെയ്താൽ കെട്ടടങ്ങാവുന്നതേയുള്ളു, “വഴിയിലെ കുഴി” എന്ന, രാഷ്ട്രീയമല്ലുക്കളുടെ കലാസാഹിത്യസാംസ്കാരികമായ മൊത്തം ഇമാജിനേഷൻ ഫാക്കൽറ്റികളുടെയും അതിരുകളെ ലംഘിക്കുന്നവിധം സങ്കീർണ്ണമായ പ്രശ്നം വഴി കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ ആളിപ്പടർന്നിരിക്കുന്ന വിപ്ലവാഗ്നി.
പക്ഷേ, ഏതെങ്കിലും ജയരാജൻ സഖാവു് പറഞ്ഞാൽ ജനം വിശ്വസിക്കില്ല, എം. വി. ജയരാജൻ സഖാവു് തന്നെ പറയണം. അതിനെയാണു് നമ്മൾ “എസ്റ്റാബ്ലിഷ്ഡ് റെപ്യുട്ടേഷൻ” എന്നു് വിളിക്കുന്നതു്.
August 13 2022 11:42
പല ഗ്രാമപഞ്ചായത്തുകളിലും കുടുംബശ്രീവഴി വിതരണം ചെയ്യപ്പെട്ട ദേശീയപതാകയിലെ അശോകചക്രം “കോൺ തെറ്റിയും”, വലതു് പക്ഷാഘാതം, ഇടതു് പക്ഷാഘാതം തുടങ്ങിയ കക്ഷിരാഷ്ട്രീയപരമായ ഭൂതപ്രേതാദി ബാധകളോടെയും നിർമ്മിക്കപ്പെട്ടവയാണെന്നു് വാർത്ത.
അശോകചക്രത്തെ ദേശീയപതാകയിലെ പച്ചയുടെ നടുവിൽ പ്രതിഷ്ഠിച്ചു് ക്ഷിപ്രകോപിയും, കുത്തനും വെട്ടനും പൊട്ടിത്തെറിയനും, അതോടൊപ്പം കരുണാനിധിയനുമായ അല്ലാഹുവിനെ പ്രകോപിപ്പിച്ചില്ലല്ലോ എന്നു് സമാധാനിക്കുകയാണു് ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളജനത ചെയ്യേണ്ടതു്.
ഈ നിത്യസത്യങ്ങൾ ഒരിക്കലും മറക്കാതെ എപ്പോഴും ഓർമ്മിക്കുക! അവ മരിക്കുവോളം മടുപ്പില്ലാതെയും സ്ഥലകാലബോധമില്ലാതെയും സ്ഥിരമായി ജപിക്കുക, ജപിച്ചുകൊണ്ടേയിരിക്കുക!: ദേഷ്യം കയറിയാൽ പിന്നെ സൽമാൻ റഷ്ഡിയെന്നോ, റ്റി. ജെ. ജോസഫെന്നോ ഒന്നും യാതൊരു നോട്ടവുമില്ലാത്ത, അറഞ്ചം പുറഞ്ചം വെട്ടുകയും കുത്തുകയും കഴുത്തറക്കുകയും ചെയ്യുന്നവനും, അതോടൊപ്പംതന്നെ, വളരെ നീതിമാനും സത്യവാനും സർവ്വശക്തനുമായ ഒരു കക്ഷിയാണു്, മുഹമ്മദ് നബി (സ)-യിലൂടെ ഇസ്ലാം എന്ന ലോകസമാധാനമതം സ്ഥാപിച്ചവനും, അല്ലാഹു അല്ലാതെ അല്ലാഹു ഇല്ലാത്തവനും, കണ്ടമാനം വലിയവനും, സകല പ്രപഞ്ചത്തിന്റെയും കാരണഭൂതനും, സ്രഷ്ടാവനുമായ അല്ലാഹു!!
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!
August 13 2022 12:31
മുഖ്യ-നായ ജനനായകൻ പ്രശ്നങ്ങൾ (ച്ചാൽ, മല്ലു അക്ഷരമാല) വയോജനവിദ്യാഭ്യാസക്ലാസ്സിലൂടെ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴല്ലേ ആ പരനാറി നിലത്തെഴുത്തനാശാൻ ക്യാൻസർ പിടിപെട്ടു് കിടപ്പിലായതു്!? വിധിവിഹിതം മാമനും ലംഘിച്ചുകൂടുമോ എന്നല്ലേ മാക്രിസ്റ്റ് മഹാകവി കാറൽ മാർക്സായാലും പ്രാസഭംഗിയോടെയും വിപ്ലവകരമായും നമ്മെ പാടിക്കേൾപ്പിച്ചതു്!?
August 13 2022 14:35
ബന്ധുനിയമനത്തിലെ “റിസർച്ച് സ്കോർ” എന്ന “കോപ്പിലെ എടവാടു്” സംബന്ധമായി മണിയാശാൻ എന്തു് അരുളിച്ചെയ്യുന്നു എന്നറിഞ്ഞിട്ടുവേണം പ്രത്യയശാസ്ത്രപരമായ ഒരു നിലപാടിലെത്താൻ.
August 14 2022 10:42
കിടക്കുന്നതിനോടൊപ്പംതന്നെ നിൽക്കലും, നിൽക്കുന്നതിനോടൊപ്പം കിടക്കലും ലേശം ക്ലേശകരമാണു്. അതുപോലെതന്നെയോ, അതിൽ കൂടുതൽപോലുമോ ബുദ്ധിമുട്ടുള്ള കാര്യമാണു് ഒരേസമയം ആസ്തികനും നാസ്തികനും ആയിരിക്കുക എന്നതും.
ഒരേസമയം ഇസ്ലാമിസ്റ്റും കമ്മ്യൂണിസ്റ്റും (“സിമിയും കമ്മിയും” എന്നു് നാടൻഭാഷ) ആയിരിക്കാൻ കഴിയുന്ന മനുഷ്യരെ കാണുമ്പോൾ, “ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ, ഉവ്വേ?” എന്നു് സാമാന്യജനം അത്ഭുതം കൂറുന്നതും അതുകൊണ്ടാണു്.
ആസ്തികമായ ഇസ്ലാമിസത്തെയും, നാസ്തികമായ കമ്മ്യൂണിസത്തെയും “ഒരു ചരടിലിണക്കിക്കോർത്ത പുഷ്പങ്ങൾ” എന്നപോലെ കോർത്തിണക്കി മാലപോലെ കഴുത്തിലണിഞ്ഞു്, “ദ്വിത്വത്തിൽ ഏകത്വം!”, “അല്ലാഹു അക്ബർ!”, “ഇങ്ക്വിലാബ് സിന്ദാബാദ്!” എന്നുംമറ്റും ഐകകണ്ഠ്യേന മുദ്രാവാക്യങ്ങളും മുഴക്കി തോളോടു് തോൾ ചേർന്നു് മുന്നേറുന്ന മഹാരഥന്മാരെ കാണുമ്പോൾ, ഓത്തുപള്ളിക്കൂടങ്ങളിലും, പാർട്ടിയുടെ സ്റ്റഡി ക്ലാസുകളിലുമൊന്നും പോയിട്ടില്ലാത്ത സാമാന്യജനം അന്തം വിട്ടു് കുന്തം വിഴുങ്ങുന്നതു് സ്വാഭാവികം!
അതിശയകരമായ ഈ “മതശാസ്ത്ര-പ്രത്യയശാസ്ത്ര” പ്രതിഭാസം സംബന്ധിച്ചു് നാസ ഈ അടുത്തയിട നടത്തിയ ഒരു പഠനത്തിൽ, ഒരേസമയം വെള്ളത്തിലും കരയിലും ജീവിക്കാൻ കഴിയുന്ന കാല്പനികമായ ഉഭയജീവികളെപ്പോലെ, ഒരിക്കലും പൊരുത്തപ്പെടാനാവാത്ത വൈരുദ്ധ്യങ്ങളെപ്പോലും അസാധുവാക്കി, പൊതുതാത്പര്യങ്ങളുടെ സംരക്ഷണാർത്ഥം സമീകൃതമായി സമന്വയിപ്പിക്കാൻ ശേഷിയും ശേമുഷിയുമുള്ള അപൂർവ്വജനുസ്സുകൾ മനുഷ്യരുടെ ഇടയിലും ഉണ്ടെന്നും, അവരിൽ ചിലർ അമാനവരെങ്കിലും, അധികപങ്കും വിഭക്തവ്യക്തിത്വത്തിനുടമകളായ സ്കിറ്റ്സൊഫ്രെനിക്കുകൾ ആയിരിക്കുമെന്നും കണ്ടെത്തിയിട്ടുണ്ടു്.
August 14 2022 11:31
താടിക്കു് തീ പിടിച്ചോടുന്ന കമ്മി സഖാവു് മുക്ക്യോൻ പിണറായിയോടു് സിമി സഖാവു് ജനാബ് ജലീൽ: “ഒരു നിമിഷം നിൽക്കൂ ബോസ്! ഞാനെന്റെ ഈ അറേബ്യൻ ഹുക്ക ഒന്നു് കത്തിച്ചോട്ടെ!”
August 15 2022 11:22
“Obsessive-compulsive personality disorder” എന്ന രോഗാതുരമായ അവസ്ഥയിലേക്കു്, “സ്വാതന്ത്ര്യം” എന്ന മഹത്തായ സാമൂഹിക മൂല്യം അന്യവത്കരിക്കപ്പെടരുതെന്നു് ആഗ്രഹിക്കുന്ന എല്ലാ ഭാരതീയർക്കും ഹൃദയംഗമമായ എന്റെ സ്വാതന്ത്ര്യദിനാശംസകൾ!

August 16 2022 10:28
മടിയിൽ കനമില്ലെന്ന്വച്ചു് പിടലിയിലിരിക്കുന്ന നയതന്ത്രഭാണ്ഡക്കെട്ടിന്റെ ഭാരം കുറയുന്നില്ലല്ലോ. ഡിപ്ലൊമാറ്റിക് സഞ്ചികളിലെ സ്വർണ്ണത്തിനൊക്കെ ഇപ്പൊ എന്താ ഒരു തൂക്കമെന്റെ ശിവ-ശങ്കരോ!?
August 16 2022 11:56
സ്വർണ്ണക്കള്ളക്കടത്തുകേസ് ബംഗളൂരുവിലേയ്ക്കോ ചെന്നൈയിലേയ്ക്കോ മാറ്റാൻ സാദ്ധ്യതയുണ്ടത്രേ!
വന്നുവന്നു്, സത്യസന്ധമായി ഒരു കേസന്വേഷണം നടത്താൻപോലും കഴിയാത്ത ദയനീയാവസ്ഥയിലെത്തി, “സമ്പൂർണ്ണ-രാക്ഷസരായ” ബുദ്ധിജീവികൾ പൂണ്ടുവിളയാടുന്ന പിണറായിഭരണകേരളം!
മറ്റു് സംസ്ഥാനങ്ങളിലെ ജനങ്ങളെ ഇകഴ്ത്തിക്കാണിക്കുന്നതിൽ ഒരുതരം ആത്മരതി അനുഭവിച്ചിരുന്ന അല്പന്മാർക്കാണു് ഇപ്പോൾ ഈ ഗതികേടു് വന്നിരിക്കുന്നതെന്നോർക്കണം!
“മനുഷ്യനാകണം, മനുഷ്യനാകണം” എന്ന മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് ഇതിഹാസകാവ്യത്തിന്റെ മാതൃകയിൽ, ജ്ഞാനപീഠത്തിൽക്കയറി ഇടതു് ചന്തികുത്തിയിരിക്കുന്ന കവിശ്രേഷ്ഠരിൽ ആരെങ്കിലും, “ഉളുപ്പില്ലെടോ, ഞങ്ങൾക്കുളുപ്പില്ലെടോ” എന്നോ, “ന്നാ താൻ കേസ് കൊടുക്കെടോ” എന്നോ മറ്റോ ഒരു ഇടതുപക്ഷ-ഹൃദയപക്ഷ “മണി”പ്രവാളകാവ്യം രചിച്ചു്, മാവേലികേരളതുല്യം, ഹൈസ്പീഡ്-ഹൈലെവലിലേയ്ക്കെത്തിയ No.1 കാരണഭൂതകേരളത്തെ ഈ ഗതികേടിൽനിന്നും രക്ഷപ്പെടുത്തും എന്നു് കർത്താവിലും കർമ്മത്തിലും ക്രിയയിലും പ്രത്യാശിക്കുകയല്ലാതെ, ഈ വൈകിയ വേളയിൽ, ഒരു കേവലസമ്മതിദായകനു് കാര്യമായി മറ്റൊന്നും ചെയ്യാനില്ലതന്നെ!
August 17 2022 10:45
നേർബുദ്ധിയും കുനട്ടുബുദ്ധിയും തമ്മിൽ എളുപ്പം തിരിച്ചറിയാൻ സമ്മതിദായകരായ ജനങ്ങൾക്കു് കഴിയുമായിരുന്നെങ്കിൽ, വിയർപ്പുരോഗികളായ ഒട്ടേറെ മത,- രാഷ്ട്രീയ പുംഗവ,- പുംഗവികൾക്കു് “വായിൽത്തിരുകിയ കയ്യുമായി” സ്വജീവിതം തള്ളിനീക്കേണ്ടി വന്നേനെ!
August 17 2022 17:03
ദ്രോണർ: “നീ എന്തു് കാണുന്നു പോരാളി വീരാ?”
പോരാളി വീരൻ: “ഒരു കാക്ക എന്റെ തലയിൽ തൂറിയതായി കാണുന്നു.”
ദ്രോണർ: “നീയോ ശങ്കരാ ഭയങ്കരാ?”
ശങ്കർ ഭയങ്കർ: “അശ്വത്ഥാമാ ഹതഃ crow-ക്കരഃ”
August 18 2022 09:58
വാസ്തവത്തിൽ, കേരളം പോലൊരു സമൂഹത്തിൽ നേതാക്കളുടെയോ മന്ത്രിമാരുടെയോ ആവശ്യമില്ല. സമ്മതിദായകർ മൊത്തം വിദ്യാസമ്പന്നരായ പ്രബുദ്ധരും, ആദ്ധ്യാത്മികരായ തത്ത്വചിന്തകരും, കാഥികരായ ശാസ്ത്രജ്ഞരും, ദീർഘവീക്ഷകരായ കവികളും, യുക്തിബോധമുള്ള മതപണ്ഡിതരും ആണെന്നിരിക്കെ, ഓരോരുത്തർക്കും അവരവരുടെ സ്വന്തം നേതാവും മന്ത്രിയുമായിരിക്കാൻ സത്യത്തിൽ ബുദ്ധിമുട്ടൊന്നുമില്ല.
പിന്നെ എന്തിനാണു് കേരളത്തിൽ നേതാക്കളുടെയും മന്ത്രിമാരുടെയുമെല്ലാം ആവശ്യം എന്നു് ചോദിച്ചാൽ, സമൂഹത്തിന്റെ ഭദ്രമായ നിലനില്പിനു് അത്യന്താപേക്ഷിതമായ ആചാരമര്യാദകളിൽ പ്രധാനകാർമ്മികത്വം വഹിക്കാൻ തൈലാഭിഷിക്തരായ ഡമ്മികൾ ഇല്ലാതെ കഴിയില്ലാത്തതുകൊണ്ടു് എന്നേ പറയാനുള്ളു. നസ്രാണിസമുദായങ്ങളിൽ കത്തനാരില്ലാത്ത ഒരു കുർബ്ബാനയോ, മാമോദീസയോ, കല്യാണമോ, നവഭവന വെഞ്ചെരിപ്പോ, ശവമടക്കോ സങ്കല്പിക്കാൻ കഴിയുമോ? പൊതുസമൂഹത്തിലെ സനാതനകീഴ്വഴക്കങ്ങളുടെ കാര്യവും അതുപോലെതന്നെ.
മൈൽക്കുറ്റികൾ അനാച്ഛാദനം ചെയ്യുക, മേല്പാലം, പാലം, റോഡ് മുതലായവ (ചുവപ്പു)നാടമുറിച്ചു് പൊതുജനത്തിനായി തുറന്നുകൊടുക്കുക, കലുങ്കു്, വെയ്റ്റിങ് ഷെഡ് തുടങ്ങിയവ ഉദ്ഘാടനം ചെയ്യുക, പത്രസമ്മേളനത്തിലൂടെ പ്രൊപഗാൻഡ നടത്തുക, പന്തൽ പടുത്തുയർത്തിയിട്ടുള്ള വേദികളിൽ നാലുവാക്കു് ഉച്ചരിക്കുക, വിശിഷ്ടസേവനംവഴി സമൂഹത്തെ മുന്നോട്ടു് കുതിപ്പിച്ച പ്രമുഖരെ പൊന്നാട അണിയിക്കുക, രക്തസാക്ഷികളുടെ സ്മൃതിമണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തുക, ആളും തരവും നോക്കി മരിച്ചവരുടെ ശരീരത്തിൽ റീത്തു് സമർപ്പിക്കുക, വേണ്ടപ്പെട്ടവരെ വേണ്ടിടങ്ങളിൽ നിയമവിരുദ്ധമായി പ്രതിഷ്ഠിക്കുക ഇത്യാദി സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ മർമ്മപ്രധാനമേഖലകളിലെ സൃഷ്ടി-, സ്ഥിതി-, സംഹാരപ്രക്രിയകളിൽ നിറസാന്നിദ്ധ്യമായിരിക്കുക എന്ന ക്രൂഷ്യലായ ഡ്യൂട്ടിയാണു്, “ഇല്ലത്തുനിന്നു് ഇറങ്ങുകയും ചെയ്തു, അമ്മാത്തു് എത്തിയതുമില്ല” എന്ന ദയനീയാവസ്ഥയിൽ, ത്രിശങ്കുസ്വർഗ്ഗത്തിൽ കുടികൊള്ളുന്ന “നവോത്ഥാന” സമൂഹങ്ങളിൽ നേതാക്കളും മന്ത്രിമാരുമെല്ലാം നിർവഹിക്കുന്നതു്.
August 18 2022 11:24
സ്വതന്ത്രഭാരതത്തിൽ കോടതികൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നതു് ഒരേയൊരു ചുമതല നിർവഹിക്കാനാണു്: നിരന്തരം അച്ചൂടും മുച്ചൂടും തീട്ടത്തിൽ ചവിട്ടുന്ന മാക്രിസ്റ്റ് പാർട്ടി ചവിട്ടിയ തീട്ടം ചന്ദനതൈലമാണെന്ന പാർട്ടിയുടെ “ബോദ്ധ്യം” ശരിയോ തെറ്റോ എന്നു് പൊതുജനത്തിന്റെ ചെലവിൽ കേസുവിസ്താരം നടത്തി ഒരു തീരുമാനത്തിലെത്തുക!
August 18 2022 12:48
“എല്ലാവിധ അധർമ്മങ്ങൾക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ ശ്രീകൃഷ്ണ ജയന്തി!” – കേരളം മുക്ക്യോൻ.
ഇത്രമേൽ ആത്മാർത്ഥവും സത്യസന്ധവുമായൊരു തുറന്നുപറച്ചിൽ ഇറ്റാലിയൻ മാഫിയാ ബോസുകളിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളു!
August 19 2022 10:43
ആളുകൾക്കാവശ്യമുള്ള ഭക്ഷ്യോത്പന്നങ്ങളെപ്പറ്റി ഇ. പി. ജയരാജൻ സഖാവു് ഒരു സ്റ്റഡിക്ലാസ്സ് എടുക്കുകയുണ്ടായി. ഭക്ഷണപരമായി വളരെ ഇൻഫോർമെറ്റീവായ ഒരു പ്രഭാഷണമായിരുന്നു അതു്. കണ്ണൂർ സർവകലാശാലയിൽ ന്യൂട്രീഷണൽ സയൻസ് എന്നൊരു ഫാക്കൽറ്റി ഉണ്ടോ എന്നറിയില്ല. ഇല്ലെങ്കിൽ അതുപോലൊന്നു് സൃഷ്ടിച്ചിട്ടായാലും ചിറ്റപ്പനെ അതിന്റെ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റാക്കണം എന്നാണെന്റെ അഭിപ്രായം. ആഹാരസംബന്ധമായ കാര്യങ്ങളിൽ കേരളസമൂഹത്തിൽ ഇന്നു് നിലവിലിരിക്കുന്ന അശാസ്ത്രീയവും അനാരോഗ്യകരവുമായ കാഴ്ചപ്പാടുകളെ നല്ലൊരളവു് വരെ ദൂരീകരിക്കാൻ അതുപോലൊരു നിയമന നടപടിക്കു് കഴിയുമെന്ന കാര്യത്തിൽ തർക്കമില്ല.
ചിറ്റപ്പലെക്ച്ചറിന്റെ കാമ്പും കാതലും:
നമ്മൾ മലയാളികളെല്ലാം രാവിലെ ബ്രേക് ഫാസ്റ്റ് കഴിക്കുന്ന ഇഡ്ഡലി, പിന്നെ, പിട്ടു്, അതുപോലെത്തന്നെ ദോശ, റവദോശ, മസാലദോശ, നെയ്റോസ്റ്റ്, ഓനിയൻ ഊത്തപ്പം, ടൊമാറ്റോ ഊത്തപ്പം, ഇടിയപ്പം, വെള്ളയപ്പം, പാലപ്പം, കള്ളപ്പം, അതോടൊപ്പം, വട്ടയപ്പം, ഉഴുന്നപ്പം, അച്ചപ്പം, കുഴലപ്പം, നെയ്യപ്പം, ഉപ്പുമാവു് മുതലായവയെല്ലാം ഭക്ഷ്യോത്പന്നങ്ങളാണു്. ഉഴുന്നുവട, പരിപ്പുവട, മുളകുവട, മുട്ടവട, തൈരുവട, തൈരുസാദം തുടങ്ങിയവയും വളരെ രുചികരമായ തീറ്റവസ്തുക്കളാണു്. രുചികരമായ ഭക്ഷണസാധനങ്ങളാണു് ആളുകൾ ഇഷ്ടപ്പെടുന്നതെന്ന കാര്യം ഇത്തരുണത്തിൽ നമ്മൾ സ്മരിക്കേണ്ടതുണ്ടു്.
ആഹാരപദാർത്ഥങ്ങളെ രുചികരമാക്കുന്നതു് അവയുടെ ചേരുവകളാണു്. ചേരുവകൾ എന്നാൽ “പലവ്യജ്ഞനങ്ങൾ”. കുട്ടിക്കൂറ പൗഡർ, പോൺഡ്സ് പൗഡർ മുതലായ മുഖം വെളുപ്പിക്കൽ പൗഡറുകളെപ്പറ്റി ഞാൻ ധാരാളം കേട്ടിട്ടുണ്ടെങ്കിലും, കറിപ്പൗഡർ എന്നൊരിനം പൗഡർ ഇതുവരെ എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. അതിൽ ഞാൻ ഇപ്പോൾ വളരെ ഖേദിക്കുന്നു.
“പലവ്യജ്ഞനങ്ങൾ” ശാസ്ത്രീയമായി മുറിച്ചും പൊടിച്ചും അരച്ചും പായ്ക്ക് ചെയ്തു് യഥാസമയം ബ്രേക് ഫാസ്റ്റ് ടേബിളിൽ എത്തിച്ചുകൊണ്ടല്ലാതെ, രുചികരമായ ഭക്ഷണസാധനങ്ങൾ ഇഷ്ടപ്പെടുന്നവരായ കേരളത്തിലെ ആളുകളെ ആന്ദനൃത്തത്തിൽ ആറാടിക്കാൻ കഴിയില്ലതന്നെ!
August 21 2022 10:56
റിയാസ്മന്ത്രിയും ശിവൻകുട്ടിമന്ത്രിയും പരസ്പരം ഊജ്ജ്വലമായി ഊഞ്ഞാലാട്ടുന്നതു് ആരോ ഷെയർ ചെയ്തിരുന്നു. ജനത്തെ ഊഞ്ഞാലാട്ടി ക്ഷീണിച്ചപ്പോൾ, “Have a break, have a KitKat” എന്ന പരസ്യവാചകം പോലെ, ഒരു ബ്രെയ്ക്കെടുത്തു് തമ്മിൽത്തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും ഊഞ്ഞാലാട്ടിയേക്കാമെന്നു് കരുതിക്കാണും. ഒരു ചെയ്ഞ്ച് ആരാണു് ഇഷ്ടപ്പെടാത്തതു്?
സംഭവം കലക്കി! പക്ഷേ, വേഷവിധാനങ്ങളിൽ കുറച്ചുകൂടി ശ്രദ്ധ പുലർത്തിയിരുന്നെങ്കിൽ, കുറച്ചുകൂടി കൂടുതൽ കലങ്ങിയേനെ! ഉദാഹരണത്തിനു്, റിയാസ്മന്ത്രി സെറ്റും മുണ്ടും നെക്ലേസും, ജിമിക്കി കമ്മലും, ബൃന്ദ മോഡൽ ബൃഹദാഖ്യാനപ്പൊട്ടും ധരിച്ചായിരുന്നു ഊഞ്ഞാലാടിയിരുന്നതെങ്കിൽ അപ്സരകന്യകളായ ഉർവ്വശി, മേനക, രംഭ, തിലോത്തമകൾ മരാമത്തു് മന്ത്രി മായാമോഹിനി റിയാസിനീദേവിക്കു് മുന്നിൽ അടിയറ വച്ചേനെ!
അതുപോലെതന്നെ, ശിവൻകുട്ടിമന്ത്രി ചെമ്പോത്തു്, പരുന്തു്, മൂങ്ങ, കാക്ക മുതലായ പക്ഷികളുടെ പപ്പും പൂടയുമെല്ലാം ഫിറ്റ് ചെയ്തു് അലങ്കരിച്ച ഒരു തൊപ്പി തലയിൽ ചാർത്തിയാണു് ആടുകയും, ആട്ടുകയും, ഗതകാലഅസംബ്ലിയിൽ താൻ ദക്ഷിണവച്ചു് പഠിച്ചതും പരിശീലിച്ചതുമായ നൃത്തനൃത്യങ്ങളും അടവുകളും കാട്ടി കൊച്ചുരാമനായി ചാടിക്കളിക്കുകയും ചെയ്തിരുന്നതെങ്കിൽ, നേറ്റീവ് അമേരിക്കൻ ട്രൈബ്സിലെ “ബിഗ് കഹൂണകൾ” ഗോൾഡൻ വിസയിൽ അഹമഹമികയാ കേരളത്തിലെത്തി കുട്ടിമന്ത്രിയപ്പൂപ്പന്റെ കാൽക്കൽ താണുവണങ്ങി, നയതന്ത്രച്ചാക്കുകൾ നിറയെ പൊന്നും മൂരും കുന്തുരുക്കവും ഈന്തപ്പഴവും കാഴ്ചദ്രവ്യമായി അർപ്പിച്ചേനെ!
P. S.
ജുഗുപ്സാവഹം! ദയനീയം! ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ? സാമൂഹികവും, സാംസ്കാരികവും, രാഷ്ട്രീയവും, വിദ്യാഭ്യാസപരവും മതപരവുമായ സമസ്ത മേഖലകളിലും കേരളസമൂഹം എത്തിപ്പെട്ടിരിക്കുന്ന ഡെകഡെൻസ് ആഴം കാണാനാവാത്തവിധം അഗാധവും, ഒരുവിധത്തിലും തിരുത്താൻ കഴിയാത്തവിധം അടിമുതൽ മുകൾവരെ ആസകലം ദുഷിച്ചതുമാണു്!
August 21 2022 11:39
കണ്ണൂർ യൂണിവേഴ്സിറ്റിയിലെ പ്രൊ-ചാൻസലർ ആർ. ബിന്ദു, ഗവർണറോടുള്ള തന്റെ പിതൃതുല്യമായ സ്നേഹവായ്പ്പോടെയും, വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, തന്റെ നിത്യതമ്പ്രാനായ മുഖ്യമന്ത്രിയോടുള്ള വിനീതവിധേയത്വത്തോടെയും, ഇന്റർവ്യൂകളിൽ സംസാരിക്കുമ്പോഴത്തെ ആ ഒരു ദയനീയത കാണുമ്പോൾ, “കുരുത്തോലപ്പെരുന്നാളിനു് പള്ളിയിൽപ്പോയ്വരുംവഴി, കണ്ണീരും കയ്യുമായ് നാട്ടിൻപുറത്തു് നടക്കുന്ന കല്യാണം കാണേണ്ടിവന്ന” ലോലഹൃദയരായ കുഞ്ഞാറ്റക്കുരുവികളെപ്പോലെ, “മുൾക്കിരീടമിതെന്തിനുനൽകി സ്വർഗ്ഗസ്ഥനായ പിതാവേ!” എന്നു് നെഞ്ചത്തടിച്ചു് വിലപിച്ചുകൊണ്ടു് “ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കു് പെൻഡുലം പോലെ” ഓസിലേറ്റ് ചെയ്യാനോ, “ഊഞ്ഞാലാ-ഊഞ്ഞാലാ ആട്ടക്കാരും” മായാമോഹിനികളുമായ മുന്തിയ മന്ത്രിജന്മങ്ങളെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും കെ -റെയിൽ ഹൈസ്പീഡിൽ റെസിപ്രൊക്കേറ്റ് ചെയ്യാനോ തോന്നാത്തവർ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവരും, അറുത്ത “കഴുത്തിനു്” കുഴിച്ചിട്ട കുഴിയിൽപ്പോലും ഉപ്പിടാത്തവരുമായ പരനാറികളും നികൃഷ്ടജീവികളും കഠിനഹൃദയരുമായിരിക്കണം.
August 21 2022 13:20
ബൈബിൾ പ്രകാരം, രണ്ടായിരം വർഷങ്ങൾക്കു് മുൻപു്, നസറായനായ ഒരു യേശു അഞ്ചപ്പംകൊണ്ടു് അയ്യായിരം പേരെ “പോഷിപ്പിച്ചു”.
രണ്ടായിരം വർഷങ്ങൾക്കു് ശേഷം, മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റായ ഒരു പിണു, സഞ്ചിസഹിതം പതിനാലു് ഇനങ്ങൾ കൊണ്ടു്, വാഴയിലയും, ഇലയിലെ ചോറിനു് മുകളിലെ “കുഞ്ഞൻ മഞ്ഞ ഒഴിച്ചിലും” സഹിതം, ഇരുപത്തെട്ടു് ഐറ്റങ്ങൾ സ്വന്തം അടുക്കളയിൽ മാർക്സിയൻ പ്രത്യയശാസ്ത്രപരമായി മാന്യുഫാക്ച്ചർ ചെയ്തു് “കിറ്റോണസദ്യ” ഉണ്ണുന്നതു് എങ്ങനെ എന്നു് സാമാന്യരായ കേരളജനതയെ സംശയരഹിതമായി ബോദ്ധ്യപ്പെടുത്തി.
രണ്ടായിരം വർഷങ്ങൾക്കു് മുൻപു്, കഴുതപ്പുറത്തു് കയറി യെരൂശലേമിലേയ്ക്കു് എഴുന്നള്ളിയ നസറായനായ ഒരു യേശുവിനു് അക്കാലത്തെ സാമാന്യരായ ജനങ്ങൾ “ഓശാന” പാടി.
രണ്ടായിരം വർഷങ്ങൾക്കു് ശേഷം, വാഹനവ്യൂഹങ്ങളുടെയും പൊലീസിന്റെയും മറ്റിനം അംഗരക്ഷകരുടെയും തിരുമ്മൽ വിദഗ്ദ്ധരുടെയുമെല്ലാം അകമ്പടിയോടെ, ടീച്ചറുകളെപ്പോലെ കണ്ണട അലവൻസോ, ശശികളെപ്പോലെ കോൺഡോം അലവൻസോ, ജനപ്രതിനിധികളെപ്പോലെ ജനത്തിന്റെ ചെലവിൽ നക്കാൻ പറ്റുന്ന ക്യാന്റീനുകളോ ഒന്നുമില്ലാത്ത, വേണമെങ്കിൽ, ഒരു പാരലൽ വേൾഡെന്നുപോലും വിളിക്കാൻ പറ്റുന്ന, ആഹാരം മോഷ്ടിച്ചു് വിശപ്പുമാറ്റാൻ ശ്രമിച്ചു എന്ന മഹാകുറ്റകൃത്യത്തിന്റെ പേരിൽ നിഷ്ഠുരം കൊലചെയ്യപ്പെട്ട മധു എന്നൊരു മനുഷ്യരൂപം ജീവിച്ചിരുന്ന നാടായ അട്ടപ്പാടിയിലേക്കു്, താൻ തന്റെ “പരമാധികാരം” ഉപയോഗിച്ചു് തനിക്കായി വാങ്ങിയ തന്റെ ഔദ്യോഗികവാഹനമായ “അത്യാധുനിക” കിയ കാര്ണിവലില്, “തൊഴിലാളിവർഗ്ഗസ്നേഹി കാറൽ” മാർക്സിന്റെ വൈരുദ്ധ്യാത്മകഭൗതികവാദത്തെപ്പറ്റി സ്റ്റഡിക്ലാസ്സുകളെടുത്തു് അവിടത്തെ “അഗതികളും ആലംബഹീനരുമായ മലയപ്പുലയന്മാരെ” ബോധവത്കരിച്ചു് കമ്മ്യൂണിസ്റ്റുകളാക്കാൻ എഴുന്നള്ളുന്ന ഇരട്ടച്ചങ്കനും കാരണഭൂതവുമായ പിണറായി വിജയനു് ഇക്കാലത്തെ മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് അടിമക്കണ്ണുകൾ തൊണ്ടപൊട്ടുമാറു് സിന്താവാ വിളിക്കുന്നു!!
“From the history of peoples we can learn that peoples have learned nothing from history.” – Georg Wilhelm Friedrich Hegel
(ചിത്രത്തിനു് ഫെയ്സ്ബുക്കിനോടു് കടപ്പാടു്)

August 22 2022 10:31
“നിയമപരമായും മാന്യമായും മറുപടി പറയുന്നതിനു് പകരം തന്റെ സ്ഥാനത്തിനു് യോജിക്കാത്ത തരത്തിൽ പ്രതികരിക്കുന്നതു് ഗവർണർ പദവിക്കു് യോജിച്ചതല്ല.” – സി. പി.ഐ. (എം)
“കടക്കു് പുറത്തൻ” പിണറായി, “വൺ ടൂ ത്രീയൻ” മണിയാശാൻ, “ശുംഭത്വവിദഗ്ദ്ധൻ” എം. വി. ജയരാജൻ, “ഇടിയാശാൻ” ഇ. പി. ജയരാജൻ ഇത്യാദി മാന്യന്മാരും ഡിപ്ലൊമാറ്റുകളുമായ മാക്രിസ്റ്റ് സഖാക്കളുടെ സ്റ്റഡിക്ലാസ്സുകൾ അറ്റൻഡ് ചെയ്തിട്ടില്ലാത്തതുകൊണ്ടാണു് സ്ഥാനത്തിനു് യോജിച്ച വിധവും നിയമപരമായും മാന്യമായും എങ്ങനെ മറുപടി പറയണമെന്നറിയാൻ ഗവർണർക്കു് കഴിയാതെപോകുന്നതു്.
“അകക്കണ്ണു് തുറപ്പിക്കാൻ മണിയാശാൻ ബാല്യത്തിൽ എത്തണം” എന്നാണല്ലോ കവിയായാലും പാടിയിട്ടുള്ളതു്!
(ആ പാട്ടു് കേട്ട പിണറായി നിർദ്ദേശിച്ചതനുസരിച്ചു്, ഗവർണറുടെ അകക്കണ്ണു് തുറപ്പിക്കുക എന്ന “Mission: Impossible” അക്കാദമികമായി നിറവേറ്റാനായി മണിയാശാൻ ബാല്യത്തിലേക്കു് ദ്രുതഗതിയിൽ എത്തിക്കൊണ്ടിരിക്കുന്നതായാണു് റിപ്പോർട്ട്.)
August 22 2022 10:58
“ഗവേഷണം” എന്നൊക്കെ ചുമ്മാ ഒരു ഗുമ്മിനു് പറയുന്നതാ സാറേ! “ഗ-മോഷണം” ആണുസാറേ മൊത്തം കമ്മിക്കൂട്ടത്തിന്റെയും മെയിൻ!!
August 22 2022 11:13
വിപ്ലവരക്തപുഷ്പങ്ങൾ പൊട്ടിവിരിയുന്നു; യൂണിവേഴ്സിറ്റികളിലെ നിയമനഫയലുകൾ കത്തിക്കരിയുന്നു!
ഇങ്കിലാൻ ചിന്താവാൻ!!
August 22 2022 11:44
വിദ്യാഭ്യാസയോഗ്യതക്കു് അത്യുന്നതമായ വില കല്പിക്കുന്നവരാണു് മാക്രിസ്റ്റുകളായ കമ്മികൾ. അതുകൊണ്ടാണു് ഗവർണറുടെയും, വൈസ് ചാൻസ്ലറുടെയും, എം. എം. മണിയുടെയുമെല്ലാം വിദ്യാഭ്യാസയോഗ്യതകൾ തമ്മിൽത്തമ്മിൽ താരതമ്യം ചെയ്യാൻ അവർ നിർബന്ധിതരാകുന്നതു്.
August 22 2022 12:48
പാർട്ടിയുടെ നിർദ്ദേശപ്രകാരം വിപ്ലവകരമായി പ്രതിഷേധിക്കുന്ന സഖാക്കൾക്കു് കണ്ണു് കാണാൻ കഴിയില്ലെന്നതിനാൽ, ഉത്തരക്കടലാസുകൾ നോക്കുന്ന, പാർട്ടിസഹായത്താൽ അദ്ധ്യാപകരായ വിപ്ലവപ്പരിഷകൾ വിദ്യാർത്ഥികളുടെ ഭാവിയെ നായ്ക്കാട്ടതുല്യം അവഗണിക്കണമെന്നു് കമ്മ്യൂണിസ്റ്റാചാര്യൻ “കാറൽ മാർസ്ക്” കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ കല്പിച്ചിട്ടുണ്ടു്.
August 23 2022 10:05
ഓണക്കിറ്റു് നൽകുന്ന തമ്പ്രാക്കളുടെയും, ഓണക്കിറ്റു് വാങ്ങി “കിറ്റോണം” ആഘോഷിക്കാൻ നന്ദിയോടെയും വിധേയത്വത്തോടെയും നില്ക്കുന്ന പൗരയുടെയും ബോഡി മാസ് ഇൻഡക്സിൽ (BMI), മാർക്സിയൻ കമ്മ്യൂണിസ്റ്റ് ഐഡിയോളജിയിലൂടെ ജനങ്ങൾക്കു് എത്തിച്ചേരാൻ കഴിയുന്ന സ്ഥിതിസമത്വത്തിനു് കൃത്യമായ ഒരു അളവുകോല് ഉണ്ടു്.
(ചിത്രത്തിനു് ഫെയ്സ്ബുക്കിനോടു് കടപ്പാടു്)

August 23 2022 10:45
സ്വതന്ത്രമായി വികസിക്കാനുള്ള മനുഷ്യരുടെ നൈസർഗ്ഗികവാസനയെ, പ്രത്യയശാസ്ത്രം എന്ന “strait jacket”-ൽ കുരുക്കിയിട്ടു് മുരടിപ്പിക്കുന്ന സാമൂഹിക കാൻസറാണു് മാർക്സിസം. ആധുനികസമൂഹങ്ങളിൽനിന്നും എന്നാളും അകറ്റിനിർത്തേണ്ടുന്ന ഒരു മാരകകാൻസർ!!
August 23 2022 14:07
സർവ്വശക്തനും സർവ്വജ്ഞാനിയും സർവ്വവ്യാപിയുമായ ഒരു ദൈവം സൃഷ്ടിച്ച മനുഷ്യരിൽ മുറിവുകൾ ഉണ്ടാകേണ്ട ആവശ്യമില്ലാത്തതിനാൽ, മുറിവുകളിൽ നിന്നും മനുഷ്യരെ സുഖപ്പെടുത്തുന്നവൻ എന്ന പദവി കരസ്ഥമാക്കാൻ, അല്ലാഹു അടക്കമുള്ള മൊത്തം ദൈവങ്ങൾക്കും ആദ്യം മനുഷ്യരിൽ മുറിവുകൾ ഉണ്ടാക്കേണ്ടതുണ്ടു്.
മനുഷ്യർക്കു് ഒരു വിധത്തിലുമുള്ള മുറിവുകൾ ഉണ്ടാകാതിരിക്കാനുള്ള സൂത്രങ്ങൾ അറിയാവുന്നവൻ എന്ന നിലയിൽ, മനുഷ്യരിൽ മുറിവുകൾ ഉണ്ടാക്കുന്നവൻ താനാണെന്നു് മനുഷ്യർ അറിഞ്ഞാൽ, അതു് തന്റെ റെപ്യുട്ടേഷനെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണു്, മുറിവുകളുണ്ടാക്കൽ എന്ന പ്രക്രിയ ചെകുത്താനിലേക്കു് ഔട്ട് സോഴ്സ് ചെയ്യാൻ ദൈവം തീരുമാനിച്ചതു്.
Now, all is well. (ഇപ്പോൾ, എല്ലാം കൊളമാണു് എന്നു് മല്യാലം).
അതുപോലെതന്നെ, “വിശപ്പുരഹിതകേരളം” എന്ന വിപ്ലവകരമായ കമ്മ്യൂണിസ്റ്റ് പദ്ധതി നടപ്പിലാക്കാൻ, മല്ലുക്കളുടെ അന്നദാതാവും, തന്മൂലം അവരുടെ ദൈവവുമായ പിണറായി വിജയൻ എന്ന കാരണഭൂതത്താനു് ആദ്യം കേരളത്തിൽ വിശപ്പു് എന്ന “ബൂർഷ്വാ പദ്ധതി” നടപ്പിലാക്കേണ്ടതുണ്ടു്. കേരളത്തിൽ വിശപ്പില്ലെങ്കിൽ, “വിശപ്പുരഹിതകേരളം” എന്ന നവീനമായ ഒരു നവോത്ഥാനപദ്ധതി തികഞ്ഞ അസംബന്ധമായിരിക്കും എന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ദൈവം തന്റെ കുറ്റകൃത്യങ്ങളുടെ ചുമതല ചെകുത്താനിലേക്കു് ചാർത്തി കൊടുക്കുന്നതുപോലെ, ജനത്തിന്റെ വിശപ്പിനു് കാരണഭൂതർ ബൂർഷ്വാസിയാണെന്നു് സ്ഥാപിക്കാനായി പിണറായി വിജയൻ എന്ന ഇരട്ടച്ചങ്കൻ ഏർപ്പെടുത്തിയിരിക്കുന്ന ലോക്കൽ മാറ്റഡോറുകളാണു് സൈബറിടങ്ങളിലെ പോരാളി ഷാജികളും, ചാനൽ ചർച്ചകളിലെ ന്യായീകരണത്തൊഴിലാളികളും.
ഇതിൽനിന്നെല്ലാം മനസ്സിലാക്കാൻ കഴിയുന്നതുപോലെ, സമൂഹത്തെ തന്മയത്വമായി ഇളിച്ചുകൊണ്ടു് വ്യഭിചരിക്കുക, വിറ്റു് കാശാക്കുക എന്ന ലുക്രറ്റീവായ കച്ചവടതന്ത്രത്തിനു്, പ്രത്യയശാസ്ത്രത്തിന്റെയോ മതത്തിന്റെയോ ധാർമ്മികസ്വഭാവമുള്ള പിന്തുണ വളരെ സഹായകമാണു്.
മാർക്സിസ്റ്റുകൾക്കു് അതു് മാർക്സും എങ്ഗൽസും ചേർന്നു് തട്ടിക്കൂട്ടിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയാണെങ്കിൽ, ഇസ്ലാമിസ്റ്റുകൾക്കു് അതു്, സ്വർഗ്ഗത്തിൽ നിന്നും സൗദി അറേബിയയിലെ ഒരു ഗുഹയിലെത്തിയ മലക്കു് ജിബ്രീലിൽ നിന്നും എഴുത്തും വായനയുമറിയാത്ത മുഹമ്മദ് നബി (സ) ഉത്തരവാദിത്വത്തോടെ കേട്ടെഴുതിയ അല്ലാഹുവചനങ്ങൾ ഉൾക്കൊള്ളുന്ന ഖുർആനാണു്. മറ്റു് ഐഡിയോളജികളുടെയും മതങ്ങളുടെയും കാര്യവും ഇതിൽനിന്നും ഒട്ടും വ്യത്യസ്തമല്ല.
P. S.
“ഒഴിച്ചുകളയൂ!” എന്നു് താൻ ഓരോരുത്തരോടും കല്പിക്കുന്നതുവരെ, സ്വന്തം കുടലിൽ അവരവരുടെ മലഭാരവും, സ്വന്തം മൂത്രാശയത്തിൽ അവരവരുടെ മൂത്രഭാരവും ചുമന്നുകൊണ്ടു് നടക്കണം എന്നാണു് ദൈവവിധി. ദൈവത്തിന്റെ വിധി അന്തിമമായതിനാൽ അതിലൊരു മാറ്റം വരുത്താനുള്ള അവകാശമോ അധികാരമോ മനുഷ്യർക്കില്ല.
അതുകൂടി പറയാമായിരുന്നു എന്നൊരു പരാതി ഉണ്ടാകരുതല്ലോ!
August 24 2022 10:39
20 യൂറോ കൊടുത്തു് പത്തു് കിലോ പാലക്കാടൻ മട്ടയും, 27 യൂറോ കൊടുത്തു് പത്തു് കിലോ അമൃത്സർ ബാസ്മതി അരിയും വാങ്ങി. കാര്യവിവരമില്ലാത്തതു് അരിയാഹാരം കഴിക്കാത്തതുകൊണ്ടാവാൻ വഴിയില്ല. എന്നാലും സംഭവത്തിന്റെ കിടപ്പുവശം ഒന്നറിഞ്ഞിരിക്കാമെന്നു് കരുതി.

August 24 2022 11:32
“ഉൾപ്പാർട്ടിവിമർശനങ്ങൾ മലർന്നുകിടന്നു് തുപ്പുന്നതിനു് തുല്യമാണു്.” – കാനം രാജേന്ദ്രൻ
– സത്യം പറഞ്ഞാൽ, പാർട്ടിയംഗങ്ങൾ ചരിഞ്ഞുകിടന്നു് കാനം രാജേന്ദ്രന്റെ മുഖത്തേക്കായിരുന്നു തുപ്പേണ്ടിയിരുന്നതു്!
തല മുണ്ഡനം ചെയ്തു് കാശിക്കുപോയി പരമാത്മാവിൽ വിലയം പ്രാപിക്കേണ്ട അവസ്ഥയിലെത്തിയ ജീവാത്മാക്കളായ മഹാത്മാക്കൾ രാഷ്ട്രീയം, അതും മാർക്സിസ്റ്റ് കമ്മ്യൂണിസം, പ്രസംഗിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടും നാറ്റക്കേസുമായ കേരളം!!
August 25 2022 11:15
മലയാളിയായ ഒരമ്മയ്ക്കു് ബഹുമാനപുരസ്സരം ആദരവർപ്പിക്കാൻ പറ്റിയ രണ്ടുവാക്കു് എഴുതിത്തരണമെന്നു് എന്റെയൊരു ഗുജറാത്തുകാരൻ ബഡാ ദോസ്തിനു് ഒരേ നിർബന്ധം. അതിനായി ഞാൻ, എന്റെ മൊത്തവും ചില്ലറയുമായ ധാർമ്മികബോധത്തിന്റെ അടിത്തട്ടുകൾ മുഴുവൻ പരതി, ഇങ്ങനെയൊരു മണിമുത്തു് എഴുതിക്കൊടുത്തു: “സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, സേവനത്തിന്റെ, ത്യാഗത്തിന്റെ പര്യായമാണു് അമ്മ”
പക്ഷേ, എത്ര ശ്രമിച്ചിട്ടും, ബഡാ ദോസ്തിന്റെ നാവിൽ, “സ്നേഹത്തിന്റേ, കാറുണ്യത്തിന്റേ, സേവനത്തിന്റേ, ത്യാഗത്തിന്റേ പറിയായമാണമ്മ” എന്നേ വരൂ!
അമ്മയോടുള്ള ആദരവിൽ “പറി-യായം” കടന്നുവരരുതല്ലോ എന്നു് കരുതിയാണു്, “പര്യായമാണു് അമ്മ” എന്നതു് മാറ്റി, “പ്രതീകമാണു് അമ്മ” എന്നു് ഞാൻ തിരുത്തിയെഴുതിക്കൊടുത്തതു്.
പക്ഷേ, അതുനോക്കി സകലലോകവും കേൾക്കെ ഉച്ചഭാഷിണിയിലൂടെ അച്ചങ്ങായി പ്രഘോഷിച്ചതു് ഇങ്ങനെയാണു്: “സ്നേഹത്തിന്റേ, കാറുണ്യത്തിന്റേ, സേവനത്തിന്റേ, ത്യാഗത്തിന്റേ പറി-തീകമാണമ്മൂമ്മ”!
എന്തു് ചെയ്യുമെന്നു് പറ!!
August 25 2022 11:26
“ഗവർണറുടെ കടിഞ്ഞാണില്ലാത്ത നടപടികളെ കേരളജനത വളരെ ഗുരുതരമായി കാണണം.” – കോടിയേരി ബാലകൃഷ്ണൻ
പാർട്ടിയിട്ട കടിഞ്ഞാൺ ഗവർണർ പൊട്ടിച്ചെറിഞ്ഞുകാണും.
ഗവർണറുടെ മൂക്കുതുളച്ചു് കാളകൾക്കൊക്കെ ഇടുന്നതുപോലെ ബലവത്തായ ഒരു മൂക്കുകയർ ഇട്ടുകൊണ്ടല്ലാതെ ഈ ഗവർണറെ വരുതിയിൽ നിർത്താനും അണികളുടെയിടയിൽ തലയുയർത്തി നില്ക്കാനും കിറ്റുദാതാവായ പിണറായിയുടെ ഇന്റർനാഷണൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കു് കഴിയുമെന്നു് തോന്നുന്നില്ല.
August 25 2022 11:33
“കണ്ണൂരിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കു് ആരുടെയും നിയന്ത്രണമില്ലാതെ അഴിമതികൾ ചെയ്യാനുതകുന്ന ഒരു നിയമം നിയമസഭ പാസാക്കിയാൽ, അതു് കേരളത്തിന്റെ താത്പര്യമാണു്, കിറ്റുഭോജികളായ മൊത്തം കേരളജനതയുടെയും താത്പര്യമാണു്. അതുപോലൊരു നിയമത്തിൽ ഒപ്പിടില്ല എന്നൊക്കെപ്പറയുന്ന ഒരു ഗവർണർക്കു്, (ചങ്ങലയിലിട്ടുകൊണ്ടല്ലാതെ രക്ഷപെടുത്താൻ കഴിയാത്തവിധം) കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ടു്.” – പാർട്ടി കൺവീനർ സഖാവു് ഇ. പി. ജയരാജൻ.
സാർവ്വദേശീയമായി അംഗീകരിക്കപ്പെട്ട ഒരു കോൺസ്റ്റിറ്റ്യൂഷണൽ എക്സ്പെർട്ട് എന്ന നിലയിൽ, സഖാവു് ഇ. പി. ജയരാജൻ (also known as “ചിറ്റപ്പൻ”) രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഇതുപോലെ ഗുരുതരമായ ഒരു സ്റ്റെയ്റ്റ്മെന്റ് പൊതുസമൂഹത്തിൽ പരസ്യമായി നടത്തുമ്പോൾ, അതു് ഗൗരവപൂർവ്വം പരിഗണിച്ചു് കർശനമായ നടപടികൾ സ്വീകരിച്ചു് രാജ്യത്തെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനു് പകരം, കേൾക്കുന്നവർ കേൾക്കുന്നവർ ചിരിച്ചുചിരിച്ചു് മണ്ണു് കപ്പുന്നതെന്തിനാണെന്നു് എനിക്കു് മനസ്സിലാകുന്നില്ല.
August 26 2022 10:46
പെരിയാർ ഇ. വി. രാമസ്വാമി പറഞ്ഞതായി അറിയപ്പെടുന്ന ഒരു മനുഷ്യജന്മസിദ്ധാന്തം: “ബ്രഹ്മാവിന്റെ മുഖത്തുനിന്നു് ബ്രാഹ്മണർ ജനിച്ചു; കയ്യിൽ നിന്നു് ക്ഷത്രിയർ ജനിച്ചു; തുടയിൽ നിന്നു് വൈശ്യർ ജനിച്ചു; പാദങ്ങളിൽ നിന്നു് ശൂദ്രർ ജനിച്ചു. ബാക്കിയുള്ള മനുഷ്യരെല്ലാം അവനവന്റെ തന്തയ്ക്കു് ജനിച്ചു.”
പെരിയാർ രാമസ്വാമി സജീവപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കാലത്തു് പൊളിറ്റിക്കൽ കറക്ട്നെസ്സും ഫെമിനിസവുമൊന്നും ഇന്നത്തെയത്ര റാഡിക്കൽ അല്ലായിരുന്നിരിക്കണം. അല്ലെങ്കിൽ, അന്നു് അദ്ദേഹം ഇങ്ങനെ പറയാനേ ധൈര്യപ്പെടുമായിരുന്നുള്ളു എന്നു് തോന്നുന്നു:
“ബ്രഹ്മാവിന്റെ മുഖത്തുനിന്നു് ബ്രാഹ്മണർ ജനിച്ചു; കയ്യിൽ നിന്നു് ക്ഷത്രിയർ ജനിച്ചു; തുടയിൽ നിന്നു് വൈശ്യർ ജനിച്ചു; പാദങ്ങളിൽ നിന്നു് ശൂദ്രർ ജനിച്ചു. ബാക്കിയുള്ള മനുഷ്യരെല്ലാം അവനവനുകളുടെയും അവളവളുകളുടെയും അച്ഛനും അമ്മയ്ക്കും ജനിച്ചു.”
August 26 2022 10:58
ഡാർവിന്റെ പരിണാമസിദ്ധാന്തത്തിന്റെ ആധാരശിലയാണു് “നാച്യുറൽ സെലെക്ഷൻ” എന്നതിനാൽ, ഫത്വ ഉസ്താദുകളായ ഗ്രാൻഡ് മുഫ്തികൾ പൂർണ്ണമായി നിയന്ത്രിക്കുന്ന ഒരു ഇസ്ലാമികലോകത്തിൽ, ജീവിതത്തിൽ എന്തെങ്കിലും അർത്ഥം നല്കാൻ കഴിയുന്ന ഒരേയൊരു അവയവം എന്ന നിലയിൽ, പുരുഷലിംഗം ആനയുടെ തുമ്പിക്കൈ പോലെ നീണ്ടുനീണ്ടു് വളരാനുള്ള സാദ്ധ്യതയുണ്ടു്. അങ്ങനെ വളർന്നുവളർന്നു്, കാലക്രമേണ, പുരുഷന്റെ ശരീരവും തലച്ചോറും, “ഏകദൈവം” എന്ന എന്റിറ്റി പോലെ, “പുല്ലിംഗം” എന്ന ഒരൊറ്റ അസ്തിത്വമായി രൂപാന്തരം പ്രാപിക്കുന്ന ഒരു അന്തിമപരിണാമഘട്ടവും തള്ളിക്കളയാവുന്നതല്ല.
August 27 2022 11:17
“അമിത് ഷായെ നെഹ്രു ട്രോഫിയിൽ മുഖ്യാതിഥിയായി ക്ഷണിച്ചു് മുഖ്യമന്ത്രി.” -വാർത്ത
മുൻപൊരിക്കൽ, പാർട്ടിയംഗങ്ങളുടെ ഒരു വൻസദസ്സിൽ, “വെള്ളം കൂടുതലുള്ള തടിയൻ” എന്നു് അമിത് ഷായെ വിശേഷിപ്പിച്ചു് വൻകയ്യടി ഏറ്റുവാങ്ങിയ പിണറായി വിജയൻ, ഇപ്പോൾ “വെള്ളത്തിലെ കളിയായ” നെഹ്രു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി അതേ അമിത് ഷായെ അല്ലാതെ മറ്റാരെ ക്ഷണിക്കുമെന്നാണു് നിഷ്കളങ്കരേ നിങ്ങൾ കരുതിയിരുന്നതു്!?
പിണറായി വിജയൻ എക്കാലവും വാക്കുകൾക്കു് നിജമുള്ളവനായിരുന്നു. അല്ലാതെ, സ്വന്തം കാര്യസാദ്ധ്യത്തിനുവേണ്ടി വാക്കുകൾ മാറ്റിമാറ്റി പറയുന്ന സ്വഭാവം കാണിക്കുന്നവനല്ല പിണറായി സഖാവു്. ആ വിശ്വാസയോഗ്യതയാണു് ഇരട്ടച്ചങ്കനും കാരണഭൂതവുമായ സഖാവു് പിണറായിക്കുവേണ്ടി കൊല്ലാനും ചാകാനും അണികളായ സഖാക്കളെ സന്നദ്ധരാക്കുന്നതു്.
അന്നത്തെ മൊഴിമുത്തു് ഇങ്ങനെയായിരുന്നു: “അമിത് ഷായുടെ ശരീരം കണ്ടാല് വെള്ളം കൂടുതലുള്ള തടിയാണെന്നാണു് തോന്നുന്നതു്. സര്ക്കാരിനെ വലിച്ചു് താഴെയിടാന് ആ തടിയൊന്നും പോരാ, ഇതു് കേരളമാണു്. ഭീഷണി ഗുജറാത്തില് മതി. നിങ്ങള്ക്കു് ഈ മണ്ണില് സ്ഥാനമില്ല. കാരണം ഇതു് ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും നാടാണു്.”
നേതാവിന്റെ ആവേശകരമായ ആ വാക്കുകൾ കേട്ടതോടെ സദസ്സിൽ കയ്യടികളുടെ മാലപ്പടക്കം പൊട്ടുകയായിരുന്നത്രെ! ആറ്റം ബോംബ് പൊട്ടുന്നപോലുള്ള ഭയങ്കരമായ ആ ശബ്ദത്തിൽ വേദിയിലിരുന്ന ചില ടീച്ചറമ്മമാർ പൊടുന്നനെ കണ്ടമാനം കുലുങ്ങി താഴെവീഴുകപോലും ചെയ്തു എന്നൊരു വാർത്ത അന്നു് കണ്ടിരുന്നതായാണു് ഓർമ്മ.
ശ്രീനാരായണഗുരുവിനെയും ചട്ടമ്പിസ്വാമികളെയുമെല്ലാം തോളിലേറ്റി, തെമ്മാടികളുടെ ഭാഷയിൽ സംസാരിക്കാൻ കഴിയുക എന്നതൊരു ചെറിയ കാര്യമല്ല. ആ ഉഭയത്വമാണു്, ആ വിഭക്തവ്യക്തിത്വമാണു് തന്റെ നേതാവിൽ നിന്നും പ്രബുദ്ധ കേരളത്തിലെ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് സഖാവു് പ്രതീക്ഷിക്കുന്നതു്. സഖാക്കൾ പ്രതീക്ഷിക്കുന്നതേ നേതാവു് നല്കാവൂ! സ്വന്തം നിലനില്പിനു് അതാണു് നല്ലതു്.
“വെള്ളം കൂടുതലുള്ള തടിയനായ” അമിത് ഷായെ കേന്ദ്രത്തിൽ നിന്നും കേരളത്തിലെത്തിക്കാൻ നല്ല വലി വലിക്കേണ്ടിവരും എന്നറിഞ്ഞിട്ടും, അതവഗണിച്ചു് അതുപോലൊരു ഭഗീരഥപ്രയത്നം ഹൃദയപൂർവ്വം ഏറ്റെടുക്കാൻ സന്നദ്ധനായ പിണറായി വിജയൻ സഖാവു് സത്യമായും ഒരു നിഷ്കാമകർമ്മി ആയിരിക്കണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം അമിത് ഷാ നന്ദിപൂർവ്വം സ്വീകരിക്കുമെന്നും, പുന്നമടക്കായലിലെ വെള്ളത്തിൽ ആഘോഷമായി നടക്കുന്ന വള്ളംകളിയിൽ മുഖ്യാതിഥിയായി ആസനസ്ഥനാകുമെന്നും, ക്ലിഫ് ഹൌസ്സിലെത്തി കിറ്റോണസദ്യയൊക്കെയുണ്ടു് വയറുനിറഞ്ഞു് തൃപ്തനായി പിണറായിയുടെ കേസുകെട്ടുകളിൽ അനുയോജ്യമായ നടപടികൾ കൈക്കൊള്ളുമെന്നും കർത്താവിൽ പ്രത്യാശിക്കുന്നു.
August 27 2022 16:08
നിയമനിർമ്മാണം വഴി സമൂഹത്തിലെ അടിമത്വം നിരോധിക്കാൻ കഴിഞ്ഞേക്കാം. പക്ഷേ, അത്ര എളുപ്പം ഇല്ലായ്മ ചെയ്യാൻ കഴിയുന്നതല്ല മനുഷ്യമനസ്സിൽ ആഴ്ന്നിറങ്ങി വേരുറച്ചുപോയ അടിമത്വം.
August 28 2022 10:46
എന്തുകൊണ്ടു് സ്ത്രീകൾ പൊതുസമൂഹത്തിൽ ഉടുക്കാക്കുണ്ടികളായി നടക്കുന്നില്ല എന്നെനിക്കു് മനസ്സിലാകുന്നില്ല. ദൈവം അവർക്കു് അനുവദിച്ചു് കൊടുത്തിട്ടുള്ള, “അടുപ്പിൻമൂടു് – കിടപ്പറ, കിടപ്പറ – അടുപ്പിൻമൂടു് ഡൊമെസ്റ്റിക് റൂട്ടിൽ” ഡെയ്ലി ഷട്ടിൽ സർവീസ് നടത്താൻ തുണിയുടുക്കേണ്ട ആവശ്യമില്ലെന്നു് മാത്രമല്ല, പലതുകൊണ്ടും അതൊരു തടസ്സവുമായിരിക്കും. ആ സ്ഥിതിക്കു്, ഡീസലടിക്കാനായോ, വല്ല മെയിന്റെനൻസ് പണികൾക്കായോ വീടിനു് പുറത്തിറങ്ങുമ്പോഴും “വീടർ” തുണിയുടുക്കേണ്ട ആവശ്യമില്ല എന്നാണെന്റെ പക്ഷം.
അക്കാര്യത്തിൽ, ഷട്ടിൽ സർവീസ് നടത്തുന്ന KSRTC ബസുകളിലും പ്രൈവറ്റ് ബസുകളിലും സ്ത്രീകൾക്കു് ഒരു ദൃഷ്ടാന്തമുണ്ടു്. പർദ്ദയും ബുർക്കയുമെല്ലാം ധരിച്ചു് വർക്ക്ഷോപ്പിലേക്കു് പോകുന്ന ഏതെങ്കിലും “വണ്ടി-വാഹനങ്ങളെ” കണ്ടിട്ടുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവർ എന്നെ കല്ലെറിയട്ടെ!
സ്ത്രീകൾ പുരുഷന്റെ കൃഷിയിടമാണെന്ന അല്ലാഹുവിന്റെ കല്പനയും, പൊതുവേതന്നെ ദൈവവിശാസികളായ സ്ത്രീകൾ ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ടു്. പർദ്ദയും ബുർക്കയുമെന്നല്ല, സാരിയും ചൂരീദാറും പോലും കൃഷിയിടങ്ങൾ ധരിക്കാറില്ല.
സാരിചുറ്റിയോ പർദ്ദയിട്ടോ കിടക്കുന്ന ഒരു പുഞ്ചപ്പാടത്തെ എന്റെ ജീവിതത്തിൽ ഇന്നുവരെ ഞാൻ കണ്ടിട്ടില്ല. അത്തരം പുഞ്ചപ്പാടങ്ങളെ കണ്ടിട്ടുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവർക്കും എന്നെ യഥേഷ്ടം കല്ലെറിയാവുന്നതാണു്.
ചുരുക്കത്തിൽ, വീടിനു് അകത്തെന്നപോലെതന്നെ പുറത്തും കൃഷിഭൂമികളായ സ്ത്രീകൾ ഉടുക്കാക്കുണ്ടികളായി നടന്നാൽ, ഭൂവുടമയ്ക്കു് ഏതു് സമയം വേണമെങ്കിലും തന്റെ സ്വന്തം കൃഷിഭൂമികൾ മാറിമാറി ഉഴുതു് പരുവമാക്കി വിത്തിറക്കാൻ കഴിയും.
ഞാനൊരു ഗ്രാൻഡ് മുഫ്തി ആയിരുന്നെങ്കിൽ, ഒരു വെടിയ്ക്കു് രണ്ടു് പക്ഷികൾ എന്നപോലെ, ഒറ്റയടിയ്ക്കു് കൃഷിഭൂമിയുടെ സാക്ഷാൽ ഉടമയെ തൃപ്തിപ്പെടുത്തുകയും, സാക്ഷാൽ ഏകദൈവമായ അല്ലാഹുവിന്റെ അനുഗ്രഹം ഏറ്റുവാങ്ങുകയും ചെയ്യാൻ കഴിയുന്ന സുവർണ്ണാവസരങ്ങൾ പാഴായിപ്പോകാതിരിക്കാൻ, എല്ലാ സ്ത്രീകളും, വീട്ടിലാകട്ടെ നാട്ടിലാകട്ടെ, എല്ലായ്പോഴും ഉടുക്കാക്കുണ്ടികളായി മാത്രമേ നടക്കാവൂ എന്നൊരു ഫത്വ ഇറക്കി മൊത്തം സ്ത്രീകളെയും ദൈവനാമത്തിൽ സഹായിച്ചേനെ!
അല്ലാഹു ആയാലെന്തു്, യഹോവ ആയാലെന്തു്, ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാരായാലെന്തു്? എല്ലാ ദൈവങ്ങളും ദൈവങ്ങൾ തന്നെ! എല്ലാ നന്മകളും ദൈവങ്ങളിൽ നിന്നും വരുന്നു! എല്ലാ തിന്മകളും പിശാചുക്കളിൽ നിന്നും വരുന്നു!! അതുകൊണ്ടു് ഞാൻ എന്നുമെന്നാളും ദൈവങ്ങളുടെ പക്ഷത്തായിരിക്കും.
August 28 2022 11:16
ഇന്നായിരുന്നെങ്കിൽ, “വാമനമൂർത്തി” അറിയപ്പെടുന്നതു് “വമനമൂർത്തി” എന്നായിരുന്നേനെ! അഭിനവ മാവേലിയെ അടുത്തറിഞ്ഞാൽ, വൻകുടൽ വരെ വമിക്കാതിരിക്കാൻ കഴിയുന്ന വാമനനെവിടെ, മൂർത്തികളെവിടെ?
August 29 2022 10:12
സിപിഎമ്മിൽ ഇനി ഗോവിന്ദകാലം, അഥവാ സിപിഎമ്മിന്റെ കാര്യം ഇനി ഗോവിന്ദ!
ഭജഗോവിന്ദം ഭജഗോവിന്ദം ഗോവിന്ദം ഭജ മാക്രിമതേ!!
August 29 2022 11:20
ആരെങ്കിലുമൊക്കെ ഷെയർ ചെയ്യുന്ന ചാനൽ ചർച്ചകൾ ഫ്ലീറ്റിങ്ങായി കാണുമ്പോൾ, ഇടതുസഹയാത്രികർ, ഇടതുചവിട്ടുപടിയാത്രികർ ഇത്യാദി ജ്ഷാൻറകളിൽപ്പെടുന്ന തർക്കോവ്സ്കികൾ, “അല്ല, അല്ലല്ല, അല്ലല്ലല്ല” എന്നൊരു “വാദമുഖം” നിരന്തരം ഉന്നയിക്കുന്നതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടു്.
എന്തുകൊണ്ടു് അവർ, “അല്ല, അല്ലല്ല, അല്ലല്ലാഹു അക്ബർ” എന്നൊരു വാദമുഖം നിരത്തുന്നില്ല എന്നെനിക്കു് മനസ്സിലാകുന്നില്ല.
ചുരുങ്ങിയപക്ഷം, ഒരു ഇടതുപക്ഷമന്ത്രി എന്ന നിലയിൽ, ജനാബ് കെ. റ്റി. ജലീൽ ഉന്നതവിദ്യാഭ്യാസവും ഹജ്ജുമെല്ലാം നിയന്ത്രിച്ചിരുന്ന പ്രബുദ്ധകേരളത്തിലെ ജനങ്ങളാണു് ഈവക ചാനൽ ചർച്ചകൾ കാണുന്നതെന്ന ഒരു സാമാന്യപരിഗണനയെങ്കിലും ഇടതുപക്ഷികളായ അത്തരം തർക്കോവ്സ്കികൾക്കുണ്ടാകേണ്ടതല്ലേ എന്ന തുളച്ചുകയറുന്ന ചോദ്യം ചാനൽച്ചർച്ചാസില്മകൾ കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ എന്നെ ചില്ലറയൊന്നുമല്ല അലട്ടാറുള്ളതു്.
August 30 2022 09:49
ജീവിതത്തിൽ നീ എന്തൊക്കെ നേടി എന്നതല്ല, എങ്ങനെ നേടി എന്നതാണു് പ്രധാനം എന്നു് ഏതോ ജ്ഞാനി പറഞ്ഞിട്ടുണ്ടു്. ജീവിതത്തിൽ പലതും നേടിയ അമൃതാനന്ദമയം, താറാബിഷപ്പുമയം, കാരണഭൂതമയം ഇത്യാദി പ്രതിഭാസങ്ങളെ അത്യുന്നതർപോലും പാടിപ്പുകഴ്ത്തുന്നതും താണുവണങ്ങുന്നതും, അവർ ആ നേട്ടങ്ങൾ എങ്ങനെ കൊയ്തു എന്ന മാനദണ്ഡം വച്ചാണു്.
August 30 2022 11:48
പ്രത്യയശാസ്ത്രജ്ഞർ, മതപണ്ഡിതർ, ധ്യാനഗുരുക്കൾ, മോട്ടിവേറ്റേഴ്സ്, അത്ഭുതരോഗശാന്തിക്കാർ തുടങ്ങിയ ഷാർലറ്റനുകകളുടെ വായ്ത്താരികൾ കേൾക്കാനായി സ്വന്തം ജീവിതസമയം ചെലവഴിച്ചു്, അവറ്റകളുടെ മുന്നിൽപ്പോയി വായും പിളർന്നിരിക്കാൻ മനുഷ്യർ സന്നദ്ധരാകുന്നതു്, ആവക “ഫോണികൾ” വിളമ്പുന്ന “പപ്പട” സദ്യകളിൽ നേരിന്റെ നേരിയ അംശമെങ്കിലും ഉള്ളതുകൊണ്ടല്ല, അത്തരം “കക്കോഫനി” സദ്യകളിൽ സത്യത്തിന്റെ നേരിയ കണികകൾ പോലും ഉണ്ടാകാൻ കഴിയില്ല എന്നു് മനസ്സിലാക്കാൻ മതിയായ ബൗദ്ധികവും മാനസികവുമായ വളർച്ച യഥാർത്ഥ വിദ്യാഭ്യാസത്തിലൂടെ സ്വായത്തമാക്കാൻ അവർക്കു് കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടാണു്.
താത്വികാചാര്യൻ “സഖാവു് കുമാരപിള്ള” മോഡൽ നേതാക്കളിൽ നിന്നും മനുഷ്യർ സ്വായത്തമാക്കിയതു് വിദ്യാഭ്യാസമായിരുന്നില്ല, ആനത്തലവട്ടമുള്ള പ്രൊപഗാൻഡ മാത്രമായിരുന്നു. അത്തരം ബേബീ-ഗോവിന്ദ-രാജീവുകളിൽ നിന്നും ഇന്നത്തെ ലോകത്തിൽ ജീവിക്കുന്ന ആർക്കും ഒന്നും പഠിക്കാനില്ല.
(വിദ്യാഭ്യാസം എന്നതുകൊണ്ടു് ഇവിടെ ഉദ്ദേശിക്കുന്നതു് കാല്പനികവസന്തകവിയും ആശയഗംഭീര-സ്നേഹഗായകനുമായിരുന്ന കുമാരനാശാന്റെ കരുണയും ലീലാ-നളിനങ്ങളും, ജ്ഞാനപീഠപുരസ്കാരം നേടിയ എസ്. കെ. പൊറ്റെക്കാടിന്റെ ബാലി ദ്വീപ് പോലുള്ള യാത്രാവിവരണങ്ങളും, നാടൻ പ്രേമവും, കുരുമുളകുകളുമെല്ലാം കഷ്ടപ്പെട്ടു് ഹൃദിസ്ഥമാക്കി കാവ്യസഹൃദയസദസ്സിൽ സന്നിഹിതരായിരിക്കുന്ന പണ്ഡിതരായ ശ്രോതാക്കളെ അമ്പരിപ്പിക്കുക എന്ന, ഭാഷാപര-കാണാപ്പാഠപാരായണ കാവ്യകലാകരകൗശലവൈദഗ്ദ്ധ്യം മാത്രമല്ല. – എഡിറ്റർ)
August 30 2022 12:52
സംസ്ഥാനത്തു് തെരുവുനായ ശല്യം രൂക്ഷമാണു് എന്നു് കേൾക്കുന്നു. ഈ വർഷം ഒരു ലക്ഷത്തിലധികം പേർക്കു് തെരുവുനായ്ക്കളുടെ കടി ഏറ്റത്രെ! തെരുവുനായ്ക്കൾ കൂട്ടം ചേർന്നു് ആക്രമിക്കുകയാണത്രെ!
പേപ്പട്ടിവിഷത്തെ വരുതിയിലാക്കാൻ, ഫലമില്ലാത്ത വ്യാജവാക്സിൻ, ആശുപത്രികളിലെ തന്റെ “കിലുകിലുക്കം കിക്കിലുക്കം കിടുക്കാച്ചി” മിന്നൽപ്പരിശോധനകളെ മാതൃകയാക്കി, “മിന്നൽവേഗതയിൽ” വിതരണം ചെയ്യാത്തതിന്റെ പേരിൽ ആരോഗ്യവകുപ്പുമന്ത്രി വീണാ ജോർജ്ജ് തത്പരകക്ഷികളെ കർശനമായി തർജ്ജനം ചെയ്തതായും ശ്രുതിയുണ്ടു്.
ചെഗുവേര മോഡൽ ഗറില്ലായുദ്ധത്തിനു് അനുയോജ്യമായവിധം പിണൂവിയൻ കേരളത്തിലെ റിയാസിയൻ പട്ടിത്തെരുവുകളെ മെരുക്കിയെടുക്കാനുതകുന്ന “വിപ്ലവാത്മകവും വിവിധവുമായ മാർക്സിയൻ കാഴ്ചപ്പാടുകൾ” എന്ന വിഷയത്തിൽ സൈബർ സഖാക്കൾ പതിവായി സംഘടിപ്പിക്കുന്ന സ്റ്റഡിക്ലാസ്സുകളിൽ തെരുവുനായ്ക്കൾ കളക്റ്റീവായി പങ്കെടുത്തുകാണും. ട്രേഡ് യൂണിയനുകളിലൂടെ സംഘടിതരായ തെരുവുനായ്ക്കൾ പ്രത്യയശാസ്ത്രപരമായി അഴിച്ചുവിട്ടിരിക്കുന്ന ഈ നവോത്ഥാന-കടി-വിപ്ലവത്തിനു് അതല്ലാതെ മറ്റൊരു വിശദീകരണം എന്റെ പരിമിതമായ ബുദ്ധിയിൽ ഉദിക്കുന്നില്ല.
August 31 2022 12:45
ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിനു് ഒരു വനിതാസമാജം ഇല്ലെങ്കിൽ, അതുപോലൊന്നു് രൂപീകരിച്ചു് ലോകപൗരൻ ശ്രീ ശശി തരൂരിനെ അതിന്റെ സെക്രട്ടറിയും, ഒരു ബാലജനസഖ്യം ഇല്ലെങ്കിൽ, അതുപോലൊന്നു് രൂപീകരിച്ചു് ലോകബാലനും പഴമ്പൊരിപ്രിയനുമായ ശ്രീ രാഹുൽ ഗാന്ധിയെ അതിന്റെ സെക്രട്ടറിയും ആക്കിയാൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് ഇന്നു് നേരിടുന്ന പ്രതിസന്ധിയെ ശക്തിയുക്തം നേരിടാൻ കഴിയുമെന്നാണു് എന്റെയൊരു കണക്കുകൂട്ടൽ.
മേയ്ട്രൺ സോണിയ ഗാന്ധിയെ അവ രണ്ടുകളുടെയും പ്രസിഡന്റും, പരിണതപ്രജ്ഞനായ ശ്രീ കെ. വി. തോമസ് സാർ ഇപ്പോഴും ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയിലെ “ജീവസ്സുറ്റ” അംഗമാണെങ്കിൽ അദ്ദേഹത്തെയോ, അതല്ലെങ്കിൽ, ശ്രീ കെ. സി. വേണുഗോപാൽ സാറിനെയോ കോൺഗ്രസ്സ് പാർട്ടിയുടെ “ചിന്തൻ ശിബിരങ്ങളിലെ” കെയ്റ്ററിങ് വിഭാഗത്തിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ (CEO) ആയും പ്രതിഷ്ഠിക്കുക കൂടി ചെയ്താൽ, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തിൽ കോൺഗ്രസ്സ് പാർട്ടിയിലെ “ഡൈഹാർഡ്” അണികൾക്കു് പട്ടിണിമരണങ്ങൾ സംഭവിച്ചതു്, ആ പാർട്ടിയിൽ സമയോചിതമായ നേതൃത്വമാറ്റം സംഭവിക്കാത്തതുകൊണ്ടായിരുന്നു എന്നു്, പഴയ ബ്ലായ്ക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ രേഖാമൂലമായും, പുതിയ ക്ലൗഡ് ഫോർമാറ്റിൽ ഡിജിറ്റലായും രേഖപ്പെടുത്തേണ്ട ഗതികേടിൽ നിന്നും, ചെമ്പോല വിദഗ്ദ്ധരും, സ്വയം പുരാവസ്തുക്കളും, പണാധിഷ്ഠിതമായി കറങ്ങുന്ന ഭ്രമണപഥങ്ങളിൽ മുൻപിൻനോക്കാതെ യഥേഷ്ടം ചലിക്കുന്നവരുമായ മല്ലു ചരിത്രകാരന്മാരെ സ്വതന്ത്രരാക്കാൻ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിനു് കഴിയും.
September 01 2022 12:56
ദൈവങ്ങളിൽ നിന്നും വരം നേടിയെടുക്കാൻ പറ്റുന്ന പല സൂത്രങ്ങളിൽ ഒരു സൂത്രമാണു് തപസ്സു്. അതുകൊണ്ടാണു് ശിവഭക്തനായിരുന്ന സഖാവു് ഭസ്മാസുരൻ തപസ്സുചെയ്യാൻ തീരുമാനിച്ചതു്. കഠിനമായ തപസ്സുവഴി തന്നെ പ്രീതിപ്പെടുത്തിയ ഭക്തനു് വരം നൽകാനായി എത്തിയ കൈലാസപർവ്വതവാസിയായ പരമശിവനിൽ നിന്നും അസുരൻ ഭസ്മു ആവശ്യപ്പെട്ടതു് താന് തൊടുന്നതെല്ലാം ഭസ്മമായിപ്പോകണം എന്ന വരമായിരുന്നു! ദൈവങ്ങൾ പൊതുവേ “നേരേവാ നേരേപോ” എന്ന ചിന്താഗതിക്കാരായതിനാൽ, പരമശിവൻ അവനു് “ആയിക്കോട്ടേ”എന്നു് മറുപടിയും നൽകി. പക്ഷേ, പ്രാഗ്മറ്റിസ്റ്റ് ആയിരുന്ന സഖാവു് ഭസ്മു, വരത്തിന്റെ പ്രവർത്തനശേഷി ആദ്യം പരമശിവനിൽത്തന്നെ പരീക്ഷിച്ചു് ഉറപ്പുവരുത്താൻ ശ്രമിച്ചപ്പോൾ, കാര്യം അത്ര പന്തിയല്ലെന്നു് മനസ്സിലാക്കിയ പരമശിവൻ നെട്ടോട്ടം ഓടാൻ തുടങ്ങി. ബ്രണ്ണൻ കോളെജിലെ നീട്ടിപ്പിടിച്ച വടിവാളുകളെപ്പോലെ നീട്ടിപ്പിടിച്ച കൈകളുമായി സഖാവു് ഭസ്മു പുറകെയും!
സംഭവത്തിന്റെ ഗൗരവസ്വഭാവം മണത്തറിഞ്ഞ വിഷ്ണുഭഗവാൻ, ആദ്യം സ്വൈരമായി മൂത്രമൊഴിച്ചു് തന്റെ മൂത്രാശയം ശൂന്യമാക്കിയശേഷം, റീൽസ് വിഡിയോകൾ ചെയ്തു് പുരുഷവർഗ്ഗത്തെ ചുരുട്ടിക്കൂട്ടി ചവിട്ടിക്കൂട്ടുന്നവളായ മായാമോഹിനി ദേവുവിന്റെ മാതൃകയിൽ, മോഹിനിയായി മേയ്ക്കപ്പിട്ടും ഫിൽറ്ററിട്ടും അഭൗമസൗന്ദര്യവതിയായി, ശിവനു് പിന്നിലും ഭസ്മുവിനു് മുന്നിലുമായി കുണ്ടികുലുക്കി നൃത്തം ചെയ്തുകൊണ്ടു് അവരുടെ ഓട്ടത്തിൽ പങ്കുചേർന്നു. ടീച്ചർ മോഡലിൽ കുലുങ്ങുന്ന മോഹിനിയുടെ സൗന്ദര്യത്തിൽ സർവ്വനിയന്ത്രണങ്ങളും വിട്ട ഭസ്മാസുരൻ തന്റെ പ്ലാൻ താത്കാലികമായി ഇങ്ങനെ ഭേദഗതി ചെയ്തു: “ആദ്യം മോഹിനിയെ കെട്ടുക, പിന്നെ പരമശിവനെ വരം കിട്ടിയ കൈതൊട്ടു് തട്ടുക!”
തന്നെ കെട്ടാൻ ഭസ്മുവിനു് മോഹിനി സോപാധികമായി അനുമതി നൽകി: തന്റെ നൃത്തം ഈച്ചക്കോപ്പി ചെയ്തു് തന്നോടൊപ്പം ഭസ്മു നൃത്തം ചെയ്യണം. കേന്ദ്രക്കമ്മിറ്റി അംഗമായ ഭസ്മു നൃത്തത്തിൽ ചാമ്പ്യനായാൽ, എവിടെ വിവാഹമണ്ഡപം ബുക്കുചെയ്യുന്നതിനും തനിക്കെതിരില്ല. അതായിരുന്നു മോഹിനിയുടെ ഉപാധി. പാർട്ടിസഹായത്താൽ ഇരുകണ്ണും ഇരുചെവിയുമറിയാത്ത കോപ്പിയടിയിലൂടെ സൂത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയവനായ തനിക്കു് അതുപോലൊരു ചിന്നക്കാര്യം മുരിക്കിൻപൂവു് പറിക്കുന്നതുപോലെ നിസ്സാരമാണെന്നും, പ്രധാനമന്ത്രി ഫാഷിസ്റ്റ് മോദിയെ ഈച്ചക്കോപ്പിയടിക്കുന്നവനും കാരണഭൂതനും ഇരട്ടച്ചങ്കനുമായ മുഖ്യമന്ത്രി പിണറായി വിജയനാണു് നൃത്തകലയിൽ തന്റെ മാതൃകാപുരുഷനെന്നും ഭസ്മാസുരൻ അവളെ അഭിമാനപൂർവ്വം അറിയിച്ചു.
നൃത്തം തുടങ്ങി; നൃത്തം മുറുകി; നൃത്തം കൊഴുത്തു. നൃത്തത്തോടു് നൃത്തം! ആ സമയം നോക്കി, സ്വന്തം വാലിൽ അനധികൃതമായി കുടിയേറി ചോര കുടിക്കുന്ന ചെള്ളിനെ കടിച്ചുതകർക്കാൻ പ്രദക്ഷിണമോഡിൽ വട്ടം ചുറ്റുന്ന പട്ടിയെപ്പോലെ, മോഹിനി തന്റെ കരം വളച്ചു് തന്റെതന്നെ തലയിൽ തൊടുന്നതായ ഒരു “ഏക്ഷൻ” കാണിച്ചു. ഒട്ടും താമസിച്ചില്ല, സഖാവു് ഭസ്മുവും കാട്ടി അതേ മോഡലിൽ ഒരു കമ്മ്യൂണിസ്റ്റ് “ഏക്ഷൻ”! തത്ഫലമായി എന്തു് സംഭവിച്ചു എന്നു് സാധാരണഗതിയിൽ പ്രത്യേകം പറയേണ്ട കാര്യമില്ലെങ്കിലും, “എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുകളെപ്പോലെ”, എന്തിനോവേണ്ടി വായിയ്ക്കുന്ന ചില കമ്മികളും എന്നെ വായിയ്ക്കുന്നുണ്ടെന്നു് ഈയിടെ ബോദ്ധ്യപ്പെട്ടതിനാൽ, നാടകാന്ത്യമായ കവിത്വത്തിന്റെ പരിണാമഗുസ്തി അവർക്കുംകൂടി മനസ്സിലാകാൻ വേണ്ടി ഇവിടെ എക്സ്പ്ലിസിറ്റായി എടുത്തു് പറയുന്നു: “ഭസ്മുച്ചങ്ങായി ഭസ്മമായിപ്പോയി”!
താൻ തപസ്സുചെയ്യുന്നതു് വരദായകനെത്തന്നെ ഭസ്മമാക്കാൻ കഴിയുന്ന വരം ലഭിക്കുന്നതിനു് വേണ്ടിയാണെന്നു് മുൻകൂറായി പറയാതിരിക്കാൻ ഭസ്മാസുരൻ ശ്രദ്ധിച്ചതിനാലാണു് ശിവനു് അതുപോലൊരു ദുരന്തത്തെ നേരിടേണ്ടിവന്നതു്.
തന്റെ അടിമക്കൂട്ടത്തിന്റെ ഐകകണ്ഠ്യേനയുള്ള പിൻതുണ, ജന്മസിദ്ധമായ ധാർഷ്ട്യത്തോടെ പിടിച്ചുവാങ്ങി, തന്റെ സ്വന്തം അഴിമതികളെയും സ്വജനപക്ഷപാതങ്ങളെയും ചോദ്യം ചെയ്യാനുള്ള ഗവണ്മെന്റൽ ഇൻസ്റ്റിറ്റ്യൂഷനുകളുടെയും, ഗവർണറുടെതന്നെയും കോൺസ്റ്റിറ്റ്യൂഷണലായ അധികാരങ്ങൾ വെട്ടിച്ചുരുക്കണമെന്നു് ആവശ്യപ്പെടുന്ന ഒരു നിയമം പാസ്സാക്കി, അതു് അതേ ഗവർണറുടെ മുന്നിലേക്കു് അംഗീകാരത്തിനായി അയച്ചുകൊടുക്കുന്ന ഒരു സ്വയംപൊങ്ങി ഊള ഭസ്മാസുരന്റെ ഭസ്മമോ അതോ, വലിച്ചാൽ തുമ്മിപ്പുറത്താക്കേണ്ടിവരുന്ന നാസികാചൂർണ്ണമോ?
P. S.
ഭസ്മീകരണത്തിനുള്ള വരം പരമശിവനിൽ നിന്നും നേടിയെടുക്കാൻ വേണ്ടിയുള്ള കഠിനതപസ്സു് തുടങ്ങുന്നതിനു് മുൻപേതന്നെ അവന്റെ പേരു് ഭസ്മാസുരൻ എന്നായിരുന്നോ, അതോ, സൗന്ദര്യറാണിയായിച്ചമഞ്ഞ മോഹിനിയുമൊത്തുള്ള നൃത്താന്ത്യത്തിൽ ഭസ്മമായിപ്പോയതുമൂലം ചെമ്പോല വിദഗ്ദ്ധരും പുരാവസ്തുക്കളുമായ ഭാരതീയ ചരിത്രകാരന്മാർ പില്ക്കാലത്തു് അച്ചങ്ങായിയെ സഖാവു് ഭസ്മാസുരൻ എന്നു് നാമകരണം ചെയ്യുകയായിരുന്നോ എന്ന കാര്യം എന്റെ അറിവിനതീതമാണു്.
September 03 2022 09:34
നാ. മോ.-യേ** കൈതൊഴാം കെ. കുമാറാക്കണം
ഫാസിസ്റ്റേ നീയെന്റെ കണ്ണുനീർ കാണണം
പാവയാമെന്നെ നീ കാൽ-യോഗിയാക്കണം
നിന്നെ ഞാനെന്നും ഭയക്കുമാറാകണം
കെ. റെയിലിലൂടെന്നെ കൊണ്ടുപോയീടണം
നേർവരും ലാവ്ലിനെ ഭസ്മമാക്കീടണം
ദുഷ്ടസംസർഗം മുടങ്ങാതിരിക്കണം
ശിഷ്ടരായുള്ളവർ മോഴകളാകണം
നല്ലകാര്യങ്ങളെ താറുമാറാക്കണം
നല്ലവാക്കോതാൻ കഴിയാതെയാകണം
കൃത്യവിലോപങ്ങൾ നിത്യം ഭവിക്കണം
സത്യങ്ങൾ നാവിൽ വിരിയാതെയാവണം
നാ. മോ.-യേ കൈതൊഴാം കെ. കുമാറാക്കണം
മൂലം:
[ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളിൽ ഭക്തിയുണ്ടാകുമാറാകണം
നിന്നെ ഞാനെന്നുമേ കാണുമാറാകണം
നേർവഴിക്കെന്നെ നീ കൊണ്ടുപോയീടണം
നേർവരും സങ്കടം ഭസ്മമാക്കീടണം
ദുഷ്ടസംസർഗം വരാതെയായീടണം
ശിഷ്ടരായുള്ളവർ തോഴരായീടണം
നല്ലകാര്യങ്ങളിൽ പ്രേമമുണ്ടാകണം
നല്ലവാക്കോതുവാൻ ത്രാണിയുണ്ടാകണം
കൃത്യങ്ങൾ ചെയ്യുവാൻ ശ്രദ്ധയുണ്ടാകണം
സത്യം പറഞ്ഞീടാൻ ശക്തിയുണ്ടാകണം
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം]
(** നരേന്ദ്ര മോദിയ്ക്കു് സൈബർ സഖാക്കൾ നല്കിയ പേരാണു് “നാ. മോ.” – എഡിറ്റർ)
(ചിത്രത്തിനു് ഫെയ്സ്ബുക്കിനോടു് കടപ്പാടു്)

September 03 2022 11:17
“ഒരു ആമാശയം മനുഷ്യന്റെ തലയിലേക്കു് പ്രവേശിച്ചാൽ, ആ ആമാശയത്തിനു് ചെറുകുടലിൽനിന്നും വൻകുടലിൽനിന്നും കൂട്ടായ്മ ലഭിച്ചാൽ, അതു് കേവലമായ ഒരു ആമാശയമല്ല, കിഫ്ബിയും, ഗെയിൽ പൈപ്പ്ലൈൻ മോഡൽ ഗ്യാസ്ട്രബിളും, കെ. റെയിലും, കെ. ഫോണും, കെ. റിയാസും, കെ. ഷംസീറും, കെ. റൂം ഫോർ റിവറും, കെ. മസാല ബോണ്ടും, കെ. ഓണക്കിറ്റുമെല്ലാം, വിഖ്യാതമായ “Ungarische Rhapsodie”-യുടെ മാതൃകയിൽ സമഗ്രമായി സമ്മേളിക്കുന്ന ഒരു സ്വർഗ്ഗീയവിരുന്നായി, ഒരു കോടിയേരിയൻ കോമ്പൊസിഷനായി, ഒരു “Biharische Rhapsodie” ആയി, അപ്രതിരോദ്ധ്യമായ ഒരു ഭൗതിക ശക്തിയായി രൂപാന്തരം പ്രാപിക്കുമെന്നുള്ള ശരിയായ ആ പ്രത്യയശാസ്ത്രമുണ്ടല്ലോ, ആ പ്രത്യയശാസ്ത്രമാണു് നിങ്ങൾ ഇപ്പോൾ ഞങ്ങൾക്കെതിരെ പ്രയോഗിച്ചുകൊണ്ടിരിക്കുന്നതു്. അതു് മാർക്സിയൻ ബുദ്ധിജീവികളായ ഞങ്ങൾക്കറിയാഞ്ഞിട്ടല്ല.”
“മാറട്ടെ!!!”
– മാർക്സിസ്റ്റ് പാർട്ടി സെക്രട്ടറിയും, പ്രത്യയശാസ്ത്രപരമായി അത്യാസന്നനിലയിലെത്തുന്ന പിണൂവിയൻ വിഷയങ്ങളെ കൈകാര്യം ചെയ്യാൻ ചുമതലപ്പെട്ട താത്വികാചാര്യനും, കണ്ണൂരിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനിഷേദ്ധ്യമായ അന്തിമവാക്കിന്റെ തൊട്ടുപിന്നിലത്തെ ഉശിരൻ വാക്കുമായ സഖാവു് എം. വി. ഗോവിന്ദൻ മൈസ്ട്രോയുടെ അതിഗഹനമായ വാക്കുകൾ!
ചെവി കൊടുക്കൂ വാഴക്കുലയരേ, മലയപ്പുലയരേ, മൂതേവികളേ, വയൽ കൊയ്യും പൈങ്കിളികളേ, “ഗമ്പ്ലീറ്റ്” ഊളകളേ, നിങ്ങൾ ഗോവിന്ദൻ മൈസ്ട്രോയുടെ പ്രത്യയശാസ്ത്രപരമായ ആത്യന്തികജ്ഞാനത്തിനു് ചെവി കൊടുക്കൂ!!
September 03 2022 11:46
സ്ട്രീമിൽ കണ്ട ഒരു റെസിപ്പിയുടെ പരസ്യം: “മുട്ട ഇരിപ്പുണ്ടേൽ വളരെ പെട്ടന്ന് തയാറാക്കാൻ പറ്റിയ ഒരു സൈഡ് ഡിഷ്. ഇങ്ങനെ ഒന്ന് ഫ്രൈ ആക്കി നോക്കു.”
– മുട്ട ഇരിപ്പില്ല. തൂങ്ങിക്കിടക്കുന്ന രണ്ടു് മുട്ടകളുണ്ടു്. അവകൊണ്ടു് പെട്ടെന്നു് തയ്യാറാക്കാൻ പറ്റുന്ന വല്ല സൈഡ് ഡിഷുകളുമുണ്ടെങ്കിൽ ദയവായി ഒന്നു് പറഞ്ഞുതന്നാൽ വളരെ ഉപകാരപ്രദമായേനെ! മുൻകൂർ നന്ദിയും ഹൃദയഭേദകമായ നമസ്കാരവും.
September 04 2022 12:20
ഉറങ്ങാത്ത ആരോഗ്യമന്ത്രിക്കു് സർട്ടിപ്പിക്കോത്തും മെഡാലിയനും, അസൂയയും കുശുമ്പും മൂലം ഉറക്കമില്ലാതായിത്തീർന്ന കുട്ടിത്തേമാങ്കിനു് സമ്മാനത്തുകയായ അയ്മ്പതിനായിരം US ഡോളർ കമ്മീഷനും എന്ന രീതിയിൽ പങ്കുവച്ചാൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നമൊന്നും “ഏഷ്യൻ റ്റു ഏഷ്യൻ നൊബേൽ പീസ് പ്രൈസ്” ആയ “റമോൻ മഗ്സെസെയ്” അവാർഡിനു് ഇപ്പോഴില്ല.
September 05 2022 12:21
തിരുവനന്തപുരം – കാസർഗോഡ് റൂട്ടിൽ ഓപ്പറേറ്റ് ചെയ്യുന്ന ഒരു ഛോട്ടാ സ്റ്റെയ്റ്റ് പദ്ധതി എന്ന നിലയിലേക്കു് എന്തുകൊണ്ടു് പിണൂവിയൻ സിൽവർലൈൻ പദ്ധതിക്കു് ഒതുങ്ങിക്കൂടേണ്ടിവരുന്നു എന്നെനിക്കു് മനസ്സിലാകുന്നില്ല. മംഗലാപുരം, ഡൽഹി തുടങ്ങിയ സിറ്റികളിലേക്കു് നീട്ടി ഒരു ഇൻറ്റർസ്റ്റേറ്റ് പദ്ധതിയായും, മോസ്കോ, ബെയ്ജിങ്, പ്യോങ്യാങ് ഇത്യാദി ഇടങ്ങളിലേക്കു് നീട്ടി ഒരു ഇന്റർനാഷണൽ പദ്ധതിയായും, മയോ ക്ലിനിക്ക് സ്ഥിതി ചെയ്യുന്ന മിനെസോട്ട, കാസ്ട്രോയുടെ വിപ്ലവ ക്യൂബയിലെ ഹവാന മുതലായ സ്ഥലങ്ങളിലേക്കു് നീട്ടി ഒരു ഇന്റർകോണ്ടിനെന്റൽ പദ്ധതിയായുമെല്ലാം വികസിപ്പിക്കാൻ മതിയായ പൊട്ടൻഷ്യലുള്ള ഒരു പദ്ധതിയാണു് സിൽവർലൈൻ എന്നു് കെ-റെയിൽ വിദഗ്ദ്ധർ തയ്യാറാക്കിയ ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട് വായിച്ചിട്ടുള്ള ആർക്കെങ്കിലും അംഗീകരിക്കാതിരിക്കാൻ കഴിയുമെന്നു് തോന്നുന്നില്ല.
പദ്ധതി എത്ര വിപുലമാകുന്നോ, അത്ര കൂടുതലായിരിക്കും നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ രാഷ്ട്രീയ പ്രമുഖരുടെയും അവരുടെ ശിങ്കിടികളുടെയും പോക്കറ്റുകളിലേക്കു് എത്തിച്ചേരാൻ സാദ്ധ്യതയുള്ള കമ്മീഷൻ തുക എന്നതിനാൽ, സിൽവർലൈനിന്റെ നീളം പരമാവധി കുറഞ്ഞിരിക്കേണ്ടതു്, കേരളത്തിന്റെ നവോത്ഥാനം, കേരളത്തിന്റെ വികസനം, “BPL” ഉത്പന്ന ഉടമകൾക്കുള്ള കിറ്റുവിതരണം മുതലായ, സഖാവു് പിണറായി നിശ്ചയദാർഢ്യത്തോടെ പിന്തുടരുന്ന പുരോഗമനപ്രസ്ഥാനങ്ങളുടെ മൂട്ടിൽ തുരങ്കം പണിയാൻ ആഗ്രഹിക്കുന്ന സാമ്രാജ്യത്വശക്തികളുടെയും, ആഗോള കുത്തക ഭീമന്മാരുടെയും, വിദേശ കോര്പറേറ്റുകളുടെയുമെല്ലാം വെസ്റ്റഡ് ഇന്ററസ്റ്റ് ആയിരിക്കുന്നതു് സ്വാഭാവികം.
ജനകീയവിപ്ലവത്തിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് ഗവൺമെന്റുകളെ തകിടം മറിക്കാൻ തക്കം പാർത്തിരിക്കുന്ന സാമ്രാജ്യത്വശക്തികളും, മൂലധനദുഷ്പ്രഭുക്കളും തമ്മിലുള്ള അന്തർധാര എക്കാലവും വളരെ സജീവമായിരുന്നിട്ടുണ്ടു്. സിൽവർലൈൻ പദ്ധതി കുഞ്ഞനായിരിക്കുന്നതിന്റെ പിന്നിൽ ആ ദുഷ്ടശക്തികളുടെ കറുത്ത കാരങ്ങളാണെന്ന കാര്യത്തിൽ നിഷ്ക്കുകളേ, രാഷ്ട്രീയ നിച്പ്പച്ചരേ ഇനിയും നിങ്ങൾക്കു് സംശയമോ!?
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വ്യക്തമായി പറയുന്നു: “മദ്ധ്യയുഗത്തിലെ അടിയാളരിൽ നിന്നാണു് ആദ്യകാലത്തെ സ്വതന്ത്ര നഗരവാസികൾ ഉയർന്നുവന്നതു്. ഈ നഗരവാസികളിൽ നിന്നാണു് ഇന്നത്തെ ബൂർഷ്വാവർഗ്ഗം മുളച്ചുപൊന്തിയതു്.”
മദ്ധ്യയുഗത്തിലെ അടിയാളരെപ്പോലെതന്നെ, ഇന്നത്തെ അടിയാളരും സ്വതന്ത്ര നഗരവാസികളായാൽ അവരിൽനിന്നും അനിവാര്യമായും ബൂർഷ്വാവർഗ്ഗം മുളച്ചുപൊന്തും. അടിയാളരുടെ ഉന്നമനത്തെപ്പറ്റിയുള്ള പ്രസംഗങ്ങളിലെ ധൂർത്തു് പ്രവൃത്തികളിൽ ഉണ്ടാകാതിരിക്കാൻ നമ്മൾ കമ്മ്യൂണിസ്റ്റുകൾ ശ്രദ്ധിക്കേണ്ടിവരുന്നതും അതുകൊണ്ടാണു്.
നമ്മുടെ മൊത്തം നേതാക്കളിൽ പൊതുവെയും, സഖാവു് പിണറായി വിജയൻ കാരണഭൂതം, സഖാവു് വി. ശിവൻ കുട്ടി ഡാൻസർ, സഖാവു് ഇ. പി. ജയരാജൻ ബോക്സർ, സഖാവു് എം. വി. ഗോവിന്ദൻ മൈസ്ട്രോ, സഖാവു് എം. വി. ജയരാജൻ ശുംഭൻ (എന്തോരും “എം. വി.” കളാണു് മാക്രിസ്റ്റ് പാർട്ടിയിൽ!), മുതലായ ഡിസ്റ്റിങ്ഗ്വിഷ്ഡ് കമ്മ്യൂണിസ്റ്റ് നേതാക്കളിൽ പ്രത്യേകിച്ചും, ചിന്തിക്കുന്നവരായ മല്ലു മാക്രിസ്റ്റുകൾക്കു് (ചിന്തിക്കുന്നവരായ മല്ലു മാക്രിസ്റ്റുകൾ എന്നതു് ഒരു ഓക്സിമോറോൺ ആണെന്നു് ചില പ്രതിലോമകാരികൾ പ്രചരിപ്പിക്കുന്നുണ്ടു്. പഠിക്കാതെ വിമർശിക്കുന്ന അത്തരക്കാരെ ചുമ്മാ അവഗണിച്ചേക്കുക!) ധാരാളം ദൃഷ്ടാന്തങ്ങളുണ്ടു്.
ബൂർഷ്വാസി ഇല്ലാത്ത ഒരു സമത്വസുന്ദരലോകം സൃഷ്ടിക്കാനായി കഷ്ടപ്പെടുന്ന നമ്മൾ കമ്മ്യൂണിസ്റ്റുകൾക്കു് അടിയാളർ ഒരിക്കലും സ്വതന്ത്ര നഗരവാസികളാകരുതെന്നു് നിർബന്ധമുള്ളതു് അതുവഴി അവർ അന്തിമമായി ബൂർഷ്വാസി ആകാതിരിക്കാൻ വേണ്ടിയാണു്! അതിനെ നമ്മൾ സർവ്വലോക തൊഴിലാളിവർഗ്ഗസ്നേഹം എന്നു് പാടിപ്പുകഴ്ത്തുന്നതും അതേ കാരണത്താലാണു്!!
(സന്ദേശം സിനിമയിൽ പ്രതിക്രിയാവാതകസംബന്ധമായി സംശയനിവൃത്തി വരുത്താൻ ആഗ്രഹിക്കുന്ന ഉത്തമൻ സഖാവിനോടു് സഖാവു് കുമാരപിള്ള ചോദിക്കുന്നതുപോലെ ചോദിച്ചാൽ: ഇപ്പൊ മനസ്സിലായോ?)
September 05 2022 13:18
Summertime

September 06 2022 09:29
വിശുദ്ധ ത്രിത്വങ്ങൾ:
പിതാവു് – പുത്രൻ – പരിശുദ്ധറൂഹ!
വിജയൻ – ഷംസീർ – ഗോവിന്ദറൂഹ!!
September 07 2022 10:15
“രോമശാസ്ത്രാധിഷ്ഠിത മത-സാമ്പത്തിക വികസനം” എന്ന വിഷയത്തിൽ വിജയകരമായി നടത്തിയ സാദ്ധ്യതാപഠനങ്ങളെ ആധാരമാക്കി കാന്തപുരം ഉസ്താദിനു് ഡോക്ടർ ഓഫ് ഫിലോസഫി ഡിഗ്രി നൽകാൻ യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് തീരുമാനിച്ചാൽ, വൈജ്ഞാനിക ലോകത്തിനു് അതു് പകർന്നുനൽകുന്ന ഊർജ്ജം ചില്ലറയായിരിക്കില്ല. അനുകരിക്കാൻ പറ്റിയ ആരാധനാവിഗ്രഹങ്ങൾ കേരളത്തിലെ അക്കാദമികരംഗത്തു് വിരളമായതിനാൽ, പണ്ഡിതരുടെ മേൽനോട്ടത്തിൽ വിദഗ്ദ്ധവിദ്യാഭ്യാസം നേടാൻ കഴിയാതെ ജീവിതം മുരടിപ്പിക്കേണ്ടിവരുന്ന വിദ്യാർത്ഥികൾക്കു്, പ്രെസ്റ്റിജസ് ആയ ഒരു യൂണിവേഴ്സിറ്റി രോമശാസ്ത്രത്തിലൂന്നി ഒരു പൂജാവിഗ്രഹത്തിനു് നൽകുന്ന “PhD” ഡിഗ്രി തീർത്ഥജലതുല്യം നവജീവൻ പ്രദാനം ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട.
(രോമശാസ്ത്രത്തിനു് തമിഴ് നാട്ടിൽ മറ്റൊരു പദമാണു് പ്രചാരത്തിലിരിക്കുന്നതെന്നു് കേൾക്കുന്നു.)
അതുപോലെതന്നെ, “ശ്രീനാരായണഗുരു മദ്യപരിപാലനം” എന്ന അക്കാദമിക ഫാക്കൽറ്റിയെ, ദീർഘകാലസേവനത്തിലൂടെ അഭൂതപൂർവ്വമായ മാനങ്ങളിലേക്കു് പിടിച്ചുയർത്തി, ഉന്നതവിദ്യാഭ്യാസ മേഖലയെത്തന്നെ പരിപോഷിപ്പിച്ച മഹാമനീഷി എന്ന നിലയിൽ വെള്ളാപ്പള്ളി നടേശനും ഒരു ഡോക്ടർ ഓഫ് ഫിലോസഫി നൽകി ബഹുമാനിച്ചാൽ, അതു് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വൈജ്ഞാനികമികവിന്റെ മകുടോദാഹരണമായി എക്കാലവും പാടിപ്പുകഴ്ത്തപ്പെടുമെന്ന കാര്യത്തിലും തർക്കം വേണ്ട.
P. S.
ഒരു വിമാനത്താവളത്തിനു് വില പറയാനോ, ഒരു എലിക്കോപ്തർ വാങ്ങി അടുക്കളപ്പുറത്തു് പാർക്ക് ചെയ്യാനോ ഡോക്ടറേറ്റ് ഉണ്ടായിരിക്കണമെന്നു് ഭരണഘടന നിഷ്കർഷിക്കുന്നില്ല. സർവ്വകലാശാലകളുടെ പ്രവേശനകവാടത്തിൽ “ചക്രമേവ ജയതേ!” എന്നു് കൃഷ്ണശിലയിൽ വടിവൊടു് കൊത്തിവയ്ക്കാൻ പാടില്ല എന്നും കേട്ടിട്ടില്ല.
പക്ഷേ, ജിമിക്കി കമ്മലിനെപ്പറ്റി നാലാൾക്കു് മുന്നിൽ നിന്നുകൊണ്ടു് ആധികാരികമായി രണ്ടു് വാക്കു് പ്രസംഗിച്ചു് ബോധവത്കരിക്കാനോ, തന്നിലേക്കു് ചുരുണ്ടുകൂടുന്ന സെൽഫിയുടെ പ്രത്യയശാസ്ത്രം എന്ന അക്കാദമിക വിഷയത്തിൽ ഒരു സ്റ്റഡിക്ലാസ്സെടുക്കാനോ ഒത്തൊരു ഡോക്ടറേറ്റ് ബിരുദമുണ്ടെങ്കിൽ നല്ല ഗുമ്മുണ്ടായിരിക്കുമെന്നുമാത്രം.
September 07 2022 12:27
കാലു് നിലത്തുതൊടാൻ കഴിയാത്തവിധം സഖാവു് ഇ. പി. ജയരാജനെ സ്ഥിരം എയറിൽ നിർത്തുന്ന “കൈരളീയ” ജനകോടികൾ ഒരുകാര്യം വിസ്മരിക്കുന്നു: സഖാവു് ചിറ്റപ്പൻ ഒരു ബോക്സറാണു്. രണ്ടു് കാലുകളും നിലത്തുറപ്പിച്ചു് നിൽക്കാൻ കഴിയാതെവന്ന സാഹചര്യങ്ങളിൽ ഗുസ്തി പിടിക്കാൻ ബോക്സിങ് ലെജെൻഡ് മമ്മാലിക്കുപോലും കഴിഞ്ഞിട്ടില്ല.
വടക്കൻ വീരഗാഥയിലെ ചന്തുച്ചേകോരെപ്പോലെ പറന്നുവെട്ടാനും, ചാടിയിടിക്കാനും, കിടന്നുമുള്ളാനും, നടന്നുതൂറാനും ചിറ്റപ്പൻ സഖാവിനും നിഷ്പ്രയാസം കഴിയുമെങ്കിലും, ശ്രീമതി ടീച്ചർ മോഡലിൽ സംഭവിക്കുന്ന നൈമിഷികമായ “ഇടി-വെടി-വെട്ടലുകൾ” മാത്രം കൊണ്ടു് ഒരു ഗുസ്തി ചാമ്പ്യൻഷിപ്പിൽ വിജയശ്രീലാളിതനായി “ചെന്നേടം ചെന്നു് ജയിച്ചുവരൽ”, സഖാവു് ചിറ്റപ്പനായാലും, ക്ഷിപ്രസാദ്ധ്യമായ കാര്യമല്ല.
ഇന്റർനാഷണൽ പ്ലാറ്റ്ഫോമുകളിൽ ഇടി-വെടി-ഗുസ്തി സംബന്ധമായി നിലവിലിരിക്കുന്ന പ്രോട്ടൊകോളുകൾ അക്ഷരം പ്രതി പാലിക്കാൻ, കാരണഭൂതവും ഇരട്ടചങ്കനുമായ സഖാവു് പിണറായിയെപ്പോലെതന്നെ, ആരുടെയോ വെടിയുണ്ട എവിടെയോ ചുമക്കുന്നവനും, ആരുടെയോ ചിറ്റപ്പനുമായ സഖാവു് ഇ. പി. ജയരാജനും ബാദ്ധ്യതയുണ്ടെന്ന വസ്തുത ഇത്തരുണത്തിൽ നമ്മൾ വിസ്മരിക്കരുതു്.
അതുകൊണ്ടു്, സഖാവു് ഇ. പി. ജയരാജനെ സ്ഥിരം എയറിൽ നിർത്താതെ ഇടയ്ക്കിടെയെങ്കിലും തറയിൽ കാലുകൾ ഉറപ്പിക്കാൻ കൈരളീയ ജനകോടികൾ ശ്രദ്ധിച്ചില്ലെങ്കിൽ, “ഗുസ്തിക്കുക” എന്ന തന്റെ അവതാരലക്ഷ്യംപോലും നിറവേറ്റാൻ കഴിയാതെ സഖാവു് ചിറ്റപ്പൻ ശിവപാദം പൂകി, നിർവാണം പ്രാപിച്ചു്, നിത്യതയുടെ അനന്തതയിൽ, ഭൗതികവാദാത്മകമായ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് വൈരുദ്ധ്യതയിൽ, എന്നേക്കുമായി ലയിച്ചു് ചേരേണ്ടിവരും.
പ്രപഞ്ചശാസ്ത്രജ്ഞനായ ഒരു ജ്യോതിഷി, മുഖലക്ഷണവിദഗ്ദ്ധനായ ഒരു കൈനോട്ടക്കാരൻ, മഷിനോട്ടക്കാരനായ ഒരു കവടിനിരത്തൻ മുതലായ പദവികളിൽ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റിൽ നിന്നും ഞാൻ ചറപറ കരസ്ഥമാക്കിയിട്ടുള്ളതും എണ്ണമറ്റതുമായ എന്റെ ഡോക്ടറേറ്റുകളുടെ അടിസ്ഥാനത്തിലാണു് ആധികാരികമായ ഈ വിദഗ്ദ്ധോപദേശം ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നതു്. അക്ഷരംപ്രതി കേട്ടനുസരിച്ചാൽ നിങ്ങൾക്കു് കൊള്ളാം.
അനുസരിച്ചില്ലെങ്കിൽ?
ഇല്ലെങ്കിലെന്തു്? നിങ്ങൾക്കും കേരളത്തിലെ സുന്ദരിക്കോതകളും ഊർജ്ജ്വസ്വലരുമായ “കാക്കാച്ചി” പെൺപിള്ളേരുടെ കൂടെക്കൂടി ഓണനൃത്തം ചെയ്തു് അല്ലാഹുവിലും അവന്റെ അഭിനവ ദൂതർകളിലും കുശുമ്പു് ജനിപ്പിക്കാം, അത്രതന്നെ!
September 08 2022 10:35
“സാങ്കേതിക നൈപുണ്യമുള്ള തൊഴിലാളി ആ ധു നി ക മു ത ലാ ളി ത്ത ത്തി ന്റെ ഉത്പാ ദ ന പ്രക്രിയക്കു് അനിവാര്യമായ മുന്നുപാധിയാണു്. അതുകൊണ്ടു് “എല്ലാവർക്കും വിദ്യാഭ്യാസം” മുതലാളിത്തത്തിന്റെ മുദ്രാവാക്യമാണു്.” – വ്യവസായ വാണിജ്യ നിയമ വകുപ്പു് മന്ത്രി പി. രാജീവ് മുൻപൊരിക്കൽ പറഞ്ഞതു്.
“എ ല്ലാ വർ ക്കും പ ട്ടി ണി ക്കിറ്റു്” എ ന്ന താ ണു് ആ ധു നി ക മ്മ്യൂ ണി സ ത്തി ന്റെ മു ദ്രാ വാ ക്യം.
(കൊല)കയർ വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിൽ, പി. രാജീവ് വാമനദേവനു് “കാഴ്ചക്കൊല” സമർപ്പിക്കുന്നതാണു് ചിത്രം.
അല്പം ശുഷ്കിച്ചതാണെങ്കിലും, “കൊലയുടെ” രൂപവും ഭാവവും കണ്ടിട്ടു് പഴയ മലയപ്പുലയൻ മോഡൽ ഞാലിപ്പൂവനാണെന്നു് തോന്നുന്നു.
എല്ലാവർക്കും വിദ്യാഭ്യാസം ആവശ്യമില്ലെങ്കിലും, എല്ലാവർക്കും പട്ടിണിക്കിറ്റു് ആവശ്യമുള്ള ഒരു സമത്വസുന്ദര കമ്മ്യൂണിസ്റ്റ് ലോകത്തിലേക്കു് സെമി ഹൈ സ്പീഡിൽ വിപ്ലവകരമായി കുതിച്ചുകൊണ്ടിരിക്കുന്ന എല്ലാ മലയാളികൾക്കും ഓണാശംസകൾ!
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും.)

September 09 2022 11:26
96 വയസ്സുകാരി എലിസബത്ത് രാജ്ഞിയുടെ അകാലനിര്യാണത്തിൽ ഹൃദയപൂർവ്വം അനുശോചിക്കുന്നു. എന്നിരുന്നാലും രാജകീയമായ ഒരു മരണത്തിലെ ഫ്യൂണറൽ ഒറേഷൻ എന്ന നിലയിൽ രണ്ടു് നല്ലവാക്കു് പറയാതിരുന്നാൽ എന്നിലെ പ്രജയുടെ ആത്മാവിനു് ഒരു സമാധാനം കിട്ടില്ല: The queen is dead, long live the queen! (“The king is dead, long live the king!” എന്നു് മൂലം.)
രാജ്ഞിയായി അവരോധിക്കപ്പെട്ടതു് 1952-ൽ ആയതു് എലിസബത്ത് II-ന്റെ ഭാഗ്യം. ഇൻഡ്യ സ്വതന്ത്രമായ 1947-നു് മുൻപെങ്ങാനുമാണു് രാജ്ഞിയായി അവൾ വാഴിക്കപ്പെട്ടിരുന്നതെങ്കിൽ, ഭാരതത്തിലെ വിലപിടിപ്പുള്ള സ്വർണ്ണ-വജ്ര-മൂക്കുത്തികൾ കൊള്ളയടിച്ചതിന്റെ പേരിൽ നല്ലതിൽ നാലു് പിണുപ്രവാളവാക്കുകൾ ഉപയോഗിച്ചു് ഇതിൽനിന്നെല്ലാം വ്യത്യസ്തവും വിപ്ലവാത്മകവുമായ ഒരു ഞെരിപ്പൻ ചരമപ്രസംഗം ഞാൻ പരസ്യമായി നടത്തിയേനെ! പ്രസംഗിക്കാനും കവിതയെഴുതാനുമല്ലേ ഭാരതീയ പണ്ഡിതർ എന്നെ പഠിപ്പിച്ചുള്ളു! പഠിക്കാത്തതു് പാടാൻ ആർക്കു് കഴിയും?
വെള്ളത്തൊലിയന്മാരായ സായിപ്പന്മാർ ഭാരതീയ ഉപഭൂഖണ്ഡത്തെ മൊത്തമായും ചില്ലറയായും കൊള്ളയടിച്ചു് കള്ളക്കടത്തു് നടത്തി സ്വന്തം നാടുകളിലെ റോഡുകളും പാലങ്ങളും യൂണിവേഴ്സിറ്റികളുമെല്ലാം നന്നാക്കിയതിന്റെ മുഴുവൻ ഉത്തരവാദിത്വവും എലിസബത്ത് II എന്ന “പാവം” രാജ്ഞിയുടെ തലയിലേക്കു് ചാർത്തിക്കൊടുക്കുന്നതു് പൊളിറ്റിക്കലി കറക്റ്റാണെന്ന ധാരണ എനിക്കില്ല. പോർട്ടുഗീസുകാരും ഡച്ചുകാരുമെല്ലാം ടിപ്പു സുല്ത്താൻ എന്ന “ഭാരതീയൻ” തവിടുകൊടുത്തു് വാങ്ങിയ വെള്ളത്തൊലിയന്മാരായിരുന്നു എന്നാണോ പുരാവസ്തുക്കളായ ചെമ്പോല വിദഗ്ദ്ധരേ, നിങ്ങൾ “ശാസ്ത്രീയം” എന്ന തലേക്കെട്ടുള്ള വ്യാജവ്യാഖ്യാനങ്ങളിലൂടെ മനുഷ്യരെ പറഞ്ഞു് മനസ്സിലാക്കാൻ ശ്രമിക്കുന്നതു്?
ഇനി, ഒറിജിനൽ ഭാരതീയ മോഡുസ് ഓപ്പറാൻഡിയിൽ ആദ്ധ്യാത്മികമായി ചിന്തിച്ചാൽ നമ്മുടെ മുന്നിൽ മറ്റൊരു ദൃശ്യം വെളിപ്പെടും:
“കോപത്തിന്റെ വടിയിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും കർത്താവേ എന്നെ നീ രക്ഷിച്ചുകൊള്ളേണമേ” എന്നു് എലിസബത്ത് രാജ്ഞി മുട്ടിപ്പായി പ്രാർത്ഥിച്ചുകാണില്ല. ആ ദൈവകോപം കൊണ്ടാവും നാട്ടുനടപ്പനുസരിച്ചു് നാലാഴ്ച നരകിച്ചുകിടന്നശേഷം നാടുനീങ്ങാൻ രാജ്ഞിക്കു് കഴിയാതെ പോയതു്. പ്രാർത്ഥനയിലൂടെ നേടിയെടുക്കേണ്ടുന്ന ദൈവാനുഗ്രഹം, പിണറായി വിജയൻ ജനങ്ങളുടെ പേരിൽ കടം വാങ്ങി ജനങ്ങൾക്കു് ഫ്രീ ആയി നൽകുന്ന ഓണക്കിറ്റുപോലെ ഇനാമായി പ്രാർത്ഥിക്കാത്തവർക്കു് നല്കാൻ മാത്രം വിശാലഹൃദയനല്ല ദൈവം. ഭരിച്ചു് സുഖിക്കുന്നതിനിടയിൽ അക്കാര്യം രാജ്ഞി ഓർത്തില്ല. മലയാളികൾ അതിനു് സ്വയംകൃതാനർത്ഥം എന്നു് പറയും.
Demystify all the holy shit! This is the only way you can effectively free yourself.
September 09 2022 11:49
“ദേശാഭിമാനി ഒന്നാമത്തെ പത്രമാകും.” – മാക്രിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയൻ
“അമേരിക്കയിൽ ഒരുത്തൻ 68 ചൂടൻ പട്ടികളെ തിന്നു” എന്ന വാർത്ത ഉളുപ്പില്ലാതെ കൊടുക്കാൻ മടിയ്ക്കാത്ത ദേശാഭിമാനിയ്ക്കല്ലാതെ മറ്റേതു് പത്രത്തിനാണു് ക്യാപ്പിറ്റലിസ്റ്റ് അമേരിക്കയിലെ മയോക്ലിനിക്കിനെ കടത്തിവെട്ടുന്ന തരം അത്യന്താധുനിക ചികിത്സാസംവിധാനങ്ങൾ നിലവിലിരിക്കുന്നതും, കാരണഭൂതം പിണറായി ഇരട്ടച്ചങ്കിനൊത്ത കൃത്യനിഷ്ഠയോടെ, മാതൃകാപരമായി ആഭ്യന്തരവകുപ്പു് കൈകാര്യം ചെയ്യുന്ന “നംബർ വൺ” കേരളത്തിൽ ഒന്നാമതാകാനുള്ള യോഗ്യത?
ഈ നിലയിൽ പിണറായി ഭരണം തുടർന്നാൽ, അധികം താമസിയാതെ, “കേരളത്തിൽ മനുഷ്യർ പേപ്പട്ടികളെ തിന്നുന്നു” എന്നൊരു വാർത്ത “ബ്രേക്കിങ് ന്യൂസ്” ആയി നല്കി ദേശാഭിമാനിക്കു് വായനക്കാരെ – അങ്ങനെ ആരെങ്കിലുണ്ടെങ്കിൽ! – അഭിമാനപൂരിതരാക്കാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.
മാക്കാൻ മൂത്താൽ മരക്കാവി; മാക്രി മൂത്താൽ മരമാക്രി; അതിലും മൂത്താൽ പിണറായി!!
September 09 2022 13:28
“എല്ലാവരും വലിയ വാഹനത്തിൽ പോകണ്ട. സഞ്ചരിക്കുന്ന ദൂരം അനുസരിച്ചു് മാത്രം വാഹനം.” – ധനമന്ത്രി കെ. എൻ. ബാലഗോപാൽ.
അട്ടപ്പാടിയിലെ മധുക്കൾക്കും, കേരളത്തിലെ മറ്റിനം ജനങ്ങൾക്കും സ്വന്തം പോക്കറ്റിൽ നിന്നും വണ്ടി-വാഹനങ്ങൾ വാങ്ങിക്കൊടുക്കുന്ന ഒരു മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് “മഹാനുഭാവുലു എന്തരോ മന്ത്രി” എന്ന നിലയിൽ, അങ്ങനെ ജനങ്ങളോടു് ആജ്ഞാപിക്കാനുള്ള എല്ലാവിധ ഫ്യൂഡൽ ബൂർഷ്വാസി മോഡൽ അധികാരവും, അവകാശവും – അട്ടപ്പാടിയിലെ മധുക്കളുടെ പിന്തുണപോലും – മന്ത്രി കെ. എൻ. ബാലഗോപാൽ സഖാവിനുണ്ടു്.
പ്രത്യയശാസ്ത്രപരമായ വിടുവായത്തങ്ങളിലൂടെ ദാനക്കിറ്റുഭോജികളായി രൂപാന്തരീകരിക്കപ്പെട്ട ഒരു ജനതയുടെ ചെലവിൽ, വാടകയ്ക്കെടുത്ത ഹെലിക്കോപ്റ്ററിൽ കക്കൂസുകളിൽ നിന്നും കക്കൂസുകളിലേയ്ക്കു് അത്യന്താസന്ന പ്രത്യയശാസ്ത്രവളികൾ വിടാനായി പറക്കുന്നവർക്കും, “KIA” കാർണിവലിൽ “51” വാഹനങ്ങളുടെയും, സിനിമാതാരമായ സില്ക്ക് സ്മിതയുടെ സൗന്ദര്യരഹസ്യമായ ലക്സ് സോപ്പിൽ നിന്നും വ്യത്യസ്തമായി, ബാർ സോപ്പ് മോഡലിൽ, കേവലം “501” അംഗരക്ഷകരുടെയും അകമ്പടിയോടെ, അത്യാസന്നനിലയിലെത്തിയ രോഗികളുമായി ആശുപത്രിയിലേക്കു് പായുന്ന ആംബ്യുലൻസുകളെ വരെ, പിൻവാതിൽ നിയമനം വഴി പൊലീസേമാന്മാരായി അവരോധിക്കപ്പെട്ട മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് റൗഡികളാൽ തടഞ്ഞുനിർത്തി സുഗമമായി രാജകീയയാത്ര ചെയ്യാൻ സാമൂഹികമായ അനുവാദമുള്ളവർക്കും നേരെ ഒരു കണ്ണു് ചെറുതായൊന്നു് അടയ്ക്കാനുള്ള കരുണ ധനമന്ത്രി കാണിക്കണമെന്നു് വിനീതമായ ഒരപേക്ഷയുണ്ടു്.
അപ്രമാദ-നായ മുഖ്യമന്ത്രിക്കെതിരെ, “lèse majesté” എന്ന അക്ഷന്തവ്യമായ കുറ്റകൃത്യം ചെയ്തു് മുഖ്യമന്ത്രിയുടെ രാജകോപത്തിനു് പാത്രമായി, ധനമന്ത്രി സഖാവു് തന്റെ കഞ്ഞിയിൽത്തന്നെ മണ്ണുവാരിയിട്ടാൽ മന്ത്രിയാരാധകരും ഗതികിട്ടാപ്രേതങ്ങളുമായ ഞങ്ങൾ മാക്രിസ്റ്റ് മൊണ്ണകൾ എന്തുകൊണ്ടു് ഉപജീവിക്കും എന്നു് ധനമന്ത്രിത്തമ്പ്രാ-നായ അങ്ങു് ആലോചിച്ചിട്ടുണ്ടോ തമ്പ്രാ?
ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ പാടെടീ വയൽകൊയ്യും കമ്മ്യൂണിസ്റ്റ് പൈങ്കിളിയേ!
September 11 2022 10:02
“ഭാരത് ഛോഡോ” എന്നു് തെറ്റിദ്ധരിക്കപ്പെടാൻ സാദ്ധ്യതയുള്ള “ഭാരത് ജോഡോ”, നടപ്പുയജ്ഞത്തിന്റെ മുദ്രാവാക്യമായി തെരഞ്ഞെടുക്കാൻ ശ്രീ രാഹുൽ ഗാന്ധിജി തീരുമാനിച്ചതു് ഒട്ടും ശരിയായില്ല എന്നാണെന്റെ പക്ഷം. എല്ലാ ഭാരതീയരും സഖാവു് എം. വി. ജയരാജനെപ്പോലെ ഭാഷാജ്ഞാനപരമായ പ്രകാശം പരത്താൻ കഴിവുള്ളവരല്ലെന്ന കാര്യം ഉപദേഷ്ടാക്കൾക്കെങ്കിലും രാഹുൽജിയെ ഓർമ്മിപ്പിക്കാമായിരുന്നു.
September 11 2022 10:18
ചക്കപ്പുഴുക്കിൽ കോഴിക്കറിയുടെ ചാറു് കൂടിപ്പോയതിന്റെ പേരിൽ തിരുഭക്ഷണസമയത്തു് അടുക്കളലഹളയുണ്ടാക്കുന്ന “കുരുദ്രോഹികൾ” ചക്കപ്പുഴുക്കും ചാറും പാത്രത്തോടൊപ്പം മുറ്റത്തേക്കെറിയാതിരിക്കാനായി നാട്ടിൻപുറങ്ങളിലെ അമ്മമാർ, “മോനു് ചാറു് വേണ്ടെങ്കിൽ അമ്മേടെ ചക്കേലേയ്ക്കൊഴിച്ചോ” എന്നു് പറഞ്ഞു് മെരുക്കിയെടുക്കാറുണ്ടു്.
വേണ്ടാത്ത ആഹാരം എവിടേയ്ക്കാണു് ഒഴിക്കേണ്ടതെന്നതിനെപ്പറ്റി നാട്ടിൻപുറങ്ങളിൽ ഇങ്ങനെയൊരു “വെയ്സ്റ്റ് ഡിസ്പോസൽ ആക്ട്” നിലവിലുണ്ടെന്നു് അറിയാമായിരുന്നെങ്കിൽ, തിരുവനന്തപുരം നഗരസഭ ചാല സർക്കിളിലെ ശുചീകരണ തൊഴിലാളികൾക്കു് അവരുടെ ഭക്ഷണം ചവറ്റുകൊട്ടയിലേയ്ക്കു് എറിയേണ്ടി വരുമായിരുന്നില്ല.
“Scientia potentia est.”
September 11 2022 13:05
ഒരു അമ്പലം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസം ഇല്ലാതാകുമെന്നു് സി. കേശവൻ പ്രസംഗിച്ചിട്ടുള്ളതായി കേട്ടിട്ടുണ്ടു്.
പക്ഷേ, നശിക്കേണ്ടതു്, മനുഷ്യവർഗ്ഗത്തിന്റെ ഭാവനാശേഷിയുടെയും, ക്രിയാത്മകതയുടെയുമെല്ലാം മാനിഫെസ്റ്റേഷനുകളായി തലയുയർത്തി നില്ക്കുന്ന പുരാതന ക്ഷേത്രങ്ങളോ, പുരാതന പള്ളികളോ, വിവിധ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന മനുഷ്യരുടെ ശാസ്ത്ര-സാങ്കേതിക വൈദഗ്ദ്ധ്യത്തിന്റെ മകുടോദാഹരണങ്ങളായ ടാജ് മഹൽ പോലുള്ള സ്മാരകമന്ദിരങ്ങളോ, ചൈനയിലെ വന്മതിൽ പോലുള്ള മഹത്സൃഷ്ടികളോ അല്ല, അവയിലെല്ലാം മനുഷ്യജന്മങ്ങളുടെ വിധി നിർണ്ണയിക്കാൻ ശേഷിയുള്ള ഏതൊക്കെയോ അമാനുഷിക ദൈവതങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്നു്, അർത്ഥശൂന്യമായ അസ്പഷ്ടജല്പനങ്ങളിലൂടെ അജ്ഞരായ സാധുക്കളെ വിശ്വസിപ്പിച്ചു് ഭയപ്പെടുത്തി പണം പിടുങ്ങി സുഖജീവിതം നയിക്കുന്ന, മനഃസാക്ഷി എന്നൊരു സംഭവം തികച്ചും അന്യമായ നികൃഷ്ടജന്മങ്ങളാണു്.
കത്തിച്ചു് നശിപ്പിക്കേണ്ടതു്, സാമൂഹിക പരിഷ്കർത്താക്കളായി ചമയുന്ന അത്തരം നികൃഷ്ടജന്മങ്ങൾക്കു് പ്രാസഭംഗിയോടെ വിവരക്കേടു് ഛർദ്ദിച്ചു്, സദസ്സിൽ സന്നിഹിതരായിരിക്കുന്ന വിഡ്ഢിക്കൂട്ടത്തെ ബൗദ്ധികമായി വ്യഭിചരിക്കാൻ പര്യാപ്തമായവിധം വർണ്ണശബളമായി അലങ്കരിച്ചു് കെട്ടിയുയർത്തപ്പെടുന്ന പ്രസംഗവേദികളാണു്.
“ബൗദ്ധികം” എന്ന ലേബലിലെ വിടുവായത്തം കൊണ്ടുള്ള മാർക്സിയൻ സാമൂഹികവ്യഭിചാരത്തിന്റെ ഒരു കന്റംപററി ഉദാഹരണം:
>>>ഒരു ആശയം മനുഷ്യന്റെ മസ്തിഷ്കത്തിലേക്കു് പ്രവേശിച്ചാൽ, ആ പ്രവേശിച്ച ആശയത്തിനു് കൂട്ടായ്മ ലഭിച്ചാൽ, ആ ലഭിച്ച ആശയം കേവലമായ ആശയമല്ല, അതൊരു ഭൗതികശക്തിയാകുമെന്നുള്ള ശരിയായ ശാസ്ത്രമുണ്ടല്ലോ, അതാണു് ഞങ്ങൾ പയറ്റുന്നതു്!”<<<
ഈ ലോകത്തിൽ അത്ഭുതങ്ങളില്ല. ഏതെങ്കിലുമൊരു കാര്യം എനിക്കു് അറിയില്ല എന്നതിനു്, അതറിയാനുള്ള കഴിവും യോഗ്യതയും എനിക്കില്ല എന്നല്ലാതെ, എനിക്കറിയാത്തതെല്ലാം അത്ഭുതങ്ങളാണെന്നോ അമാനുഷികമാണെന്നോ ഒരുവിധത്തിലും അർത്ഥമില്ല. ഞാനോ നീയോ എന്ന വ്യത്യാസം അക്കാര്യത്തിലില്ല. ഈ ലോകത്തിലെ പ്രതിഭാസങ്ങൾ ഒന്നും അത്ഭുതങ്ങളല്ലാത്തതുപോലെതന്നെ, ഈ ലോകത്തിൽ ആർക്കും ഒന്നും ഫ്രീ ആയി ലഭിക്കുന്നുമില്ല.
സ്വയം അദ്ധ്വാനിച്ചോ, അദ്ധ്വാനിക്കുന്നവരെ ചൂഷണം ചെയ്തോ ജീവിക്കുന്നവയാണു് എല്ലാ ജീവിവർഗ്ഗവും. ആദ്യത്തേതിനു് ആരോഗ്യം വേണം, രണ്ടാമത്തേതിനു് കാണ്ടാമൃഗത്തെ തോല്പിക്കാൻ പോന്ന തൊലിക്കട്ടി വേണം. മുകളിൽ ആകാശത്തിലെ പറവകളെന്നോ, താഴെ ഭൂമിയിലെ ഇഴജന്തുക്കളെന്നോ, “ഭൂമിക്കു് കീഴിലെ” നീന്തൽ ജീവികളെന്നോ ഉള്ള വ്യത്യാസം അക്കാര്യത്തിനില്ല.
September 12 2022 12:34
“ഷംസീറിനു് പ്രായത്തിൽ കവിഞ്ഞ പക്വത; എനക്കു് പ്രായത്തിൽ കുറഞ്ഞ പക്വത.” – ഇരട്ടച്ചങ്കനും, കാരണഭൂതത്താനും, കേരളത്തിന്റെ മുഖ്യമന്ത്രിയും, പിണറായിക്കിണറ്റിലെ ചൊറിയൻ മാക്രിയുമായ തൊഴിലാളിനേതാവു് സഖാവു് മാക്രിസ്റ്റ് വിജയൻ.
September 13 2022 10:30
“അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി
അറപ്പുര വാതിലിൽ ഞാൻ കാത്തിരുന്നു
മണവാളൻ എത്തും നേരം കുടുമയിൽ ചൂടാനൊരു
കുടമുല്ല മലർമാല കോർത്തിരുന്നു
മുടി മേലെ കെട്ടിവെച്ചു തുളുനാടൻ പട്ടുടുത്തു
മുക്കുറ്റി ചാന്തും തൊട്ടു ഞാനിരുന്നൂ…”
കിറ്റങ്കം ജയിച്ച പ്രജാപതി തെയ്തോം തെയ്യത്തോം തെയ്തോം തെയ്യത്തോം പാടുന്ന പരിവാരങ്ങളുടെ അകമ്പടിയോടെ ഫിൻലൻഡിലേയ്ക്കു് എഴുന്നള്ളുന്നു എന്നു് കേട്ടതുമുതൽ ഫിനിഷ് പ്രൈം മിനിസ്റ്റർ സന്ന മറീൻ സദാസമയവും ഈയൊരൊറ്റ പാട്ടാണത്രെ പാടുന്നതു്! തീറ്റയുമില്ല, കുടിയുമില്ല!
പ്രജാപതിയെ ഫിൻലൻഡിലേയ്ക്കു് കേരളരീതിയിൽ വരവേൽക്കാനായി കന്യകമാരായ കുറെ ഫിൻസിനെ പിണുവാതിര കളി പഠിക്കാനും സന്ന മറീൻ ശട്ടം കെട്ടിയിട്ടുണ്ടത്രെ!
പ്രജാപതിയുടെ അശ്വമേധം ഗ്രെയ്റ്റ് ബ്രിട്ടനിലൂടെയും കടന്നുപോകാനിടയുണ്ടെന്നു് കേട്ടതിനാൽ, പ്രജകളുടെ തീറ്റക്കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയുള്ളവനെന്നു് പ്രശസ്തി നേടിയ കിറ്റുരാജനുവേണ്ടി പ്രൈം മിനിസ്റ്റർ എലിസബത്ത് ട്രസ്സ് ഈ പാട്ടാണത്രെ പാടുന്നതു്: “ഒരുമുറിത്തേങ്ങ ചിരകാതെ വെയ്ക്കാം ഞാന് ഒടുവില് നീയെത്തുമ്പോള് പൂളിത്തരാൻ.” സില്മാഗാനങ്ങളുടെ നാടാണു് കേരളമെന്ന കാര്യം ലോകപ്രസിദ്ധമാണു്.
നോർവേയിലും തിരുമുഖം കാണിയ്ക്കുമെന്നു് പ്രജാപതി ഭീഷണിപ്പെടുത്തിയിട്ടുള്ളതിനാൽ, നോർവെജ്യൻ പ്രൈം മിനിസ്റ്റർ യോനാസ് ഗാർ സ്റ്റോറ കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചരിത്രം പഠിക്കാൻ ഇന്റെൻസീവായി റ്റ്യൂഷൻ എടുക്കുന്നുണ്ടെന്നും കേൾക്കുന്നു.
പ്രജാപതിയുടെ സ്റ്റഡി ടൂറിൽ പങ്കെടുക്കുന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സഖാവു് യോനാസ് ഗാർ സ്റ്റോറയോടു് എകെജിയുടെ ഒളിജീവിതത്തിന്റെ വിശദശാംശങ്ങളെപ്പറ്റി വല്ലതും ചോദിക്കുകയും, “എനക്കറിയില്ല” എന്നു് കേരള മോഡലിൽ മറുപടി പറഞ്ഞു് തടി കയ്ചിലാക്കേണ്ടി വരികയും ചെയ്താൽ, നോർവേയ്ക്കല്ലേ അതിന്റെ നാണക്കേടു്! നോർവേ UN-നോടു് എന്തു് സമാധാനം പറയും?
September 13 2022 12:00
ഉണ്ണി മുകുന്ദന്റേതായി ഫെയ്സ്ബുക്ക് സജസ്റ്റ് ചെയ്ത ഒരു ആപ്തവാക്യം: “It’s not the size of the (mad) dog that matters in a fight. It’s the size of the fight (the venom) in the (mad) dog that matters.”
ഉണ്ണി മുകുന്ദൻ ഒരു നല്ല സില്മാനടനാണെന്നു് കേട്ടിട്ടുണ്ടെങ്കിലും, അദ്ദേഹം അതോടൊപ്പം ഒരു നല്ല ഫിലോസഫറുമാണെന്നു് ഇതുവരെ കേട്ടിരുന്നില്ല, ആരും പറഞ്ഞിരുന്നില്ല.
എപ്പടിയും, റൊമ്പ സന്തോഷമാറിക്കാക്ക, മമ്മൂക്കാക്ക!!
September 13 2022 13:34
നാലാം ക്ലാസ്സും സിന്താവായും തടിമിടുക്കും മാത്രം കൈമുതലായുള്ള “മാക്രിസ്റ്റ് രോമങ്ങളെ”, വിദ്യാഭ്യാസം പോലെ സുപ്രധാനമായ സാമൂഹിക വിഷയങ്ങളുടെ ഗഹനമായ പഠനങ്ങൾക്കായി വിദേശങ്ങളിലേയ്ക്കയയ്ക്കാൻ ഉളുപ്പില്ലാത്ത ഒരേയൊരു സമൂഹമേ ഈ ലോകത്തിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ളു: സാക്ഷരരെന്നും, പ്രബുദ്ധരെന്നും, നംബർ വണ്ണെന്നും, സർവ്വജ്ഞാനികളെന്നും, മാർക്സ് ദൈവത്തിനു് മാത്രമറിയാവുന്ന മറ്റെന്തൊക്കെയോ “ജ്ഞാനദീനബാധിതരെന്നും” അഭിമാനത്തോടെ ഘോഷിക്കുന്ന കംപ്ലീറ്റ് ഊളകളുടെ ആവാസകേന്ദ്രമായ കേരളം!
September 13 2022 14:23
“എസ്. എൻ. സി. ലാവലിൻ കേസ് ഇന്നു് പരിഗണിക്കില്ല!” – വാർത്ത
ബൈബിൾ ദൈവമായ യഹോവ മനുഷ്യായുസ്സു് 120 വർഷമായി ചുരുക്കി ഓർഡിനൻസ് ഇറക്കിയിട്ടുള്ളതിനാൽ, 1945-ൽ ജനിച്ചവനും, ഇപ്പോൾ 77 വയസ്സുകാരനുമായ പിണറായി വിജയൻ A. D. 2065-നു് അപ്പുറത്തേക്കു് ജീവിക്കാനുള്ള സാദ്ധ്യത വളരെ വിരളമായതിനാൽ, എസ്. എൻ. സി. ലാവ്ലിൻ കേസ് A. D. 2065-നു് അപ്പുറമുള്ള ഏതെങ്കിലുമൊരു തീയതിയിലേക്കു് നീട്ടിവയ്ക്കാൻ ബന്ധപ്പെട്ടവർക്കു് നല്കേണ്ട കൈമടങ്ങു് എത്രയാന്ന്വച്ചാൽ, അതു് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നോ, പ്രളയഫണ്ടിൽനിന്നോ, ബക്കറ്റ് പിരിവിൽനിന്നോ മറ്റോ കയ്യോടെ കൊടുത്തു് കാര്യം സബൂറാക്കി, ഒറ്റയടിക്കു് നീട്ടിവയ്പ്പിച്ചാൽ, സാധാരണ ജനത്തിനു്, മാർക്സിയൻ നല്ല നാളേയ്ക്കുവേണ്ടിയോ, ദൈവപുത്രന്റെ രണ്ടാമത്തെ വരവിനുവേണ്ടിയോ ഒക്കെപ്പോലെ, കണ്ണിൽ മണ്ണെണ്ണയൊഴിച്ചു്, നിത്യാനന്ദത്തോടെ സിന്താവാ വിളിച്ചും, തമ്പേർ കൊട്ടിയും അനന്തമായി കാത്തിരിക്കാതെ, അവരവരുടെ കൃഷിയിടങ്ങളിൽ വാഴ, കപ്പ, കാച്ചിൽ, മാറാൻ ചേമ്പു്, കൂർക്ക, ഗൂർക്ക ഇത്യാദി വസ്തുക്കൾ കൃഷി ചെയ്യാൻ കഴിയുമായിരുന്നു.
ഇതിപ്പോൾ, പേപ്പട്ടിയൊഴികെ മറ്റെന്തെങ്കിലുമൊന്നു് അന്തസ്സായി കടിയ്ക്കണമെന്നുണ്ടെങ്കിൽ പ്രബുദ്ധരല്ലാത്ത തമിഴരെ ആശ്രയിക്കേണ്ട ഗതികേടല്ലേ നംബർ വൺ കേരളീയർക്കു് നേരിടേണ്ടിവരുന്നതു്!?
September 14 2022 11:17
കേരളത്തിൽനിന്നു് പശ്ചിമയൂറോപ്പിലും അമേരിക്കയിലും കാനഡയിലും എല്ലാമെത്തിച്ചേർന്നു് അനേകവർഷങ്ങൾ അവിടങ്ങളിൽ ജോലി ചെയ്തു് ജീവിച്ചാലും, മുടക്കമില്ലാതെ “ഇങ്കിലാ സിന്താവാകൾ” എയർ ചെയ്തു് ലോകജനതയെ മാക്രിസ്റ്റിക്ക്-കമ്മ്യൂണിസ്റ്റിക്ക്-പിണറായിസ്റ്റിക്കായി നിരന്തരം ബോധവത്കരിച്ചുകൊണ്ടിരുന്നില്ലെങ്കിൽ യാതൊരുവിധ സ്വസ്ഥതയും കിട്ടാത്തവരാണു് മല്ലുമാക്രിസ്റ്റുകൾ എന്ന കേവലമായ യാഥാർത്ഥ്യത്തിന്റെ വെളിച്ചത്തിൽ, നീട്ടിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ ഉടുതുണി പറിച്ചെറിഞ്ഞു് അന്തം വിട്ടു് ഓടാനായി മാത്രം കോളെജിൽ പോയ ഒരു പിണു ഏതാനും ദിവസങ്ങൾ തന്റെ “കുണ്ടന്മാരോടൊപ്പം” രണ്ടോ മൂന്നോ യൂറോപ്യൻ രാജ്യങ്ങളിൽ ഓട്ടപ്രദക്ഷിണം നടത്തിയാൽ, അതുവഴി കേരളത്തിലെ വിദ്യാഭ്യാസമേഖലയെയും, വിദ്യാഭ്യാസസമ്പ്രദായങ്ങളേയും സമഗ്രവും സമൂലവുമായി പരിവർത്തിപ്പിക്കാൻ പര്യാപ്തമായ ജ്ഞാനവും നൈപുണ്യവും കൈവരിക്കാൻ കഴിയുമെന്നു് ആത്മാർത്ഥമായി വിശ്വസിക്കാൻ കഴിയാത്തവർ പ്രത്യയശാസ്ത്രജ്ഞരായ ഗോവിന്ദൻ മാഷുമാരുടെ പാർട്ടി സ്റ്റഡിക്ലാസ്സുകളിൽ പതിവായി പങ്കെടുക്കാത്തവരായിരിക്കണം.
“ആകഡെമിക്സ്” ആയ കാന്തപുരം അബൂബക്കർ എന്ന മുടിപ്പള്ളി മുസ്ലിയാർക്കും, മദ്യഗുരുവായ വെള്ളാപ്പള്ളി നടേശനും ഡോക്ടറേറ്റ് കൊടുക്കാൻ പിണു സർക്കാർ കാണിക്കുന്ന ആക്രാന്തത്തിന്റെ പിന്നിലെ ശാസ്ത്രീയമായ വൈജ്ഞാനികത മനസ്സിലാക്കാൻ, താത്വികാചാര്യരുടെ സ്റ്റഡി ക്ലാസ്സുകൾ കട്ട് ചെയ്യുന്ന അത്തരം പ്രതിലോമകാരികൾക്കു് കഴിയാതെ പോകുന്നതും അതുകൊണ്ടുതന്നെ!
September 15 2022 09:57
“കാൽനടയായി പോകുകയായിരുന്ന ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെ തെരുവുനായ കടിച്ചു.” വാർത്ത
നാട്ടിൽ പ്രഭുക്കളെ കണ്ടാലറിയാത്ത റോട്ടിൽ കിടക്കുന്ന പട്ടിപ്പരിഷകൾ!!
പഷ് ക്ലാസ്സ് മൈസ്രേട്ടിനുവരെ തെരുവു് ശുനകർ പുല്ലുവിലയാണു് കല്പിക്കുന്നതെങ്കിൽ, സെക്കൻ ഗ്ലാസ്സ് മൈസ്രേട്ടുമാരുടെ കാര്യം വല്ലാതെ പരുങ്ങലിലാവുമെന്നു് നിഗമിക്കേണ്ടിയിരിക്കുന്നു!
തെരുവുനായ്ക്കളെ ഒന്നടങ്കം ബോധവത്കരിച്ചുകൊണ്ടേ കേരളത്തിലെ പട്ടികടി പ്രശ്നത്തിനു് ശാശ്വതമായ ഒരു പരിഹാരം കാണാനാവൂ. എല്ലാ തെരുവുനായ്ക്കളും നിർബന്ധമായും പാർട്ടിയുടെ സ്റ്റഡിക്ലാസ്സുകളിൽ പതിവായി പങ്കെടുക്കണം എന്നൊരു ഓർഡിനൻസ് ഇറക്കുകയാണു് സർക്കാർ ആദ്യമായി ചെയ്യേണ്ടതു്. സ്റ്റഡിക്ലാസ്സ് കട്ടുചെയ്യുന്ന പട്ടികളിൽനിന്നും വൻതുക പിഴയായി ഈടാക്കുമെന്നു് ഭീഷണിപ്പെടുത്തണം. പ്രതിലോമകാരികളായ പട്ടികൾ അടയ്ക്കുന്ന പിഴകൊണ്ടു് കാലിയായ ഖജനാവു് കുറേശ്ശെ നിറയുന്നു എന്നു് തോന്നുമ്പോൾ അതൂറ്റി മുഖ്യമന്ത്രിയും പരിവാരങ്ങളും മേനക ഗാന്ധിയോടൊപ്പം അൻറ്റാർക്റ്റിക്കിലേക്കു് ഒരു സ്റ്റഡിടൂർ പോയാൽ, പട്ടിസംരക്ഷണസംബന്ധമായുള്ള അവിടത്തെ ഓർഡിനൻസുകളും രീതികളും നേരില്ക്കണ്ടു് വിലയിരുത്താനും, അവ കേരളത്തിലേക്കു് ട്രൂ കോപ്പി-പേസ്റ്റ് ചെയ്തു് നടപ്പിലാക്കാനും കഴിയും. ഓൾ ഇൻഡ്യ തെരുവുനായ ട്രെയ്ഡ് യൂണിയൻ നേതാക്കളിൽ ഏതാനുമെണ്ണത്തെ സ്റ്റഡിടൂർ സംഘത്തിൽ ഉൾപ്പെടുത്തിയാൽ, തെരുവുനായ്ക്കളുടെ ഓർഡിനൻസുകൾ വായിച്ചു് പഠിക്കുന്നതിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള ഭാഷാപരമായ അണ്ടർസ്റ്റാൻഡിങ് പ്രോബ്ലവും പരിഹരിക്കാം.
പണ്ടാരത്തെ പട്ടികടിച്ചു, പണ്ടാരം രണ്ടട്ടഹസിച്ചു എന്നു് കേട്ടിട്ടുണ്ടു്.
ജഡ്ജിയെ പട്ടികടിച്ചാൽ, “ദ ലാവ്ലിൻ കെയ്സ് ഈസ് അഡ്ജേൺഡ്” എന്നാവും ഒരുപക്ഷേ അട്ടഹസിക്കുക. സ്പീക്കറെ പട്ടി കടിച്ചാൽ, “ഓർഡർ ഓർഡർ” എന്നും, പുരോഹിതരെ പട്ടികടിച്ചാൽ, ഡിനോമിനേഷൻ അനുസരിച്ചു്, “അല്ലാഹു അക്ബർ”എന്നും, “ഹാലേലുയ്യ” എന്നും മറ്റുമായിരിക്കണം അട്ടഹസിക്കുന്നതു്.
“From each according to his ability, to each according to his needs.” – Karl Marx
September 15 2022 11:01
“മുഖ്യമന്ത്രി പിണറായിയുടെ നേരെ തെരുവുനായ പാഞ്ഞെത്തി. “സുരക്ഷാജീവികൾ” പട്ടിയെ ആട്ടിയോടിച്ചു.” – വാർത്ത
ആ പട്ടിയുടെ ശുക്രദശ! പിണറായിയെ എങ്ങാനും കടിച്ചിരുന്നെങ്കിൽ സത്തുപോകുന്നതു് ആ പാവം പട്ടിയായിരുന്നേനെ!!
September 15 2022 11:35
ഞാനാണു് ദൈവം; നീയാണു് ശൈത്താൻ!!
ആദ്ധ്യാത്മികതയുടെ ഭാഷയിൽ പറഞ്ഞാൽ: അഹം ബ്രഹ്മാസ്മി; തത്ത്വമസി!!
September 15 2022 12:55
ക്യാപ്പിറ്റലിസം, അമേരിക്ക, മോദി, യോഗി ഇത്യാദി ശത്രുചിത്രങ്ങളെ നിരന്തരം ചൂണ്ടിക്കാണിക്കുകയും, അതോടൊപ്പം ആവിധ പാതകൾ ഒരു ഉളുപ്പുമില്ലാതെ പിന്തുടരുകയും ചെയ്തുകൊണ്ടു് മല്ലു മാക്രിസ്റ്റ് പാർട്ടിക്കു് പാർട്ടിയംഗങ്ങളെ അധികനാൾ വഞ്ചിക്കാൻ കഴിയില്ലെന്നു് നിങ്ങൾക്കു് തോന്നുന്നതു്, ദൈനംദിനജീവിതത്തിൽ കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങളെ യഥാതഥം ഗ്രഹിക്കാനും, ശാസ്ത്രീയമായി വിശകലനം ചെയ്യാനും, യുക്തിഭദ്രമായി മനസ്സിലാക്കാനുമുള്ള മല്ലു മാക്രിസ്റ്റ് പാർട്ടി അനുയായികളുടെ ലോകോത്തരമായ ബൗദ്ധികധാടിയെപ്പറ്റി യാതൊരു ഗന്ധവും നിങ്ങൾക്കില്ലാത്തതുകൊണ്ടാണു്.
September 16 2022 11:41
എ. കെ. ജി. സെന്ററിലെ ബോംബ് സ്ഫോടനം വഴി കണ്ടമാനം കുലുങ്ങിപ്പോയ ശ്രീമതി ശ്രീമതിട്ടീച്ചറുടെ കാണ്ടാമൃഗക്കുണ്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണാവോ!? ടീച്ചറുടെ കാണ്ടാമൃഗക്കുണ്ടിയുടെ ഭീകരമായ പ്രത്യയശാസ്ത്രക്കുലുക്കത്തിനു് ഒട്ടൊരു “കിറ്റുശമനം” ഇതിനോടകം കിട്ടിക്കാണുമെന്നു് കർത്താവേശുമശിഹയിൽ പ്രത്യാശിക്കുന്നു.
September 17 2022 10:05
“ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചുവേണം ഗവർണർ വർത്തമാനം പറയാൻ.” – പിണറായി
ഇരുന്നും നിന്നും, സ്ഥാനത്തും അസ്ഥാനത്തും, ആരോടും എന്തും വിളിച്ചുപറയാൻ ഒരു മുക്ക്യോൻ ഈ കേരളത്തിലുണ്ടു്. എന്റെ ജൂറിസ്ഡിക്ഷനിലെ എങ്ക്രോച്ച്മെന്റ് എനക്കു് താങ്ങാനാവില്ല.
September 17 2022 10:43
“ഗവർണർ സ്വമേധയാ ചെറുതായിക്കൊണ്ടിരിക്കുകയാണു്.” – ഇ. പി. ജയരാജൻ
ചെറുതായെന്നു് ചിറ്റപ്പനുവരെ തോന്നിത്തുടങ്ങിയ സ്ഥിതിക്കു്, വലുതാകാനുള്ള ശ്രമം ഗവർണർ ഉടനടി തുടങ്ങിയേക്കും. ചിറ്റപ്പനോളമില്ലെങ്കിലും, (ചിറ്റപ്പനു് + ഓളമില്ലെങ്കിലും) പിണുവോളമെങ്കിലും (പിണു + ഓളമെങ്കിലും) വലുതാകാൻ കേരള ഗവർണർക്കു് കഴിയട്ടെ എന്നു് ആശംസിക്കുന്നു.
September 17 2022 12:30
“മഞ്ഞുമലകളെ കുറിച്ചു് പഠിക്കാൻ ശാസ്ത്രജ്ഞർ വിദേശയാത്ര നടത്തുന്നില്ലേ?” – പിണറായിയുടെയും അയാളുടെ കുണ്ടന്മാരുടെയും യൂറോപ്യൻ ടൂർ സംബന്ധമായി പിണൂവിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി കൺവീനർ സഖാവു് ഇ. പി. ജയരാജൻ (aka ചിറ്റപ്പൻ) ഇറക്കിയ പത്രക്കുറിപ്പു്.
“അപ്പോൾ, കുഞ്ഞുമുലകളെക്കുറിച്ചു് ഗഹനമായ ശാസ്ത്രീയപഠനങ്ങൾ നടത്താൻ, ലിംഗാധിഷ്ഠിതമായി ചിന്തിക്കുന്ന പ്രത്യയശാസ്ത്രജ്ഞരും പണ്ഡിതരുമായ ഞങ്ങൾ കമ്മിപ്പാർട്ടി ശശികൾക്കു് എന്തുകൊണ്ടു് ആർത്തവസമരത്തിലൂടെ വിപ്ലവകരമായി ചൊരിയപ്പെട്ട രക്തം വീണു് ചുവന്ന വേശ്യാതെരുവുകളിലേയ്ക്കു് ജനത്തിന്റെ ചെലവിൽ ഗവേഷണയാത്രകൾ നടത്തിക്കൂടാ?” – അന്തർദ്ദേശീയ മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് കണ്ണൂരിസ്റ്റ് പിണറായിസ്റ്റ് നവോത്ഥാന-, ഹൈസ്പീഡ് വികസന-, പുരോഗമനവാദികളായ, ബുദ്ധിജീവി-വെടിജീവി ശശികളുടെയും, മദ്യരസ-, മദിരാക്ഷിരസപ്രേമികളായ സോമന്മാരുടെയും വൈരുദ്ധ്യാത്മകവും ഭൗതികവാദപരവുമായ മാർക്സിയൻ കമ്മ്യൂണിസ്റ്റ് കളക്ടീവ്!!
September 18 2022 11:15
പന്നിയുടെ ഭാഷ പശുവിനും, പൂച്ചയുടെ ഭാഷ പട്ടിയ്ക്കും, കാക്കയുടെ ഭാഷ പോത്തിനും, നേരേ മറിച്ചും, എല്ലാ ജീവിതസാഹചര്യങ്ങളിലും പൂർണ്ണമായി മനസ്സിലാക്കാൻ കഴിയണമെന്നില്ല. തന്മൂലം, പന്നികളും പശുക്കളും, പൂച്ചകളും പട്ടികളും, കാക്കകളും പോത്തുകളുമെല്ലാമായി ക്രയവിക്രയങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന കച്ചവടക്കാരും രാഷ്ട്രതന്ത്രജ്ഞരുമെല്ലാം വ്യത്യസ്ത ജനുസ്സുകളായ ജീവിവർഗ്ഗങ്ങളുടെ വായ്മൊഴികളിലെ ഈ ഇൻകൊമ്പാറ്റിബിലിറ്റി അറിഞ്ഞിരിക്കേണ്ടതുണ്ടു്. ഇരിക്കുന്ന സ്ഥാനത്തിന്റെ വിലയറിയാതെ അതിൽ ഇരട്ടച്ചന്തികളമർത്തിയിരുന്നു്, വായിൽ തോന്നിയതു് കമ്മിക്കു് പാട്ടു് എന്ന മട്ടിൽ, ഓരോരോ പ്രഖ്യാപനങ്ങൾ ലോകസമക്ഷം പ്രസവിച്ചുകൂട്ടാതിരിക്കാൻ പ്രമുഖരെയും ലോകനായകരെയും ആ ജ്ഞാനം സഹായിക്കും.
ധാരാളം കോൺഫ്ലിക്റ്റ് പൊട്ടൻഷ്യൽ പതിയിരിക്കുന്ന ഒരു മേഖലയാണു് ഇന്റർസ്പീഷീസ് കൊടുക്കൽ – വാങ്ങലുകൾ എന്നതിനാൽ, കക്ഷികൾ തമ്മിലുള്ള ആശയവിനിമയം വളരെ ഡിപ്ലൊമാറ്റിക്കായിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടു്. ജീവിവർഗ്ഗങ്ങളുടെ വായ്മൊഴിവഴക്കങ്ങളിലെ പാഴ്മൊഴിവഴുക്കലുകൾ കുലങ്കഷമായി അറിഞ്ഞശേഷമേ അച്യുതർ ആറ്റിലേക്കു് ചാടാവൂ എന്നു് ചുരുക്കം..
എങ്കിൽത്തന്നെയും, പൂച്ചയുമായുള്ള സംവാദങ്ങളിൽ പുലിയുടെ ഭാഷ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പൂച്ചക്കു് പുലിഭാഷ മനസ്സിലാകില്ലെങ്കിലും, താനൊരു പുലിയാണെന്ന തോന്നൽ പൂച്ചയിൽ ജനിപ്പിക്കാൻ അതുവഴി കഴിയുമെന്നതിനാൽ, ഉദ്ദിഷ്ട കാര്യങ്ങൾ വളരെ എളുപ്പം നേടിയെടുക്കാൻ കഴിയും.
മലയാളികളുമായി സംസ്കൃതത്തിലോ, ഇങ്ഗ്ലീഷിലോ ആശയവിനിമയം നടത്തുന്നവർക്കു് ലഭിക്കാറുള്ളതുപോലുള്ള ഒരു സ്പെഷൽ പ്രിവിലെജ് തങ്ങളുമായി പുലിഭാഷയിൽ വർത്തമാനം പറയുന്നവർക്കു് പൂച്ചകളും നൽകാറുണ്ടു്. സംസ്കൃതചിത്തരായ പൂച്ചകളുടെ എറ്റിക്കെറ്റിന്റെ ഭാഗമാണതു്.
പക്ഷേ, പൂച്ചയുമായുള്ള കോൺവർസേഷനുകളിൽ “മാക്കാൻഭാഷ” കടന്നുവരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും. മാക്കാൻ, aka കാട്ടുപൂച്ച ജാതിയിൽ തങ്ങളെക്കാൾ താഴ്ന്ന ജനുസ്സാണെന്ന റാഡിക്കലായ ചിന്താഗതി രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള നാട്ടുപൂച്ചകൾ താഴ്ന്ന ജാതിയുടെ ഭാഷ വഴി ഹ്യൂമിലിയേറ്റ് ചെയ്യപ്പെടാൻ ചത്താലും അനുവദിക്കില്ല. അധഃകൃതരുടെ ഭാഷയിലെ പദങ്ങൾ സംവാദങ്ങളിൽ ഉപയോഗിക്കുന്നതു് പൊളിറ്റിക്കലി ഇൻകറക്റ്റായാണു് പൂച്ചസമൂഹം ഒന്നടങ്കം വിലയിരുത്തുന്നതു്.
September 18 2022 11:24
ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പ്രതിപക്ഷങ്ങളുടെ നയങ്ങളെ വിമർശിക്കുന്നതിനും, യുക്തിപൂർവ്വം ആശയപരമായി നേരിടുന്നതിനുംപകരം, പ്രതിപക്ഷം എന്ന ആശയത്തെത്തന്നെ ഉന്മൂലനം ചെയ്യൽ ഒരു നിഗൂഢനയമായി പിൻതുടരുന്ന ഏതൊരു ഭരണപക്ഷത്തിന്റെയും അന്തിമലക്ഷ്യം സ്വാഭാവികമായും സ്വേച്ഛാധിപത്യം സ്ഥാപിക്കൽ മാത്രമായിരിക്കും. സ്വേച്ഛാധിപത്യം, സർവ്വാധിപത്യം, ഒളിഗാർക്കി തുടങ്ങിയ ഭരണരീതികൾ മനുഷ്യാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും വിലമതിക്കുന്ന ഒരു ആധുനികസമൂഹത്തിനു് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത സാമൂഹീകാവസ്ഥകളായിരിക്കേണ്ടതുണ്ടു്.
September 18 2022 12:19
പിണറായിയും, ജയരാജനും, ഗോവിന്ദനുമെല്ലാം വായിലൂടെ വിസർജ്ജിക്കുന്ന വാസ്തവവിരുദ്ധ അപ്പികൾ അപ്പാടെ വാരിയെടുത്തു് വിഴുങ്ങേണ്ട ഗതികേടിലെത്തിയ ഒരു സമൂഹം അതിന്റെ ജീർണ്ണതയുടെ അടിത്തട്ടിൽ എത്തിക്കഴിഞ്ഞു.
September 18 2022 13:39
കർണ്ണാടക മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, കേരള മുഖ്യമന്ത്രി സഖാവു് പിണറായി വിജയനെ ബസവരാജ് ബൊമ്മെ തലപ്പാവു് അണിയിക്കുക മാത്രമല്ല, തലപ്പാവിന്റെ ഡിസൈനുമായി ശരിക്കും മാച്ചുചെയ്യുന്ന ഒരു താറുകെട്ടു് ചാർത്തിക്കൊടുക്കുകയുമുണ്ടായി. ദേശാഭിമാനിയിൽ നിന്നുമാണു് ഞാൻ ഈ കിസ്സ അറിഞ്ഞതു്.
പത്രപ്രവർത്തനം സ്വതന്ത്രമായിരിക്കണം എന്നു് നോർത്ത് കൊറിയൻ ഫ്യൂറർ കിം ജോങ് യുൻ ലോകസമൂഹത്തോടു് ഇടതടവില്ലാതെ ആഹ്വാനിക്കുന്നതു് വെറുതെയല്ല. സോളാർ സരിതകളുടെ ഉള്ളുകള്ളികൾ സ്വർണ്ണക്കടത്തു് സ്വപ്നകൾക്കും മനസ്സിലാക്കാൻ കഴിയണമെന്ന പക്ഷക്കാരനാണു് പിടിവാശിക്കാരനായ കിം ജോങ് യുൻ.
(ചിത്രത്തിനു് ഗൂഗിളിനോടു് കടപ്പാടു്)

September 19 2022 10:57
വാഴ നനയുമ്പോൾ ചീരയും നനയും എന്നപോലെ, പ്രമുഖർ വിഴുപ്പലക്കുമ്പോൾ അപ്രമുഖർക്കും വിഴുപ്പലക്കാം. അലക്കാതെ കൂട്ടിയിട്ടിരിക്കുന്ന വിഴുപ്പുതുണികൾ “pollice” അകമ്പടിയോടെ ത്രോന്തപുരത്തെ രാഷ്ട്രീയ അലക്കുകമ്പനികളിൽ എത്തിക്കുകയേ വേണ്ടൂ.
September 19 2022 11:20
“വായനശാലകൾ വിജ്ഞാനം പകരുന്ന പൊതു ഇടമാ(താ)കണം.” – മന്ത്രി ആന്റണി രാജു.
ഹോ! എന്തൊരു വൈജ്ഞാനികത! എന്തൊരു ഒറിജിനാലിറ്റി!! എന്തൊരു ദീർഘവീക്ഷണം!!!
September 19 2022 11:41
“മഹാബലി കേരളം ഭരിച്ചിട്ടില്ല.” വി. മുരളീധരൻ.
OK! That’s what you call a true statement.
September 19 2022 12:11
കർണ്ണാടകയിൽ സെയിം സെക്സ് മാര്യേജ് നിയമപരമാണു്. പുടവ കൊടുക്കുക, വരണമാല്യം ചാർത്തുക, തൊപ്പി അണിയിക്കുക, ബുക്കേ നൽകുക! – ഇത്രയേ വേണ്ടൂ, ഇന്ദ്രനും ചന്ദ്രനും വേർപെടുത്താനാവാത്തത്ര ദൃഢമായ ഒരു ദാമ്പത്യബന്ധം സ്ഥാപിക്കാൻ.
September 20 2022 09:34
അഴിമതിയിലേയ്ക്കു് ജനിച്ചു്, അഴിമതിയിലൂടെ വളർന്നു്, ദൈവവും പിശാചും കയ്യൊഴിഞ്ഞ പ്രാകൃത പ്രത്യയശാസ്ത്രങ്ങൾ പിന്തുടരുന്നവരും, കാൽക്കാശിനു് കൊള്ളാത്തവരുമായ നികൃഷ്ടജന്മങ്ങളാൽ ഭരിക്കപ്പെട്ടു്, അഴിമതിവഴി ഇഹലോകത്തിൽ ഒപ്പിച്ചെടുത്തവയെ കടത്തിവെട്ടുന്ന സുഖസൗകര്യങ്ങൾ ഏതോ പരനാട്ടിൽ ലഭിക്കുമെന്ന പ്രത്യാശയിൽ നിർവാണമടയുന്ന ഒരു ജനവിഭാഗത്തിനു് അഴിമതിക്കെതിരായ നിലപാടെടുക്കുന്നവരെ കൂട്ടം ചേർന്നു് ആക്രമിച്ചു് നിർവീര്യമാക്കേണ്ടതു് അവരുടെ നിലനില്പിന്റെ പ്രശ്നമാണു്.
മാങ്ങയുടെ അണ്ടിയെപ്പറ്റി ചോദിക്കുമ്പോൾ ടീച്ചറുടെ കുണ്ടിയെപ്പറ്റി മറുപടി പറയാനായി അഴിമതിയാശാനു് പത്രസമ്മേളനം നടത്തേണ്ടി വരുന്നതു് അതുകൊണ്ടാണു്.
ആവനാഴിയിലെ പഴഞ്ചൊല്ലുകളുടെ സ്റ്റോക്ക് തീർന്നതുകൊണ്ടാവും, വർഗ്ഗീയത, വ്യക്തിഹത്യ, ഭൂതകാലം മാന്തൽ തുടങ്ങിയ സ്വാഭാവിക ആയുധശേഖരങ്ങളിലേക്കു് നീർക്കാങ്കുഴിയിടാൻ ഗോസ്റ്റ്റൈട്ടേഴ്സ് തീരുമാനിച്ചതു്.
ഗോത്രമൂപ്പൻ എന്തെങ്കിലും അരുളിചെയ്യണമെന്നും, അതുകേട്ടു് അന്തം വിട്ടു് ആർപ്പിടണമെന്നുമല്ലാതെ, “ആട്ടിൻകാട്ടം-കൂർക്കക്കിഴങ്ങു്” എന്ന അക്കാദമികവിഷയത്തിൽ ഡോക്ടറേറ്റുള്ള അണികൾക്കു് മറ്റു് കാര്യമായ ജീവിതലക്ഷ്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ടു്, അവറ്റകൾ സ്വയംമറന്നു് നല്കുന്ന സപ്പോർട്ടിൽ, വാഹനവ്യൂഹങ്ങളുടെയും സുരക്ഷാസന്നാഹങ്ങളുടെയും അകമ്പടിയോടെ, “വർഗ്ഗീയതയാൽ” ചാർത്തപ്പെട്ട തലപ്പാവുമായി ഗോത്രമൂപ്പൻ ഓടിക്കുന്ന ഭരണശകടം “രാജകീയമായി” ഇപ്പോഴും തട്ടിമുട്ടി മുന്നോട്ടു് ഉരുണ്ടുകൊണ്ടിരിക്കുന്നു.
September 20 2022 10:22
പിണറായി വിജയന്റെ ഏതെങ്കിലുമൊരു വാക്കിനെ ഞാൻ വിശ്വസിക്കുന്ന ഒരവസ്ഥയ്ക്കു് ഒരർത്ഥമേയുള്ളു: “ഞാൻ പൂർണ്ണമായും അബോധാവസ്ഥയിലാണു്.”
September 20 2022 11:42
“കോൺസ്റ്റിറ്റ്യൂഷണലായി നിരോധിക്കപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ, ഗവർണറോ, പരിശുദ്ധ സഖാവു് ശ്രീമാൻ ജോസ് കെ. മാണി അച്ചായനോ, തിരുത ഫെയിം പരിശുദ്ധൻ പരമശുദ്ധൻ ശ്രീമാൻ കെ.വി. തോമസച്ചായനോ, തത്തുല്യരായ മറ്റാരെങ്കിലുമോ, ബി. ജെ. പി.-യിൽ അംഗമാവുകയോ, സഹയാത്രികരോ, ചവിട്ടുപടിയാത്രികരോ ആവുകയോ ചെയ്യുന്നതു് ഇതിനാൽ കർശനമായി നിരോധിച്ചിരിക്കുന്നു.”
– ലോക്കൽ സെക്രട്ടറി വെടിയൻ ശശി, റെക്കഗ്നൈസ്ഡ് പീഡോഫൈൽ, കമ്മിപ്പാർട്ടി, മൾട്ടിച്ചങ്ക് കാരണഭൂത കണ്ണൂരിസ്റ്റ് കമ്മ്യൂണിസ്റ്റ് കോകസ്, മുതുമലമൈരുകൾമുക്കു്, കേരള, സൗത്ത് ഇൻഡ്യ.
E-mail address: ഇതുവരെ കിട്ടിയിട്ടില്ല.
September 20 2022 12:00
അദാനിയുടെയും അംബാനിയുടെയും മറ്റിനം ബൂർഷ്വാസിയുടെയുമെല്ലാം സാമ്പത്തികസാമ്രാജ്യങ്ങളുടെ ഭരണച്ചുമതല മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് സാമ്പത്തികവിദഗ്ദ്ധ-നായ ഡോക്ടർ തോമസ് ഇസഹാക്കിന്റെ അതിവിസ്തൃതമായ തോളുകളിലേക്കു് പിണുവാതിരകളിയുടെ അകമ്പടിയോടെ ഭരമേല്പിച്ചുകൊടുത്താൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നും ഇന്നു് കേരളത്തിനോ, ഭാരതത്തിനോ ഇല്ല.
September 20 2022 12:31
നുണ പറയാൻ മാത്രമായി ഈ ഭൂമിയിലേക്കു് പിറന്നുവീഴുന്ന ചില ജന്മങ്ങളുണ്ടു്. അതിലൊന്നാണു് പിണറായി വിജയൻ.
September 21 2022 11:45
“മാംഗല്യം തന്തുനാനേന” ഒക്കെ കഴിഞ്ഞ സ്ഥിതിക്കു്, ഹണിമൂൺ ടൂർ എങ്ങോട്ടാ സഖാവേ? ക്യൂബയിലേക്കോ, ചൈനയിലേക്കോ, നോർത്തു് കൊറിയയിലേക്കോ?
ഓ! അവിടെയൊന്നും ഒരു ഗുമ്മില്ലെടാവ്വേ! നല്ല റൊമാന്റിക് ഫീലുള്ള ഫിൻലൻഡും, ഗ്രെയ്റ്റ് ബ്രിട്ടണും, നോർവ്വേയുമാണു് ഞങ്ങടെ പ്ലാൻ. ദുബായിവഴി മടക്കം. അല്പം കറൻസി അങ്ങോട്ടും അല്പം സ്വർണ്ണം ഇങ്ങോട്ടും നയതന്ത്രസഞ്ചിയിൽ അന്തസ്സായി ട്രാൻസ്പോർട്ട് ചെയ്യണമെങ്കിൽ ഗൾഫ് കൺട്രീസ് തന്നെ ശരണം. അത്രത്തോളം സഹായമനസ്കരല്ല മറ്റു് കൺട്രി പീപ്പിൾസ്.
വോക്കേ സാബ്! ബൈ!
September 21 2022 13:22
Rowdies of KSRTC in “Suspension”.
(Image from Google)

September 22 2022 09:41
“ആരാടാ മണിയടിച്ചതു്?” – KSRTC-യുടെ “ഗുഡ്-കോണ്ടക്റ്റ് സർട്ടിഫിക്കറ്റുള്ള” ഒരു കണ്ടക്റ്റിണിയുടെ ആക്രോശം.
“മണിയടിച്ചതു് ഞാനല്ലേ സഖാവു് കണ്ടക്റ്റിണീ.” – സഖാവു് ശശി.
“ഓ! സാറാണോ മണിയടിച്ചതു്. സാറടിച്ചോട്ടോ. സാറു് എപ്പ വേണേലും ഇഷ്ടം പോലെ മണി അടിച്ചോട്ടോ.” – സഖാവു് കണ്ടക്റ്റിണി.
September 22 2022 09:43
മദ്യം വിറ്റു് ഉപജീവിക്കുന്ന കേരള ഗവണ്മെന്റ് നടത്തുന്ന ലഹരിവിരുദ്ധ പരിപാടിയിലേക്കുള്ള ക്ഷണം ഗവർണർ നിരസിച്ചത്രേ!
ചെയ്യുന്നതുമാത്രം പറയുകയും, പറയുന്നതെല്ലാം ചെയ്യുകയും ചെയ്യുന്ന പിണറായി ഗവണ്മെന്റിനെ വാനോളം പുകഴ്ത്തിപ്പറയാൻ കിട്ടിയ ഒരു സുവർണ്ണാവസരം ഗവർണർ പാഴാക്കി എന്നല്ലാതെ എന്തു് പറയാൻ?
September 22 2022 09:45
“ഗവർണർ വൈസ് ചാൻസലറെ ക്രിമിനൽ എന്നും ഇർഫാൻ ഹബീബിനെ ഗുണ്ട എന്നും വിളിച്ചു.” – വാർത്ത.
വളരെ മോശമായിപ്പോയി. ഗവർണർക്കു് വൈസ് ചാൻസലറെ പിണറായി എന്നോ നികൃഷ്ടജീവി എന്നോ, ഇർഫാൻ ഹബീബിനെ ജയരാജൻ എന്നോ ശിവൻകുട്ടി എന്നോ വിളിക്കാമായിരുന്നു.
September 22 2022 09:53
കോട്ടമുറിക്കൽ, കട്ടുമുടിക്കൽ, നാടുമുടിക്കൽ, നാടമുറിക്കൽ, കഴുത്തുമുറിക്കൽ എല്ലാം പൊളിറ്റിക്കലി ഒരേ ജ്ഷോൻറയിൽപ്പെടും.
September 22 2022 09:54
ഫ്രഞ്ച് പ്രസിഡന്റ് മാക്രോങ് വട്ടമിട്ടു് പിടിച്ചു് നിർബന്ധിച്ചതുകൊണ്ടാണു്, റോഡുകളിലെ കുഴിയെണ്ണലിന്റെ തിരക്കിലും സമയം കണ്ടെത്തി റിയാസ് മന്ത്രി പാരീസിലേക്കു് പോയതു്.
September 22 2022 11:17
ഇസ്ലാമിസ്റ്റുകൾ ലോകം മുഴുവൻ നടത്തുന്ന തീവ്രവാദപ്രവർത്തനത്തിനു് അല്ലാഹു ഒരുത്തൻ മാത്രമാണു് ഉത്തരവാദി.
തേങ്ങയിൽ വെള്ളം നിറയ്ക്കുന്ന ലാഘവത്തോടെ, അറേബ്യൻ രാജ്യങ്ങളുടെ ഭൂമിക്കടിയിൽ അല്ലാഹു വാരിക്കോരിനിറച്ച ഓയിൽ കെട്ടുകണക്കിനു് അമേരിക്കൻ ഡോളർ നൽകി പാശ്ചാത്യരാജ്യങ്ങളിലെ അവിശ്വാസികളായ ശൈത്താന്മാർ വാങ്ങാൻ തുടങ്ങിയതോടെ, അഭൂതപൂർവ്വമായ സമ്പദ്സമൃദ്ധിയിൽ കണ്ണഞ്ചിപ്പോയ, ആറാം നൂറ്റാണ്ടിൽ നിന്നും വണ്ടികിട്ടാതെ, ഒട്ടകപ്പുറത്തു് യാത്രചെയ്തുചെയ്തു് കുണ്ടി മുരടിച്ചുപോയ “സത്യവിശ്വാസികളായ” ഞാഞ്ഞൂലുകൾ കരിമൂർഖനെപ്പോലെ പത്തിവിടർത്തി ആടാൻ തുടങ്ങി.
സാമ്പത്തികശേഷി കുറഞ്ഞ സാധുക്കളും അജ്ഞരുമായ മനുഷ്യരെ, പാശ്ചാത്യശൈത്താന്മാരിൽ നിന്നും നിരന്തരം ഒഴുകിയെത്തുന്ന ഓയിൽഡോളർ വഴി പ്രലോഭിപ്പിച്ചു് വിലയ്ക്കുവാങ്ങി, അവരുടെ സ്വാഭാവിക ദൈവവിശ്വാസം മുതലെടുത്തു്, സിദ്ധാന്തോപദേശങ്ങളിലൂടെ ബ്രെയിൻവാഷ് ചെയ്തു്, ലോകം മുഴുവൻ ഭീകരത സൃഷ്ടിക്കാനായി റിക്രൂട്ട് ചെയ്യാൻ ഇസ്ലാമിസ്റ്റുകൾക്കു് കഴിയുന്നതിനു് പിന്നിൽ, അറേബ്യൻ രാജ്യങ്ങളുടെ ഭൂമിക്കടിയിൽ അല്ലാഹു ശേഖരിച്ച ഓയിൽ വഴി അമിതമായി വർദ്ധിച്ച സാമ്പത്തികശേഷി ആയതിനാൽ, ഇപ്പോൾ ലോകം മുഴുവൻ നടമാടുന്ന ഇസ്ലാമികഭീകരതയുടെ ഉത്തരവാദിത്വത്തിൽ നിന്നും, ഈ രക്തത്തിൽ എനിക്കു് പങ്കില്ല എന്നു് പീലാത്തോസിനെപ്പോലെ കൈകഴുകി രക്ഷപെടാൻ അല്ലാഹുവിനെ അനുവദിക്കരുതു്. ഏകദൈവമായ അല്ലാഹുവിനു് ആ കുറ്റകൃത്യം മറ്റു് ദൈവങ്ങളുടെ തലകളിലേക്കു് ചാർത്തിക്കൊടുക്കാനും കഴിയില്ല. അല്ലാഹു അനിവാര്യമായും പ്രോസിക്യൂട്ട് ചെയ്യപ്പെടണം.
ദാറ്റ്സ് ഓൾ, യുവറോണർ!
September 22 2022 14:09
“മാനസികവിഭ്രാന്തിയുള്ള ചില ജീവനക്കാരാണു് സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം.” – ബിജു പ്രഭാകർ, CMD, KSRTC.
താൻ ഭരണച്ചുമതല വഹിക്കുന്ന ഒരു സ്ഥാപനത്തിൽ മാനസികവിഭ്രാന്തിയുള്ളവരെ നിയമിക്കുകയോ, നിലനിർത്തുകയോ ചെയ്യുന്ന ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെ മാനസികനിലയാണു് ആദ്യം പരിശോധിക്കേണ്ടതു്.
September 23 2022 12:50
ബ്രണ്ണൻ കോളെജിൽ, നീട്ടിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ തുണിപറിച്ചോടിയിട്ടുള്ള പിണറായിയെ NIA-ക്കു് ശരിക്കും മനസ്സിലായിട്ടില്ല എന്നു് തോന്നുന്നു.
September 25 2022 09:02
“ഹർത്താലിൽ അക്രമം കാണിച്ച ഒറ്റയെണ്ണവും രക്ഷപെടില്ല.” – പിണറായി
നരകത്തിലെ വറചട്ടിയിലിട്ടു് പൊരിച്ചാലും, വാളയാറിലെ പെൺകുട്ടികളുടെയും, അട്ടപ്പാടിയിലെ മധുവിന്റെയും കേസുകളിൽ കാണിച്ച “പ്രത്യേക ഏക്ഷൻ” പോലുള്ള അതിക്രമങ്ങളൊന്നും കാണിക്കാതിരുന്നാൽ മതിയായിരുന്നു.
September 25 2022 10:32
ചെരിപ്പു് നക്കികളായ വിവിധയിനം ഭാരതീയരെപ്പറ്റിയുള്ള ധാരാളം ഫെയ്സ്ബുക്ക് പോസ്റ്റുകളും കമന്റുകളും കാണുന്നു!! ചെരിപ്പു് നക്കിയതോ, നക്കുന്നതോ ആയ ഭാരതീയരെ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്തതിനാൽ, “ചെരിപ്പു് നക്കുന്ന ഭാരതീയർ” എന്ന കിസ്സയുടെ ഗുട്ടൻസ് എന്താണെന്നു് എനിക്കു് ഇതുവരെ പിടികിട്ടിയിട്ടില്ല.
September 25 2022 11:09
“Religion is the sigh of the oppressed creature, the heart of a heartless world, and the soul of soulless conditions. It is the opium of the people.” – Karl Marx.
“Religion is thoroughly and entirely ‘Vote-Bank’! As simple as that!!” – “Iratta-Sankan” Pinarayi Vijayan, the so called “Marxist”
September 25 2022 12:57
ചങ്കിലെ ചൈനയിൽ സൈന്യം അട്ടിമറി നടത്തി എന്ന ബൂർഷ്വാ മാദ്ധ്യമവാർത്തയിൽ, മനുഷ്യൻ സെൽഫിയിലേക്കു് ചുരുളുന്നതുപോലുള്ള ഒരു പ്രത്യയശാസ്ത്രമുണ്ടോ എന്ന വിഷയത്തിൽ താത്വികമായ ഒരു പ്രഭാഷണത്തിനായി, ബാല്യം മുതൽ ചങ്കിനുള്ളിൽ ചൈനയെ പേറുന്ന സഖാവു് ഡോക്ടർ ചിന്താ ജെറോമിനെ, രക്തസാക്ഷികളുടെ ചോരയാൽ കുതിർന്ന ഈ സുന്ദരവേദിയിലേക്കു് വിനയപൂർവ്വം ക്ഷണിക്കുന്നു. വിപ്ലവാഭിവാദ്യങ്ങൾ!
September 26 2022 11:41
“വിദ്യാർത്ഥിനിയുടെ പിതാവിനെ വിശ്രമമുറിയിലേക്കു് കൊണ്ടുപോയതാണു്.” – ആനത്തലവട്ടൻ
ഇമ്മാതിരി ധാരാളം തിങ്ക് ടാങ്കുകളുള്ള ഒരു വിപ്ലവപ്രസ്ഥാനമാണു് കേരളത്തിലെ പിണൂവിയൻ മാർക്സിസ്റ്റ് പാർട്ടി.
നേരു് നേരത്തെ അറിയിച്ചു് പാർട്ടി അംഗങ്ങളെ പ്രബുദ്ധരാക്കാൻ ശ്രമിക്കുന്ന ദേശാഭിമാനിയുടെ വിശ്വാസയോഗ്യതയ്ക്കും, പുലർകാലേതന്നെ വെറുംവയറ്റിൽ അതെല്ലാം വായിച്ചു് ഉൾപ്പുളകം കൊള്ളുന്ന സഖാക്കളുടെ അനിതരസാധാരണവും അസുലഭവുമായ വിവേ(രേ)ചനബുദ്ധിയ്ക്കുമെല്ലാം കാരണഭൂതർ, നേരായ മാർഗ്ഗം വെടിഞ്ഞു് നടക്കാത്തവരും, ജീവിതത്തിൽ ശുദ്ധി പാലിക്കുന്നവരുമായ പിണറായി, ആനത്തല, ജയരാജൻ, ജലീൽ മുതലായ ഒട്ടനവധി തിങ്ക് ടാങ്കുകളാണു്.
“വിദ്യാർത്ഥിനിയുടെ പിതാവിനെ പ്രസവമുറിയിലേക്കു് കൊണ്ടുപോയതാണു്” എന്നായിരുന്നു ആനത്തലവട്ടൻ പറഞ്ഞിരുന്നതെങ്കിലും, ഒരു തിങ്ക് ടാങ്കായ സഖാവിന്റെ, ചോദ്യം ചെയ്യാനാവാത്തവിധം അതിവിപ്ലവകരമായ ഒരു അരുളപ്പാടു് എന്ന നിലയിൽ, “സഖാവു് ഡാ, ഞെരിപ്പു് ഡാ” എന്നും മറ്റും അന്തസ്സാരശൂന്യരായ മാക്രിസ്റ്റ് അണികൾ ആർപ്പിട്ടേനെ!
“തിങ്ക് ടാങ്ക്” എന്ന വ്യാജനെറ്റിപ്പട്ടം ചാർത്തി “ഗുരുവായൂർ കേശവൻ” ചമഞ്ഞു് കേരളസമൂഹത്തെ ആസകലം മലീമസമാക്കുന്ന ഈവക സെപ്റ്റിക്ക് ടാങ്കുകളിൽ നിന്നാണു്, കൊതുകു് ചോര കുടിക്കുന്നതുപോലെ, ഇത്തിക്കണ്ണിയുടെ ആഹാരസമ്പാദനം പോലെ, പാർട്ടിയുടെയും പാർട്ടിനേതാക്കളുടെയും ഏതു് കളവും കള്ളത്തരവും അഴിമതിയും ഒട്ടും അറപ്പോ കുറ്റബോധമോ ഇല്ലാതെ ന്യായീകരിക്കാനുള്ള ഉളുപ്പില്ലായ്മ ആമോദപൂർവ്വം വലിച്ചെടുത്തു് അണികൾ അപസ്മാരബാധിതരായ രോഗികളെപ്പോലെ അടിയും ചുവടും താളവും തെറ്റി കേരളസമൂഹത്തിൽ ഉറഞ്ഞാടുന്നതു്!!
September 26 2022 12:29
“മകൻ ചെറുക്കനീ മണിമുറ്റത്തൊരു മാമാങ്കക്കളി കാണിക്കും; അവൻ മടുക്കുമ്പോളടിയൻ കാണിക്കാം അതിലും നല്ലൊരു മാമാങ്കം” എന്ന സില്മാപ്പാട്ടിനെ ആധാരമാക്കിയും, ഭാരതീയ കച്ചവട സില്മകളിലെ തുണിപൊക്കിക്കളികളെ അന്ധമായി അനുകരിച്ചും, കയ്യും കാലും തുടയും ജെട്ടിയും കാട്ടി കേരളനിയമസഭയിൽ കളക്റ്റീവായി മാമാങ്കക്കളിയും കസേരകളിയും അവതരിപ്പിച്ചു് കേരളജനതയെ എന്റർറ്റെയിൻ ചെയ്ത കേസിൽ സഖാവു് ഇ. പി. ജയരാജന് “ഗമ്പ്ലീറ്റ്” കുറ്റവും നിഷേധിച്ചത്രെ!
പിഞ്ചുമാനസരായ ഇ. പി. ജയരാജനും ശിവൻകുട്ടിയുമെല്ലാം, മാക്രിസ്റ്റ് പാർട്ടിയിലെ മറ്റനവധിപ്പേരെപ്പോലെതന്നെ, കലശലായ മുയലിദീനം ബാധിച്ചവരാണെന്ന കാര്യം കേരളീയർ വിസ്മരിക്കരുതു്. ചുഴലിയും സന്നിപാതജ്വരവും ഇങ്ക്വിലാബ് സിന്ദാബാദും ഒരുമിച്ചു് വരുന്ന സാമൂഹിക സാമാജിക സാഹചര്യങ്ങളിൽ ചില പ്രത്യേകയിനം ഏക്ഷനുകളും ഗോഷ്ടികളും അവർ കാണിക്കാറുണ്ടു്. അതു് അവർ കടന്നുപോയിക്കൊണ്ടിരിക്കുന്ന അതീവ ഗുരുതരവും രോഗാതുരവുമായ അവസ്ഥയുടെ അവിഭാജ്യഘടകങ്ങളായി മനസ്സിലാക്കപ്പെടേണ്ടതുണ്ടു്.
അബോധാവസ്ഥയിലോ അർദ്ധബോധാവസ്ഥയിലോ ജീവിതം “തള്ളി” നീക്കുന്നവരുടെ കുറ്റബോധവും തദനുസൃതം പരിമിതമായിരിക്കും. അതുകൊണ്ടാണു് ആധുനിക ജനാധിപത്യവ്യവസ്ഥിതികളിലെ പീനൽ കോഡ്സ് അവരെ “doli incapax” എന്ന സ്റ്റാറ്റസ് നല്കി പ്രത്യേക പരിഗണനയ്ക്കു് വിധേയമാക്കുന്നതു്.
ബഹുമാന്യരായ ജഡ്ജിമാരേ, ഞാൻ ചെയ്യുന്നതെന്തെന്നു് എനക്കു് തന്നെ അറിയില്ല എന്ന വിശുദ്ധ കുമ്പസാരത്തെ ഓരോ വട്ടവും “മുഖവില വാങ്ങി” അംഗീകരിക്കാൻ ഉളുപ്പില്ലാത്തതിനാലാണു് ലാവ്ലിൻ പോലുള്ള കേസുകൾ നിത്യമായ അനന്തതയിലേക്കു് നീട്ടിനീട്ടിവയ്ക്കാൻ അനന്തശങ്കരനാരായണരായി വേഷം കെട്ടുന്ന “നിച്പ്പച്ചരായ” നിയമപരിപാലകവൃന്ദത്തിനു് യാതൊരു വൈമുഖ്യമോ ലജ്ജയോ ഇല്ലാതെ കഴിയുന്നതെന്ന പ്രത്യയശാസ്ത്രപരവും വൈരുദ്ധ്യത്തിൽ അധിഷ്ഠിതവുമായ വസ്തുതായാഥാർത്ഥ്യങ്ങൾ ഏഴകളും അവശരും ആർത്തരും ആലംബഹീനരും തമ്പ്രാന്റെ ഓണക്കിറ്റുഭോജികളുമായ കേരളീയർ കാണാതെ പോകരുതു്.
September 26 2022 13:31
“പരിശുദ്ധ-നായ” പിണറായിയുടെ പൊലീസ് നടത്തുന്ന റെയ്ഡുകളിൽ ഒരു കണ്ണുണ്ടായിരിക്കാൻ NIA ശ്രദ്ധിച്ചാൽ വേണ്ടില്ല.
September 27 2022 11:06
പേപ്പട്ടികളെ കൊല്ലാൻ അനുവദിക്കണമെന്ന അപേക്ഷയുമായി കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണത്രെ!
നിലവിലിരിക്കുന്ന കേന്ദ്രഗവണ്മെന്റ് ചട്ടങ്ങൾ അനുവദിക്കാത്തതിനാൽ പേപ്പട്ടികളെയും, അക്രമകാരികളായ തെരുവുനായകളെയും കൊല്ലാൻ പിണറായി നയിക്കുന്ന കേരള ഗവണ്മെന്റിനു് കഴിയുന്നില്ല. തന്മൂലം, അനേകം പേപ്പട്ടികളും തെരുവുനായ്ക്കളും കേരള നിയമസഭയെവരെ കയ്യേറിയിരിക്കുന്ന അവസ്ഥയാണു് ഇപ്പോൾ നിലവിലുള്ളതു്. ഒന്നുകിൽ, ആവിധത്തിലുള്ള പേപ്പട്ടികളെയും തെരുവുനായ്ക്കളെയും “51” വെട്ടുകൾ വെട്ടി കൊല്ലാനുള്ള അനുവാദമോ, അല്ലെങ്കിൽ, അവറ്റകളെ കേരള നിയമസഭയിൽ നിന്നും എന്നേക്കുമായി അകറ്റിനിർത്തി, മരണം വരെ ഒറ്റപ്പെടുത്തി, “ad seg” മോഡിൽ മാറ്റിപ്പാർപ്പിക്കാനുമുള്ള അനുവാദമോ സുപ്രീം കോടതി നല്കണം എന്നതാണത്രെ പിണറായി സർക്കാർ സുപ്രീം കോടതി സമക്ഷം ബ്ലായ്ക്ക് ആൻഡ് വൈറ്റായി അവതരിപ്പിച്ചിരിക്കുന്ന ഡിമാൻഡ്!
September 28 2022 13:06
പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യയെ നിരോധിച്ച സ്ഥിതിക്കു്, “നിരോധനം ഒന്നിനും ഒരു പരിഹാരമല്ല ഗോപ്യേ” എന്നു് വിലപിക്കുന്ന മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യയെക്കൂടി കേന്ദ്രത്തിനു് നിരോധിക്കാമായിരുന്നു. കാരണം, മതഭ്രാന്തു് മൂത്താൽ ഒരു മനുഷ്യജീവിയുടെ കൈവെട്ടി മാറ്റാൻ പോലും മടിക്കാത്തവരായ ഒരുകൂട്ടം പ്രാകൃതജന്മങ്ങൾ ഉൾപ്പെടുന്ന ഒരു “രാഷ്ട്രീയ പാർട്ടിയുടെ” നിരോധനത്തിൽ “രോധിക്കുന്നവർ” തീർച്ചയായും അവരുടെ അക്കംപ്ലിസെസ് ആയിരിക്കണം.
മനുഷ്യനെ 51 വെട്ടുവെട്ടി കൊല്ലാൻ മടിക്കാത്തവർക്കല്ലാതെ മറ്റാർക്കാണു് മനുഷ്യരുടെ കൈവെട്ടിമാറ്റാൻ മടിക്കാത്ത തരത്തിൽപ്പെട്ട ക്രൂരമായ ദുഷ്കര്മ്മങ്ങൾ ചെയ്യാൻ വൈമുഖ്യമോ അറപ്പോ ഇല്ലാത്തവരും, മൃഗബലിയിൽ അഭിരമിക്കുന്നവരുമായ ഇസ്ലാമിക മിസാന്ത്രോപ്പിസ്റ്റുകളുടെ കൂട്ടാളികൾ ആകാനുള്ള യോഗ്യത? കൈവെട്ടിയവരെ മുലയൂട്ടി വളർത്താൻ വെമ്പുന്ന 51 വെട്ടുകാർ! രണ്ടും മനുഷ്യവർഗ്ഗവിരോധികളായ ഒരേ തൂവൽപക്ഷികൾ!!
ഓത്തുപള്ളിക്കൂടമായ മദ്രസയിലൂടെ മിസാന്ത്രോപ്പി എന്നതു് ഒരു സ്വത്വഗുണമാണെന്നു് കാണാപ്പാഠം പഠിപ്പിച്ചു് വളർത്തിയെടുക്കപ്പെടുന്ന മതഭ്രാന്തരുടെ നിരോധനം, സഖാവു് കുമാരപിള്ള മോഡൽ “ഗോവിന്ദൻ മാഷുകളുടെ” പാർട്ടി സ്റ്റഡിക്ലാസ്സുകളിലൂടെ, വർഗ്ഗവിരോധം എന്നതു് ഒരു രക്തഗുണമാണെന്നു് ഞരമ്പുകളിലേയ്ക്കു് ആവർത്തിച്ചു് കുത്തിവയ്ക്കപ്പെട്ടു്, മനുഷ്യസഹജമായ സമഷ്ടിസ്നേഹം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു്, നീചരും നിന്ദ്യരുമായ യാന്ത്രികമനുഷ്യരായി രൂപാന്തരീകരിക്കപ്പെടുന്ന മാർക്സിസ്റ്റ് “സർവ്വജ്ഞാനികളെ” പ്രകോപിപ്പിച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളു!?
പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യയ്ക്കുവേണ്ടി (PFI), “പ്രോവിഡന്റ് ഫണ്ട് ഓഫ് ഇൻഡ്യയിലേക്കു്” (interestingly, PFI too!) നിരന്തരം “ഓയിൽ ഡോളർ” ഒഴുകിയെത്തുന്ന പൈപ്പുകളുടെ വാൽവുകൾ ഫലപ്രദമായി അടച്ചു് ഭദ്രമായി സീൽ വച്ചാൽ, സർവ്വശക്തനും സർവ്വജ്ഞാനിയും സർവ്വവ്യാപിയുമെങ്കിലും, കേവലമൊരു അറേബ്യൻ ഉപദ്വീപീയൻ ഉപജീവി എന്ന നിലയിൽ, ഏകദൈവമായ സാക്ഷാൽ അല്ലാഹു പോലും ശ്വാസം മുട്ടി സത്തുപോകും! പിന്നെയാണു് ആവിധം ഓട്ടോണമസും ഉഗ്രനുമായ ഒരു അല്ലാഹുവിന്റെ ഇച്ഛാസംരക്ഷകരായി ചമഞ്ഞു്, പച്ചവർണ്ണത്തിലുള്ള അരപ്പട്ടകൾ കെട്ടി, പച്ചവർണ്ണത്തിലുള്ള കൊടികളേന്തി, അനേകം ബുദ്ധന്മാരും, അനേകം ജൈനന്മാരും, അനേകം അലക്സാണ്ടറുകളും, അനേകം യേശുക്കളും, അനേകം നെപ്പോളിയനുകളും, അനേകം ഹിറ്റ്ലറുകളും, അനേകം സ്റ്റാലിനുകളും, അനേകം ചൗഷെസ്കോകളും പയറ്റിപ്പരാജയപ്പെട്ട ഈ ലോകസമരഭൂമിയിലേക്കു് അരയിൽ പടക്കക്കെട്ടും, വായിൽ അല്ലാഹു അക്ബർ വിളികളുമായി ലോകത്തെ ഇസ്ലാമീകരിക്കാനായി, ജിഹാദികൾ എന്നു് സ്വയം വിശേഷിപ്പിച്ചുകൊണ്ടു് ഇറങ്ങിത്തിരിച്ചിരിക്കുന്ന, പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യയുടെ അനുയായികളും അന്തവും കുന്തവും അറ്റവുമില്ലാത്തവരുമായ ഏതാനും ഊച്ചാളിപ്പോരാളികൾ!!
വജ്രച്ചുരുക്കം: ചക്രമാണഖിലസാരമൂഴിയിൽ, അഥവാ, പണമില്ലെങ്കിൽ ഏതു് പിണുവും ഊഴിയിൽ വെറും പിണം മാത്രം!!
September 29 2022 10:14
ക്ലിഫ് ഹൌസിൽ പശുക്കൾക്കു് പകരം പോത്തുകളെ വളർത്തിയിരുന്നെങ്കിൽ, പരിഭാഷകന്റെ സഹായമില്ലാതെ പിണറായിക്കു് അവയുമായി സംസാരിക്കാൻ കഴിഞ്ഞേനെ! പോത്തിന്റെ ചെവിയിൽ വേദമോതിയിട്ടോ, സംഗീതം ആലപിച്ചിട്ടോ കാര്യമില്ലാത്തതിനാൽ, തൊഴുത്തിലെ മ്യൂസിക് സിസ്റ്റത്തിനുള്ള തുകയും ലാഭിക്കാമായിരുന്നു.
September 29 2022 14:46
നിങ്ങളിലാരെങ്കിലും “പാനവിഷൻ ഫോർമാറ്റിൽ” വിശദവിശാലമായി ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ക്ലാസിക്കൽ ഫിലോസഫറെയോ, അത്തരം ഫിലോസഫേഴ്സിന്റെ പടങ്ങളോ കണ്ടിട്ടുണ്ടോ? ഒരു സോക്രട്ടീസിനെ? ഒരു പ്ലേറ്റോയെ? ഒരു അരിസ്റ്റോട്ടിലിനെ? ഒരു മാർക്കസ് ടളിയസ് സിസെറോയെ? ഒരു മാർക്കസ് ഒറേലിയസിനെ?
ഞാൻ ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ടു്, ഫിലോസഫേഴ്സ് എന്ന “തൊഴിലാളി വർഗ്ഗം” ഒരിക്കലും ചിരിക്കാത്തവരോ, ചിരി എന്നാൽ എന്താണു് സംഭവം എന്നു് അറിയാത്തവരോ ആണെന്ന ഒരു ധാരണ എനിക്കില്ല. ഇടയ്ക്കിടെ മൂത്രിക്കുന്നവരാണു് മനുഷ്യവർഗ്ഗം എന്നതിനു്, മനുഷ്യവർഗ്ഗം ഇടയ്ക്കിടെ മൂത്രിക്കുന്നവരാണു് എന്നല്ലാതെ, മനുഷ്യവർഗ്ഗത്തിന്റെ ജീവിതത്തിലെ ജീവാത്മാവും പരമാത്മാവും സ്ഥായിയുമായ ഭാവം മൂത്രിക്കൽ എന്ന കർമ്മപരിപാടിയിൽ മാത്രം അധിഷ്ഠിതമാണു് എന്നൊരു അർത്ഥമില്ലെന്നു് സഖാവു് ഗോവിന്ദൻ മാസ്റ്ററായാലും പറഞ്ഞിട്ടുണ്ടല്ലോ. “സഫർ ചെയ്യുന്നവനായ” ഒരു ഫിലോ-“സഫറുടെ” ജീവിതത്തിലെ സ്ഥായിയായ ഭാവമല്ല ചിരി എന്നു് രത്നച്ചുരുക്കം.
വസ്തുത ഇതാണെങ്കിലും, പാനവിഷൻ ഫോർമാറ്റിലും, സിനിമസ്കോപ്പ് ഫോർമാറ്റിലുമെല്ലാം വിശദ-വിശാരദ-വിശാലമായി പുഞ്ചിരിക്കുന്ന സാറന്മാർ സാകൂതം, “നവോത്ഥാനപരമായ ബോധവത്കരണം” എന്ന ലേബലിൽ അങ്കുശമില്ലാതെ ഫിലോസഫിക്കുന്ന ഒരു ഭൂശകലം ഈ ലോകത്തിലുണ്ടു് – അതാണു് സാക്ഷരരുടെയും പ്രബുദ്ധരുടെയും ബുദ്ധിജീവികളുടെയും, സർവ്വോപരി, മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റുകൾ എന്നു് സ്വയം വിശേഷിപ്പിക്കുന്നവരും, ശാസ്ത്ര-, സാഹിത്യ-, കലാ-, സാംസ്കാരികമേഖലകളിലെ അവസാനവാക്കുകളായി സ്വയം അവരോധിച്ചിരിക്കുന്നവരുമായ ഊളകളുടെയും എൽഡൊറാഡോ ആയ, “പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്ന പറുദീസ!
കൃഷ്ണന്റെ ഭഗവദ്ഗീതയെ മാർക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുമായും, വ്യാസന്റെ മഹാഭാരതത്തെ ദസ് കപ്പിറ്റാലുമായും, കാൾ മാർക്സിനെ യേശുവുമായുമെല്ലാം, ഒന്നിനൊന്നു് എന്ന നിലയിൽ, സമീകൃതമായി സമന്വയിപ്പിച്ചു്, ഫാഷിസ്റ്റ്-വിരുദ്ധ മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ് കേരളത്തിന്റെ “ഹോൾ ഓഫ് ഫെയിമിൽ” നവോത്ഥാനനായകർ എന്ന ഉന്നതപദവി കരസ്ഥമാക്കി, പൊന്നാടയാൽ മൂടപ്പെട്ടു് ബഹുമാനിക്കപ്പെടാനായി ഏതറ്റംവരെയും പോകാൻ മടിയോ ലജ്ജയോ ഇല്ലാത്ത, അന്തസ്സാരശൂന്യരും കഥാകാഥികർ മാത്രവുമായ സാമൂഹികപരിഷ്കർത്താക്കൾ!!
കേരളക്കരയിലെ വില്ലാളിവീരന്മാരുടെ ഈ പൊന്നാടക്കിസ്സകൾ കേട്ട കാമാത്തിപുരയിലെ കമ്മ്യൂണിസ്റ്റ് പൈങ്കിളികൾ ഐകകണ്ഠ്യേന ആർത്തുവിളിച്ചു: “സ്വർഗ്ഗത്തിലെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ‘സാറുമ്മാരുടെ’ ഇഷ്ടം അതാണെങ്കിൽ, ഭൂമിയിലെ വേശ്യകളുടെ സ്വന്തം നാടായ കാമാത്തിപുരയിലും ആ ഇഷ്ടം തന്നെ നടപ്പാക്കപ്പെടട്ടേ, ആമേൻ!!”
“ചിരിയെക്കാൾ വ്യസനം നല്ലതു്. മുഖം വാടിയിരിക്കുമ്പോൾ ഹൃദയം സുഖമായിരിക്കും. ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തിൽ ഇരിക്കുന്നു; മൂഢന്മാരുടെ ഹൃദയമോ സന്തോഷഭവനത്തിലത്രേ.” – (ബൈബിൾ, സഭാപ്രസംഗി, അദ്ധ്യായം 7: വാക്യങ്ങൾ 3, 4)
“Sorrow is knowledge, those that know the most must mourn the deepest, the tree of knowledge is not the tree of life.” – Lord Byron.
October 01 2022 14:26
“ത്രികപി കവിതയെ” അത്യന്താധുനികവും അതിവിപ്ലവകരവുമായി പരിഷ്കരിച്ച ആധികാരികമായ “D. C.” പതിപ്പു് (The postmodern, revolutionary version of the “Three wise monkeys” poem, authentically modified by “D. C.”):
പറയരുതു്!
കേൾക്കരുതു്!
കാണരുതു്!
കഴിക്കരുതു്!
കുഴിക്കരുതു്!
മന്തിക്കരുതു്!
ഉപ്പിട്ടുമൂടിയ “ജന്ദർ മന്ദറിന്റെ” കുഴി മാന്തരുതു്!
“കുളിയന്റെ ആതി” ഒരിക്കലും മാന്തി പുണ്ണാക്കരുതു്!
കുഴിമന്തീ, കുഴിമന്തീ, ബൂർഷ്വാസിയായ നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, മുതലാളിത്തവാദിയായ നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, പ്രതിലോമകാരിയായ നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, അവസരവാദിയായ നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, സാമ്രാജ്യത്വവാദിയായ നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, ബഹുരാഷ്ട്രകുത്തകവാദിയായ നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, ആഗോളവത്കരണവാദിയായ നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, വികസനവിരോധിയായ നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, നവോത്ഥാനവിരുദ്ധനായ നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, “ആന്തൂർ സാജൻ” സപ്പോർട്ടറായ നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, പോപ്പുലർ ഫ്രണ്ടിനെ പിന്തുണയ്ക്കാത്ത നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, “എന്റെ മരുമോനെ” സപ്പോർട്ട് ചെയ്യാത്ത നീ കുഴിമന്തീ!
കുഴിമന്തീ, കുഴിമന്തീ, RSS-നെ നിരോധിക്കാനായി ജീവത്യാഗം ചെയ്യാത്ത നീ കുഴിമന്തീ!
കുഴിമന്തീ, വെറും കുഴി മന്തീ! ഈ ഞാനാരു്? ആ നീയാരു്?
“നാളെ ‘പുന്നമട ആറ്റിലെ’ വള്ളം കളിയാണു്, ആ കളി കാണാൻ അങ്ങു് വരുമോ വരുമോ തങ്കച്ചാ” എന്നു് ശ്രീമാനായ മുട്ടത്തുവർക്കിയുടെ റൊമാന്റിക് നോവലിൽ നസ്രാണിക്കുട്ടിയായ നായിക പൂർവ്വാശ്രമത്തിൽ തന്റെ പ്രേമഭാജനമായിരുന്ന നായകനോടു് ചോദിക്കുന്ന പൈങ്കിളി ഭാഷയിൽ, “വെള്ളം കൂടുതലുള്ള തടിയനായ” ഒരു ഫാഷിസ്റ്റിനോടു് താണുകേണപേക്ഷിച്ചിട്ടുള്ള വീരപുരുഷനായ ഈ ഞാനാരു്? നീയാരു്?
ബോംബുകൾ കണ്ടുപിടിച്ച ഹറാം പിറന്ന പന്നികളായ ഇബിലീസുകളിൽനിന്നും, അല്ലാഹുവല്ലാതെ അല്ലാഹുവില്ലാത്ത അല്ലാഹുവിൽ വിശ്വസിക്കുന്ന സത്യവിശ്വാസികളായ മനുഷ്യരെ ആത്യന്തികമായി വിമോചിപ്പിക്കുന്നതിനായി, അരക്കെട്ടിൽ അതേ ഇബിലീസുകളുടെ ബോംബുകൾ ഫിറ്റ് ചെയ്തു്, സ്വാഭാവികമായ മരണം വരെ ഈ ഭൂമിയിൽ ജീവിക്കാൻ മാത്രമാഗ്രഹിക്കുന്ന നിരപരാധികളായ മനുഷ്യരെ, സ്വയം പൊട്ടിത്തെറിച്ചു് ചിതറിത്തെറിപ്പിച്ചാൽ, പന്തീരാറു് എഴുപത്തിരണ്ടു് മദിരാക്ഷികളും മദ്യവും സുലഭമായ, സത്രയജമാനനും, ജിഹാദിൽ പൊട്ടിത്തെറിച്ചു് സുവർക്കത്തിൽ എത്തുന്ന പുല്ലിംഗങ്ങൾക്കു് ഹൂറികളെ കൂട്ടിക്കൊടുക്കുന്നവനും മൊത്തം പ്രപഞ്ചത്തിന്റെയും മനുഷ്യരുടേയും സ്രഷ്ടാവും സർവ്വശക്തനും സർവ്വജ്ഞാനിയും സർവ്വവ്യാപിയും ഏകാൽ ഏകനായ ഏകമാത്രദൈവവുമായ അല്ലാഹുവിന്റെ സുവർക്കത്തിൽ അനന്തമായി “കുടിച്ചൂക്കി” സുഖിക്കാമെന്നും ജിഹാദി ഒസാമ ബിൻ ലാദൻ (Osama bin Mohammed bin Awad bin Laden) മാതൃകയിലുള്ള സത്യവിശ്വാസികളെ ഇൻഡോക്ട്രിനേറ്റ് ചെയ്യുന്ന മതപണ്ഡിതരുടെ വൃഷണങ്ങൾ എണ്ണയിട്ടു് തടവിക്കൊടുക്കുന്ന ഈ ഞാനാരു്? നീയാരു്?
മഹാകവി സഖാവു് ജി. സുധാകരൻ ജി പാടിയതുപോലെ, “ലാദൻ ബിൻ ലാദൻ! ആഴിത്തടത്തിൽ ജ്വലിക്കുന്നൊരാത്മാവു് നീ തന്നേയല്ലേ ബിൻ ലാദൻ? ആഴിക്കു് അഗ്നി കൊളുത്തുന്ന ഘോരമാം പോരിനു് നീ തീയെറിഞ്ഞോ? ആഴി കത്തിപ്പോയി ആകാശമെത്തുന്ന നാളുകൾ എത്തുമോ ലാദൻ? ഭീരുവാണീയൊരൊബാമയെന്നോർക്കുക ബിൻ ലാദൻ!” ഹോ! ഓർക്കുമ്പോൾത്തന്നെ ഒരു മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് അമ്മ വിപ്ലവരോമാഞ്ചം ശരീരമാസകലം പടർന്നുകയറുന്നു!!
കുഴി മന്തി മൂർദ്ദാബാദ്! കുഴി മന്ത്രി സിന്ദ്ബാദ്!! വഴി മന്ത്രി സിന്ദാബാദ്!!! പിണുമന്ത്രി ഇസ്ലാമാബാദ്!!!!
(ചിത്രത്തിനു് കടപ്പാടു്)

October 02 2022 10:39
“കോടിയേരി ബാലകൃഷ്ണൻ നിര്യാതനായി.” – വാർത്ത
കെ. എം. മാണി, പി. ടി. തോമസ്, ആര്യാടൻ മുഹമ്മദ് മുതലായ, സഖാക്കളല്ലാത്ത സമൂഹികനേതാക്കളുടെ മരണത്തിന്റെയും, കോടിയേരി ബാലകൃഷ്ണനെപ്പോലുള്ള സഖാക്കളുടെ മരണത്തിന്റെയും മാനദണ്ഡങ്ങൾ തികച്ചും വ്യത്യസ്തമാണു്. തദനുസൃതം, നേതാക്കൾ മരിക്കുമ്പോൾ, അവരുടെ പാർട്ടി, മതം, നിലപാടുകൾ മുതലായവയിലെ വ്യത്യസ്തതകൾ അനുസരിച്ചു്, കർശനമായി പാലിക്കപ്പെടാൻ പൊതുജനം ബാദ്ധ്യസ്ഥരായ പ്രോട്ടൊക്കോളുകളും, അനുശോചനപ്രകടനങ്ങളും, അനുബന്ധമായ വാക്പയറ്റുകളും വ്യത്യസ്തമാണു്.
മനുഷ്യരുടെ മരണത്തിൽ പാലിക്കേണ്ട സാമൂഹികമര്യാദകളെ സംബന്ധിച്ചു് സഖാവു് എം. സ്വരാജ് ഒരു മോർച്വറി ആഫൊറിസത്തിലൂടെ ജനത്തെ ഇങ്ങനെ ബോധവത്കരിച്ചിട്ടുണ്ടു്: “De Mortuis nil nisi bonum”. മലയാളികളുടെ ലാറ്റിൻ ഭാഷാജ്ഞാനപരിമിതിയെപ്പറ്റി വ്യക്തമായ ധാരണയുള്ള ഒരു മാർക്സിസ്റ്റ് എന്ന നിലയിൽ, “മരിച്ചവരെപ്പറ്റി നല്ലതല്ലാത്തതു് പറയരുതു്” എന്നാണതിന്റെ അർത്ഥമെന്നു് സഖാവു് എം. വി. ജയരാജൻ വളരെ കൃത്യമായി വ്യക്തമാക്കിയിട്ടുമുണ്ടു്.
“മരിച്ചവരെപ്പറ്റി നല്ലതല്ലാത്തതെല്ലാം ഉറക്കെ വിളിച്ചുപറയണം” എന്ന രീതിയിലൊരു വ്യാഖ്യാനം ആ മോർച്വറി ആഫൊറിസത്തിനു് സഖാവു് എം. എം. മണിയും നൽകിയിട്ടുണ്ടു്. “സ്ഥല-കാലങ്ങളുടെ” പരിമിതിമൂലം ആ വ്യാഖ്യാനത്തിന്റെ വിശദാംശങ്ങൾ ഇവിടെ ഒഴിവാക്കുന്നു.
അന്തരിച്ച കോടിയേരി ബാലകൃഷ്ണനു് ആദരാഞ്ജലികൾ!
October 04 2022 09:12
വിങ്ങിപ്പൊട്ടുന്ന ഇരട്ടച്ചങ്കുകളോടെയും, വിതുമ്പിക്കരയുന്ന ചുണ്ടുകളോടെയും, കരഞ്ഞുതോരാത്ത കണ്ണുകളോടെയും സഹോദരതുല്യനായ സഖാവിന്റെ മരണാനന്തരചടങ്ങുകൾ ഝടിതിയിൽ തീർത്തു് ആ സ്നേഹനിധി കരുതലോടെ യൂറോപ്പിലേക്കു് പറന്നു.
October 05 2022 10:48
ഓൾ ഇൻഡ്യ കോൺഗ്രസ്സ് കമ്മിറ്റിയുടെ (AICC) പ്രസിഡന്റ് ആകാൻ വേണ്ട എല്ലാവിധ യോഗ്യതയും ഉള്ളവനാണു്/ഉള്ളവളാണു് താനെന്ന ഉത്തമബോദ്ധ്യം ഉള്ളവരാണു് ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് (INC) പാർട്ടിയിലെ എല്ലാ നേതാക്കളും. “എക്സിസ്റ്റെൻഷ്യൽ ഫിലൊസോഫിക്കലായി” ആ പാർട്ടി നേരിടുന്ന ഗുരുതരപ്രശ്നവും അതുതന്നെ.
October 05 2022 11:37
“ടോം ആൻഡ് ജെറി കാർട്ടൂൺ ഫിലിമിൽ, ഒരു താറാവുമുട്ട വിരിഞ്ഞപ്പോൾ, കുഞ്ഞിത്താറാവു് ആദ്യം കണ്ടതു് ടോമിനെയാണു്. ടോമാണു് തന്റെ അമ്മ എന്നു് വിചാരിച്ചു് ടോമിന്റെ പുറകെ പോയ കുഞ്ഞിത്താറാവിന്റെ അവസ്ഥയാണു് പല സ്വതന്ത്രചിന്തകർക്കും.” – ഇസ്ലാമിസ്റ്റ് മൊഴിമുത്തു്.
“താറാവുമുട്ട” വിരിഞ്ഞപ്പോൾ ആദ്യം ജെറിയെക്കണ്ട കുഞ്ഞിത്താറാവു് ജെറിയാണു് തന്റെ അമ്മ എന്നു് വിചാരിച്ചു് ജെറിയുടെ പുറകെ പോയ കുഞ്ഞിത്താറാവിന്റെ അവസ്ഥയിലാണു്, അനുപമസുന്ദരമായ സ്വന്തം വ്യക്തിത്വം നബീ(സ)യിലും മാർക്സിലും പൂട്ടിക്കെട്ടി പാരതന്ത്ര്യത്തിൽ അങ്ങേയറ്റം അഭിരമിച്ചു്, “പരന്ന ഭൂമിയിലൂടെ” വിജയശ്രീലാളിതരായി വിരാജിക്കുന്ന പല “അസ്വതന്ത്രചിന്തകരും”. Basta!!
October 05 2022 12:05
സഹോദരതുല്യനായ ഒരു സഖാവിന്റെ നിര്യാണത്തിൽ ഇരട്ടഹൃദയം നുറുങ്ങി ഖണ്ഡശഃ വിലപിക്കാനായി ജനത്തിന്റെ ചെലവിൽ വിദേശത്തേക്കു് വിമാനം കയറാനുള്ള സ്വാതന്ത്ര്യം പോലുമില്ലേ ഒരു കമ്മ്യൂണിസ്റ്റിനു് ഈ നാട്ടിൽ!?
October 05 2022 14:26
“ഒരു പോലീസേമാൻ എന്റെ മാങ്ങ മോഷ്ടിച്ചു.” – മാങ്ങാണ്ടി.
“സ്വയം ഉൾവലിഞ്ഞാൽ പോലീസേമാന്മാരുടെ മോഷണത്തിൽ നിന്നും രക്ഷപെടാമെന്നതു് വെറും വ്യാമോഹം മാത്രമാണു്.” – കശുവണ്ടി
October 06 2022 13:33
വസ്തുതാപരമായ യാഥാർത്ഥ്യങ്ങൾക്കും യുക്തിയുടെ ദൃഷ്ടിയിൽ സാധുത്വമുള്ള അനുമാനങ്ങൾക്കും മാത്രമേ ഒരു പ്രസ്താവത്തെ റീസണബിളായി ബലപ്പെടുത്താനാവൂ എന്നതിനാലാണു്, സംവാദങ്ങളിൽ, പ്രാമാണികത്വത്തെ ചൂണ്ടിക്കാട്ടി ഉന്നയിക്കപ്പെടുന്ന വാദങ്ങൾ കപടവാദങ്ങളായി നിരാകരിക്കാൻ ചിന്താശേഷിയുള്ള മനുഷ്യർ നിർബന്ധിതരാകുന്നതു്.
(തനിക്കു് അപാരമായ ചിന്താശേഷി ഉണ്ടെന്നു് വിശ്വസിച്ചു് മരിച്ചവരും, അങ്ങനെ വിശ്വസിച്ചു് ഇന്നും ജീവിക്കുന്നവരും, അങ്ങനെതന്നെ വിശ്വസിച്ചു് മരിക്കാനായി ജനിക്കാനിരിക്കുന്നവരുമായ അനേകം മനുഷ്യരുടേതാണു് സൗരയൂഥത്തിലെ കേവലം ഒരു ഗ്രഹമായ ഈ ഭൂമി.)
അധികാരത്തോടു്/പദവിയോടു്/പേരിനു് പിന്നിൽ ഒട്ടി(പ്പി)ച്ചിരിക്കുന്ന ബിരുദത്തോടു്/പ്രായത്തോടു്/ഒരു അംഗീകൃത മുതലാളിയോടു് മുതലായ എല്ലാ സ്ഥിതിവിശേഷങ്ങളോടുമുള്ള ഭയഭക്തിയും ആദരവും വളരെ ചന്തമുള്ളതും, വളരെ ഹൃദ്യമായതുമായ അവസ്ഥാന്തരങ്ങളാണു്. പക്ഷേങ്കി, അവയൊന്നും ഒരു സംവാദത്തിലെ ആർഗ്യുമെന്റുകളെ ലോജിക്കലി കൺസിസ്റ്റെന്റ് ആക്കിത്തീർക്കാൻ മതിയായ ഹേതുക്കളല്ല.
ആദരീണയതയോടുള്ള ഭയഭക്തിബഹുമാനങ്ങളെ അടിസ്ഥാനമാക്കി അവതരിക്കപ്പെടുന്ന തെളിവു് (argumentum ad verecundiam) ഒരു ലോജിക്കൽ ഫാലസിയാണെന്നു് “സ്വർണ്ണച്ചുരുക്കം”.
ഒരേയൊരു ദൈവമായ ഏകദൈവമെന്നു് യഹൂദരും ക്രിസ്ത്യാനികളുമായ ഭക്തർക്കു്, ഉറക്കത്തിൽ വിളിച്ചുണർത്തിയാലും സംശയരഹിതമായി ഉരുവിടാൻ കഴിയുന്ന യഹോവ എന്ന പ്രപഞ്ച/മനുഷ്യസ്രഷ്ടാവു് ഏദൻ തോട്ടത്തിന്റെ നടുവിൽ (താൻ സ്വന്തം കൈകൊണ്ടു് സൃഷ്ടിച്ച മനുഷ്യനെ പരീക്ഷിക്കാനായി!!) നട്ടുപിടിപ്പിച്ച നന്മതിന്മകളുടെ അറിവിന്റെ വൃക്ഷത്തിന്റെ ഫലമല്ല, അദ്ദ്യം തന്നെ അതേ തോട്ടത്തിന്റെ മറ്റൊരു കോണിൽ നട്ടുപിടിപ്പിച്ച ജീവവൃക്ഷത്തിന്റെ ഫലം. Like Lord Byron, I too am really sorry to say this fatal truth about the tragic human knowledge!
തനിക്കറിയാത്ത ഏതെങ്കിലുമൊരു വിഷയത്തെപ്പറ്റി ശരിയായ രീതിയിൽ മനസ്സിലാക്കാൻ, ആ വിഷയത്തിൽ ഇന്നു് നിലവിലിരിക്കുന്നതും, ഇതുവരെ ആരും ഫോൾസിഫൈ ചെയ്തിട്ടില്ലാത്തതുമായ (ശാസ്ത്രീയമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു് നാളെ ആരെങ്കിലും അവയെ ഫോൾസിഫൈ ചെയ്താൽ തത്ക്ഷണം ഉപേക്ഷിക്കപ്പെടേണ്ടതുമായ) സിദ്ധാന്തങ്ങളെ ആശ്രയിക്കുകയല്ലാതെ മറ്റൊരു പോംവഴി തത്കാലം മനുഷ്യർക്കില്ല.
ഈ വസ്തുത മനസ്സിലാക്കാത്തിടത്തോളം, ആഭ്യന്തരത്തെപ്പറ്റി പിണറായിയും, കേവല വിദ്യാഭ്യാസത്തെപ്പറ്റി ശിവൻകുട്ടിയും, അത്യുന്നത വിദ്യാഭ്യാസത്തെപ്പറ്റി ഡോക്ടർ ആർ. ബിന്ദുവും, ആരോഗ്യത്തെപ്പറ്റി “സഭാ-ഡോട്ടർ” വീണാ ജോർജ്ജും, PWD-യെപ്പറ്റി മരുമോൻ റിയാസും, റോഡ് ട്രാൻസ്പോർട്ടിനെപ്പറ്റി ആന്റണി രാജുവും, വൈദ്യുതിയെപ്പറ്റി എം. എം. മണിയും, സാമ്പത്തിക ശാസ്ത്രത്തെപ്പറ്റി ഡോക്ടർ തോമസ് ഐസക്കും, ഇവൊല്യൂഷനെപ്പറ്റി രവിചന്ദ്രനും, നരകത്തിലെ വറചട്ടിയെപ്പറ്റി എം. എം. അക്ബറും, ലൈംഗികദാഹം അനുഭവിക്കുന്ന സഹനദാസരെപ്പറ്റി KCBC ബിഷപ്പന്മാരുമെല്ലാം മലയാളക്കരയിലെ സ്റ്റേജ് ഷോകളിൽ അവതരിപ്പിക്കുന്ന ഹൃദയഭേദകമായ മറിയാമ്മ നാടകങ്ങളും ചവിട്ടുനാടകങ്ങളും കണ്ടും കേട്ടും കോട്ടുവായിടുക എന്നതല്ലാതെ മറ്റൊരു ഓപ്ഷൻ മലയാളികൾക്കില്ല.
“What can be said, can be said clearly. Whereof one cannot speak, thereof one must be silent.” – Ludwig Wittgenstein, philosopher
October 07 2022 09:43
വ്യവസായസൗഹൃദകേരളത്തിൽ കമ്പനി തൊടങ്ങാനായി കേറിവാടാ നോർവേക്കാരാ! ഒരു നോർവേമൊയ്ലാളി കയറുപിരി ആപ്പീസിൽ കെട്ടിത്തൂങ്ങിച്ചത്തു എന്നു് കേട്ടിട്ടുവേണം എനിക്കു് കർത്താവിൽ നിദ്ര പ്രാപിക്കാൻ.
October 07 2022 11:55
കൊല്ലത്തു് ഒരമ്മായിയമ്മ മരുമകളെയും കുഞ്ഞിനെയും വീട്ടിൽനിന്നും ഇറക്കിവിട്ടു് ഒരു രാത്രി മുഴുവൻ പെരുവഴിയിൽ നിർത്തിയെന്നു് വാർത്ത.
“എല്ലാ സ്ത്രീകളും മാലാഖമാരല്ല, ചില സ്ത്രീകളെങ്കിലും അമ്മായിയമ്മമാരാണു്” എന്നു് വളരെ ഗഹനവും ശാസ്ത്രീയവുമായ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ഞാൻ കണ്ടെത്തിയ കല്യാണസാമാനസംബന്ധമായ സാമൂഹികസിദ്ധാന്തത്തെ പരിഹസിച്ച സൈക്കൊകളുടെ മുന്നിലേക്കു് മാഡം അജിതകുമാരി എന്ന അമ്മായിയമ്മയെ ഞാൻ സാമോദം സമർപ്പിക്കുന്നു. മഹാനുഭാവുലുകൾ വേണ്ടുവോളം വാരിവലിച്ചുതിന്നു് കല്യാണസൗഗന്ധികപരമായ സാമൂഹിക ആർത്തി തീർത്താലും!
കേരള ഗവണ്മെന്റിന്റെ കീഴിൽ, അഥവാ, ഇപ്പോഴത്തെ സാഹചര്യത്തിൽ, ഏകച്ഛത്രാധിപതിയായി മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിപ്ലവാശംസകളോടെ സ്വയം വാഴിച്ചിരിക്കുന്ന പിണറായി വിജയൻ എന്ന ഇരട്ട(മൂത്ര)ശങ്കന്റെ സമ്പൂർണ്ണനിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC), കേരള വിമൻസ് കമ്മീഷൻ (KWC), കേരള പോലീസ് (KP) ഇത്യാദി ആർത്തിപ്പിശാചുക്കളും ഖജനാവു് വിഴുങ്ങികളുമായ പേപ്പട്ടികളും, തെരുവുനായ്ക്കളുമെല്ലാം ജനത്തെ നിസ്വാർത്ഥമായി സേവിക്കാനായി ചുമ്മാടുപോലും വയ്ക്കാതെ തലയിലേറ്റുന്ന കഷ്ടപ്പാടുകൾ കാണുമ്പോൾ, കേരളത്തെ “God’s own country” എന്നതിനേക്കാൾ, “Dog’s own country” എന്നോ, തത്തുല്യവും, അതോടൊപ്പം കൂടുതൽ അനുയോജ്യവുമായ “Pinu’s own country” എന്നോ ആയിരുന്നില്ലേ വിളിക്കേണ്ടിയിരുന്നതു് എന്നു് സത്യമായും തോന്നിപ്പോകുന്നു!
October 08 2022 10:33
കെട്ടുകണക്കിനു് വെവസായോം വെസനസും വാങ്ങിക്കൊണ്ടുവരാനായി മുഖ്യനും അദ്ദ്യത്തിന്റെ ചുമട്ടുകാരായ വാല്യക്കാരും ചുവന്ന ബക്കറ്റുമായി യൂറോപ്പിലേക്കു് പറന്നപ്പോൾ, ചേരുംപടിചേരുന്ന നല്ലൊരു കളസമിടീച്ചു് ആ ശിവൻകുട്ടിയെക്കൂടി കൂടെക്കൂട്ടിയിരുന്നെങ്കിൽ, തുഗ്ലക്കിന്റെ ഭരണപരിഷ്കാര നിർദ്ദേശങ്ങൾ കേട്ടു് വട്ടുപിടിക്കാതെ കേരളത്തിലെ സാമാന്യജനം, അത്രനാളെങ്കിൽ അത്രനാൾ, സ്വൈരമായി ജീവിച്ചുപോയേനെ!
October 08 2022 11:06
“പിണറായിയുടെ വിദേശയാത്ര തട്ടിപ്പു്.” – വാർത്ത.
പിണറായിതന്നെ ഭൂലോക തട്ടിപ്പാണു്. പിന്നെയാണു് പിണറായിയുടെ വിദേശയാത്ര!!
October 08 2022 13:23
പിണറായി പറയുന്നതു് വിശ്വസിക്കുന്നവർ ഒന്നുകിൽ മല്ലു മാക്രിസ്റ്റുകളായിരിക്കണം, അല്ലെങ്കിൽ സമ്പൂർണ്ണ ഊളകളായിരിക്കണം.
ധിഷണാവിലാസപരമായി, രണ്ടും ഒരമ്മായിയമ്മ ഇരട്ടപെറ്റ സന്തതികളാകാനാണു് സാദ്ധ്യത.
October 08 2022 15:53
മീശക്കു് അവാർഡ്!
താടിയില്ലാത്ത മീശക്കെന്നപോലെ, മീശയില്ലാത്ത താടിക്കും ഒരു “വയലാർ” കൊടുക്കാമായിരുന്നു. രണ്ടും “നാച്ചുറലി സെലക്റ്റഡ്” ആയതിനാൽ, പക്ഷപാതരഹിതമായ അവാർഡ് ദാനംവഴി താടി-മീശകളെ പൊളിറ്റിക്കലി കറക്റ്റായി പ്രീണിപ്പിച്ചു് ദാതാവിനു് ഉദ്ദിഷ്ടകാര്യം നേടിയെടുക്കാനും കഴിഞ്ഞേനെ!
October 09 2022 11:36
“ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നും ഖജനാവിൽ നിറഞ്ഞ പണം ശമ്പളമായി വാങ്ങി ഏല്പിച്ച ഉത്തരവാദിത്വം ചെയ്യാതെ, അലസതയോടുകൂടി നിലപാടു് സ്വീകരിക്കുന്ന, അല്ലെങ്കിൽ തെറ്റായ രീതി സ്വീകരിക്കുന്ന ഒരാളെയും വെറുതെ വിടാൻ പോകുന്നില്ല. ഒരു സംശയവുമില്ല.” – പൊതുമരാമത്തു്, ടൂറിസം വകുപ്പുകളുടെ മന്ത്രി, സഖാവു് മരുമോൻ പി. എ. മുഹമ്മദ് റിയാസ്.
രൗദ്രം! വീരം! ഭയാനകം! ബീഭത്സം!!
ഉഗ്രം! ഭീകരം! കിടിലം! കിടിലോൽക്കിടിലം!!!
മരുമോൻമന്ത്രി സഖാവു് റിയാസ് പ്രഖ്യാപിച്ച വെറുതെവിടായ്മയുടെ സന്ധിയില്ലാത്ത തുടക്കംകുറിക്കൽ, ജനങ്ങളുടെ നികുതിപ്പണമെടുത്തു്, പെണ്ണും പിടക്കോഴിയും പൗത്രനും വാല്യക്കാരുമായി കേരളത്തെ സായിപ്പൻ മോഡലിൽ വികസിപ്പിക്കാനുള്ള സ്റ്റഡി ടൂർ എന്ന വ്യാജേന യൂറോപ്യൻ രാജ്യങ്ങളിൽ ഫാമിലി ടൂർ നടത്തുന്ന കാരണഭൂതമായ സ്വന്തം അമ്മായിഅപ്പനിൽനിന്നുതന്നെ ആയിക്കോട്ടെ.
റഷ്യൻ ബോൾഷെവിക്ക് ഒക്ടോബർ വിപ്ലവാഭിവാദ്യങ്ങൾ!!!!
October 09 2022 15:08
“ഏതു് പ്രതികൂലസാഹചര്യത്തിനെയും നേരിടാനുള്ള അസാമാന്യവിഭവശേഷിയാണു് നമ്മുടെ കൂട്ടായ്മക്കുള്ളതു് (കോട്ടുവായ്ക്കുള്ളതു് എന്നും പറയാം). ഈ കൂട്ടായ്മയെ (കുഴിമന്തി) ഊട്ടി ഉറപ്പിച്ചുകൊണ്ടു് കേരളത്തെ പുതിയസഹസ്രാബ്ദത്തിലൂടെ, പുതിയ നൂറ്റാണ്ടിലൂടെ, (പുതിയ ആകാശത്തിലൂടെ പുതിയ ഭൂമിയിലൂടെ എന്നു് K. P. A. C. ഭാഷ) കാലത്തിനു് ചേരുംവിധം ആധുനികവത്കരിച്ചും വികസിപ്പിച്ചും ഒരു ക്ഷേമസമൂഹവും, (ഇല്ലെങ്കിൽ, ഒരു ക്ഷാമസമൂഹമെങ്കിലും!), വികസിതനാടും യാഥാർത്ഥ്യമാക്കുമെന്ന മഹത്തായ സന്ദേശമാണു് (സന്ദേശം സില്മയുടെ മാതൃകയിലുള്ള യാഥാർത്ഥ്യവത്കരണം എന്നു് “പശ്ചമല്യാലത്തിലെ” വ്യംഗ്യാർത്ഥം!) ഈ ലോക കേരളസഭ മുന്നോട്ടു് വയ്ക്കുന്നതു്.” (തിരക്കഥ നിഷ്കർഷിക്കുന്നതനുസരിച്ചു്, ഈ സന്ദർഭത്തിലാണു് ശ്രീമതി ശ്രീമതിടീച്ചർ “കയ്യടിക്കു്, കയ്യടിക്കു്” എന്നു് ശ്രോതാക്കളോടു് എംഫാറ്റിക്കായി ആഹ്വാനം ചെയ്യേണ്ടതു്). – ലോക കേരളസഭയിൽ മുക്ക്യോൻ പിണറായി വിജയൻ വിതറിയ മണിമലർമധുമൊഴിമുത്തു്.
സംക്ഷിപ്തമായി സംസ്കൃതത്തിൽ പറഞ്ഞാൽ, സംഭവം ആകെമൊത്തം ടോട്ടൽ രോമാവൃതമാണു്. പ്രത്യയശാസ്ത്രപരമായ ഈ വൈജ്ഞാനിക സംഘർഷാവസ്ഥയെ തമിഴിൽ മറ്റെന്തോ പ്രയോഗത്താലാണത്രെ കവികൾ വർണ്ണിക്കാറുള്ളതു്!
No.1 ഘോരളത്തിലെ ഭാഷയല്ല തമിഴ്നാട്ടിലെ ഭാഷ. അന്യനാടു് അന്യഭാഷ! അന്യനാടു് അന്യകസ്റ്റംസ്! അന്യഎയർപ്പോർട്ട് അന്യകസ്റ്റംസ് ആപ്പീസേഴ്സ്!! അതാണു് ലോകഗതി.
P. S.
ഒരു സഹസ്രാബ്ദസാമ്രാജ്യം (Tausendjähriges Reich) സ്ഥാപിച്ചു് ഏകച്ഛത്രാധിപതിയാകുക എന്നതായിരുന്നു രണ്ടാം ലോകയുദ്ധത്തിലൂടെ നാത്സി ജർമ്മൻ ഫ്യൂറർ ആഡോൾഫ് ഹിറ്റ്ലറും ലക്ഷ്യം വച്ചിരുന്നതു്. പിണറായിയുടെ റെഡ് “വോൾ+അണ്ടിയേഴ്സിന്റെ” അത്ര ശക്തിമത്തായ ഒരു ആർമിയോ, എയർലിഫ്റ്റായി കിറ്റുവിതരണം ചെയ്യാൻ പറ്റിയ ഒരു വാടക ഹെലിക്കോപ്റ്ററോ ഇല്ലാതിരുന്നതിനാൽ മാത്രമാണു്, തന്റെ ചിരകാലസ്വപ്നം പൂവണിയുന്നതിനു് തൊട്ടുമുൻപു് ആത്മഹത്യ ചെയ്തു് കളമൊഴിവാക്കേണ്ട ഗതികേടു് ഫ്യൂറർ ഹിറ്റ്ലർക്കുണ്ടായതു്.
October 10 2022 10:28
കക്ഷിരാഷ്ട്രീയം, കഥാപ്രസംഗം, പാട്ടുകുർബാന! ലൈംഗികം, ആത്മീയം, നിസ്കാരം, നിർവാണം!!
==>> മല്ലുജീവിതസാരസർവ്വസ്വം!
October 10 2022 11:18
ജീവപര്യന്തം കൽത്തുറുങ്കിലടയ്ക്കേണ്ടവരായ “കനകം-കാമിനി-കഞ്ചാവു്-കള്ളക്കടത്തു്-കമ്മ്യൂണിസ്റ്റ്” മാഫിയോസിയെ പ്രമാണികളാക്കിയശേഷം, സമൂഹത്തിലെ ധാർമ്മികശോഷണത്തെപ്രതി, “മനുഷ്യനാകണം” എന്നും മറ്റും വിലാപഗാനങ്ങൾ പാടി മുതലക്കണ്ണീരൊഴുക്കുന്ന ഊളകൾ സ്വയം “പ്രബുദ്ധജനത” എന്നു് അവകാശപ്പെടുന്നു!!
October 10 2022 12:26
ഭസ്മാസുരന്റെ സ്ഥാനത്തു് ഞാനായിരുന്നെങ്കിൽ, ഒരു അമ്പലക്കാളയായി ഭാരതത്തിൽ ജീവിച്ചു് ഒരു അമ്പലമുതലയായി ഭാരതത്തിൽത്തന്നെ നിർവാണമടയാൻ അനുഗ്രഹിക്കണമെന്ന വരമേ പരമശിവനോടു് ഞാൻ ആവശ്യപ്പെടുമായിരുന്നുള്ളു.
മറ്റു് ഓപ്ഷനൊന്നുമില്ലേ എന്നു് പരമശിവൻ എന്നോടു് ചോദിച്ചാൽ, ഒരു നോക്കുകൂലിത്തൊഴിലാളിയായി പിണറായിയുടെ കമ്മ്യൂണിസ്റ്റ് കേരളത്തിൽ ജീവിച്ചു് നിർവാണമടഞ്ഞു്, അടുത്ത ജന്മത്തിൽ “ബബിയ” ബേബിയായി പുനർജ്ജനിച്ചു് “മാംഗല്യം തന്തുനാനേന” ആഘോഷപൂർവ്വം കൊണ്ടാടാൻ കഴിയണം എന്ന വരദാനമായിരുന്നേനെ പരമശിവനോടുള്ള എന്റെ രണ്ടാമത്തെ ഡിമാൻഡ്.
തോട്ടത്തിന്റെ നടുവിൽ, തീട്ടത്തിനു് സമീപം ഉയർന്നു് നിൽക്കുന്ന നന്മതിന്മകളുടെ അറിവിന്റെ വൃക്ഷഫലം, തന്റെ വാരിയെല്ലുഭാര്യയായ മാഡം ഹവ്വയുടെ സഹായത്തോടെ പറിച്ചുതിന്ന ആദിമനിതൻ ആദാമിനെ, “നിലത്തുനിന്നും നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും” (ഉല്പത്തി 3: 19) എന്നും മറ്റും ഏകദൈവവും, കരുണാനിധിയും, എം. കെ. സ്റ്റാലിനുമായ യഹോവ ശപിച്ചതൊക്കെ താത്വികമായി ശരിയാണെങ്കിലും, വിയർപ്പോടെ ജോലി ചെയ്തു് ഉപജീവിക്കൽ, കമ്മ്യൂണിസ്റ്റ് പാർട്ടി അനുയായികളും നികൃഷ്ടജന്മങ്ങളുമായ അന്തം കമ്മികൾക്കല്ലാതെ, നുമ്മ ഇരട്ടച്ചങ്കരും കാരണഭൂതത്താന്മാരുമായ കമ്മിപ്പാർട്ടി നേതാക്കൾക്കു് ഒരിക്കലും ചെയ്യാൻ പറ്റുന്ന പണിയല്ലെന്റിസ്റ്റാ!!
October 10 2022 14:36
പിണറായിക്കും അയാളുടെ നാറിയ മാക്രിസ്റ്റ് കണ്ണൂരിസ്റ്റ് പാർട്ടിക്കും കേരളത്തിനുവേണ്ടി ഇനി ഇതുമാത്രമേ ഫലപ്രദമായി ചെയ്യാനുള്ളു:
Fuck off for ever!!
October 11 2022 12:27
നംബർ വൺ പ്രബുദ്ധകേരളത്തിൽ നരബലി!!
പെരുമ്പാവൂര് കേന്ദ്രീകരിച്ചു് “മനുഷ്യസഹായവ്യവസായം” നടത്തുന്ന ഒരു സിദ്ധനെ മനുഷ്യബലിയിലൂടെ പ്രീതിപ്പെടുത്തിയാൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവുമെന്നു് പെരുമ്പാവൂർകാരനായ കൂട്ടിക്കൊടുപ്പുകാരൻ മുഹമ്മദ് ഷാഫി, ഹൈകു കവിതകളിലൂടെ മലയാളിമനസ്സുകളെ ചിന്താക്രാന്തമാക്കിയിരുന്ന ഫെയ്സ്ബുക്ക് മഹാകവിയും ഇടതുപക്ഷ അനുഭാവിയുമായ ഭഗവാൻ ഭഗവൽ സിംഗിനെയും ഭാര്യ ലൈലയെയും വിശ്വസിപ്പിക്കുകയായിരുന്നത്രെ!
ഹൈകു കവിയായ ഭഗവൽ സിംഗിനെ പണക്കാരനാക്കാൻ ലോട്ടറി കച്ചവടക്കാരായ കടവന്ത്രക്കാരി പത്മയ്ക്കും, കാലടിയിൽ താമസിക്കുന്ന തമിഴ്നാടുകാരി റോസ്ലിയ്ക്കും എന്തുകൊണ്ടു് “ബലിമൃഗങ്ങൾ” ആയിക്കൂടാ!? ഖജനാവു് പൂച്ച പെറ്റുകിടന്നയിടം പോലെ ശൂന്യമായിരിക്കുമ്പോഴും, കാരണഭൂതമായ ഇരട്ടച്ചങ്കനു് സ്വേച്ഛാപരമായി ഹെലിക്കോപ്റ്റർ വാടകയ്ക്കെടുക്കാനും, ക്ലിഫ് ഹൌസിൽ പശുത്തൊഴുത്തു് പണിതു് രാശാവിന്റെ ശനിദശ ഒഴിവാക്കാനും, കൊടുംക്രിമിനലുകളെ ട്രാൻസ്പോർട്ട് ചെയ്യുന്നതുപോലെ, പൊലീസിന്റെയും വാഹനവ്യൂഹങ്ങളുടെയും അകമ്പടിയോടെ കേരളം മുഴുവൻ റോന്തുചുറ്റാനും, വ്യവസായവികസനം എന്ന വ്യാജേന ജനത്തിന്റെ ചെലവിൽ യൂറോപ്പിലേക്കു് ഫാമിലി ടൂർ നടത്താനുമെല്ലാംവേണ്ടി ജനം അവരുടെ ലുങ്കികൾ വീണ്ടും വീണ്ടും വരിഞ്ഞുവരിഞ്ഞു് മുറുക്കി ഉടുത്തുകൊണ്ടിരിക്കുന്നില്ലേ?
പിണറായി കമലയോടൊത്തെന്നപോലെ, ഭഗവാൻ ഭഗവൽ സിംഗ് തന്റെ പ്രിയ ഭാര്യ “ലൈലാ മജ്നു”വിനോടോത്തു് സമ്പത്സമൃദ്ധവും ആർഭാടപൂർവ്വവുമായ ഒരു ബൂർഷ്വാ ജീവിതം നയിക്കാൻ സ്വേച്ഛാപരമായി ആഗ്രഹിക്കുമ്പോൾ, അതിനുവേണ്ടി സ്വമേധയാതന്നെ ജീവത്യാഗം ചെയ്യാനുള്ള ബാദ്ധ്യത, തൊഴിലാളിവർഗ്ഗത്തിൽ പെട്ടവരും, കേവലം ലോട്ടറി കച്ചവടക്കാരുമായ രണ്ടു് സ്ത്രീകൾക്കുണ്ടെന്നു്, പ്രത്യയശാസ്ത്രപണ്ഡിതരായ ആനത്തലവട്ടനും, ഗോവിന്ദനും, മൾട്ടിപ്പിൾ ജയരാജൻസും, മൾട്ടിപ്പിൾ ശശികളും, എം. എ. ബേബിയും, പി. രാജീവും, മണിയാശാനുമെല്ലാം ആശയഗംഭീരമായി കേരളജനതയെ ബോധവത്കരിച്ചിട്ടില്ലേ? പക്ഷാഘാതബുദ്ധിജീവികളെ തട്ടിയിട്ടു് വഴിനടക്കാൻ കഴിയാത്ത പിണറായിഭരണ, പ്രബുദ്ധകേരളത്തിൽ രഹസ്യമായ നരബലികളോ, പരസ്യമായ കൊലവിളികളോ ഒക്കെ നടന്നെന്നുവരും. അതൊന്നും ബല്യ ഇശ്യു ആക്കേണ്ട കാര്യങ്ങളല്ല എന്നു് ജനാബ് പി. കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞിട്ടുണ്ടല്ലോ.
കവിതയും കഥയുമൊക്കെ എഴുതുന്ന പ്രബുദ്ധമനുഷ്യർ അങ്ങനെയാണു്. പുതിയ ആകാശവും പുതിയ ഭൂമിയും പൊട്ടിവിരിയാനിരിക്കുന്ന നല്ല നാളെകളെപ്പറ്റി “പൊളിറ്റിക്കലി കറക്റ്റായ” ഭാഷയിൽ ആരെങ്കിലും വർണ്ണിക്കുന്നതു് കേട്ടാൽ, രണ്ടാമതൊരു ചിന്തയില്ലാതെ വിശ്വസിക്കാൻ അവർ തയ്യാറാകും. ആ നല്ലകാലം കണ്ടനുഭവിക്കുന്നതിനുവേണ്ടി രക്തസാക്ഷിത്വം വരിക്കാനോ, ആടിനെ വിറ്റും, കുടുക്ക പൊട്ടിച്ചും, ബീഡി തെറുത്തും കിട്ടുന്ന ചക്രം, നല്ല നാളെ വാഗ്ദാനം ചെയ്യുന്ന കഥാപ്രാസംഗികരെ മൊത്തമായി ഭരമേല്പിക്കാനോ അവർ മടിക്കാറില്ല.
മരിച്ചശേഷം പൊട്ടിവിരിയാനിരിക്കുന്ന സ്വർഗ്ഗവും, അവിടത്തെ മദ്യങ്ങൾ മദിരാക്ഷികൾ കുഴിമന്തികൾ പട്ടുമെത്തകൾ പശുത്തൊഴുത്തുകൾ തുടങ്ങിയ ഒട്ടനവധി സുഖസൗകര്യങ്ങളുമെല്ലാം സ്വന്തമാക്കാൻ, ഇഹലോകജീവിതത്തിൽ മനുഷ്യർ ചെയ്തിരിക്കേണ്ട സത്കർമ്മങ്ങളെപ്പറ്റി, സംസ്കൃതം, ഹീബ്രൂ, അറബി മുതലായ, തങ്ങളുടേതല്ലാത്തതും, ദൈവങ്ങൾ സംസാരിക്കുന്നതുമായ “മറുഭാഷകളിൽ” സംസാരിച്ചു് ജനത്തെ പ്രബോധിപ്പിക്കുന്ന “ദൈവജനത്തെയും” പണമിട്ടു് മൂടാൻ കഴിയുന്നതു് വലിയ ഒരു ഭാഗ്യവും പ്രിവിലെജുമായി കരുതുന്നവരും അവരെ സ്വയം വിശേഷിപ്പിക്കുന്നതു്, സ്വർഗ്ഗരാജ്യത്തിന്റെ അവകാശികളായി തെരഞ്ഞെടുക്കപ്പെട്ട, ദൈവത്തിന്റെ സ്വന്തമായ പ്രബുദ്ധജനത എന്നാണു്.
നിങ്ങളുടെ പ്രിയപ്പെട്ട ചാനലുകളിൽ ഉടൻ വരുന്നു!: മാദ്ധ്യമോളികളുടെ ചൂടുപിടിച്ച അന്തിച്ചർച്ചകൾ!! കാത്തിരിക്കൂ! കണ്ണും കാതും കുളിർക്കെ കണ്ടിരിക്കൂ! കേട്ടിരിക്കൂ! “നരബലിയുടെ പ്രത്യയശാസ്ത്രപരമായ പ്രസക്തി കേരളത്തിൽ” എന്ന വിഷയത്തിൽ വിഷയാസക്തരായ വിദഗ്ദ്ധർ മത്സരിച്ചു് ഓരിയിടുന്നു, കുരയ്ക്കുന്നു! അവരുടെ വിലയേറിയ പ്രബോധനങ്ങൾ കേൾക്കൂ! പ്രബുദ്ധരാകൂ!!
October 11 2022 17:47
പോത്തിനെന്തു് ഏത്തവാഴ? കൊലപാതകവണ്ടി ഇന്നോവയിൽ “മാഷാ അള്ളാ” സ്റ്റിക്കറൊട്ടിക്കുന്ന മാക്രിക്കെന്തു് മനഃസാക്ഷി? മനഃസാക്ഷി ഇല്ലാത്തിടത്തു് എന്തു് മനഃസാക്ഷിക്കുത്തു്? ഇല്ലാത്ത മനഃസാക്ഷി എങ്ങനെ “ഞൊട്ടാൻ”?
October 12 2022 11:42
മുറ്റത്തെ ആഴക്കിണറിലേക്കു് നോക്കിയപ്പോൾ അതിൽ വീണുകിടന്നു് ഹൃദയഭേദകമായി വിലപിക്കുന്ന അമ്പിളിയമ്മാവനെക്കണ്ട മുത്തുപിള്ള അതിശീഘ്രം തന്റെ പ്രൈവറ്റ് പ്രോപ്പർട്ടിയായ പാതാളക്കരണ്ടി വരുത്തി അദ്ദ്യത്തെ വലിച്ചുകയറ്റാൻ ശ്രമിച്ചെന്നും, പാതാളക്കരണ്ടി കിണറ്റിലെ പാറക്കെട്ടിൽ കുരുങ്ങിപ്പോയതിനാൽ, ചന്ദ്രനെ വലിച്ചു് കരകയറ്റാനുള്ള അന്തംവിട്ട കമ്മിമോഡൽ ശ്രമത്തിൽ, കയറുപൊട്ടി മലര്ന്നടിച്ചു് വീണ സഖാവു് മുത്തുപിള്ള ആകാശത്തു് അമ്മാവനെ കണ്ടപ്പോള്, “കയറു് പൊട്ടിയാലെന്തു്, നടു ഒടിഞ്ഞാലെന്തു്, അമ്മാവൻ മാനത്തെത്തിയല്ലോ” എന്നു് അതീവസന്തുഷ്ടതയോടെ ആത്മഗതമായി അട്ടഹസിച്ചെന്നും ഒരു കുട്ടിക്കഥ പ്രൈമറി സ്കൂളിൽ പഠിച്ചിട്ടുണ്ടു്.
ഏകദേശം അതുപോലെതന്നെയോ അതിൽക്കൂടുതലോ വിപ്ലവകരമായ ഒരു ഭഗീരഥ “മുത്തുപിള്ള-ദൗത്യം” നിറവേറ്റാനായിട്ടായിരുന്നു, സഹോദരതുല്യനായ സഖാവു് കോടിയേരി ബാലകൃഷ്ണന്റെ ശവസംസ്കാരച്ചടങ്ങു് ദ്രുതഗതിയിൽ അവസാനിപ്പിച്ചു്, മൃതഭവനചന്ദനത്തിരികളുടെ “വിപ്ലവസുഗന്ധം” സ്വന്തം ശരീരത്തിൽനിന്നും തേഞ്ഞുമാഞ്ഞു് മറവിയിലേക്കു് മറയുന്നതിനു് മുൻപേതന്നെ തന്റെ ഏഴു് സാമാനങ്ങളും പൊതിഞ്ഞെടുത്തു് സഖാവു് പിണറായി വിജയനും കുടുംബവും, വിനീത വിധേയരായ വാല്യക്കാരും യുറോപ്പിലേക്കു് യാത്രതിരിച്ചതു്.
പട്ടികൾ ചന്തയ്ക്കുപോയാൽ സാധാരണ സംഭവിക്കാറുള്ളതുപോലെ, പിണറായി സഖാവിന്റെ ഇത്തവണത്തെ ദൗത്യവും പതിവുപോലെ “അത്യുദാത്തവും അതിരുചിരവുമായി” പരാജയപ്പെടുകയായിരുന്നു!
പക്ഷേങ്കി, ഡിസൈൻ കോട്ടിട്ട ഇൻഡോ-യൂറോപ്യൻ കോമളന്മാരോടും കോമാളികളോടുമൊപ്പം കണ്ടമാനം പോട്ടങ്ങളും, മുളകുപൊടിയ്ക്കൽ, മത്തിയുണക്കൽ, മുതലവളർത്തൽ ഇത്യാദി അതിസങ്കീർണ്ണമായ ശാസ്ത്ര-സാങ്കേതികജ്ഞാനം ആവശ്യമായ ബയോകെമിക്കൽ സാങ്കേതികവിദ്യകളിൽ ഭാഗഭാക്കുകളാകാനുള്ള ക്യാപ്പിറ്റലിസ്റ്റ് സായിപ്പന്മാരുടെ മനസ്സമ്മതവും, കുലീനവും ജന്മസിദ്ധവുമായ തന്റെ “ജീവിതശുദ്ധിയിലൂടെ” ഒപ്പിക്കാൻ കാരണഭൂതവും ഇരട്ടശങ്കനുമായ വിപ്ലവസഖാവു് പിണറായി വിജയനു് കഴിഞ്ഞു.
അതിൻപ്രകാരം, പിണറായി സഖാവിന്റെ യൂറോപ്യൻപര്യടനദൗത്യം അഭൂതപൂർവ്വവും അത്യുജ്ജ്വലവുമായ ഒരു വിജയമായിരുന്നു എന്നു്, 68 ചൂടൻപട്ടികളെ ഏതാനും നിമിഷങ്ങൾ കൊണ്ടു് തിന്നുതീർത്തു് ടിഷ്യൂ പേപ്പറാൽ ചുണ്ടുതുടയ്ക്കുന്ന അമേരിക്കൻ ബൂർഷ്വാസിയെപ്പറ്റി “നിഷ്പക്ഷമായി” വാർത്ത നല്കി കമ്മ്യൂണിസ്റ്റുകളെ വിപ്ലവകരമായി ബോധവത്കരിക്കുന്ന ദേശാഭിമാനിപ്പത്രത്തിൽ വായിച്ചറിഞ്ഞ “നരബലിസഖാക്കൾ” സന്തുഷ്ടതയോടെ വിജൃംഭിച്ചു് ആവേശഭരിതരായി ആർപ്പിട്ടു: “സഖാവു് ഡാ! പിണറായി ഡാ!! ഇരട്ടച്ചങ്കൻ ഡാ!!!”
October 12 2022 11:59
“ആരാണു് ഗണിതശാസ്ത്രജ്ഞരുടെ ദൈവം? ഏറ്റവും കുറുകിയ തെളിവുകളുടെ പുസ്തകമുള്ളവനാരോ അവൻ.”
October 13 2022 11:55
ഇടത്തുനിന്നും ഒന്നാമതു് നില്ക്കുന്ന ആ മഹാമനീഷിയുടെ നില്പാണു്, സാധുജനസംരക്ഷകനും, ആശ്രിതവത്സലനും, പക്കാക്രിമിനലുമായ ഒരു മാഫിയാബോസിനു് മുന്നിൽ, അദ്ദ്യത്തിന്റെ കൃപാകടാക്ഷത്താൽ മാത്രം, നരഭോജികളാകേണ്ടിവരാതെ, കിറ്റുഭോജികളായി ഇഹലോകത്തിൽ അതിജീവിക്കാൻ കഴിഞ്ഞതിന്റെ പേരിൽ അത്യന്തം നന്ദിയുള്ളവരും, രക്തസാക്ഷികളാകാൻ മാത്രം വിനീതവിധേയരുമായ സമ്മതിദായകർ നില്ക്കേണ്ടുന്ന, രാജഭരണകാലഘട്ടങ്ങളിൽ അത്യന്താപേക്ഷിതമായി കരുതപ്പെട്ടിരുന്നതും, “ഉഗ്രപ്രതാപിയായ” പ്രജാപതിയുടെ മുന്നിൽ യാതൊരുവിധ വെട്ടിച്ചുരുക്കലുകളുമില്ലാതെ, നിർബന്ധമായും അനുസരണയോടെ പാലിക്കാൻ അടിമതുല്യരായി ജീവിതം ഒരുവിധം തള്ളിനീക്കിയിരുന്ന പ്രജകൾ ബാദ്ധ്യസ്ഥരായിരുന്നതുമായ ആചാരമര്യാദകളുടെ അവിഭാജ്യഘടകവുമായിരുന്ന “പഞ്ചപുച്ഛമടക്കിയുള്ള നിലനില്പിന്റെ” മാക്രിസ്റ്റ്-കണ്ണൂരിസ്റ്റ്-പിണറായിസ്റ്റ് നവോത്ഥാന-വികസന-മോഡൽ!! അതാണു് നിങ്ങളിവിടെ കാണുന്നതു്!!
“ഇൻഡോ-യൂറോപ്യൻ പ്രബുദ്ധൻ” എന്നു് വിജൃംഭിതവയോജനവളികൾ വിട്ടു് മനുഷ്യകുലത്തെ ആകെമൊത്തം നാറ്റിക്കാതെ പോയി ചത്തൂട്രെടോ മഹാശ്മശ്രുവേ നിനക്കൊക്കെ!?

October 13 2022 14:17
ഇന്നോവയുടെ സ്പീഡിൽ പെരുകി, നരബലിയിൽ കൾമിനെയ്റ്റ് ചെയ്തിരിക്കുന്ന കേരളത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരെ സൂപ്പർസ്റ്റാറും ഭക്തനും സഖാവുമായ മമ്മൂട്ടി അതിശക്തമായ ഭാഷയിൽ ആഞ്ഞടിച്ചു. “ജുമുഅ” നിസ്കാരത്തിൽ പങ്കെടുത്തു് മടങ്ങുംവഴി ഇടതുമാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോടു് പ്രതികരിക്കുകയായിരുന്നു അദ്ദ്യം.
October 14 2022 11:36
“മുഖ്യമന്ത്രി ഇപ്പോൾ വിദേശത്തേക്കു് പോയതു് കൂടുതൽ വികസനം കൊണ്ടുവരാനാണു്.” – എം. വി. ഗോവിന്ദൻ
കണ്ടമാനം വികസനം കൊണ്ടുവരാനാണു് മുക്ക്യോൻ പ്ലാനിട്ടിരിക്കുന്നതെങ്കിൽ, ഡിപ്ലൊമാറ്റിക്ക് ചാനൽവഴി കൊണ്ടുവരുന്നതാണു് നല്ലതു്. പരിചിതമായ സ്വർണ്ണക്കള്ളക്കടത്തു് രീതിയിൽ, ഭീമമായ വികസനത്തിന്റെ ട്രാൻസ്പൊർട്ടേഷനു് മുക്ക്യോന്റെ മലദ്വാർ ചാനൽ, ഹിപ്പൊപോട്ടമസ് വാതുറക്കുന്നതുപോലെ ഫീകരമായി വികസിപ്പിക്കേണ്ടിവരും. മെഡിക്കോ-ബയൊളോജിക്കലായ ശാസ്ത്രീയകാഴ്ചപ്പാടിൽ വിലയിരുത്തിയാൽ, അതുവഴി മുഖ്യന്റെ കൊതം അപരിഹാര്യമായി കീറിപ്പോകാനും, – at the worst – അദ്ദ്യം സത്തുപോകാനും, തത്ഫലമായി ഭിത്തിയിൽ പടമായി തൂങ്ങിക്കിടക്കാനും സാദ്ധ്യതയുണ്ടു്.
“മുത്തി ചത്തു് കട്ടിലൊഴിഞ്ഞു്”, ഒരീസോങ്കി ഒരീസം അതിൽ കിടന്നു് സമൃദ്ധമായി ഒന്നു് സുഖിച്ചിട്ടു് ചാകണം എന്ന വിപ്ലവകരമായ ആദർശമാണു് താത്ത്വികാചാര്യനും, അന്തസ്സാരശൂന്യമായ പിച്ചും പേയും പറച്ചലിൽ ലോകചാമ്പ്യനുമായ സഖാവു് എം. വി. ഗോവിന്ദൻ മാസ്റ്റർ പിൻതുടരുന്നതെങ്കിൽ, മുക്ക്യോൻ തന്റെ സ്വന്തം മലദ്വാർ ചാനൽ വഴി മാത്രമേ നവോത്ഥാനകേരളത്തിലെ നരബലി, പശുത്തൊഴുത്തു്, എഴുത്തിനിരുത്തു്, ശത്രുസംഹാരപൂജ, പൂമൂടൽ, കെട്ടിപ്പിടിയമ്മ, യോഗാസനം, ശവാസനം, കുരിശുമല, കൃപാസനം, ഭദ്രാസനം, തിരുമുടിരസായനം, നിലവിളക്കു്, പണിമുടക്കു്, ഹർത്താൽ, കിറ്റു് ഇത്യാദി വൻകിടവ്യവസായങ്ങളുടെ ശാസ്ത്രീയമായ വികസനം ദ്രുതഗതിയിൽ നടപ്പിലാക്കുന്നതിനു് ഒഴിച്ചുകൂടാനാവാത്ത ചാക്കുകെട്ടുകളുടെ ട്രാൻസ്പൊർട്ടേഷൻ നടത്താവൂ എന്നു് അന്തം കമ്മികളായ അണികളെ ഇൻഡോക്ട്രിനേറ്റ് ചെയ്തു് ആവേശഭരിതരാക്കി മുദ്രാവാക്യം വിളിപ്പിച്ചാൽ, മാസ്റ്റർ രഹസ്യമായി താലോലിക്കുന്ന ചിരകാലസ്വപ്നം നിശ്ചയമായും നിറവേറ്റപ്പെടുമെന്നു് ദേവപ്രശ്നത്തിലൂടെ നോം (ചോംസ്ക്കി) ദർശിച്ചിരിക്കുന്നു!
കേരളമുക്ക്യോനാകാൻ പറ്റിയ ഈ അസുലഭസന്ദർഭം മുതലെടുത്തു് അധികാരത്തിന്റെ ഉണ്ണിയപ്പത്തെ ചാടിക്കടിച്ചു് സ്വന്തമാക്കൂ സഹാവേ!!
Now or never!!!
October 14 2022 14:09
“മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ അഴിമതി: മുൻമന്ത്രി കെ. കെ. ശൈലജക്കെതിരെ അന്വേഷണം.” – വാർത്ത
സമൂഹത്തിലെ ഏറ്റവും പാഴുകളായ ജന്മങ്ങൾ ജനത്തെ വ്യാജവാഗ്ദാനങ്ങൾ നൽകി മയക്കി അധികാരത്തിലേറുന്ന ഭരണവ്യവസ്ഥയാണു് കമ്മ്യൂണിസം. വിഷമില്ലാത്ത കരിമൂർഖൻ ഇല്ലാത്തതുപോലെ, അഴിമതിയില്ലാത്ത കമ്മ്യൂണിസവുമില്ല.
October 14 2022 17:37
കടലിന്നക്കരെ പോണോരേ കാണാപ്പൊന്നിനു് പോണോരേ
പോയ്വരുമ്പോഴെന്തു് കൊണ്ടുവരും കൈനിറയെ
പോയ്വരുമ്പോഴെന്തു് കൊണ്ടുവരും?
പശൂമ്പത്തൊഴുത്തിലെ പതിമൂന്നാം മുറിയിലെ
ഗോമതിക്കുട്ടിക്കായിട്ടെന്തു് കൊണ്ടുവരും?
പാർവ്വതിക്കുട്ടിക്കായ് ശിവൻ എന്തുകൊണ്ടുവരും?
നിന്റെ സ്വപ്നസുന്ദരിക്കായ് ഭവാനെന്തുകൊണ്ടുവരും?
പാട്ടുകേട്ടു് കിറ്റുനക്കാൻ മ്യൂസിക് സിസ്റ്റം കൊണ്ടുവരുമോ?
കലക്കനൊരു മ്യൂസിക് സിസ്റ്റം കൊണ്ടുത്തരുമോ?
October 15 2022 09:38
ചോദ്യോത്തര പംക്തി: “ഭക്തനോടു് ചോദിക്കുക!”
ചോദ്യം: “സത്യവിശ്വാസവും അന്ധവിശ്വാസവും, സദാചാരവും ദുരാചാരവും തമ്മിലുള്ള വ്യത്യാസം?”
ഉത്തരം: “എന്റെ വിശ്വാസം സത്യവിശ്വാസം; നിന്റെ വിശ്വാസം അന്ധവിശ്വാസം. എന്റെ ആചാരം സദാചാരം; നിന്റെ ആചാരം ദുരാചാരം.”
It’s as simple as that!
October 15 2022 12:21
“എന്തതിശയമേ പെന്തെക്കോസ്തൽ ദൈവം, എത്ര ഭയങ്കരനേ! അവൻ പാന്റീസിലൊതുങ്ങാ ചന്തി സമാനമായ് സന്തതം കാണുന്നു ഞാന്.”
(“എന്തതിശയമേ ദൈവത്തിന് സ്നേഹം എത്ര മനോഹരമേ! അതു് ചിന്തയിലടങ്ങാ ‘സിന്ധു’ സമാനമായ് സന്തതം കാണുന്നു ഞാന്.”)
നൈജീരിയയുടെ തെക്കുകിഴക്കായി സ്ഥിതിചെയ്യുജെന്ന ക്യാലബറിൽ, പ്രേഷിതജന്തുക്കളുടെ ദൈവവചനഘോഷണത്തിൽ വിശ്വസിച്ചു്, സ്വന്തം മക്കൾ ക്ഷുദ്രജീവികളെന്നു് മുദ്രകുത്തി വീട്ടിൽ നിന്നും എന്നേക്കുമായി തെരുവിലേക്കു് ഉപേക്ഷിക്കപ്പെടുന്ന, പെന്റെക്കോസ്റ്റൽ വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രാകൃതത്വത്തെപ്പറ്റിയുള്ള ഒരു “arte” റിപ്പോർട്ട്.
“ഫാതർ, ഓൾമായിറ്റി ഗോട്! ഐ പ്രേ ഇൻ ത നെയിമോഫ് ജീസാസ് ക്രായിസ്റ്റ്! മാണിഫെസ്റ്റ് യ്വാർ ഗ്ലോറി ഇൻമൈ ലായ്ഫ്! മാണിഫെസ്റ്റ് യ്വാർ ഗ്ലോറി ഇൻമൈ ചിൽഡ്രൻസ് ലായ്വ്സ്! മാണിഫെസ്റ്റ് യ്വാർ ഗ്ലോറി, ഓ ലോട് ഗോട്! ലെറ്റ് യ്വാർ വിൽബി ഡാൺ! ഇന്നൗവർ ലായ്ഫ്, ഫാതർ യൂ മേക്കസ് ഇമ്പോർട്ടന്റ് പീപ്പൾ! ഇൻ ജീസസ്’ മായിറ്റി നെയിം വീപ്രേ!”
ധാരാളം പള്ളികളുള്ള ആ പ്രദേശത്തിനുമേൽ ഒരു ദൈവശാപം നിലനിൽക്കുന്നുണ്ടെന്നും, കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കാനും, രോഗവും മരണങ്ങളും വരുത്തിവയ്ക്കാനും പോന്ന ക്ഷുദ്രശക്തികൾ പേറുന്ന ചില കുഞ്ഞുങ്ങളാണു് ആ ദൈവശാപത്തിന്റെ “കാരണഭൂതർ” എന്നും, അവരെ എന്നേക്കുമായി വീട്ടിൽനിന്നും ആട്ടിയോടിച്ചാലേ സമൂഹത്തിനു് ആ ദൈവശാപത്തിൽനിന്നും മോചനം പ്രാപിക്കാൻ കഴിയുകയുള്ളു എന്നും പെന്റെക്കോസ്റ്റ് വിഭാഗത്തിൽ പെടുന്ന കുറെ മതോപദേശികൾ, എവിടെനിന്നോ ഒഴുകിയെത്തുന്ന ധനത്തിന്റെ പിൻബലത്തിൽ, നിരക്ഷരരും അജ്ഞരുമായ ജനങ്ങളെ നിത്യേന “ബോധവത്കരിക്കുന്നു”.
ആ കൂട്ടരാൽ ദൈവനാമത്തിൽ വിശ്വസിപ്പിക്കപ്പെടുന്നതുവഴി, ചില മാതാപിതാക്കളെങ്കിലും, യാഥാർത്ഥ ക്ഷുദ്രജന്മങ്ങൾ ആ പ്രേഷിത ജന്തുക്കളാണെന്നു് തിരിച്ചറിയാനുള്ള കഴിവില്ലാതെ, അവരുടെ “ക്ഷുദ്രസന്തതികളായ” കുഞ്ഞുങ്ങളെ വീട്ടിൽ നിന്നും പുറത്താക്കുന്നു!
തങ്ങളുടെ മക്കൾക്കു് മതിയായ ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും നല്കി വളർത്താനുള്ള സാമ്പത്തികശേഷിയില്ലാത്ത മാതാപിതാക്കൾ, അവരെ ഒഴിവാക്കാൻ പറ്റിയ ഒരു സുവർണ്ണാവസരമായിക്കണ്ടു് ഈ അന്ധവിശ്വാസത്തിന്റെ പേരിൽ കുഞ്ഞുങ്ങളെ സന്തോഷത്തോടെ തെരുവിലേക്കു് ഉപേക്ഷിക്കുന്നു!
വിച്ച് ചിൽഡ്രൻ (“Skolombo”) എന്നറിയപ്പെടുന്ന അത്തരം ഇരുപതിനായിരത്തോളം കുട്ടികൾ ക്യാലബറിലെ തെരുവുകളിൽ കഴിയുന്നുണ്ടത്രെ! ഗാർബേജ് ഡമ്പിൽ നിന്നും വിൽക്കാൻ പറ്റുന്ന വസ്തുക്കൾ ശേഖരിച്ചുവിറ്റു് ഉപജീവിക്കുന്ന “ദൈവസ്വരൂപികളായ” മനുഷ്യരൂപികൾ!
കേരളത്തിലും നൈജീരിയയിലുമെല്ലാം, “എല്ലാം ശരിയാക്കും” എന്ന മധുരമനോജ്ഞവാഗ്ദാനവുമായി വോട്ടുനേടി അധികാരത്തിലെത്തുന്ന ഭരണാധികാരികളുടെ മക്കളുടെ മുഖങ്ങളിൽ വിരിഞ്ഞുവിരാജിക്കുന്ന സന്തുഷ്ടതയുടെ മന്ദഹാസങ്ങളും, സ്വന്തം മാതാപിതാക്കളാൽ നിഷ്ഠുരം തെരുവിലേക്കെറിയപ്പെട്ട “Skolombo” കുഞ്ഞുങ്ങളുടെ മുഖങ്ങളിലെ ലോകപരിത്യാഗസമാനമായ നിർവ്വികാരതയുടെ സ്ഥായിഭാവവും തമ്മിൽ “ഐഡിയൊളോജിക്കലായി” യാതൊരു വ്യത്യാസവും കാണാൻ കഴിയാത്ത ഓരോ പ്രബുദ്ധർക്കും, മറ്റന്നാൾ രാവിലെ ഏഴു് മുപ്പതിനു് ഭൂമിയിൽ ദൈവരാജ്യം പൊട്ടിവിരിയുമെന്നു് പ്രഘോഷിച്ചു് “പൊറോട്ടയും ബീഫും” മൂക്കുമുട്ടെ കഴിച്ചു്, നശ്വരമായ ഭൂലോകജീവിതം പരമാവധി സുഖപ്രദമാക്കുന്ന പരനാറികളോടും കുലംകുത്തികളോടും നികൃഷ്ടജീവികളോടുമൊപ്പംചേർന്നു്, സ്തോത്രവും ഹാലേലുയ്യായും വിളിച്ചു് പാപികളായ മനുഷ്യരെ മാനസാന്തരപ്പെടുത്തി ദൈവമക്കളാക്കാൻ തെരുവുനായ്ക്കളായ പേപ്പട്ടികൾക്കു് പ്രതിഫലമായി കിട്ടുന്ന അതിവിശുദ്ധ തീട്ടത്തിന്റെ ഗണനീയമായ ഒരംശം, മഹാകവി സഖാവു് ജി. സുധാകരനെ മാതൃകയാക്കി പറഞ്ഞാൽ, പച്ചമാങ്ങ കൂട്ടി കിറ്റുപോലെ ഭുജിച്ചു് സംതൃപ്തിയടയാനുള്ള എല്ലാവിധ യോഗ്യതയുമുണ്ടു്.
https://www.arte.tv/en/videos/103828-000-A/arte-reportage/
October 15 2022 15:05
“മാർക്സിസ്റ്റ് ആവണമെങ്കിൽ സാമാന്യ പ്രത്യയശാസ്ത്രബോധവും വൈരുദ്ധ്യാത്മക ഭൗതിക വാദത്തെ കുറിച്ചുള്ള ബോധവും വേണം.” – എം. വി. ഗോവിന്ദൻ.
“പറ്റിച്ചിട്ടു് ബീമർഷിക്കൂ ഷുഗ്രുത്തേ” എന്ന, ഓടിയോടി തളർന്നു് കിടപ്പിലായിപ്പോയ ഇസ്ലാമിസ്റ്റ് റാഷണൽ ആർഗ്യുമെന്റിന്റെ, വൈരുദ്ധ്യാത്മകവും ഭൗതികവാദപരവുമായ കമ്മ്യൂണിസ്റ്റ് കണ്ണൂരിസ്റ്റ് “ഭജഗോവിന്ദം” നവോത്ഥാനവേർഷൻ!
“മാക്രിസ്റ്റ് ആവണമെങ്കിൽ കോവിന്ദനെപ്പോലെയാകണം” എന്നു്, പ്രതിക്രിയാവാതകങ്ങളുടെ കൂട്ടുപിടിച്ചു് വെടക്കാക്കി നാറ്റക്കേസാക്കാതെ, നേരേചൊവ്വേ അങ്ങു് വ്യഭിചരിച്ചിരുന്നെങ്കിൽ, മുടുക്കന്റെ പുടുക്കിന്റെ കിടപ്പുവശം, മലയപ്പുലയന്മാർക്കും, വയൽകൊയ്യും പൈങ്കിളികൾക്കും, അബോധാനന്ദസരസ്വതികളായ കമ്മിസ്വാമി-അഗ്നികുണ്ടൻസ്വാമി മുതലായ പ്രത്യയശാസ്ത്രവ്യാഖ്യാതാക്കളുടെ ഭാഷാപരവും മറ്റിനവുമായ സഹായങ്ങളില്ലാതെ എളുപ്പത്തിൽ പുടികിട്ടിയേനെ!
October 15 2022 16:11
മാതൃഭൂമി വാർത്ത വായിച്ചപ്പോൾ, സത്യസായി ബാബയെ കുറ്റവിമുക്തനാക്കി എന്നാണു് പെട്ടെന്നു് തോന്നിയതു്. കണ്ണുതിരുമ്മി ഒരിക്കൽക്കൂടി കൂലങ്കഷമായി വായിച്ചപ്പോഴാണു് കുറ്റവിമുക്തനാക്കപ്പെട്ടതു് ഷിർദ്ദിസായി ബാബയാണെന്നു് പുടികിട്ടിയതു്.
അതു് നന്നായി. സത്യസായി ബാബയെ എങ്ങാനുമാണു് കുറ്റവിമുക്തനാക്കിയിരുന്നതെങ്കിൽ എന്റെ സ്വഭാവം മാറിയേനെ! ഞാനും പാർട്ടിയും സംയുക്തവർമ്മയായി കേരളത്തിലുടനീളം നടത്തുമായിരുന്ന ഒരു ഓൾ ഇൻഡ്യ കടയടപ്പിക്കൽ-കം-സ്തംഭിപ്പിക്കൽ ഹർത്താലാണു് അതുവഴി തലനാരിഴക്കു് ഒഴിഞ്ഞുപോയതു്!
October 15 2022 16:52
നോർവേയെന്നോ, ഇങ്ഗ്ലണ്ടെന്നോ, ഹോളണ്ടെന്നോ, ജപ്പാനെന്നോ ഒരു നോട്ടവുമില്ലാതെ സ്യൂട്ടും കോട്ടുമിട്ടു് ചെല്ലുന്നിടത്തൊക്കെ പുതിയ പുതിയ ബാന്ധവഉടമ്പടികളിൽ ഈ കക്ഷി ഇങ്ങനെ ചറപറ ഒപ്പുവയ്ക്കുന്നതു് പഴയ ബാന്ധവങ്ങളെ മൊഴി ചൊല്ലിയിട്ടാണോ ആവോ!? നാലിൽ കൂടുതൽ ബാന്ധവിക്കാൻ നബീ(സ)യും അനുവദിച്ചിട്ടില്ല എന്നു് ഉപദേഷ്ടാക്കളെങ്കിലും വൈസ്രോയിസായിപ്പിനെ ഇടയ്ക്കിടെ ഒന്നോർപ്പിക്കുന്നതു് നന്നായിരിക്കും.

October 16 2022 12:58
“സ്വന്തം” പട്ടമഹിഷിയോടും, പേരക്കിടാവിനോടും, വീണാഗായകരായ തോഴിമാരോടുമൊപ്പം പള്ളിനീരാട്ടിനായി യൂറോപ്പിലേക്കു് പള്ളിയെഴുന്നള്ളിയ മുഖ്യമന്ത്രി, കൊട്ടാരവിദൂഷകനും, ഒപ്പം വിദ്യാഭ്യാസമന്ത്രിയുമായ സഖാവു് വി. ശിവൻകുട്ടിയെക്കൂടി ഒരു വാല്യക്കാരൻ എന്ന നിലയിൽ കൂട്ടിച്ചേർത്തതു് നന്നായി. ഒരുവിധ കാലതാമസവും വരുത്താതെ, കേരളം ഉടനടി ഏറ്റെടുത്തു് നടപ്പിലാക്കേണ്ടുന്ന എന്തുമാത്രം വികസന മാതൃകകളാണു് അദ്ദേഹം ഏതാനും മണിക്കൂറുകൾ കൊണ്ടു് അനായാസം ഹൃദിസ്ഥമാക്കി, ഡിപ്ലൊമാറ്റിക് ചാനലിലൂടെ കേരളത്തിലേക്കു് കടത്തി, മല്ലുമാദ്ധ്യമങ്ങളുമായി പുഷ്പംപോലെ പങ്കുവച്ചതു്!
“ഒരുപാടു് കാര്യങ്ങൾ ഇന്നു് ലോകത്തിൽ നിന്നു് പഠിക്കാനുണ്ടെന്നും, അതെല്ലാം അതിന്റെ ബന്ധപ്പെട്ട ഭരണാധികാരികളിൽ നിന്നും പോയി കാണേണ്ടതായിട്ടുണ്ടെന്നും” അദ്ദേഹം ഊന്നിയൂന്നിപ്പറഞ്ഞതു് വളരെ ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണു്.
“വസ്തുത നേരിൽക്കണ്ടു് ബോദ്ധ്യപ്പെട്ട ഈ ഞാൻ പറയുന്നതോ, ഒന്നും കാണാതെ എല്ലാം വിശ്വസിക്കുന്ന നീ പറയുന്നതോ ശരി?” എന്ന ഗഹനമായ മല്ലൂവിയൻ ഫിലോസഫിയെയാണു്, കമ്മ്യൂണിസ്റ്റ്-കണ്ണൂരിസ്റ്റ് സാമൂഹികവികസനത്തിന്റെ നാനാർത്ഥങ്ങൾ – യേശുവിന്റെയും മാർക്സിന്റെയും സംയുക്തഭാഷയിൽ പറഞ്ഞാൽ – “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ” സാമാന്യജനത്തെ ബോദ്ധ്യപ്പെടുത്താനും ബോധവത്കരിക്കാനുമായി അനിതരസാധാരണമായ കൂർമ്മബുദ്ധിയോടെ ഭാഷാപണ്ഡിനായ അദ്ദേഹം കൂട്ടുകൂട്ടിയതു്.
“നമ്മുടെ സംസ്ഥാനത്തു് ആ നേട്ടങ്ങൾ നമുക്കു് ബോദ്ധ്യപ്പെടണമെങ്കിൽ അതിനു് കുറെ സമയമെടുക്കും” എന്ന അദ്ദേഹത്തിന്റെ പ്രസ്താവത്തിൽ നിന്നും, എത്രമാത്രം പ്രാഗ്മാറ്റിസവും ദീർഘവീക്ഷണവും സമീകൃതമായി സമ്മേളിച്ചിരിക്കുന്ന ഒരു മഹോന്നത നേതാവാണു് സഖാവു് ശിവൻകുട്ടി എന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടാകാൻ വഴിയുണ്ടെന്നു് തോന്നുന്നില്ല. സഖാവു് ശിവൻകുട്ടിയുടെ വൈജ്ഞാനിക ധാടിക്കെതിരെ ഒരക്ഷരം ഉരിയാടാൻ കഴിയാത്ത ഭയാനകമായ അവസ്ഥയിൽ പ്രതിപക്ഷകക്ഷികൾപോലും മരിച്ചുമരവിച്ചിരിക്കുന്ന ദയനീയമായ ഒരു സാഹചര്യമാണു് ഇന്നു് കേരളത്തിൽ സംജാതമായിരിക്കുന്നതെന്നു് ദേശാഭിമാനി, മനോരമ, മാതൃഭൂമി ഇത്യാദി മല്ലു പത്രങ്ങളെപ്പോലെതന്നെ, “സത്യം മാത്രമേ പറയൂ” എന്നു് സ്വന്തം മാദ്ധ്യമ മനഃസാക്ഷിയിൽ തൊട്ടു് സത്യവാങ്മൂലം നല്കിയിട്ടുളള “പ്രവ്ദയും” റിപ്പോർട്ട് ചെയ്യുന്നു!
എന്നിട്ടും വിശ്വാസം വരാത്ത സംശയാലുക്കളായ തോമാച്ചന്മാരുണ്ടെങ്കിൽ അവർക്കായി വിദ്യാഭ്യാസമന്ത്രി സഖാവു് ശിവൻകുട്ടിയുടെ ഒറിജിനൽ മൊഴിമുത്തുകൾ ഇവിടെ പങ്കുവയ്ക്കുന്നു:
“ഇവിടെ, പിന്നെ, ഞങ്ങൾ പോയതിന്റെ അടിസ്ഥാനത്തിൽ,
വിദ്യാഭ്യാസരംഗത്തു് മാറ്റങ്ങളുണ്ടാവാൻ സാദ്ധ്യതയുണ്ടു്.
തൊഴിലിന്റെ പ്രശ്നത്തിൽ മാറ്റങ്ങളുണ്ടാവാൻ സാദ്ധ്യതയുണ്ടു്.
വൊക്കേഷണൽ വിദ്യാർത്ഥികളെ എക്സ്ചെയ്ഞ്ച് ചെയ്യുന്ന കാര്യത്തിൽ മാറ്റങ്ങളുണ്ടാവാൻ സാദ്ധ്യതയുണ്ടു്.
(ഇപ്പറഞ്ഞതിനു്, അഗ്നിപർവ്വതം പൊട്ടാനും, കൊടുങ്കാറ്റു് വീശാനും, മഹാപ്രളയം ഉണ്ടാവാനും, ആകാശത്തിൽനിന്നും തീയും ഗന്ധകവും പൊഴിയാനും, മഴ പെയ്യാനും, വെയിലുതെളിയാനും, കുരുവികൾ കൂടുകൂട്ടാനും, പൂവൻകോഴികൾ കൂവാനും, പിടക്കോഴികൾ കൊക്കാനും സാദ്ധ്യതയില്ല എന്നർത്ഥമില്ല.)
അവിടെ സൈക്കിളിൽ സഞ്ചരിക്കുന്നതിനുവേണ്ടി ഒരു പ്രത്യകതരം റോഡുണ്ടാവും.
കാൽനടയാത്രക്കാർക്കു് പോകുന്നതിനുള്ള റോഡുണ്ടാവും.
പലതരത്തിലും രൂപത്തിലുമുള്ള വെഹിക്കിൾസിനു് പോകുന്നതിനുള്ള വാഹനമുണ്ടാവും.”
കമ്മ്യൂണിസമെന്നാൽ സത്യസന്ധതയാണു്, ആത്മാർത്ഥതയാണു്. അതിനെതിരെ ആർക്കെന്തു് ചെയ്യാൻ കഴിയും? ഇങ്ക്വിലാബ് സിന്ദാബാദ്!
തന്റെ ഗോഡ്ഫാദർ പിണറായി വാങ്ങിക്കൊടുത്ത “ഉഴുന്നാട” കഴുത്തിൽ തൂക്കിയായിരുന്നില്ല സഖാവു് ശിവൻകുട്ടി പത്രക്കാരുടെ പ്രസക്തമായ ചോദ്യങ്ങൾക്കു് മറുപടി നൽകിയതു് എന്ന ന്യായമായ ഒബ്ജക്ഷൻ ഒഴിവാക്കിയാൽ, “പരിത്രാണായ സാധൂനാം, വിനാശായ ച ദുഷ്കൃതാം, ധർമ്മസംസ്ഥാപനാർത്ഥായ” എന്ന ഭഗവദ്മാതൃകയിൽ വിദ്യാഭ്യാസമന്ത്രി സഖാവു് ശിവൻകുട്ടി, യൂറോപ്പിലേക്കു് “ജ്ഞാനസമ്പാദനാർത്ഥായ” സർവ്വാത്മനാ സംഭവിച്ചതിന്റെ ഫലമായി കേരളസമൂഹത്തിനു് നേടിയെടുക്കാൻ കഴിഞ്ഞ അത്യപൂർവ്വമായ വികസനവിപുലതകളെപ്പറ്റി അദ്ദേഹം മാദ്ധ്യമമദ്ധ്യേ നടത്തിയ ഈ “സത്യവാങ്മൂലത്തിൽ” എന്തെങ്കിലുമൊരു അപാകതയോ കരടോ കണ്ടെത്താൻ എന്റെ പരിമിതമായ ബുദ്ധിക്കു് കഴിയുന്നില്ല.
Kudos comrade Sivankutty!!
October 17 2022 18:46
സ്വന്തം പാർട്ടിക്കാരാണെങ്കിൽ, നരഭോജികളെവരെ സംരക്ഷിക്കാൻ മടിയില്ലാത്ത “രാജ്യാന്തര-തന്ത്രികളെ” വോട്ടിട്ടു് ഭരണത്തിലെത്തിക്കുന്ന, മാതൃഭാഷയിലെ വാക്കുകളുടെ വാച്യാർത്ഥങ്ങൾപോലും മനസ്സിലാക്കാൻ കഴിയാതെ, ഫിലോസഫിയാകട്ടെ, ഉന്നത ശാസ്ത്രീയവിഷയങ്ങളാകട്ടെ, എന്തിലുമേതിലും തന്റെ സ്വന്തം ജ്ഞാനക്കടുകുകൂടി താളിച്ചുചേർത്തില്ലെങ്കിൽ കിടക്കപ്പൊറുതിയില്ലാത്ത “പ്രബുദ്ധജനതയുടെ” മുന്നിൽ സാറ്റയറും സർക്കാസവും വിളമ്പി ഇച്ഛാഭംഗപ്പെട്ടു്, അവസാനം സർവ്വസംഗപരിത്യാഗിയായി കാശിക്കുപോയി നിർവാണമടയാൻ തീരുമാനിക്കുന്നതിനേക്കാൾ നല്ലതും ഫലപ്രദവും, മരണദേവനും സർവ്വാഭരണവിഭൂഷിതനുമായ യമദേവൻ കാലപുരിയിൽ പാർക്ക് ചെയ്തിരിക്കുന്ന തന്റെ റോൾസ് റോയ്സ് പോത്തിനു് മുന്നിൽ, ബീറ്റ്ഹോഫന്റെ അഞ്ചാം സിംഫണി അവതരിപ്പിക്കുന്നതാണു്.
വിളമ്പുന്നതു് സാറ്റയറായാലും, സർക്കാസമായാലും, ഐറണിയായാലും, കേവലം വളിപ്പായാലും, തറ ലെവൽ ജോക്കായാലും പാത്രമറിഞ്ഞേ വിളമ്പാവൂ എന്നു് കെ. പി. സി. സി. പ്രസിഡന്റും എം. പി. യുമായ കെ. സുധാകരനായാലും അറിഞ്ഞിരിക്കുന്നതു് നല്ലതാണു്.
ആത്യന്തികമായ ഭാരതീയ നിർവാണമടയലിന്റെ തൊട്ടുപിന്നിലായി സ്ഥിതിചെയ്യുന്ന, “മാംഗല്യം തന്തുനാനേന” എന്ന പ്രബുദ്ധമല്ലുക്കളുടെ ജീവിതലക്ഷ്യം നിർവ്വിഘ്നം നിറവേറ്റപ്പെടാതിരിക്കാൻ, കാരണഭൂതവും ആളൂരാനുമാകുന്ന ചൊവ്വാദോഷങ്ങളും, കുളിയന്റെ ആതിയിലെ രാഹുവിന്റെ അനവസരത്തിലുള്ളതും, അനധികൃതവുമായ ഇടപെടലുകളും ഒഴിവാക്കി നീട്ടിപ്പിടിച്ച മുറുക്കാൻ കത്തികളുടെയും കൊച്ചുപിച്ചാത്തികളുടെയും ഇടയിലൂടെ തുണിപറിച്ചോടാൻ അതു് തീർച്ചയായും സഹായിക്കും.
തീക്കുണ്ടൻ പരമാത്മ-നായ സ്വാമിയാണേ സത്യം!
October 18 2022 07:27
“കേരളത്തിൽ വികസിതരാജ്യങ്ങളിലെ ജീവിതനിലവാരം സാദ്ധ്യമാക്കും.” മൈസ്ട്രോ ഗോവിന്ദം.
“ആക്കരുതു്.” – മാക്ര്യേതര പൊതുജനം.
October 18 2022 11:23
തിരുത്തു്: “കേരള സർവ്വകലാശാല മാർക്സിസ്റ്റ് ‘വിജ്ഞാനകോശം’ പുറത്തിറക്കും” എന്ന വാർത്ത, “കേരള സർവ്വകലാശാല മാർക്സിസ്റ്റ് ‘അജ്ഞാനകോശി’ പുറത്തിറക്കും” എന്നു് തിരുത്തി വായിക്കാനപേക്ഷ. അക്ഷന്തവ്യമായ ഈ അക്ഷരപ്പിശാശു്, ദിനേന സത്യം മാത്രം പറയുന്ന ഞങ്ങളുടെ ദിനപ്പത്രത്തിൽ നുഴഞ്ഞുകയറിയതിന്റെ പേരിൽ ഹൃദയഭേദകമായി ഖേദിക്കുന്നു, മുതലക്കണ്ണീരൊഴുക്കി വിലപിക്കുന്നു. – പത്രാധിപർ
October 18 2022 12:14
“അതി”ദാരിദ്ര്യനിർമ്മാർജ്ജനപരവും, “ദുർ”മന്ത്രവാദനിർമ്മാർജ്ജനപരവും, “അന്ധ”വിശ്വാസനിർമ്മാർജ്ജനപരവുമായി ഡബിൾ ഹാർട്ട് പിണൂവിയൻ ക്ലിഫ് ഹൌസ് പശുത്തൊഴുത്തിലെ നിലത്തെഴുത്തുപള്ളിക്കൂടം വിപ്ലവകരമായി വിസർജ്ജിച്ചിരിക്കുന്ന വൈജ്ഞാനികവും സനാതനവുമായ വാഗ്ദാനങ്ങളുടെ, ഒട്ടും ആവർത്തനവിരസതയില്ലാത്ത മാർക്സ്മലർ മണിമൊഴിമുത്തുകൾ:
“അതി”ദാരിദ്ര്യം ഇല്ലാതാക്കാൻ ആവിഷ്കരിച്ച (പഞ്ചവത്സര)പദ്ധതി അടുത്ത ഘട്ടത്തിലേക്കു് കുതിക്കുന്നു. (“അതി” ദാരിദ്ര്യമല്ലാതെ, “കളിതമാശ” ദാരിദ്ര്യമെങ്ങാനും ഇല്ലാതാക്കിയാൽ പണിപാളും. കാരണം, കിറ്റുചീഞ്ഞും, പാർട്ടിചീഞ്ഞും, പാർട്ടിനേതാക്കൾ ചീഞ്ഞും പുറത്തേയ്ക്കു് വമിക്കുന്നതു് അസഹ്യമായ “ദുർ”ഗ്ഗന്ധമായിരിക്കും, “സു”ഗന്ധമായിരിക്കില്ല.)
“ദുർ”മന്ത്രവാദം തടയാൻ നിയമം കൊണ്ടുവരും. (“ദുർ”മന്ത്രവാദമല്ലാതെ, “സദ്”മന്ത്രവാദമെങ്ങാനും തടഞ്ഞാൽ, പണി മുടിവെള്ളത്തിൽ കിട്ടും. കാരണം, “സദ്”മന്ത്രവാദിയായ മുടിയുസ്താദിന്റേതൊഴികെ, മറ്റനവധി ആളുകളുടെ രോഗം മാറ്റാൻ “ശേഷിയും ശേമുഷിയുമുള്ള” മുടിവെള്ളം കുടിച്ചു് രോഗശാന്തി നേടുന്നവരിൽ നല്ലൊരു വിഭാഗത്തിന്റെ വോട്ടുകൾ കിട്ടിയില്ലെങ്കിൽ, നുമ്മ മതേതര-, പുരോഗമന-, നവോത്ഥാന-, വികസന-, വിപ്ലവപാർട്ടിക്കാർ കയിലുകുത്തി ജീവിക്കേണ്ടിവരും.)
“അന്ധ”വിശ്വാസം തടയാൻ നിയമം കൊണ്ടുവരും. (“അന്ധ”വിശ്വാസമല്ലാതെ, “സത്യ”വിശ്വാസമെങ്ങാനും നിയമംവഴി തടഞ്ഞാൽ, പണി പശുത്തൊഴുത്തിൽ കിട്ടും. കാരണം, കുളിയൻ ആതിയിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന രാഹുവിന്റെ ഗുരുതരമായ അപഹാരം ഒഴിവാക്കാൻ പശുത്തൊഴുത്തു് പണിയുന്ന ചക്രവർത്തി, പട്ടമഹിഷിയോടും തോഴിമാരോടും ചുമട്ടുതൊഴിലാളികളായ പ്രോലെറ്റേറിയറ്റിനോടുമൊമൊപ്പം പള്ളിനീരാടാനായി ഏഴാംകടലിനപ്പുറത്തേക്കു് പുഷ്പകബീമാനം കയറുമ്പോൾ, “നാഥനില്ലാക്കളി വട്ടക്കളി” എന്ന നിലയിൽ, തൊഴുത്തിലെ മ്യൂസിക് സിസ്റ്റത്തിൽ നിന്നും ഒഴുകുന്ന ബൂർഷ്വാ ക്യാപ്പിറ്റലിസ്റ്റുകളുടെ തട്ടുതകർപ്പൻ മ്യൂസിക്കുകൾ കേട്ടു് പാലു് ചുരത്തുന്ന ഗോമാതാക്കൾ, അതിനോടൊപ്പം മൂത്രവും ചാണകവും ചുരത്തി സംഭവം ആകെമൊത്തം ടോട്ടൽ “കൺഫ്യൂഷ്യസ്” ആക്കി ഉപയോഗശൂന്യമാക്കാൻ മാത്രമല്ല, വിപ്ലവനായകരായ കൊടി സുനികളുടെ തീപ്പൊരിപ്രസംഗങ്ങളിൽ ആവേശഭരിതരായി, കാശ്മീർ മുതൽ കന്യാകുമാരിവരെ വനിതാപശുമതിൽ തീർക്കാനും സാദ്ധ്യതയുണ്ടു്. ദുഖിച്ചാൽ സൂക്ഷിക്കേണ്ട എന്നു് പരമാനന്ദകുണ്ടനായി തീപ്പെട്ട ഭക്തിവേദാന്ത പ്രഭുപദ അഗ്നിസ്വാമിയും നമ്മെ ആദ്ധ്യാത്മികമായി പ്രബോധിപ്പിച്ചിട്ടുണ്ടെന്ന കാര്യം നിർണ്ണായകമായ ഈ നിമിഷത്തിൽ വിസ്മരിക്കുന്നതു് പ്രാണഘാതിയായിരിക്കും.)
October 18 2022 14:20
നിയമസഭയിലും പാർലമെന്റിലും “വാഴുന്നതു്”, സാക്ഷരരും പ്രബുദ്ധരും സർവ്വാധികാരികളുമായ ജനസമൂഹം കാക്കയുടെയും പട്ടിയുടെയും പോത്തിന്റെയും കുഴിമന്തിയുടെയും പോട്ടങ്ങളിൽ ജനാധിപത്യപരമായി കുത്തി വോട്ടുചെയ്തു് തെരഞ്ഞെടുത്ത ഗവണ്മെന്റുകളാണെന്നിരിക്കെ, ഡിസ്പ്യൂട്ടുകളിൽ ഒരു തീരുമാനമെടുക്കാൻ, മധുരവാഗ്ദാനങ്ങളോടൊപ്പം കിറ്റും കൈമടക്കുംമറ്റും നല്കി അധികാരത്തിലെത്തുന്ന പാർട്ടിയുടെ നിയന്ത്രണത്തിലും നിർദ്ദേശപ്രകാരവും പ്രവർത്തിച്ചു് കുറ്റകൃത്യത്തിന്റെ തീവ്രത നിശ്ചയിക്കാൻ വേണ്ടത്ര അനുഭവജ്ഞാനമുള്ള “ജഡ്ജികളും ജഡ്ജിണികളും” നയിക്കുന്ന നാമമാത്രമായ ഒരു പാർട്ടിക്കോടതി ഉണ്ടായിരിക്കണം എന്നല്ലാതെ, ജില്ലാക്കോടതി, ഹൈക്കോടതി, സുപ്രീം കോടതി മുതലായ കിടുതാപ്പുകളുടെ ആവശ്യമെന്തെന്നു് എനിക്കു് പിടികിട്ടുന്നില്ല.
അതുപോലെ, സർവ്വശക്തമായ ഒരു ഗവണ്മെന്റും, സർവ്വജ്ഞാനികളായ മന്ത്രിമാരും, സർവ്വവ്യാപികളായ പാർട്ടിറീറ്റാർഡുകളും അരങ്ങു് വാഴുന്ന “ആൾദൈവീകവും സ്വയംപര്യാപ്തവുമായ” ഒരു സംസ്ഥാനത്തിൽ, തെറ്റിനെതിരെ വിരൽ ചൂണ്ടുകയും നടപടിയെടുക്കുകയും ചെയ്യുന്ന ഒരു ഗവർണറുടെ ആവശ്യമെന്തെന്നും എനിക്കു് മനസ്സിലാകുന്നില്ല.
ജനാധിപത്യവ്യവസ്ഥിതിയും, കോൺസ്റ്റിറ്റ്യൂഷനും, പീനൽ കോഡുമെല്ലാം വിഭാവനം ചെയ്തു് എഴുതിയുണ്ടാക്കിയ സ്ഥാപകപിതാക്കൾ ഗമ്പ്ലീറ്റ് ഊളകളായിരുന്നിരിക്കണം!
October 18 2022 15:58
വാർത്താസമ്മേളനത്തിൽ കേരള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ:
“തെക്കുകിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനു് സമീപത്തായി ചക്രവാതച്ചുഴി നിലനില്ക്കുകയാണു്. ചക്രവാതച്ചുഴിയിൽനിന്നും വടക്കു് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽവരെ, കേരള തമിഴ്നാടു് മുകളിലൂടെ “ന്യൂനമര്ദ്ദനപ്പാത്തി” സ്ഥിതിചെയ്യുന്നു. ഒക്ടോബർ 22 വരെ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടു് എന്നാണു് പറയുന്നതു്.”
കേരളത്തിനും തമിഴ്നാടിനും മുകളിലെ പാത്തിയിൽ സ്ഥിതിചെയ്യുന്ന ന്യൂനപക്ഷത്തെ, സദ്ദാം ഹുസൈനെ ജോർജ്ജ് ബുഷ് എന്നപോലെ, നിർദ്ദാക്ഷിണ്യം “മർദ്ദനം” ഏല്പിക്കുന്ന സാമ്രാജ്യത്വശക്തികൾക്കെതിരെ ചുരുങ്ങിയപക്ഷം ഒരു കടയടപ്പിയ്ക്കൽ ഹർത്താലെങ്കിലും നടത്താൻ സഖാവു് ആഹ്വാനം ചെയ്യുമെന്നു് കരുതി. എവടെ!
“ന്യൂനമര്ദ്ദനപ്പാത്തിയിൽ” കിടന്നു് ക്രൂരമായ “മർദ്ദനം” ഏറ്റു് ഒക്ടോബർ 22-നു് മുൻപു് “ന്യൂനപക്ഷം” സത്തുപോകാതിരുന്നാൽ മതിയായിരുന്നു!
October 19 2022 09:54
കൊന്നവനെ ഉപ്പിട്ടു് മൂടുന്ന കൊലയാളി ദേഹം പൊതിയെ ഉപ്പുതേച്ചു് ചതച്ച ഇഞ്ചകൊണ്ടു് നല്ലപോലെ ഉരുമ്മിത്തേച്ചു് മുങ്ങിക്കുളിച്ചാൽ ചെൽപ്പോ ചോരയുടെ ഉളുമ്പു് ദേഹത്തുനിന്നും മാറിയേക്കാം. പക്ഷേ, എത്ര ഉപ്പിട്ടോ, എത്ര സോപ്പിട്ടോ കുളിച്ചാലും, എത്ര അറേബ്യൻ സുഗന്ധം വരിപ്പൂശിയാലും സ്വത്വഗുണമെന്നോണം വേരുറച്ച ഉളുപ്പില്ലായ്മയുടെ ഉളുമ്പു് ദേഹിയിൽ നിന്നും മായ്ച്ചുകളയാനാവില്ല.
(“All the perfumes of arabia will not sweeten this little hand.” – Lady Macbeth)
October 19 2022 10:01
“ലണ്ടനിലെ മലയാളിപ്പിള്ളേർ എനക്കു് മുക്തകണ്ഠം സിന്താവാ വിളിച്ചു. അപ്പോ ഞാമ്പറഞ്ഞു, പിള്ളേരേ, എനക്കല്ല മാർസ്ക്കിനാണു് ഇങ്കിലാ വിളിക്കേണ്ടതു്.”
സ്യൂട്ടും കോട്ടുമിട്ടു് നിൽക്കുന്ന “ന്യൂനമർദ്ദനത്തെ” കണ്ടാൽ കാളകൾ പോലും കയറുപൊട്ടിക്കും. പിന്നെയാണു് പോത്തുകൾ!!
October 19 2022 10:45
“എൻഡോസൾഫാനെക്കാളും രൂക്ഷമാണു് മന്ത്രിമാരുടെ മനോഭാവം.” – ദയാബായി
ഏതു് ദയാബായി? എന്തു് എൻഡോസൾഫാൻ? ഞങ്ങ മന്ത്രിമാരായതു് സ്റ്റേറ്റ് “കാറുകൾ പൂണിച്ചു്” വിടാനും, പട്ടിഷോകൾ ഉദ്ഘാടിക്കാനും, കെ -കമ്മീഷനുകൾ വഴി ക്യാപ്പിറ്റലിസ്റ്റുകളാകാനുമാണു്. കിറ്റുനക്കികളായ ഊളജനത ഭൂരിപക്ഷം നൽകി സ്വേച്ഛാധിപധികളാക്കി വാഴിച്ച ഞങ്ങ ശിക്കാരി ശംഭുക്കളോടാണു് തള്ളേടെ കളി!!
October 19 2022 11:57
തൊഴിൽ ചെയ്യുക എന്നതു് “മാർസ്കിയൻ” കാഴ്ചപ്പാടിലും, മനൂവിയൻ കാഴ്ചപ്പാടിലും വളരെ “നീചമായ” ഒരു പ്രവൃത്തിയാണു്. അതുകൊണ്ടാണു് ലണ്ടനിലെത്തിയ “മാർസ്കിസ്റ്റ്” കിറ്റുമുഖ്യൻ മണ്ടൻപിണു, വിദ്യാഭ്യാസത്തിനോടൊപ്പം ജീവനോപായമായി സൈഡ് ജോബ് ചെയ്യുന്ന മലയാളിപ്പിള്ളേരെ കണ്ടപ്പോൾ, അതിഫീകരമായി “ഞൊട്ടിയതും” അതിശീഘ്രമായി സ്ഖലിച്ചതും!!
October 19 2022 12:31
പിണറായി വിജയൻ നഖശിഖാന്തം ഒരു വ്യാജവ്യക്തിത്വമാണു്. Basta!!
October 20 2022 10:21
“അടുത്ത മൂന്നുവർഷം യു. കെ. യിൽ 42000 നഴ്സുമാരെ ആവശ്യമുണ്ടു്.” – പിണറായി.
യു. കെ. യിൽ അടുത്തവർഷങ്ങളിൽ ആവശ്യമുള്ള കട്ടൻചായ, പരിപ്പുവട, ഉഴുന്നുവട, തൈരുവട ഇത്യാദികളുടെ എണ്ണംകൂടി എടുക്കാമായിരുന്നു.
October 20 2022 10:29
“നവംബറിൽ ഒരാഴ്ച നീളുന്ന യു. കെ. തൊഴിൽമേള സംഘടിപ്പിക്കും.” – പിണറായി
മാമാങ്കവും മേളവും നടത്തി ഒത്തനടുക്കിരിക്കൽ എനക്കു് പെരുത്തിസ്റ്റാണെന്റിസ്റ്റാ! മതിൽമേളം, ചങ്ങലമേളം, പശുമേളം, പിണുവാതിരമേളം, പ്രവാസിമേളം, പക്കമേളം, പക്കാവടമേളം, … …
October 20 2022 12:34
പൊതുമരാമത്തൻ റിയാസ് മന്ത്രി പൊട്ടിത്തെറിച്ചതായി ഒരു വാർത്ത കണ്ടു. മന്ത്രിപ്പഹയന്റെ കല്യാണസാമാനത്തിനു് തിരുത്താനാവാത്ത ഗുരുതരപരിക്കുകളൊന്നും പറ്റിക്കാണില്ലെന്നു് കർത്താവേശുമശിഹയിൽ പ്രത്യാശിക്കുന്നു.
മരാമത്തൻ മന്ത്രി സത്തു് സുവർക്കത്തിലെത്തുമ്പോൾ, പൊതുവേതന്നെ “ചിരിക്കുടുക്കുകളായ” ഹൂറികൾ ഏദൻ തോട്ടത്തിന്റെ നടുവിൽ വിജൃംഭിച്ചു് നില്ക്കേണ്ടുന്ന നന്മതിന്മകളുടെ അറിവിന്റെ വൃക്ഷത്തിലേയ്ക്കു് ഉറ്റുനോക്കി ചിരിച്ചുചിരിച്ചു്, എ. കെ. ജി. സെന്ററിലെ ആറ്റം ബോംബൻ-പൊട്ടിട്ടീച്ചറെപ്പോലെ അനവരതം വിപ്ലവകരമായി കുലുങ്ങിക്കുലുങ്ങി ജീവിക്കേണ്ട ദുരവസ്ഥ ഉണ്ടാകരുതല്ലോ!
October 20 2022 17:03
ഏല്പിച്ച ദൗത്യം നിറവേറ്റാനാകാത്തതുകൊണ്ടു് പ്രൈം മിനിസ്റ്റർ ലിസ് ട്രസ് രാജിവച്ചു.
ഏല്പിച്ച ദൗത്യം നിറവേറ്റാനാകാത്തവർ മരണംവരെ അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരുന്നു് അതിനായി ശ്രമിക്കണമെന്നാണു് ഭാരതീയ ജനാധിപത്യം അനുശാസിക്കുന്നതു്!!
October 21 2022 09:09
“ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളിൽ ശാസ്ത്രീയവശമുണ്ടു്.” – ഇ. പി. ജയരാജൻ
അല്പമൊരു വശപ്പിശകുണ്ടെങ്കിൽ അതു് ശാസ്ത്രജ്ഞൻ ചിറ്റപ്പനിലാണു്.
October 21 2022 09:21
“കിളികൊല്ലൂർ പൊലീസ് മർദ്ദനക്കേസിൽ സൈന്യം ഇടപെടുന്നു.” – വാർത്ത
ആ ഇടപെടൽ കഴിഞ്ഞു് സൈന്യം ലാവ്ലിൻ കേസിൽക്കൂടി ഒന്നിടപെട്ടാൽ വേണ്ടില്ല. ഒരു പാവം മുക്ക്യോനെ ഉന്നത കോടതി അനിശ്ചിതത്വത്തിൽ നിർത്താൻ തുടങ്ങിയിട്ടു് നാളെത്രയായി!?
October 21 2022 09:37
അഗതികളായ മനുഷ്യർ അധികാരതലങ്ങളിൽനിന്നു് നേരിടുന്ന ക്രൂരതകൾക്കു്, “മെലൊഡ്രാമ” എഴുതി ഷൈൻ ചെയ്യാൻ പറ്റിയ ഒരു വിഷയം എന്നതിനപ്പുറം പ്രസക്തിയില്ലാതെ വരുമ്പോഴാണു്, അതിപുരാതനം എന്നഹങ്കരിക്കുന്ന ഒരു സംസ്കൃതി അതിന്റെ മഹത്വത്തിന്റെ പാരമ്യത്തിൽ എത്തുന്നതു്.
October 21 2022 11:10
യോഗ പരിശീലിച്ചതുകൊണ്ടാണു് സഖാവു് വി.എസ്. സെഞ്ചുറി അടിച്ചതെന്നൊരു നിഗമനം കണ്ടു. പക്ഷേങ്കി, എന്റെ “അതിബുദ്ധിയിൽ” എനക്കു് തോന്നുന്നതു് “കംണിഷം” പരിശീലിച്ചതുകൊണ്ടാണു് സഖാവു് വി. എസ്. സെഞ്ചുറി അടിച്ചതെന്നാണു്.
എന്റെ ഈ “വിദദ്ധാഭിപ്രായം” കേട്ടിട്ടും നിങ്ങളാരും എഴുത്തേറ്റുനിന്നു് കയ്യടിക്കാത്തതു്, (“standing ovation” എന്നു് സായിപ്പു്) എത്ര “യോഗികൾ” സെഞ്ചുറി അടിച്ചു, എത്ര മാക്രിസ്റ്റ് കംണിഷ്ടുകൾ സെഞ്ചുറി അടിച്ചു മുതലായ ഗഹനമായ സ്റ്റാറ്റിസ്റ്റിക്സ്, ഗവേഷകനായ ഈ ഞാമ്മനസ്സിലാക്കിയിട്ടുള്ളതുപോലെ നിങ്ങളാരും മനസ്സിലാക്കിയിട്ടില്ലാത്തതുകൊണ്ടാണു്.
ച്ചാൽ, പ്രത്യയശാസ്ത്രപരമായ വീക്ഷണകോണകത്തിൽ നിന്നു് വീക്ഷിക്കുമ്പോൾ, മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് താത്വികാചാര്യനായ എന്റെയത്ര പ്രബുദ്ധതയുള്ളവരല്ലല്ലോ നിങ്ങളെപ്പോലുള്ള വെറും പ്രോലെറ്റേറിയറ്റായ സിന്താവാ വിളിക്കാർ!!
October 21 2022 11:14
പട്ടാളക്കാരനെയെന്നല്ല, ഏതെങ്കിലുമൊരു മനുഷ്യജീവിയെ തല്ലാനുള്ള അധികാരം ഒരു പോലീസുകാരനും ഒരു പൊലീസുകാരിക്കും ഇല്ല.
October 21 2022 11:29
ചാണക്യസൂക്തങ്ങളും സൂത്രങ്ങളും നേരാംവിധം പഠിക്കാത്തതുകൊണ്ടാണു് ഉന്നത കോടതി ലാവ്ലിൻ കേസ് ഇങ്ങനെ തുരുതുരെ നീട്ടിവയ്ക്കുന്നതു്.
October 21 2022 13:03
ആഭ്യന്തരവകുപ്പു് പൂർണ്ണ പരാജയം!
അതു് കേട്ടാൽത്തോന്നും, മുഖ്യവും അമുഖ്യവുമായ മന്ത്രിമാരുടെ വകുപ്പുകൾ അതിഫയങ്കരമായ വിജയമാണെന്നു്!!
October 22 2022 11:43
“അസാധാരണ സാഹചര്യങ്ങളിൽ “എസ്കിക്യൂട്ടീവ്” ആപ്പീസേഴ്സിനു് അ(നിതര)സാധാരണമായ തീരുമാനങ്ങൾ എടുക്കേണ്ടി വരും.” – മുഖ്യമന്ത്രി
1. അതു് പുര കത്തുമ്പോൾ വാഴ വെട്ടലാകാം.
2. അതു് കോവിഡ് കാലത്തു് 500 രൂപയുടെ പി. പി. ഇ. കിറ്റ് 1500 രൂപ കൊടുത്തു് വാങ്ങലാകാം. (പക്കേങ്കി, ആ കൊടുക്കൽ-വാങ്ങലുകളിൽ “കമ്മീഷൻ-ഒപ്പിക്കൽ” എന്നൊരു ഘടകമുള്ളതിനാൽ, മുഖ്യമന്ത്രികൂടി അറിഞ്ഞായിരിയ്ക്കണം അത്തരം എല്ലാ പരസ്പരവ്യവഹാരങ്ങളും. അങ്ങനെയാണു് പ്രോട്ടൊക്കോൾ.)
3. അതു് ഒമാനിലെ ഒരു ഓയിൽ കമ്പനിയിൽ എമർജൻസി മാനേജർ എന്ന പദവിയിൽ ദുരന്തവിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഒരു ഉന്നത ആപ്പീസർ, എണ്ണക്കിണർ കത്തുന്നതായി തിരിച്ചറിയുമ്പോൾ, നാലര ലക്ഷം ഡോളറിന്റെ കോൺട്രാക്റ്റിൽ, റിമോട്ടായി ഡിജിറ്റൽ ഒപ്പിട്ടു്, പ്രത്യേക സ്പെസിഫിക്കേഷൻസ് ഉള്ളതും, നൂറു് ടൺ ഭാരമുള്ളതുമായ ഒരു മൊബൈൽ ക്രയിൻ വാടകയ്ക്കെടുക്കുന്നതാവാം.
ചുരുക്കത്തിൽ, സില്മാനടന്മാരും സൂപ്പർമെഗാഹീറോസുമായ മമ്മൂക്കയോ ലാലേട്ടനോ ഒന്നുമല്ല, അസാധാരണ സാഹചര്യങ്ങളില് അനിതര സാധാരണമായ തീരുമാനങ്ങൾ കൈക്കൊണ്ടു് ഞൊടിയിടയിൽ പ്രോബ്ലംസ് സോൾവ് ചെയ്യുന്ന “എസ്കിക്യൂട്ടീവ്” ആപ്പീസേഴ്സാണു് യഥാർത്ഥ ലോകത്തിലെ യഥാർത്ഥ ഹീറോസ്!!
October 22 2022 12:16
ഓയിൽ ഡോളറിനു് മുകളിൽ പരുന്തെന്നല്ല, ഒരു കവിയും ഒരു കവിതയും ഒരു മാക്രിസ്റ്റും ഒരു മാക്രിസവും ഒരു മതവും ഒരു മതവിശ്വാസിയും പറക്കില്ല.
October 22 2022 13:44
“കൊറോണയ്ക്കെതിരെ വീടുകളിൽ ദീപം തെളിയ്ക്കണം.” – പ്രധാനമന്ത്രി നരേന്ദ്ര മോദി
“മയക്കുമരുന്നിനെതിരെ വീടുകളിൽ ദീപം തെളിയ്ക്കണം.” – “എസ്കൈസ്” മന്ത്രി “പോത്തു്” രാജേഷ്
മല്ലു വിപ്ലവസഖാക്കളുടെ ദൃഷ്ടിയിൽ, ആദ്യത്തേതു് “dog show”, രണ്ടാമത്തേതു് “God show”!
അന്തംകമ്മികൾ കെട്ടിയാൽ ചൈനീസ് പട്ടുലങ്കോട്ടി, അല്ലാത്തോർ കെട്ടിയാൽ ഇന്ത്യൻ കോറത്തുണിക്കോണാൻ!!
October 23 2022 12:40
സ്കൂളിൽ പഠിച്ചതു് ശരിയാണെങ്കിൽ, വെള്ളക്കാരൻ ബൂട്സിട്ടു് ചവിട്ടി പല്ലുപോയപ്പോൾ, “അങ്ങയുടെ പാദത്തിനു് പരിക്കുവല്ലതും പറ്റിയോ” എന്നു് ചോദിച്ച രാഷ്ട്രപിതാവു് മഹാത്മാ ഗാന്ധിയെ മാതൃകയാക്കി, “അങ്ങയുടെ തൃക്കൈ വേദനിച്ചോ” എന്നു് വിനയപൂർവ്വം വാക്കൈപൊത്തി വണങ്ങിനിന്നു് ചോദിക്കേണ്ടതിനു് പകരം, പോലീസേമാൻ തന്നെ തല്ലിയപ്പോൾ പട്ടാളക്കാരൻ തിരിച്ചു് തല്ലുകയായിരുന്നത്രെ!
തല്ലിനുതല്ലു്, പല്ലിനുപല്ലു്, കണ്ണിനുകണ്ണു് എന്ന “ഷറിയ” നിയമപ്രകാരം, പിണറായി രായാവിന്റെ തല്ലുന്ന “pollice” ഏമാന്മാരെ പൊതുജനം തിരിച്ചുതല്ലാൻ തുടങ്ങിയാൽ, പിണറായി മഹാരായാവിനു് തന്റെ സാമ്രാജ്യത്തിൽ എങ്ങനെ ക്രമസമാധാനം പരിപാലിക്കാനാവുമെന്നു് എനക്കറിയില്ല.
തല്ലിക്കൊല്ലാത്ത പൊലീസ്, വെട്ടിക്കൊല്ലാത്ത സുനികൾ, വ്യഭിചരിക്കാത്ത ഉന്നത നേതാക്കൾ, നരബലി അർപ്പിക്കാത്ത ലോക്കൽ നേതാക്കൾ, അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ നടപടികൾ കൈക്കൊള്ളാത്ത ദുരന്തദൂരീകരണവിദഗ്ദ്ധർ, ഈദൃശ സൂപ്പർ മിന്നൽ മുരളികളുടെ അകൈതവമായ പിൻതുണയില്ലാതെ കേവലം ഇരട്ടച്ചങ്കുകൾ മാത്രമുള്ളവനായ ഒരു മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റ് കാരണഭൂതത്താനു് എങ്ങനെ തന്റെ സാമ്രാജ്യത്തിലെ മൊത്തം പ്രജകൾക്കും തിരുവോണത്തിനും വിഷുവിനും, വാവിനും സംക്രാന്തിക്കും, ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും, ക്രിസ്മസ് പെരുന്നാളിനും തിരുഉയിർപ്പു് പെരുന്നാളിനുമെല്ലാം തുണിസഞ്ചി സഹിതം കിറ്റുകൾ വിതരണം ചെയ്തു് വോട്ടുനേടി അധികാരത്തിലെത്താൻ കഴിയുമെന്നും എനക്കറിയില്ല.
രണ്ടോ മൂന്നോ വട്ടം മുഷ്ടിചുരുട്ടി ആകാശത്തിലേക്കെറിഞ്ഞു് ഇങ്കിലാ സിന്താവാ വിളിക്കാനോ, കലുങ്കോ പാലമോ ലോകകേരളമഹാസഭയോ ഉദ്ഘാടനം ചെയ്യാനോ, “വെള്ളമുള്ള തടിയെ” തെറിവിളിക്കാനോ മറ്റോ ആണെങ്കിൽ ഒരു കൈ നോക്കാം എന്നല്ലാതെ, എന്നെക്കൊണ്ടു് മറ്റൊന്നിനും കൊള്ളില്ല വിപ്ലവസഹാക്കളേ! നിങ്ങൾക്കു് ആളുമാറിപ്പോയി.
October 23 2022 14:49
പോത്തിസ്റ്റ്-പിണറായിസ്റ്റ് മയക്കുമരുന്നു് മാനിഫെസ്റ്റോ:
മദ്യം മയക്കുമരുന്നല്ല, മതവിശ്വാസം അന്ധവിശ്വാസമല്ല.
പിണറായിസം മതമല്ല, കേവലഭൂതം കാരണഭൂതമല്ല.
കമ്മ്യൂണിസ്റ്റുകൾ ദൈവവിശ്വാസികളല്ല, പിണറായിസ്റ്റുകൾ അന്ധവിശ്വാസികളല്ല.
മത്തങ്ങ മാങ്ങാത്തൊലിയല്ല, കൊട്ടത്തേങ്ങ തേങ്ങാക്കൊലയല്ല, ചൊറിയണം കൊടിത്തൂവയുമല്ല.
ഇങ്കിലാൻ സിന്താവാൻ!
ആമീൻ, ഈമീൻ, ഇദി അമീൻ!!
October 23 2022 15:25
വാർത്ത വഴിതിരിച്ചുവിടാൻ “സ്വപ്ന-ലമ്പടരായ മാക്രിസ്റ്റ് ത്രിമൂർത്തികൾ” പാകിസ്ഥാൻ ടീമിനു് ജീവപര്യന്തം ഓണക്കിറ്റുകൾ വാഗ്ദാനം ചെയ്തുകാണും! #conspiracytheory
October 24 2022 11:05
പൊതുജനത്തിനു് “തീറ്റയും സർക്കസുകളും” (Panem et circences) നൽകിക്കൊണ്ടിരുന്നാൽ, ശല്യമില്ലാതെ ഭരിക്കാൻ കഴിയുമെന്നു് പുരാതനറോമിലെ ഭരണവർഗ്ഗത്തിനറിയാമായിരുന്നു.
ബ്രെഡ്, ഗ്ലാഡിയേറ്റർ പോരാട്ടം, തേരാളിമത്സരം, ആരാധനാഘോഷങ്ങൾ, കളിയരങ്ങുകൾ തുടങ്ങിയ എന്റർട്ടെയിന്മെന്റുകളാൽ സമൃദ്ധമായ ഒരു സമൂഹത്തിൽ തിന്നും കുടിച്ചും രസിച്ചും കാലം കഴിക്കുക എന്നതിൽക്കവിഞ്ഞു്, വീണ്ടുവിചാരമില്ലാത്ത ഒരു ജനക്കൂട്ടത്തിനു് മറ്റെന്തു് വേണം?
പുരാതനറോമിന്റെ അതേ ചപലാവസ്ഥയിലാണു്, ആധുനികരെന്നും പ്രബുദ്ധരെന്നും ഇടതടവില്ലാതെ വീമ്പിളക്കുന്ന അഹങ്കാരികളായ പണ്ഡിതമ്മന്യരുടെ കേരളവും ഇന്നു്. റോമിലെ “തീറ്റയും സർക്കസുകളും” കേരളത്തിൽ “കിറ്റും കസർത്തുകളും” ആയി രൂപാന്തരം പ്രാപിച്ചു എന്ന വ്യത്യാസമേയുള്ളു.
ഓണക്കിറ്റുകൾ, രാഷ്ട്രീയഅങ്കങ്ങൾ, പോരാളിമത്സരം, മഹോത്സവങ്ങൾ, പെരുന്നാളുകൾ, മേളകൾ, മേളങ്ങൾ, പാർട്ടിസമ്മേളനങ്ങൾ, മാമാങ്കങ്ങൾ, മതദൈവങ്ങൾ, രാഷ്ട്രീയദൈവങ്ങൾ, ആൾദൈവങ്ങൾ, സൂപ്പർസ്റ്റാറുകളുടെ സിൽമകൾ, കളിയരങ്ങുകൾ, കവിയരങ്ങുകൾ, നരബലിയരങ്ങുകൾ… …!!
എന്തായാലും, പുരാതനറോമിന്റെ മുന്നിൽ “അടിയങ്ങൾ ലച്ചിപ്പോം” എന്നു് നാണിച്ചു് തല കുനിക്കേണ്ട ഗതികേടു് ഒരു കാരണവശാലും നവോത്ഥാനിച്ചു് പുരോഗമിച്ചവരുടെ നാടായ ആധുനികകേരളത്തിനില്ല.
October 24 2022 11:11
ശിവൻകുട്ടിക്കു് വിദ്യാഭ്യാസമന്ത്രിയും, പിണറായിക്കു് മുഖ്യമന്ത്രിയുമാകാൻ കഴിയുന്ന ഒരു സമൂഹത്തിൽ എന്തു് വിദ്യാഭ്യാസം? എന്തിനു് സർവ്വകലാശാലകൾ?
October 24 2022 12:01
മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി മാക്രിയോ, ഗോക്രിയോ അല്ല, അതു് മല്ലു മാക്രിസ്റ്റാണു്.
മലയാളക്കരയിലെ യഥാർത്ഥ മനോരോഗിയും, മാടമ്പിയും ജസ്റ്റീസ് രാമചന്ദ്രനോ, ഗവർണറോ, മറ്റാരെങ്കിലുമോ അല്ല, അതു് ഇരട്ടച്ചങ്കനെന്ന വ്യാജേന കേരളജനതയെ ഞെക്കിപ്പിഴിയുന്ന വ്യാജവ്യക്തിത്വമായ പിണറായി വിജയനാണു്.
October 25 2022 09:25
“ഗവർണർ ഉത്തരം താങ്ങുന്ന പല്ലി.” – പിണറായി. (അമ്പമ്പോ! എന്താ ഒരു ചീഫ് മിനിസ്റ്റർഷിപ്പ്!!)
എന്നെ താങ്ങാതെ, ഉത്തരത്തെ താങ്ങിയാൽ എനക്കു് ദേഷ്യം വരും. ദേഷ്യം വന്നാൽ എനക്കു് മർദ്ദന-താണ്ഡവമാടണം: ഗവർണർ മർദ്ദനം, ജർണ്ണലിസ്റ്റ് മർദ്ദനം, കാളിയമർദ്ദനം, “ന്യൂനമർദ്ദനം”!!
October 25 2022 10:58
“വേർപെടുന്ന വേദനയോ .., വേറിടുന്ന നിർവൃതിയോ .., നീറിടുന്ന നിർവാണമോ ..??
ഓമലേ .. ആരോമലേ .. സ്വപ്നമലേ .. മലേമലേ .. ഒന്നു ചിരിക്കൂ ഒരിക്കൽക്കൂടി… …”
[ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ആലിംഗനങ്ങളിൽ മുഴുകീ .. മുഴുകീ ..]

October 25 2022 13:34
“മൾട്ടിപ്പിൾ സ്ക്ലെറോസിസ്” പൂർണ്ണമായും ഭേദമാക്കാനാവില്ലെങ്കിലും, രോഗത്തിന്റെ ആക്കം നല്ലൊരളവു് കുറയ്ക്കാനുതകുന്ന മരുന്നുകൾ ഇന്നു് ലഭ്യമാണു്. പക്ഷേ, “മാക്രിസ്റ്റിക് സെറിബ്രൽ വിരട്ടൽ സ്ക്ലെറോസിസ്” ഭേദമാക്കാനോ കുറയ്ക്കാനോ കഴിയുന്ന മരുന്നുകൾ മരുത്വാമലയിൽപ്പോലും ലഭ്യമല്ലെന്നു് സാക്ഷാൽ ഹനുമാൻസ്വാമി നേരിട്ടു് സത്യവാങ്മൂലം നൽകിയിട്ടുണ്ടു്.
October 26 2022 07:42
“ഈ നാറ്റം എന്നു് തീരും?” സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളിൽ ശ്വാസംമുട്ടുന്ന മാക്രിസ്റ്റ് ന്യായീകരണത്തൊഴിലാളികൾ.
പാചകം കഴിഞ്ഞാൽ സുഗന്ധം അസഹ്യമായ നാറ്റമായി മാറുന്നവയാണു് കമ്മ്യൂണിസത്തിലെ കറിവേപ്പിലകൾ.
#ഹുജിന്റാവോ
October 26 2022 08:31
രണ്ടാഴ്ച മുൻപു് ഈ ബുദ്ധി തോന്നിയിരുന്നെങ്കിൽ ഒരു “വ്യാജഭാരതീയനു്” പകരം, “ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും ആന്ദോളനം ചെയ്യുന്ന” ഒരു ഒറിജിനൽ ഭാരതീയനെ പ്രൈം മിനിസ്റ്ററാക്കി വാഴിച്ചു് യു. കെ. യെ ലോകത്തിലെ നംബർ വൺ ആക്കി മാറ്റാൻ സായിപ്പിനു് കഴിഞ്ഞേനെ!
October 26 2022 11:09
“മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം” എന്നു് പാടാൻ മാത്രം പഠിപ്പിക്കപ്പെട്ട ഒരുപറ്റം പാർട്ടിപ്പാണന്മാർ!!
October 26 2022 11:29
“ഇൻഡ്യൻ കറൻസിയിൽ ലക്ഷ്മിയും ഗണപതിയും വേണമെന്നു് മോദിയോടു് ആവശ്യപ്പെട്ടു് കെജ്രിവാൾ.” – വാർത്ത
Why not Modi and Kejriwal on Indian currencies?
October 26 2022 12:50
തന്റെ പദവിയുടെ അന്തസ്സു് നിലനിർത്തുന്ന രീതിയിൽ ഗവർണർ നടത്തിയ ഒരു പ്രസ്താവനയെ, മാക്രിസത്തിലെ മന്ത്രിപദവിയുടെ റൗഡി മോഡൽ അന്തസ്സു് നിലനിർത്തുന്ന രീതിയിലുള്ള ഒരു പ്രസ്താവനകൊണ്ടു് ഇരട്ടച്ചങ്കനായ മുക്ക്യോൻ നേരിട്ടു.
വാട്ടീസ് ദ പ്രോബ്ലം ദേർ? “ഐ നോട്ട് അണ്ടർസ്റ്റാൻഡ്”!!
October 26 2022 13:40
നാൻ പെറാത്ത എൻ മെക്കാളേ!!

October 26 2022 15:09
ഞാൻ ഉത്തർപ്രദേശിൽ “വെടിവയ്ക്കാൻ” പോയപ്പോൾ എനിക്കുണ്ടായ ഒരനുഭവം ഉത്തർപ്രദേശിനെയോ, വെടിവയ്പ്പിനെയോ, എന്റെ യു. പി. പോക്കിനെത്തന്നെയോ ന്യായീകരിക്കാനോ “അന്യായീകരിക്കാനോ” മതിയായ, ലോജിക്കലി കൺസിസ്റ്റന്റായ ഒരു ആർഗ്യുമെന്റല്ല. കാരണം, എന്റെ ആ അനുഭവം തീർത്തും സബ്ജക്റ്റീവാണു്.
ഞാൻ വിശ്വസിക്കുന്ന ദൈവത്തിൽ ലോകത്തിലെ മറ്റെല്ലാ മനുഷ്യരും വിശ്വസിക്കണം എന്ന അവകാശവാദം പോലെതന്നെ, എല്ലാം തികഞ്ഞ ഒരു അബ്സേർഡിറ്റിയാണു് സ്വാനുഭവത്തിൽ അധിഷ്ഠിതമായ ആർഗ്യുമെന്റ്സിന്റെ അടിസ്ഥാനത്തിൽ മനുഷ്യരുടെ മുതുകത്തേയ്ക്കു് വലിച്ചുകയറ്റിവയ്ക്കുന്ന എല്ലാത്തരം “വെടിയനപ്പൻ” നീതിസാരങ്ങളും, പറയുന്നവർപോലും പാലിക്കാത്ത സദാചാര ഘോഷണങ്ങളും.
October 27 2022 14:48
ഗവർണറുടെ “പ്രീതി” സംബന്ധമായി “പ്രീതി സിന്റയും” ഫാനരർ ക്ലബ്ബും എന്തു് നിലപാടാണാവോ സ്വീകരിച്ചിരിക്കുന്നതു്? ജനം ഞൊട്ടണോ ഞൊട്ടണ്ടയോ?
October 28 2022 11:37
പ്രപഞ്ചവികാസവും ചില തെറ്റിദ്ധാരണകളും
എഡ്വിൻ ഹബ്ബിൾ എന്ന അമേരിക്കൻ അസ്ട്രോണമർ ഒരു ദശാബ്ദത്തോളം (1920-1929) നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, ഭൂമിയിൽ നിന്നുള്ള ദൂരം കൂടുന്നതിനനുസരിച്ചു് കൂടിക്കൊണ്ടിരിക്കുന്ന വേഗതയിൽ ഗാലക്സികൾ അകന്നുകൊണ്ടിരിക്കുകയാണെന്നു് കണ്ടെത്തി. അവയിൽനിന്നും സ്വീകരിക്കപ്പെട്ട പ്രകാശത്തിന്റെ റെഡ്ഷിഫ്റ്റിൽ നിന്നാണു് ഹബ്ബിൾ ഈ നിഗമനത്തിൽ എത്തിയതു്. ഗാലക്സികളിലേയ്ക്കുള്ള ദൂരവും അവയുടെ അകന്നുപോകലിന്റെ വേഗതയും തമ്മിലുള്ള ലീനിയറായ ബന്ധമാണു് “ഹബ്ബിൾ നിയമം”:
v = H.R (v = recession velocity, H = Hubble Constant, R = distance).
ഇന്നത്തെ അറിവിൽ, ശാസ്ത്രലോകത്തിലെ ഒരു നാഴികക്കല്ലായ ഈ നിയമത്തിന്റെ വിശദാംശങ്ങളിൽ പല തിരുത്തലുകൾ ആവശ്യമാണു്. ഉദാഹരണത്തിനു്, ഹബ്ബിൾ നിയമത്തിലെ കോൺസ്റ്റന്റായ “H” യഥാർത്ഥത്തിൽ “കോൺസ്റ്റന്റ്” അല്ല, സമയാധിഷ്ഠിതമായി പരിവർത്തനം സംഭവിക്കുന്ന, അഥവാ, വേര്യബിളായ ഒരു പരാമീറ്ററാണു്.
വിദൂരഗാലക്സികൾ അകന്നുപോവുകയാണെങ്കിലും, നമ്മുടെ മാതൃഗാലക്സിയായ ക്ഷീരപഥത്തോടു് (Milky Way) അയൽപക്കഗാലക്സിയായ ആൻഡ്രോമിഡ അടുത്തുകൊണ്ടിരിക്കുകയാണു്. അവ തമ്മിലുള്ള ദൂരം “ചെറുതു്” ആയതാണു് (ഏകദേശം 25 ലക്ഷം പ്രകാശവർഷങ്ങൾ) അതിന്റെ കാരണം. ഉയർന്ന കോസ്മൊളോജിക്കൽ സ്കെയിലിൽ (megaparsec) സംഭവിക്കുന്ന ഒരു പ്രതിഭാസമാണു് പ്രപഞ്ചവികാസം എന്നു് സാരം.
സ്പെയ്സിന്റെ വികാസത്തിനനുസരിച്ചു് അതിൽ സ്ഥിതിചെയ്യുന്ന വസ്തുക്കൾ തമ്മിലുള്ള അകലവും സ്വാഭാവികമായും വർദ്ധിക്കുമെന്നല്ലാതെ, ഹബ്ബിൾ നിഗമിച്ചതുപോലെ, ഗാലക്സികൾ സ്വയം ചലിച്ചു് അകന്നുപോവുകയല്ല. തന്മൂലം, ഭൂമിയിൽ നിന്നുള്ള അകലം കൂടുന്നതിനനുസരിച്ചു് കൂടുന്ന വേഗതയിൽ ഗാലക്സികൾ “സഞ്ചരിക്കുകയാണു്” എന്ന ധാരണയും ശരിയല്ല. എവിടെ എങ്ങനെ ആയിരിക്കുന്നുവോ അവിടെ അങ്ങനെ ആയിരിക്കുക മാത്രമേ ഗാലക്സികൾ ചെയ്യുന്നുള്ളു. സ്പെയ്സ് വികസിക്കുമ്പോൾ ഗാലക്സികൾ തമ്മിലുള്ള ദൂരവും വർദ്ധിക്കുന്നു, അത്രമാത്രം. അവനിൽ കേക്ക് ബേക്ക് ചെയ്യുമ്പോൾ, വികസിക്കുന്ന ബാറ്ററിൽ ആദ്യം അടുത്തടുത്തായിരുന്ന ഉണക്കമുന്തിരികൾ തമ്മിലുള്ള അകലം വർദ്ധിക്കുന്നതു്, പ്രപഞ്ചവികാസത്തിലെ ഗാലക്സികളുടെ ഏകദേശ അവസ്ഥ മനസ്സിലാക്കാൻ പറ്റിയ ഒരു അനാളജിയാണു്.
ഒരു റബ്ബർ ഷീറ്റിനെ നാലു് സൈഡുകളിൽ നിന്നും വലിച്ചാൽ, അതിൽ വരച്ചിട്ടുള്ള ചതുരങ്ങളുടെ വിസ്തീർണ്ണം കൂടുന്നതുമായി പ്രപഞ്ചത്തിന്റെ വികാസത്തെ വേണമെങ്കിൽ താരതമ്യം ചെയ്യാം. അതൊരു ദ്വിമാനമാത്രമായ അനാളജിയാണെന്നു് മറക്കരുതെന്നേയുള്ളു. സ്പെയ്സിന്റെ വക്രതയെ വിശദീകരിക്കാനായി സാധാരണ ഉപയോഗിക്കാറുള്ള, ഭാരം വയ്ക്കുമ്പോൾ കുഴിയുന്ന ചതുരക്കളങ്ങളുള്ള റബ്ബർ ഷീറ്റിന്റെ കാര്യവും അതുപോലെതന്നെ. അതും “two-dimensional” മാത്രമായ ഒരു അനാളജിയാണു്. ത്രിമാനമായതോ (three-dimensional) അതിൽ കൂടുതൽ മാനങ്ങളുള്ളതോ ആയ സ്പെയ്സിനെപ്പറ്റി ചിന്തിക്കാനും കണക്കുകൂട്ടാനും മനുഷ്യനു് കഴിയുമെങ്കിലും, അതുപോലൊരു സ്പെയ്സിന്റെ “രൂപം” ഇമാജിൻ ചെയ്യാൻ ഐൻസ്റ്റൈനുപോലും സാദ്ധ്യമല്ല. ത്രിമാനമായ സ്പെയ്സിൽ ജീവിക്കുന്ന മനുഷ്യനു് ആകെ വിഭാവനം ചെയ്യാനാവുന്ന വക്രമായ സ്പെയ്സ്, ഗോളങ്ങളുടെ ദ്വിമാനമായ ഉപരിതലമാണു്. ത്രിമാനങ്ങൾ ദ്വിമാനങ്ങളിലേക്കു് “വക്രിക്കുന്നതു്” സങ്കല്പിക്കാം. പക്ഷേ ത്രിമാനങ്ങൾ എങ്ങോട്ടേയ്ക്കാണു് “വക്രിക്കുന്നതു്”?
(Curvilinear coordinates, Riemann curvature tensor, Christoffel symbols, ഇത്യാദി ഉന്നതഗണിതശാസ്ത്രക്കുടത്തിലെ ഭൂതപ്രേതാദികളെ, കോമരങ്ങളെപ്പോലെ നാന്തകമേന്തിയും, ഉറഞ്ഞുതുള്ളിയും, തലവെട്ടിപ്പിളർന്നും, ഹൈകു കവിതകൾ ആലപിച്ചും ആവാഹിക്കാൻ കഴിയുന്ന അപൂർവ്വജനുസ്സുകളായ കണക്കപ്പിള്ളകൾക്കു് ഒരുവിധം കയ്ച്ചിലായിപ്പോകാനാവുന്ന “ഊഷരഭൂമിയാണു്” മൾട്ടിഡൈമെൻഷനാലിറ്റി.)
അതുപോലെതന്നെ, പ്രപഞ്ചവികാസത്തെ “സ്ഥലകാലവികാസം” എന്നു് വിളിക്കുന്നതും അത്ര ശരിയല്ല. പ്രപഞ്ചവികാസം സ്പെയ്സിനു് മാത്രം സംഭവിക്കുന്ന കാര്യമാണു്. സമയത്തിനു് “വികാസം” സംഭവിക്കുന്നില്ല.
ഇതിനു്, പ്രപഞ്ചത്തിന്റെ വികാസം സമയത്തെ ബാധിക്കുന്നേയില്ല എന്നർത്ഥമില്ല. ഉദാഹരണത്തിനു്, ഒരു സൂപ്പർനോവ സ്ഫോടനത്തിന്റെ തുടക്കത്തിൽ പുറപ്പെടുന്ന ഒരു ഫോട്ടോണിനു് ഭൂമിയിൽ എത്താനായി സഞ്ചരിക്കേണ്ട ദൂരത്തേക്കാൾ കൂടുതൽ ദൂരം, അവസാനം അതിൽ നിന്നും പുറപ്പെടുന്ന ഒരു ഫോട്ടോണിനു് സഞ്ചരിക്കേണ്ടിവരും. ഈ രണ്ടു് ഫോട്ടോണുകളും യാത്ര തുടങ്ങുന്ന സമയങ്ങൾക്കിടയിലും പ്രപഞ്ചം വികസിക്കുന്നുണ്ടെന്നതിനാൽ രണ്ടാമത്തെ ഫോട്ടോൺ കൂടുതൽ ദൂരം താണ്ടേണ്ടിവരുന്നതാണു് അതിന്റെ കാരണം. പ്രകാശത്തിന്റെ വാക്യും സ്പീഡ് കോൺസ്റ്റന്റ് ആയതിനാൽ പ്രകാശവേഗതയിൽ കൂടിയ സ്പീഡിൽ സഞ്ചരിക്കാൻ ആ രണ്ടു് ഫോട്ടോണുകൾക്കും കഴിയില്ല. തദനുസൃതം, ആദ്യത്തേതിനെ അപേക്ഷിച്ചു് രണ്ടാമത്തെ ഫോട്ടോൺ അല്പം വൈകിയേ ഭൂമിയിൽ എത്തൂ എന്നല്ലാതെ, അതു് സമയത്തിന്റെ “വികാസം” മൂലമല്ല. പ്രപഞ്ചവികാസത്തിൽ സ്ഥലം മാത്രമേ വികസിക്കുന്നുള്ളു; “കാലം” വികസിക്കുന്നില്ല.
പ്രപഞ്ചം വികസിക്കുന്നു എന്ന നിഗമനത്തിൽ ഹബ്ബിളിനെ എത്തിച്ച പ്രകാശത്തിന്റെ റെഡ്ഷിഫ്റ്റിനെ, അടുത്തു് വരികയോ, അകന്നു് പോവുകയോ ചെയ്യുന്ന ശബ്ദതരംഗങ്ങൾക്കുണ്ടാകുന്ന ഫ്രീക്വൻസി വ്യതിയാനമായ ഡോപ്ലർ എഫെക്റ്റിനോടു് താരതമ്യം ചെയ്യുന്നതും പൂർണ്ണമായി ശരിയല്ല. ശബ്ദതരംഗങ്ങൾക്കു് അന്തരീക്ഷവായു എന്നപോലെ, പ്രകാശത്തിനു് സഞ്ചരിക്കാൻ ഒരു മാദ്ധ്യമത്തിന്റെ ആവശ്യമില്ല. പ്രകാശത്തിന്റേതു് മാക്സിമം സാദ്ധ്യമായ വേഗത ആയതിനാൽ, അതിനോടു് മറ്റു് വേഗതകൾ കൂട്ടിച്ചേർക്കാനുമാകില്ല. ഓടുന്ന വണ്ടിയിൽ നിന്നും പുറപ്പെടുന്ന പ്രകാശത്തോടു് വണ്ടിയുടെ സ്പീഡ് കൂടി കൂട്ടിച്ചേർത്തു് പ്രകാശവേഗതയെ വർദ്ധിപ്പിക്കാനാവില്ലെന്നു് ചുരുക്കം. ശബ്ദത്തിന്റെ ഉറവിടത്തിനോ, അതിന്റെ സ്വീകർത്താവിനോ ഉണ്ടാകുന്ന സ്ഥാനചലനം മൂലമാണു് ശബ്ദതരംഗങ്ങളുടെ വേരിയേഷനു് “കാരണഭൂതമായ” ഡോപ്ലർ ഷിഫ്റ്റ് സംഭവിക്കുന്നതു്.
അതേസമയം, പ്രകാശത്തിനു് പല കാരണങ്ങളാൽ റെഡ്ഷിഫ്റ്റ് സംഭവിക്കാം. ഉദാഹരണത്തിനു്, സ്റ്റാറ്റിക്കായ ഗ്രാവിറ്റേഷണൽ റെഡ് ഷിഫ്റ്റിൽ അത്തരം ചലനങ്ങളില്ല. തങ്ങളുടെ വഴിയിൽ തടസ്സമായി നില്ക്കുന്ന ഗ്രാവിറ്റേഷണൽ ഫീൽഡിലൂടെ കടന്നുപോകേണ്ടിവരുമ്പോൾ ഫോട്ടോണുകൾക്കു് സംഭവിക്കുന്ന എനർജ്ജിനഷ്ടം മൂലം അവയുടെ ഫ്രീക്വൻസിയിൽ വരുന്ന കുറവാണു് പ്രകാശത്തിന്റെ ഗ്രാവിറ്റേഷണൽ റെഡ് ഷിഫ്റ്റിനു് ആധാരം.
സ്പെയ്സ് വികസിക്കുന്നതുമൂലം, “മനസ്സറിയാതെ” പരസ്പരം അകന്നുപോകുന്ന ഗാലക്സികളിൽനിന്നും ഭൂമിയിലെത്തുന്ന പ്രകാശത്തിന്റെ ഫ്രീക്വൻസിയിൽ സ്വീകർത്താവു് വീക്ഷിക്കുന്ന വേരിയേഷനാണു് “കോസ്മൊളോജിക്കൽ റെഡ് ഷിഫ്റ്റ്” എന്നറിയപ്പെടുന്നതു്. അതാണു് സത്യത്തിൽ, ഹബ്ബിൾ വീക്ഷിച്ച “റെഡ് ഷിഫ്റ്റ്”!
(റെഡ്ഷിഫ്റ്റ് ആദ്യം നിരീക്ഷിച്ചതു് വെസ്റ്റോ സ്ലൈഫർ എന്ന അമേരിക്കൻ അസ്ട്രോണമറായിരുന്നു. പക്ഷേ, അവന്റെ പേരു് തന്റെ പേപ്പറിൽ ഹബ്ബിൾ സൂചിപ്പിക്കുകപോലും ചെയ്തില്ല. എന്നിരിക്കിലും, വിദൂരവസ്തുക്കളുടെ ദൂരത്തെയും വേഗതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു നിയമം കണ്ടെത്തിയതിന്റെ ക്രെഡിറ്റ് തീർച്ചയായും ഹബ്ബിളിന്റേതു് മാത്രമാണു്.)
ഗണിതശാസ്ത്രത്തിന്റെ ശക്തമായ ഒരടിത്തറയില്ലാതെ, ഈദൃശവസ്തുതകളിൽ അർത്ഥപൂർവ്വമായ ഒരു ധാരണ ഉണ്ടാക്കിയെടുക്കാനാവില്ല. അതുകൊണ്ടു് അത്യാവശ്യം വേണ്ട അല്പം കണക്കു് ഇവിടെ കൊടുക്കുന്നു. ഗണിതശാസ്ത്രത്തെ ആജന്മശത്രുവായി കരുതുന്നവർ ഈ ഭാഗം ഒഴിവാക്കിയേക്കുക.
v = H.R എന്ന ഹബ്ബിൾ നിയമത്തിനു് സമാനവും, എന്നാൽ സ്പെയ്സിന്റെ വികാസത്തോടു് കൂടുതൽ അടുത്തു് നില്ക്കുന്നതുമായ ഒരു ഇക്വേഷൻ ഉപയോഗിച്ചു് ആ നിയമത്തെ “മോഡിഫൈ” ചെയ്യാം (കെജ്രിവാൾകൾമാർ ശ്രദ്ധിക്കുക: “മോദി ഫ്രൈ” അല്ല ഇവിടെ ഉദ്ദേശിക്കുന്നതു്!).
“സ്കെയിൽ ഫാക്റ്റർ” ആണു് “പുതിയ നിയമത്തിലെ” ഹീറോ!
R = a (t) . R₀ – (1)
[ R₀ = ഇവിടെ, ഇന്നു് സ്പെയ്സിൽ ഉള്ള ഒരു ദൂരം, a = സമയം അനുസരിച്ചു് മാറ്റം വരുന്ന “സ്കെയിൽ ഫാക്റ്റർ” (scale factor), R = പ്രപഞ്ച വികാസം വഴി മാറ്റം സംഭവിച്ച മറ്റെതെങ്കിലുമൊരു സമയത്തെ സ്പെയ്സിലെ ദൂരം. ഈ ഇക്വേഷനിൽ, “a”-യോടു് ചേർത്തു് “t”-യെ ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നതു് “a” സമയാധിഷ്ഠിതമായി മാറ്റം സംഭവിക്കാവുന്ന ഒരു “വേര്യബിൾ” ആണെന്നു് സൂചിപ്പിക്കാൻ മാത്രമാണു്.]
ഇതിന്റെ “ഫഴ്സ്റ്റ് ഡെറിവേറ്റീവ് വിത് റെസ്പെക്റ്റ് റ്റു റ്റൈം” കണക്കാക്കിയാൽ കിട്ടുന്ന ഇക്വേഷൻ ഇതാണു്:
Ṙ = ȧ.R₀ – (2)
[Ṙ = ഫഴ്സ്റ്റ് ഡെറിവേറ്റീവ് ഓഫ് ഡിസ്റ്റൻസ് വിത് റെസ്പെക്റ്റ് റ്റു റ്റൈം; ȧ = ഫഴ്സ്റ്റ് ഡെറിവേറ്റീവ് ഓഫ് “സ്കെയിൽ ഫാക്റ്റർ” വിത് റെസ്പെക്റ്റ് റ്റു റ്റൈം; R₀ = ഇന്നത്തെ സ്പെയ്സിലെ ദൂരം (കോൺസ്റ്റന്റ്)]
Ṙ = ȧ.R₀ എന്ന ഇക്വേഷനിലെ ഫഴ്സ്റ്റ് ഡെറിവേറ്റീവ് ഓഫ് ഡിസ്റ്റൻസ് വിത് റെസ്പെക്റ്റ് റ്റു റ്റൈം ആയ “Ṙ” ആണു് വെലോസിറ്റി. ഹബ്ബിൾ നിയമത്തിലെ “v”-യും ഒരു വെലോസിറ്റിയാണു് (recession velocity). ചുരുക്കത്തിൽ, ഈ ഇക്വേഷൻ v = H.R എന്ന ഹബ്ബിൾ നിയമത്തിന്റെ ഒരു രൂപഭേദം മാത്രമാണു്.
Ṙ = ȧ.R₀ എന്ന രണ്ടാമത്തെ ഇക്വേഷനിലെ R₀-നെ, R = a.R₀ എന്ന ഒന്നാമത്തെ ഇക്വേഷനിൽ നിന്നും ലഭിക്കുന്ന, R₀ = R/a കൊണ്ടു് സബ്സ്റ്റിറ്റ്യൂട്ട് ചെയ്താൽ, Ṙ = ȧ/a R ആണെന്നു് കിട്ടും.
അതായതു്, v = Ṙ ആയതുകൊണ്ടു്,
v = H.R,
Ṙ = ȧ/a R
എന്നീ രണ്ടു് ഇക്വേഷനുകളിൽ നിന്നും, ഹബ്ബിൾ “കോൺസ്റ്റന്റ്” ആയ H, “സ്കെയിൽ ഫാക്റ്ററിന്റെ ഫഴ്സ്റ്റ് ഡെറിവേറ്റീവായ “ȧ”-യും സ്കെയിൽ ഫാക്റ്ററായ “a”-യും തമ്മിലുള്ള റേഷ്യോ ആണെന്നു് കാണാൻ കഴിയും:
H = ȧ/a
ദൂരത്തിനു് സംഭവിക്കുന്ന, സ്കെയിൽ ഫാക്റ്ററിൽ അധിഷ്ഠിതമായ വ്യതിയാനത്തിനു് സമാനമായി, റെഡ് ഷിഫ്റ്റ് (z) വഴി പ്രകാശത്തിന്റെ വേവ് ലെങ്തിനു് (λ = lambda) സംഭവിക്കുന്ന വ്യതിയാനത്തെ (λ₀ – λ) ഇന്നത്തെ വേവ് ലെങ്തുമായി ഇങ്ങനെ ബന്ധപ്പെടുത്താം:
z = (λ₀ – λ)/λ = λ₀/λ – 1 [z = പ്രകാശത്തിന്റെ റെഡ് ഷിഫ്റ്റ്; λ₀ = ഇന്നത്തെ തരംഗദൈർഘ്യം; λ = മാറ്റം സംഭവിച്ച തരംഗദൈർഘ്യം;
അഥവാ, z + 1 = λ₀/λ
ദൈർഘ്യത്തിനു് (R₀) സംഭവിക്കുന്ന വ്യതിയാനമാണു് R = a.R₀ എന്ന ഇക്വേഷൻ എന്നതിനാൽ, അതിനു് സമാനമായി, വേവ് ലെങ്തിനു് (λ₀) സംഭവിക്കുന്ന വ്യതിയാനത്തെ λ = a. λ₀ എന്ന ഇക്വേഷൻ വഴി രേഖപ്പെടുത്താം. അതിൽ നിന്നും കിട്ടുന്ന λ₀/λ = 1/a എന്ന റിലേഷനെ z + 1 = λ₀/λ എന്ന ഇക്വേഷനിൽ അപ്ലൈ ചെയ്താൽ, z + 1 = 1/a എന്നു് കിട്ടും.
[z + 1 = 1/a]
ഇതാണു് പ്രകാശത്തിന്റെ റെഡ് ഷിഫ്റ്റും സ്കെയിൽ ഫാക്റ്ററും തമ്മിലുള്ള ബന്ധം. അല്ലാതെ, പ്രപഞ്ചവികാസം മൂലം ഗാലക്സികളോ മറ്റു് സെലെസ്റ്റ്യൽ ഒബ്ജെക്റ്റ്സോ എങ്ങോട്ടേയ്ക്കെങ്കിലും ഓടിപ്പോകുന്നതുകൊണ്ടല്ല അവയിൽനിന്നും ഭൂമിയിലെത്തുന്ന പ്രകാശത്തിനു് റെഡ് ഷിഫ്റ്റ് സംഭവിക്കുന്നതു്.
എഡ്വിൻ ഹബ്ബിൾ നിരീക്ഷണങ്ങളിലൂടെ പ്രപഞ്ചവികാസം നിജപ്പെടുത്തുന്നതിനു് മുൻപുതന്നെ, റഷ്യൻ ഫിസിസിസ്റ്റും മാത്തമാറ്റിഷ്യനും ആയിരുന്ന അലെക്സാണ്ഡർ ഫ്രീഡ്മാനും (Alexander Friedmann), ബെൽജ്യൻ തിയൊറെറ്റിക്കൽ ഫിസിസിസ്റ്റും മാത്തമാറ്റിഷ്യനും അസ്ട്രോണമറും, അതോടൊപ്പം പാതിരിയുമായിരുന്ന ജ്ഷോർജ് ലെമേട്രും (Georges Lemaître) തിയൊറെറ്റിക്കലായി അതിനുള്ള അടിത്തറ പാകിയിരുന്നു. അതേസമയം, തന്റെ സ്വന്തം തിയറിയിൽനിന്നു് പ്രപഞ്ചവികാസം എന്ന ആശയത്തെ വായിച്ചെടുത്ത ഐൻസ്റ്റൈൻ, അതു് തന്റെ ലോകവീക്ഷണവുമായി പൊരുത്തപ്പെടുന്നില്ല എന്നതിന്റെ പേരിൽ, തന്റെ ഫീൽഡ് ഇക്വേഷൻസിൽ ഒരു കോസ്മൊളോജിക്കൽ കോൺസ്റ്റന്റിനെ (Λ = Greek capital letter lambda) കൃത്രിമമായി തിരുകിക്കയറ്റി പ്രപഞ്ചത്തെ സ്റ്റാറ്റിക്ക് ആക്കി മാറ്റുകയായിരുന്നു.
ഒരു “ആദികണം” (primeval atom) വികസിക്കുന്നതാണു് പ്രപഞ്ചമെന്ന ആശയത്തിലൂടെ ലെമേട്ര് ആദ്യമായി ഒരു “ബിഗ്-ബാങ്” തിയറി മുന്നോട്ടു് വയ്ക്കുകയും, ഹബ്ബിൾ തന്റെ നിയമം കണ്ടെത്തുന്നതിനു് രണ്ടുവർഷം മുൻപുതന്നെ (1927-ൽ) “ഹബ്ബിൾ” കോൺസ്റ്റന്റ് തിയൊറെറ്റിക്കലായി എസ്റ്റിമേറ്റ് ചെയ്യുകയും ചെയ്തിരുന്നു. അതുകൊണ്ടു്, ഹബ്ബിൾ ലോ, “ഹബ്ബിൾ-ലെമേട്ര് ലോ” എന്നും അറിയപ്പെടുന്നു. ഒരിക്കൽ ബെൽജ്യത്തിലെത്തിയ ഐൻസ്റ്റൈനുമുന്നിൽ ലെമേട്ര് തന്റെ “primeval atom” തിയറി അവതരിപ്പിച്ചെങ്കിലും, പ്രപഞ്ചവികാസം എന്ന ആശയത്തെ പിശാചു് കുരിശിനെയെന്നപോലെ അകറ്റിനിർത്തിയിരുന്ന ഐൻസ്റ്റൈൻ, “നിങ്ങളുടെ ഗണിതം ശരിയാണു്, പക്ഷേ, അതിന്റെ പിന്നിലെ ആശയം ജുഗുപ്സാവഹമാണു്” എന്ന കർക്കശമായ പരാമർശത്തോടെ ആ തിയറിയെ തള്ളിക്കളയുകയായിരുന്നു!
പ്രപഞ്ചവികാസം സംബന്ധിച്ച ഹബ്ബിളിന്റെ നിരീക്ഷണങ്ങളെ വിശ്വസിക്കാൻ മടിച്ച ഐൻസ്റ്റൈൻ, ഹബ്ബിളിനെ സന്ദർശിച്ചു്, നിജസ്ഥിതി നേരില്ക്കണ്ടു് സ്വയം ബോദ്ധ്യപ്പെടുകയായിരുന്നു. പിന്നീടു്, പ്രപഞ്ചവികാസം നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണെന്നു് മനസ്സിലായപ്പോൾ, തന്റെ ഫീൽഡ് ഇക്വേഷൻസിൽ കൃത്രിമമായി താൻ തിരുകിക്കയറ്റിയ കോസ്മൊളോജിക്കൽ കോൺസ്റ്റന്റിനെ എടുത്തു് മാറ്റാനും, ഹബ്ബിളിനോടും ലെമേട്രിനോടും പൊരുത്തപ്പെടാനും അവരെ വാനോളം പുകഴ്ത്താനും ഐൻസ്റ്റൈൻ സന്നദ്ധനാവുകയും ചെയ്തു. രസകരമായ കാര്യം, ഐൻസ്റ്റൈൻ ആദ്യം ചേർക്കുകയും പിന്നെ ഒഴിവാക്കുകയും ചെയ്ത കോസ്മൊളോജിക്കൽ കോൺസ്റ്റന്റ് Λ, ഡാർക്ക് എനർജ്ജിയുമായി ബന്ധപ്പെട്ട വാക്യും എനർജ്ജി എന്ന നിലയിൽ ഇപ്പോൾ ഒഴിവാക്കാനാവാത്തവിധം വീണ്ടും പ്രസക്തമായിട്ടുണ്ടു്.
1915-ൽ പുറത്തുവന്ന ഐൻസ്റ്റൈന്റെ ജനറൽ റിലേറ്റിവിറ്റി തിയറിയുടെ അടിസ്ഥാനത്തിൽ, ഐസോട്രോപ്പിക്കും (എല്ലാ ദിശകളിലേക്കും ഒരുപോലെയിരിക്കുന്ന), ഹൊമോജെനസുമായ (എല്ലാ സ്ഥാനങ്ങളിലും ഒരുപോലെയിരിക്കുന്ന) ഒരു യൂണിവേഴ്സ് എന്ന നിബന്ധനയിൽ, പ്രപഞ്ചവികാസത്തെ അംഗീകരിച്ചുകൊണ്ടു് അലെക്സാണ്ഡർ ഫ്രീഡ്മാൻ രൂപീകരിച്ച രണ്ടു് ഇക്വേഷനുകൾ പ്രപഞ്ചത്തെസംബന്ധിച്ചു് ഇന്നും പ്രസക്തമായതും, കൂടുതൽ ഉൾക്കാഴ്ച നല്കുന്നവയുമാണു്. 1922-ൽ ഒന്നാമത്തേയും, 1924-ൽ രണ്ടാമത്തേയും ഇക്വേഷനുകൾ പബ്ലിഷ് ചെയ്ത ഫ്രീഡ്മാൻ 1925-ൽ ടൈഫോയ്ഡ് പിടിപെട്ടു് മരിക്കാതിരുന്നെങ്കിൽ, ശാസ്ത്രലോകത്തിനു് അദ്ദേഹത്തിൽ നിന്നും വളരെയേറെ അറിവുകൾ പ്രതീക്ഷിക്കാമായിരുന്നു.
P. S.
“1, 2, 3, cut!” is also mathematics!!
ഡിഫെറെൻഷ്യേഷനുകളിൽ, വേര്യബിളായ ഒരു ക്വാണ്ടിറ്റിയെ സൂചിപ്പിക്കുന്ന ആൽഫബെറ്റിന്റെ മുകളിൽ ഒരു കുത്തിട്ടു് ഫഴ്സ്റ്റ് ഡെറിവേറ്റീവും, രണ്ടു് കുത്തുകൾ ഇട്ടു് സെക്കൻഡ് ഡെറിവേറ്റീവും ആയി അവതരിപ്പിക്കുന്ന രീതി ഐസക്ക് ന്യൂട്ടൻ വിഭാവനം ചെയ്തതാണു്. dy/dx, d²y/dx² എന്നീ രീതികളിൽ അതേ തത്ത്വം അവതരിപ്പിക്കുന്ന, കൂടുതൽ പ്രചാരം സിദ്ധിച്ച രീതി മറ്റൊരു ഗണിതശാസ്ത്രകടുവയായിരുന്ന ഗോട്ട്ഫ്രീഡ് ലൈബ്നിറ്റ്സിന്റെ സംഭാവനയാണു്. വേര്യബിളായ ഒരു ആൽഫബെറ്റിനു് വലതുഭാഗത്തു് മുകളിലായി ഒരു കുഞ്ഞൻ വരയിട്ടാൽ ഫഴ്സ്റ്റ് ഡെറിവേറ്റീവും, രണ്ടു് കുഞ്ഞൻ വരകളിട്ടാൽ സെക്കൻഡ് ഡെറിവേറ്റീവുമാകുമെന്നു് മറ്റേതോ പുലി പറഞ്ഞെങ്കിലും, പത്തുവട്ടമോ പൈനായിരം വട്ടമോ ഡിഫറൻഷ്യേറ്റ് ചെയ്താൽ മാത്രം കണക്കൻ സ്വാമിയെ പ്രീതിപ്പെടുത്താൻ കഴിയുന്ന, ഗണിതശാസ്ത്രപരമായി അക്ക്യൂട്ടായ സാഹചര്യങ്ങളിൽ, വേര്യബിളായ ആൽഫബെറ്റിനു് വലതുഭാഗം ചേർന്നു് മുകളിലായി പൈനായിരം വട്ടം കുഞ്ഞൻ വരകൾ ഇടേണ്ടിവരുന്ന കോപ്പിലെ പരിപാടിയ്ക്കു് ഞങ്ങടെ പട്ടിവരും എന്നു് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു് മൊത്തം കണക്കപ്പിള്ളമാരും 1, 2, 3, മണിയാശാന്റെ പിന്നിൽ ചെങ്കൊടിയേന്തി അണിനിരന്നതുകൊണ്ടു് ആ പുലിച്ചങ്ങായിയുടെ മാരാമൺ “കൺവെൻഷനിൽ” പങ്കെടുക്കാൻ ആളും അർത്ഥവും ഇല്ലാതെ അദ്ദ്യത്തിന്റെ ആശയത്തിന്റെ ആരാധകരിൽ അധികപങ്കും മരിച്ചുമണ്ണടിഞ്ഞു് കർത്താവായ യേശുമശിഹായുടെ രണ്ടാമത്തെ വരവിൽ പുള്ളിക്കാരനോടൊപ്പം ഓശാനഗീതങ്ങൾ പാടി, തമ്പേർ മുട്ടി സ്വർഗ്ഗത്തിലേയ്ക്കു് കരേറിപ്പോകാമെന്നു് പള്ളീലച്ചൻ നല്കിയ വാഗ്ദാനത്തിൽ വിശ്വാസമർപ്പിച്ചു് പ്രത്യാശയോടെ അവരവരുടെ ശവക്കുഴികളിൽ പഠിച്ച പ്രാർത്ഥനയും ചൊല്ലി സമാധാനപൂർവ്വം കഴിഞ്ഞുകൂടുന്നു! ശുഭം!!
October 29 2022 12:10
“ഗ്രഹണിപിടിച്ച പിള്ളേരുടെ മുന്നിൽ ചക്കക്കൂട്ടാൻ വച്ചുകൊടുത്താലുള്ള” അതേ അവസ്ഥയായിരിക്കും, സമൂഹത്തിലെ എല്ലാം തികഞ്ഞ പാഴുകളും, കാൽക്കാശിനു് കൊള്ളാത്തവരുമായ മാക്രിസ്റ്റുകൾക്കു് അധികാരം കിട്ടിയാൽ സംഭവിക്കുക എന്നു് കേരളസമൂഹം ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
(ഗ്രഹണിരോഗം ബാധിച്ച നിരപരാധികളായ കുഞ്ഞുങ്ങൾ എന്നോടു് ക്ഷമിക്കുക!)
October 29 2022 14:29
പരനാറിയെന്നും, നികൃഷ്ടജീവിയെന്നും, വെള്ളം മാത്രമായ തടിയനെന്നും മറ്റും വിളിച്ചു് താൻ കയ്യടി നേടിയിട്ടുള്ള അതേ കുലംകുത്തികൾക്കു് മുന്നിൽ, തന്റെയും കുടുംബത്തിന്റെയും സാമ്പത്തിക സമൃദ്ധിക്കും, സാമൂഹിക പദവികൾക്കും വേണ്ടി, തുണിയുരിഞ്ഞു് കുനിഞ്ഞുനിൽക്കാൻ ഉളുപ്പില്ലാത്തവൻ ഡബിൾച്ചങ്കൻ പിണു!
അതു് നിസ്വാർത്ഥമായ ജനസേവനമാണെന്നു് വ്യാഖ്യാനിച്ചു് ആഘോഷമാക്കുന്നവൻ പിണുവിസ്റ്റ്!!
October 30 2022 10:29
വിജയ് “മാമയെ” പ്രൈം മിനിസ്റ്റർ ഋഷി സുനാക്ക് ലണ്ടനിലേക്കു് ക്ഷണിക്കുന്ന ഒരു വീഡിയോ കണ്ടു. ഗ്രെയ്റ്റ് ബ്രിട്ടൺ നേരിടുന്ന അക്യൂട്ടായ സാമ്പത്തിക പ്രതിസന്ധിക്കു് അടിയന്തിരപരിഹാരം കാണാൻ, മാക്രിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞനായ തോമാ “മാമയെ” കൂടി എന്തുകൊണ്ടു് “സുനാക്ക് മാമ” അവിടേക്കു് ക്ഷണിച്ചില്ല എന്നു് “എനക്കറിയില്ല”.
October 30 2022 11:22

October 30 2022 13:04
ബുർക്ക ധരിക്കേണ്ടതു്, സത്യത്തിൽ, മുസ്ലീം സ്ത്രീകളല്ല, ഭൗതികമായി വൈരുദ്ധ്യാത്മകരായ സഖാക്കൾ ശ്രീരാമകൃഷ്ണനും, കടകംപള്ളിയും, ധനശാസ്ത്രജ്ഞൻ തോമാച്ചനും, കാരണഭൂതം പിണറായിയുമാണു്. കാരണം, ഉളുപ്പില്ലായ്മയെ “ഗംപ്ലീറ്റ്” റദ്ദാക്കാൻ ബുർക്കയ്ക്കു് കഴിയുമെന്നു് നാസ പോലും സർട്ടിപ്പിക്കോത്തു് നൽകിയിട്ടുണ്ടു്.
October 30 2022 14:04
“നട്ടെല്ലു് വേണമെടാ, നട്ടെല്ലു്!” – ഞാഞ്ഞൂലിന്റെ ആക്രോശം!!
October 31 2022 11:05
വിശുദ്ധ ഹവ്വേച്ചി സഞ്ചി തുറന്നു് എടുത്തുകൊടുത്ത പഴം തിന്ന ആദാമിനെ, മണ്ണുകുഴച്ചു് അവനെ സൃഷ്ടിച്ച “കൊശവൻ ദൈവം”, “ഇനി നീ മുഖത്തെ വിയർപ്പുകൊണ്ടു് ഞണ്ണിയാൽ മതി” എന്നു് ശപിച്ചു് പറുദീസക്കു് പുറത്താക്കി. മുഖത്തു് വേണ്ടത്ര വിയർപ്പുള്ളതുകൊണ്ടു് അച്ചങ്ങായി ഇപ്പോൾ പട്ടിണിയില്ലാതെ പറുദീസക്കു് വെളിയിൽ ഒരുവിധം കഴിഞ്ഞുപോകുന്നു.
വിശുദ്ധ മറിയേച്ചിയിൽ ഏകദൈവനായ യഹോവ ജനിപ്പിച്ച ഏകജാതനായ യേശു എന്ന മകനെ നാട്ടുകാർ തല്ലിച്ചതച്ചു് കുരിശിൽ തൂക്കിക്കൊന്നു. പക്ഷേങ്കി, ജനിച്ചു എന്ന മഹാപാപമായ ജന്മപാപം ചെയ്തതിനാൽ മഹാപാപികളായിത്തീർന്ന ലോകത്തിലെ സകലമാന മനുഷ്യരെയും പാപവിമുക്തരാക്കുക എന്ന തന്റെ “മിഷൻ ഇംപോസിബിൾ” നിറവേറ്റാനായി, ചതുപ്പുനിലത്തിൽ ആണ്ടുപോയപ്പോൾ തന്റെ തലമുടിയിൽ പിടിച്ചു് സ്വയം പൊക്കിയെടുത്ത പ്രഭു മ്യുഞ്ച്ഹൗസനെപ്പോലെ, പുള്ളിക്കാരൻ കല്ലറയിൽനിന്നും മൂന്നാംനാൾ സ്വയം ഉയിർത്തെഴുന്നേറ്റു് മൂട്ടിലെ പൊടിതട്ടി സ്വർഗ്ഗത്തിലേക്കു് കരേറിപ്പോയി. ടെയ്ക് ഓഫ് ചെയ്യുന്നതിനു് മുൻപു് ശിഷ്യന്മാരോടു് “Adios Amigo” എന്നൊരു വചനം പറഞ്ഞിരുന്നു എന്നതിനാൽ, ഇന്നല്ലെങ്കിൽ നാളെ പുള്ളി മടങ്ങിവരും എന്ന പ്രതീക്ഷയിലാണു് ശിഷ്യഗണം. എന്തെന്നാൽ, “ഒരു പുരുഷൻ ഒരു വാക്കു്, ഒരു സ്ത്രീ വാക്കുകളുടെ ഒരു പുസ്തകം” എന്ന മഹദ്വചനം ഹൃദിസ്ഥമാക്കിയിട്ടുള്ളവരാണു് യേശു ബ്രോയുടെ ശിഷ്യർ.
വിശുദ്ധ ഗ്രീഷ്മേച്ചി കലക്കിക്കൊടുത്ത കഷായത്തിന്റെ പാനപാത്രം “Jews” എന്നു് കരുതി മോന്തിത്തീർത്ത ഷാരോൺ എന്ന ആദാമിന്റെ പിൻഗാമിപ്പയ്യൻ സംസാരദുഃഖങ്ങളിൽ നിന്നു് മോചിതനായി സ്വർഗ്ഗം പൂകി.
എവിടെത്തിരിഞ്ഞൊന്നുനോക്കിയാലും അവിടെല്ലാം സത്കർമ്മദാഹികളായ ച്യാച്ചിമാർ മാത്രം! അതിനു്, ധ്യാനകേന്ദ്രമെന്നോ, അത്ഭുതരോഗശാന്തികേന്ദ്രമെന്നോ, പിണുവാതിരകളിയെന്നോ, വനിതാമതിലെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല.
ലോകത്തെ, പ്രത്യേകിച്ചും പുരുഷവർഗ്ഗത്തെ തീറ്റിപ്പോറ്റുക എന്നതു് തങ്ങളുടെ ദൈവദത്തമായ പ്രിവിലെജ് ആയി കരുതുന്നവരാണു് സ്ത്രീകൾ. ആ സ്വഭാവത്തെ “അപ്പോത്തിക്കീരികൾ” “മുലകൊടുക്കൽ സിൻഡ്രോം” എന്നു് വിളിക്കാറുണ്ടെന്നു് കേൾക്കുന്നു!
പൊതുവേ ദൈവവിശ്വാസികളാണെന്നു് മാത്രമല്ല, സജ്ജനസംസർഗ്ഗത്തിലൂടെ ജീവിതം ഐശ്വര്യ റായിയായി മാറും എന്നു് ഉറച്ചു് വിശ്വസിക്കുന്നവരുമാണു് സ്ത്രീകൾ. അതുകൊണ്ടാണു്, അവരുടെ കാഴ്ചപ്പാടിൽ ഏറ്റവും കൂടുതൽ “ജീവിതശുദ്ധി” പാലിക്കുന്നവരും, തന്മൂലം സജ്ജനങ്ങളുമായ പാമ്പുകൾ, പഴുതാരകൾ, പാർട്ടിനേതാക്കൾ, സ്വാമികൾ, സ്വാമിനികൾ, മലക്കുകൾ, അച്ചന്മാർ, കന്യാസ്ത്രീകൾ, ഉസ്താദുകൾ, കാക്കാത്തികൾ, കൈനോട്ടക്കാർ, മഷിനോട്ടക്കാർ, കവടിക്കാർ, ജ്യോതിഷികൾ, മുതലായ, സമൂഹത്തിൽ വിലയും നിലയും നിലവാരവുമുള്ള പ്രമുഖരുടെയും പ്രശസ്തരുടെയും സൗഹൃദത്തിനും സാമീപ്യത്തിനും സാരോപദേശങ്ങൾക്കും വേണ്ടി ഏതറ്റം വരെയും പോകാനും, എന്തു് വിലയും കൊടുക്കാനും അവർ തയ്യാറാകുന്നതു്. കാര്യമാത്രപ്രസക്തരാണു് സ്ത്രീകൾ.
ഒന്നും കാണാതെ എന്തെങ്കിലും ചെയ്യുന്നവരല്ല വനിതാ രത്നങ്ങൾ. കൃത്യവും വ്യക്തവുമായ ഒരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടല്ലാതെ ഏതെങ്കിലുമൊരു പ്രവൃത്തിയിൽ ഏർപ്പെടുന്ന സുബോധമുള്ള ഒരു സ്ത്രീയെ ലോകം മുഴുവൻ സ്റ്റഡി ടൂർ നടത്തിയാലും കാണാനാവില്ലതന്നെ!
സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ഏക വ്യത്യാസം ഇതാണു്: പുരുഷന്മാരുടെ തോട്ടത്തിനു് നടുവിൽ നന്മതിന്മകളുടെ അറിവിന്റെ വൃക്ഷം നിൽക്കുന്നു, സ്ത്രീകളുടെ തോട്ടത്തിനു് നടുവിൽ തിന്മനന്മകളുടെ അറിവിന്റെ പുഞ്ചപ്പാടം കിടക്കുന്നു!!
October 31 2022 12:05
ഗവർണറെ കുരുക്കാൻ കുറുക്കൻ പിണറായി ചൂണ്ടയിൽ കൊരുത്ത ഇരയുടെ വില 75 ലക്ഷം!
കൊത്തീ കൊത്തീല്ല, കൊത്തീ കൊത്തീല്ല; കൊത്തിക്കുടുങ്ങിയാൽ, അണ്ടി കുരുങ്ങിയാൽ, സ്വത്തായ സ്വത്തൊക്കെ പിണു പിടുങ്ങും!!
October 31 2022 14:23
“പത്തുകോടി മുടക്കി ഇടതുനേതാക്കളെക്കുറിച്ചു് വിജ്ഞാനകോശം ഇറക്കുന്നു.” – വാർത്ത
ജ്ഞാനപ്പണ്ടാരങ്ങളായ ഞങ്ങൾ ഇടതുനേതാക്കൾ ഞങ്ങളെത്തന്നെ ബഹുമാനപുരസ്സരം അഭിസംബോധന ചെയ്യുന്നതു് സർവ്വവിജ്ഞാനകോശികൾ എന്നാണു്.
November 01 2022 09:17
ആരോഗ്യസംബന്ധമായ സംശയങ്ങൾ ഡോക്ടേഴ്സ് വഴിയാണു് ദൂരീകരിക്കേണ്ടതു്. പക്ഷേങ്കി, എല്ലാ ഡോക്ടേഴ്സും വൈദ്യേഴ്സല്ല. കഴുത്തിൽ സ്റ്റെതസ്കോപ്പ് തൂക്കിയിട്ടിട്ടുള്ളവർ മാത്രമാണു് യഥാർത്ഥ വൈദ്യേഴ്സ്. തന്മൂലം, ഓൺലൈനിലായാലും ഓഫ്ലൈനിലായാലും മനുഷ്യർക്കു് ആരോഗ്യപരമായ ടിപ്സ് നൽകാൻ ദയവാകുന്ന ഡോക്ടേഴ്സ് കഴുത്തിൽ സ്റ്റെതസ്കോപ്പ് തൂക്കിയിട്ടുണ്ടോ എന്നു് സൂക്ഷ്മമായി നിരീക്ഷിച്ചു് ഉറപ്പുവരുത്തിയശേഷം മാത്രം അവരുടെ വിദദ്ധോപദേശങ്ങൾക്കു് ചെവി കൊടുക്കുക!
കെ-പറ്റിപ്പിൽ കെ-ഒട്ടിപ്പു് പറ്റാതിരിക്കാൻ പൊതുജനതാത്പര്യാർത്ഥം കെ-സർക്കാർ കനിഞ്ഞരുളുന്നതു്.
മിന്നൽപ്പരിശോധനകൾക്കായി ആരോഗ്യമന്ത്രിണി വീണച്ച്യാച്ചി ആശൂത്രികളിലേക്കു് പറേയ്ഡ് ചെയ്യുമ്പോൾ, ഒരു സ്റ്റെതസ്കോപ്പ് കഴുത്തിൽ തൂക്കിയാൽ നല്ല പഷ്ക്ലാസ് ഓതെന്റിസിറ്റിയോടെ ആശൂത്രിജീവനക്കാരുടെ മുന്നിൽ പ്രത്യക്ഷപ്പെടാനും അവരെ കൂടുതൽ പേടിപ്പിക്കാനും കഴിയും.
താടിയുള്ള അപ്പനെ പേടിയുള്ളവരാണു് ജനം. “കടക്കു് പുറത്തു്” എന്നാക്രോശിക്കുന്ന മുക്കിയമന്ത്രിയെ കണ്ടാൽ പേടിച്ചുവിറയ്ക്കുന്നവരാണു് ജേർണ്ണലിസ്റ്റുകൾ. അതുകൊണ്ടു്, കഴുത്തിൽ സ്റ്റെതസ്കോപ്പ് തൂക്കി മാസ് എൻട്രി നടത്തുന്ന ആരോഗ്യമന്ത്രിണിയുടെ മണമടിച്ചാൽത്തന്നെ ആശൂത്രിജീവനക്കാർ ഭയന്നുവിറച്ചു് കോണോത്തിൽ മൂത്രിക്കുമെന്നുറപ്പു്. ജീവനിൽ കൊതിയില്ലാത്ത മനുഷ്യരുണ്ടോ?
ജനങ്ങളെ പറ്റിച്ചും ഒട്ടിച്ചും സുഖിച്ചു് ജീവിക്കുക എന്നതല്ലാതെ, ഭരിക്കുന്നവർക്കു് ഒരു കാര്യത്തെപ്പറ്റിയും കാര്യമായ വിവരമൊന്നുമില്ലെങ്കിൽ പിന്നെ രണ്ടു് ഓപ്ഷനെയുള്ളു: ഒന്നുകിൽ മനുഷ്യരെ തമ്മിൽ അടിപ്പിച്ചു് ഭരിക്കുക, അല്ലെങ്കിൽ മനുഷ്യരെ പേടിപ്പിച്ചു് ഭരിക്കുക!!
November 01 2022 09:48
മടിയിൽ ഒട്ടും കനമില്ലാതിരുന്നാലത്തെ ഓരോരോ പൊല്ലാപ്പുകൾ!
അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ചറപറ ഗുലുമാൽ!
വയ്ക്കോലിലിട്ടു് ചക്ക വെട്ടിയപോലത്തെ അവസ്ഥയായെന്റെ സാറേ!
November 01 2022 11:18
മലർപ്പൊടിക്കാരനെപ്പോലെ, സ്വപ്നം കണ്ടും, സ്വപ്നങ്ങളിലൂടെയും ജീവിക്കാൻ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യപ്പെട്ട ഒരു ജനവിഭാഗത്തിനു് കൊട്ടപ്പടി വാഗ്ദാനങ്ങൾ വാരിവിതറുകയല്ലാതെ, നാടുവാഴിത്തമ്പ്രാനായ നാൻ മറ്റെന്തു് ചെയ്യണമെന്നാണു് നിങ്ങൾ പറയുന്നതു്?
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് (K-Fon) കൊണ്ടുവന്നു് 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കും,
കെ-റെയിൽ വക സിൽവർലൈൻ തെക്കുവടക്കായി ചീറിപ്പായും എന്നൊക്കെ നാൻ വാഗ്ദാനിച്ചില്ലേ? ഇപ്പോഴിതാ നിങ്ങൾക്കായി ചൂടാറാത്ത എന്റെവക മറ്റൊരു വാഗ്ദാനം: “എന്റെ ഭൂമി” എന്ന പദ്ധതി ആവിഷ്കരിക്കും.
അതൊന്നും പോരെങ്കിൽ ഇനിയുമുണ്ടു് പാഞ്ചാലിയുടെ അക്ഷയപാത്രം പോലുള്ള എന്റെ ആവനാഴിയിൽ അറ്റം കാണാനാവാത്തവിധം തുമ്പില്ലാത്തതും അനവധിയുമായ വാഗ്ദാനശരങ്ങൾ!
വാഗ്ദാനിക്കുന്ന കാര്യങ്ങൾ ഉച്ചൈസ്തരം വിളിച്ചുപറയാൻ ഇന്നുവരെ ഒരു മടിയും കാണിച്ചിട്ടുള്ളവനല്ല ഈ കെ. കെ. ജോസപ്പൻ!
കെ. കെ. ജോസപ്പന്റെ വാഗ്ദാനങ്ങളിലെ പ്രമുഖപ്രധാനപദ്ധതിയായ കെ-പശുത്തൊഴുത്തു് പൂവണിഞ്ഞസ്ഥിതിക്കു്, പിണറായിയിലെ തോട്ടിൻകരയിൽ കള്ളക്കടത്തു് സ്വർണ്ണവുമായി വിമാനമിറങ്ങാൻ പറ്റിയ ഒരു താവളം കൂടി ഉണ്ടാക്കിയാൽ, കാരണഭൂതത്താനായ ഇരട്ടചങ്കനു്, അഥവാ, കെ. കെ. ജോസപ്പനു്, ഗിന്നസ് ബുക്കിൽ “ഇലക്ഷൻ വാഗ്ദാനശിരോമണി” എന്ന പട്ടം കരസ്ഥമാക്കിയ ലോകത്തിലെ ഏക വ്യക്തിത്വമായ സഖാവു് ശ്രീമതി സ്ഥാനാർത്ഥി സാറാമ്മയുടെ ഒപ്പമെത്താം.
November 02 2022 09:19
“മദ്യവും മയക്കുമരുന്നും രണ്ടും രണ്ടാണു്.” – മന്ത്രി ശിവൻ കുട്ടി.
“രണ്ടായ നിന്നെയിഹ ഒന്നെന്നു് കണ്ടു് അളവിൽ കൃത്രിമം കാണിച്ചു് ഇണ്ടൽ ഉണ്ടാക്കരുതു്” എന്നു് അതിന്റെ താത്ത്വികമായ സ്വർണ്ണച്ചുരുക്കം.
November 02 2022 10:03
മനുഷ്യച്ചങ്ങല, വനിതാമതിൽ, ദീപം തെളിക്കൽ, ഇളമദ്യം വാറ്റൽ, രാജ്ഭവൻ വളയൽ, ഗവർണറെ ഒലത്തൽ, ലോകായുക്തയെ കപ്പാതിടൽ, സ്വപ്നയെ തളയ്ക്കൽ, …! ആകെമൊത്തം ടോട്ടൽ ഉഡായിപ്പു് മോഡിലാണല്ലോസ്റ്റാ കേരളഭരണം!!
November 02 2022 11:02
അടുത്ത കേരളമുഖ്യമന്ത്രി ആരായിരിക്കുമെന്നു് എനിക്കറിയില്ല. പക്ഷേ, സർവ്വനാശകാരകനായ കമ്മ്യൂണിസ്റ്റ് ദുർഭൂതത്തെ കേരളത്തിൽനിന്നും എന്നെന്നേക്കുമായി ആട്ടിപ്പായിക്കാത്തിടത്തോളം, സാക്ഷാൽ ദേവേന്ദ്രനെപ്പിടിച്ചു് കേരളമുഖ്യമന്ത്രി ആക്കിയാലും കേരളം രക്ഷപെടാൻ പോകുന്നില്ല എന്നറിയാൻ പാഴൂർ പടിപ്പുരവരെ പോകേണ്ടതില്ല.
November 02 2022 11:35
പിണറായി വിജയനിൽ നിന്നും ആഭ്യന്തരവകുപ്പു് എടുത്തുമാറ്റുകയല്ല, പിണറായി വിജയൻതന്നെ കേരളത്തിലെ രാഷ്ട്രീയ സീനറിയിൽ നിന്നും എന്നേക്കുമായി അപ്രത്യക്ഷമാവുകയാണു് വേണ്ടതു്. അതുകൊണ്ടും കേരളം രക്ഷപെടില്ല. പക്ഷേ, ആ ലക്ഷ്യത്തിലേക്കുള്ള അഭികാമ്യമായ നല്ലൊരു തുടക്കമായിരിക്കുമതു്.
November 03 2022 10:01
കുരയ്ക്കുന്ന കാവൽ നായ്ക്കളെ നിശബ്ദരാക്കാനായി വീടു് കൊള്ളയടിക്കാൻ വരുന്ന ക്രിമിനലുകൾ എറിഞ്ഞുകൊടുക്കുന്ന എല്ലിൻ കഷണങ്ങൾക്കു് തുല്യമാണു്, അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിനിൽക്കുന്ന ഗവണ്മെന്റിനെ വിമർശിക്കുന്നവർക്കു് സൊഫിസ്റ്റിക്കേറ്റഡ് എന്നു് തോന്നുന്ന ഓരോരോ പേരുകളിൽ നൽകപ്പെടുന്ന പുരസ്കാരങ്ങളും പണക്കിഴികളും സ്ഥാനമാനങ്ങളും.
നായ്ക്കളെ, പ്രത്യേകിച്ചും പട്ടിണിയുള്ള നായ്ക്കളെ, അവയ്ക്കു് വിശപ്പുണ്ടാവും എന്നതിനാൽ, എല്ലിൻ കഷണങ്ങൾ കാണിച്ചു് പ്രലോഭിപ്പിക്കൽ വളരെ എളുപ്പമാണെന്നു് കിറ്റുദാനത്തിലൂടെ ഭരണത്തിലെത്തിയ കൊള്ളക്കാരെ പ്രത്യേകം പഠിപ്പിക്കേണ്ട കാര്യവുമില്ല. “വട്ടോനിട്ടു് വാള പിടിക്കുക!”, അതാണു് തന്ത്രം!!
ജനത്തിന്റെ വോട്ടുവാങ്ങി അധികാരത്തിലെത്തിയാൽ ചക്രവർത്തി ചമഞ്ഞു് വിലസാനും, ജനത്തെ ചൂഷണം ചെയ്യാനും യാതൊരുവിധ ഉളുപ്പുമില്ലാത്ത രാഷ്ട്രീയക്കാർ എന്ന നോക്കുകൂലിത്തൊഴിലാളികളിൽനിന്നും വ്യത്യസ്തമായി, ഒരുത്തനിൽ നിന്നും ആനുകൂല്യങ്ങൾ കൈപ്പറ്റിയാൽ, പിന്നെ അവന്റെ തെറ്റുകൾക്കെതിരെ പോലും വാതുറക്കാൻ വൈക്ലബം തോന്നുന്നവരാണു് പൊതുവേ മനുഷ്യർ.
November 03 2022 10:32
“ഇടനിലക്കാരെ ഒഴിവാക്കി ആന്ധ്രയിൽ നിന്നു് നേരിട്ടു് അരി കൊണ്ടുവരും.” – വാർത്ത
ഞങ്ങ സഹാക്കളുടെ മൂക്കിൽ പഞ്ഞി വയ്ക്കുവോളം ഞങ്ങടെ വെസനസിൽ അന്യ ഇടനിലക്കാരെ തിരുകാമെന്നു് ആരും മനപ്പായസം കുടിക്കണ്ട.
November 03 2022 11:09
എം. എന്. നമ്പ്യാർ, ജോസ് പ്രകാശ്, കെ. പി. ഉമ്മർ, ബാലൻ കെ. നായർ, റ്റി. ജി. രവി തുടങ്ങിയ വില്ലന്മാരെ അനുകരിക്കാതെ, സത്യൻ, നസീർ, മധു, മമ്മൂക്ക, ലാലേട്ടൻ ഇത്യാദി മാതൃകാപുരുഷന്മാരായ സൂപ്പർഡ്യൂപ്പർ ഹീറോകളെ, സിൽമ ജീവിതവും, ജീവിതം സിൽമയുമായ സാക്ഷര-പ്രബുദ്ധ മല്ലൂസ് സ്വന്തം ജീവിതത്തിലേക്കു് പകർത്തിയിരുന്നെങ്കിൽ, കൊല്ലും കൊലയും കൊള്ളിവയ്പും നരബലിയുമൊന്നുമില്ലാതെ, വിരഹഗാനങ്ങളും യുഗ്മഗാനങ്ങളും പാടിയും, പഠിച്ച പ്രാർത്ഥനകൾ ചൊല്ലിയും, ധ്യാനങ്ങളിലും, ഭജനകളിലും, നേർച്ചകളിലും, മനുഷ്യച്ചങ്ങലകളിലും, വനിതാമതിലുകളിലും, പിണുവാതിരകളികളിലും, മഹാറാലികളിലും, കുത്തിയിരുപ്പു് സത്യാഗ്രഹങ്ങളിലും, ലഹരിക്കെതിരായി ദീപം തെളിച്ചുകൊണ്ടു് ലഹരി കുറഞ്ഞ മദ്യം വാറ്റുന്ന മാക്രിസ്റ്റ് വിപ്ലവ പ്രക്രിയകളിലും പങ്കെടുത്തും, മര്യാദരാമന്മാരും മര്യാദസീതകളുമായി ജീവിക്കുന്ന, പച്ചപ്പരമാർത്ഥികളുടെ ഗോഡ്സ് ഓൺ കൺട്രിയായി, “കള്ളവുമില്ല പൊളിയുമില്ല എള്ളോളമില്ല പൊളിവചനം ‘കള്ളക്കടത്തുകൾ’ മറ്റൊന്നുമില്ല” എന്ന രീതിയിൽ, സ്വർഗ്ഗതുല്യമായ മാവേലിനാടായി, പിണറായിനാടായി കേരളം പണ്ടേതന്നെ മാറിയേനെ!
November 03 2022 14:11
ആധുനികലോകത്തിൽ ഏഴല്ല, എട്ടു് അത്ഭുതങ്ങളുണ്ടെന്നു് നാസ. മുക്ക്യോൻ പിണറായിയെ ഇപ്പോഴും വച്ചുപൊറുപ്പിക്കുന്ന കേരളജനതയുടെ ജഡതയാണത്രെ എട്ടാമത്തേതു്!
November 04 2022 11:18
സ്വപ്ന സുരേഷിനെയൊക്കെ ക്വോട്ട് ചെയ്യുന്നവനാണു് ഗവർണർ എന്നാണു് മാക്രിസ്റ്റുകളുടെ പരാതി!
ആർക്കും എവിടെയും എപ്പോഴും അന്തസ്സോടെ ക്വോട്ട് ചെയ്യാൻ പറ്റിയ ധാരാളം മണിമൊഴിമുത്തുകൾ പിണു, മണി, ശിവൻകുട്ടി, ഗോവിന്ദൻ, ജയരാജൻസ്, ശ്രീമതി ടീച്ചർ, ശൈലജ ടീച്ചർ, ചിന്ത ടീച്ചർ, വീണ ടീച്ചർ, ചാനലുകളിൽ പ്രകാശം പരത്തുന്ന “ചർച്ചുകൾ”, ജയ്ശങ്കർസാർ, തുടങ്ങിയ അനവധി പരിണതപ്രജ്ഞരായ പ്രത്യയശാസ്ത്രജ്ഞർ വാരിവിതറിയിട്ടുണ്ടെന്നിരിക്കെ, ക്വോട്ട് ചെയ്യാനായി ഗവർണർ വെറുമൊരു സ്വപ്ന സുരേഷിനെ തെരഞ്ഞെടുത്തതു് തികഞ്ഞ വേണ്ടാതനമായിപ്പോയെന്നു് പറയാതെ വയ്യ.
ഗവർണർ രാജിവയ്ക്കുക! തല മൊട്ടയടിച്ചു് കാശിക്കു് പോവുക!! നിർവാണം പ്രാപിക്കുക!!!
തോറ്റിട്ടില്ല, തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല! (ചരിത്രമെന്നൊരു സംഭവമേ കേട്ടിട്ടില്ല!!)
മരണം വരെയും സമരം ചെയ്യും! ഇങ്കിലാൻ ചിന്താവാൻ!!
November 04 2022 11:58
നല്ല ഈമാനുള്ളൊരു “യുവ മൊതല്യാർ” തനിക്കു് പൂണിച്ചുവിടാനുള്ള തന്റെ ലക്ഷ്വറി കാറിൽ ചാരിനിന്നു് മലിനമാക്കിയ, ആർക്കും വേണ്ടാത്ത, അന്യനാട്ടിൽ നിന്നു് ഉപജീവനം തേടി ദൈവത്തിന്റെ (അല്ലാഹുവിന്റെ) സ്വന്തം നാട്ടിലെത്തിയ നികൃഷ്ടജീവിയും പരനാറിയുമായ ഒരു ബാലനെ, തന്റെ ലക്ഷ്വറി ലിമസീൻ അശുദ്ധമാകാതിരിക്കാനായി തൊഴിച്ചു് തെറിപ്പിച്ചാൽ, അതുപോലൊരു ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ, സാക്ഷാൽ കാരണഭൂതത്താനും, ഇരട്ടച്ചങ്കനും, ഇന്നീ ലോകം മുഴുവൻ വാഴുന്നവനും, സർവ്വശക്തനുമായ പിണുവിന്റെ ജനമൈത്രി പൊലീസ് ഉടനടി “വൺ, ടൂ , ത്രീ, കട്ട്!” മോഡലിൽ നടപടിയെടുക്കണം എന്നൊക്കെപ്പറയുന്നതു് എന്തു് മര്യാദയാണു്, എന്തു് നീതിയാണു്, ഏതു് കോപ്പിലെ മണിയുറുമ്പൻ നിയമമാണു് ഹേ!
ഖുർആനിൽനിന്നും നല്ലതിൽ നാലു് ആയത്തുകൾ ഓതി, ജനാബ് “കാറൻ മൊതല്യാരുടെ” ദേഹമാസകലം, ഏതെങ്കിലും ഉസ്താദ് തന്റെ തിരുവായിലെ തുപ്പൽകണങ്ങളാൽ സമൃദ്ധമായ ഒരു ഊത്തു് ആഞ്ഞൊന്നു് ഊതിയാൽ, തെളിവില്ലാതെ അപ്രത്യക്ഷമാകുന്ന, തീവ്രത വളരെ കുറഞ്ഞ, ഒരു നിസ്സാര കുറ്റകൃത്യത്തിന്റെ പേരിൽ, ഇമ്മാതിരി “Tohuwa-bohu” സൃഷ്ടിച്ചു് കിറ്റുഭോജനത്തിൽ മുഴുകി നിർവാണാവസ്ഥയിൽ കഴിയുന്ന കേരളത്തിലെ പ്രബുദ്ധരായ ജനതയെ പരിഭ്രാന്തരാക്കുന്നതെന്തിനാണെന്നു് “എനക്കറിയില്ല”.
November 05 2022 10:07
ആര്യപുത്രീ, ഫാർട്ടിപുത്രീ നിന്റെ തൊഴിൽവരപ്പന്തലിൽ ഞാൻ കല്യാണക്കുറി കിട്ടി പറന്നുവന്നു…
നാഗപുത്രാ, ഫാർട്ടിപുത്രാ വരൂ! എന്റെ തസ്തികമാല നീ സ്വീകരിക്കൂ!!
November 05 2022 11:15
കൊടി സുനികൾക്കു് കൊലപാതക ക്വൊട്ടേഷൻ കൊടുക്കുന്ന ഒരു വൺ-മാൻ ഷോക്കാരനെ വോട്ടുനൽകി അധികാരത്തിലേറ്റിയ “പ്രബുദ്ധ” മല്ലുക്കൾ ഹൃദയം പൊട്ടി ചോദിക്കുന്ന വൺ മില്യൺ ഡോളർ ചോദ്യം: “ഇവിടെ എന്താണു് നടക്കുന്നതു്? ഇവിടെ നിയമവും കോടതിയും ഒന്നുമില്ലേ?”
November 05 2022 11:37
മുക്ക്യോനെതിരെയുള്ള നടപടിക്രമങ്ങളിൽ ഗവർണർ തോറ്റാൽ, അന്തിമമായി തോൽക്കുന്നതു് ജനാധിപത്യമായിരിക്കും. ജനാധിപത്യത്തെ വെറും വായ്ത്താരിയാക്കി മാറ്റിയ പ്രാകൃത മാർക്സിസ്റ്റ് കമ്മ്യൂണിസത്തിന്റെ വിജയമായിരിക്കുമതു്.
November 05 2022 12:05
“ജനാധിപത്യപരമായി പ്രവർത്തിക്കുന്നു” എന്നവകാശപ്പെട്ടുകൊണ്ടു്, അഴിമതിക്കെതിരെ നടപടികൾ കൈക്കൊള്ളേണ്ടുന്ന ഒരു ഏജൻസിയെ കപ്പാതിടാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയെ നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ, അതുപോലൊന്നാണു് കേരളത്തിലെ സി. പി. ഐ. (എം) (പിണു).
November 05 2022 12:27
പടം നോക്കി വോട്ടുചെയ്യേണ്ടുന്നവിധം ഗതികെട്ട മനുഷ്യർക്കു്, അവരുടെതന്നെ നികുതിപ്പണം ഉപയോഗിച്ചു് കിറ്റുനൽകി കണ്ണുവെട്ടിച്ചു് വോട്ടുവാങ്ങി, പൊലീസ് അകമ്പടിയോടെ സ്റ്റേയ്റ്റ് കാറുകളിൽ ചീറിപ്പായുന്നതല്ല ജനാധിപത്യം.
November 05 2022 16:26
കേരളത്തിലെ പ്രത്യയശാസ്ത്രജ്ഞരും, പു. ക. സാ. ശാസ്ത്രജ്ഞരും, നാസ്തിക-യുക്തിവാദജ്ഞരും, മതതത്ത്വശാസ്ത്രജ്ഞരുമെല്ലാം ഒരേ തൂവൽ പെന്തെക്കൊസ്തുകളാണു്. ആത്മപ്രശംസകരായ അവറ്റകളുടെ കൂതികൾ വ്യത്യസ്ത നിറങ്ങളിലുള്ള പപ്പുകളാൽ അലംകൃതമായിരിക്കുമെന്നേയുള്ളു.
November 06 2022 09:47
ഖുർആൻ അല്ലാഹുവിന്റെ വചനമാണെന്നു് ഖുർആൻതന്നെ പറഞ്ഞാൽ വിശ്വസിക്കും. മറിയ ഗർഭിണിയായതു് പരിശുദ്ധാത്മാവിൽ നിന്നാണെന്നു് മറിയതന്നെ പറഞ്ഞാൽ വിശ്വസിക്കും. സഖാവു് ആര്യയുടെ കത്തു് വ്യാജമാണെന്നു് സഖാവു് ആര്യതന്നെ പറഞ്ഞാൽ വിശ്വസിക്കില്ല! ഇതെന്തു് കോപ്പിലെ ന്യായം? ഈ കളിക്കു് ഫാർട്ടിയെ കിട്ടില്ല.
November 06 2022 09:50
തൃക്കാക്കര തെരഞ്ഞെടുപ്പിൽ ഇടതു് സ്ഥാനാർത്ഥിയായിരുന്ന സഖാവു് ജോ ജോസഫിനെ അപകീർത്തിപ്പെടുത്താൻ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട കക്ഷികളൊക്കെ ഇപ്പോൾ എന്തെടുക്കുകയാണോ ആവോ!!
November 06 2022 10:33
അല്പമൊന്നു് അകന്നുനിന്നു് കുശലമന്വേഷിക്കൂ സഖാവേ! അല്ലെങ്കിൽ, സഖാവു് പരത്തുന്ന അതിശക്തമായ പ്രകാശത്തിലെ അൾട്രവയലറ്റ് റേഡിയേഷന്റെ അംശം വഴി ആ പാവം കൊച്ചിന്റെ പിഞ്ചുചർമ്മം മൊത്തം പൊള്ളിക്കരിഞ്ഞുപോകും!
(ചിത്രം ഫെയ്സ്ബുക്കിൽ നിന്നും)

November 07 2022 08:28
തീയ്യിൽ കുരുത്തതാണെന്ന ചില കിഴങ്ങുകളുടെ അവകാശവാദം ഒരു തെറ്റിദ്ധാരണയുടെ ഫലമാണു്. കിഴങ്ങുകൾ മണ്ണിലാണു് കുരുക്കുന്നതു്. അവയെ തിന്നാനായി തീയ്യിൽ ചുട്ടെടുക്കുമ്പോൾ, മൂലം മറക്കുന്ന കിഴങ്ങുകൾക്കു് തങ്ങൾ തീയ്യിൽ കുരുത്തതാണെന്നു് തോന്നുന്നു എന്നേയുള്ളു.
November 07 2022 09:55
“സാധാരണഗതിയിൽ” CPI (M)-ൽ സംസ്ഥാനനേതാക്കളാകുന്നവർ അവരുടെ ജില്ലാനേതൃത്വം ഒഴിയാറുണ്ടു്. പക്ഷേ, തിരുവനന്തപുരത്തെ “പ്രത്യേക വിപ്ലവസാഹചര്യം” മൂലം, ആനാവൂർ നാഗപ്പൻ (തന്റെ നാണം പണയം വച്ചു്) ജില്ലാനേതൃത്വത്തിൽ തുടരുകയായിരുന്നത്രെ! – വാർത്ത
അതിപ്പോൾ, “75” എന്നൊരു പ്രായപരിധി CPI(M)-ലെ നേതാക്കൾക്കു് ഫാർട്ടി നിർദ്ദേശിച്ചിട്ടുണ്ടു്. പക്ഷേ, അതിന്റെ പേരിൽ, “77” വയസ്സുകാരനായ ഇരട്ടശ്ശങ്കൻ പിണുവിനെ വൃദ്ധസദനത്തിലേക്കു് മഞ്ചലിൽ കെട്ടിയെടുക്കുകയാണോ ചെയ്തതു്?
ഹിപ്പോക്രസിയുടെ ആൾരൂപങ്ങളാണു് ഓരോ മാക്രിസ്റ്റുകളും. അവരുടെ സ്വത്വഗുണമാണതു്.
ഫാർട്ടിയുടെ ഫാർട്ടുകൾക്കു് അത്ര വിലയേ നൽകേണ്ടതുള്ളു. അതൊന്നും മനസ്സിലാകാത്ത ഫാർട്ടി അടിമകളെ വായ്ത്താരികളാൽ ആവേശം കൊള്ളിച്ചും സുഖിപ്പിച്ചും കബളിപ്പിക്കാൻ വളരെ എളുപ്പമായതുകൊണ്ടു്, ശത്രുചിത്രങ്ങൾ ചൂണ്ടിക്കാണിക്കാനല്ലാതെ മറ്റൊന്നിനും കൊള്ളാത്ത കുറേ സാമൂഹ്യവിരുദ്ധർക്കു് പണ്ഡിതരായ സർവ്വശക്തർ ചമഞ്ഞു് രാജകീയമായി സുഖിച്ചു് ജീവിക്കാൻ കഴിയുന്നു!
നേതാക്കൾ എറിഞ്ഞുകൊടുക്കുന്ന എല്ലിൻ കഷണങ്ങൾ കിട്ടിയാൽ, അവരുടെ മാഫിയോസി സമാനമായ ഏതു് തെമ്മാടിത്തരവും ന്യായീകരിക്കാനും, അവർക്കുവേണ്ടി കൊല്ലാനും ചാകാനും സന്നദ്ധരായി ചാടിപ്പുറപ്പെടുന്ന മാക്രിക്കൂട്ടമുള്ളപ്പോൾ ആലിബാബയ്ക്കും നാല്പതു് കള്ളന്മാർക്കും പിന്നെയെന്തു് പ്രശ്നം?
കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി!!
November 07 2022 10:46
“അസഹിഷ്ണുക്കളുടെ നേരെപോലും പരിധിയില്ലാത്ത സഹിഷ്ണുത നമ്മൾ പ്രകടിപ്പിച്ചാൽ, സഹിഷ്ണുതയുള്ള ഒരു സാമൂഹികവ്യവസ്ഥിതിയെ അസഹിഷ്ണുതയുടെ ആക്രമണങ്ങൾക്കെതിരെ പ്രതിരോധിക്കാൻ നമ്മൾ തയ്യാറായില്ലെങ്കിൽ, (സമൂഹത്തിലെ) സഹിഷ്ണുതയും, അതോടൊപ്പം സഹിഷ്ണുക്കളും നശിപ്പിക്കപ്പെടും.”
– Sir Karl Raimund Popper, Austrian-British philosopher, academic and social commentator.
പിണറായിയുടെ “കടക്കൂ പുറത്തു്!” അല്ല, ഗവർണറുടെ “Get out!”.
November 07 2022 11:25
ഇളിയ്ക്കുക, ഇളിച്ചുകൊണ്ടേയിരിയ്ക്കുക!
അതാണു് മാക്രിസ്റ്റ് ഫാർട്ടുകളുടെ ഫരണത്തിൽ മേയറാകാനുള്ള പ്രാഥമിക യോഗ്യത!!
November 07 2022 12:31
“ആത്യന്തികമായി, അവസാനവിധി പറയുന്ന ശക്തിയും കരുത്തും (ഫാർട്ടി പൊതുമുതൽ മുടക്കി കിറ്റുനൽകി വിലയ്ക്കുവാങ്ങിയ) ജനങ്ങളാണു്. ആ കരുത്തിനുനേർക്കു് ഗവർണർ കൊഞ്ഞനം കുത്തിയിട്ടു് കാര്യമില്ല.” – മാക്രിസ്റ്റ് മൈസ്ട്രോ ഭജഗോവിന്ദം.
November 07 2022 13:28
ഒരു യുവ IPS ഓഫീസർ തോക്കെടുത്തപ്പോൾ, “കോണാട്ട് പ്ലെയ്സിൽ” തൂറി സ്കൂട്ടായ പിണറായി വിജയൻ വീട്ടിൽപ്പോയി വസ്ത്രം മാറി.” – ഗവർണർ
തൂറി നാറുന്ന കോണകവുമായി ഒരു മുക്ക്യോൻ കിയ കാർണിവലിൽ പൊലീസ് അകമ്പടിയോടെ “സവാരിഗിരിഗിരി” നടത്തണമെന്നാണോ ഹേ, നിങ്ങളുടെ “ഓർഡിനൻസ്” ആഹ്വാനിക്കുന്നതു്?
November 08 2022 11:07
മേഴ്സി ചായക്കപ്പിലെ കൊടുങ്കാറ്റാകുന്നതിന്റെ പിന്നിലെ ടോപ് സീക്രട്ട് ചിറ്റപ്പൻ പുറത്തുവിട്ടു: “ചായക്കപ്പു് എടുക്കാനായി ജനിച്ചവളാണു് ആര്യ-കുലജാതയായ സഖാവു് മേഴ്സിക്കുട്ടി.”
November 08 2022 11:25
ഞാനെന്റെ ഹൃദയരക്തം ചാലിച്ചെഴുതുന്ന റഷ്യൻ വിപ്ലവകവിതാകടലാസുകൾകൊണ്ടു് നിരക്ഷരകുക്ഷികൾ മുറുക്കാൻ പൊതിയുന്നതു് കാണുമ്പോൾ, ആവക പ്രതിലോമകാരികളെ ഒന്നടങ്കം ഗുലാഗിലേക്കയച്ചു് കമ്മ്യൂണിസ്റ്റ് മര്യാദ പഠിപ്പിക്കണം എന്നെനിക്കു് തോന്നാറുണ്ടു്.
November 09 2022 09:38
അന്തരാത്മാവിന്റെ അഗാധതലങ്ങളിലേക്കു് ആഴ്ന്നിറങ്ങി വേരുറച്ചുപോയ ജ്യോതിഷശാസ്ത്രബോധമാ സാറേ! ഇനിയതു് മാറ്റാനാവില്ല!
എം. എൽ. എ. ആയതുകൊണ്ടോ, എം. പി. ആയതുകൊണ്ടോ, മന്ത്രി ആയതുകൊണ്ടോ, ഖദർ ധരിച്ചതുകൊണ്ടോ, ബാല്യത്തിലേ മനസ്സിൽ ആവാഹിച്ചിരുത്തപ്പെട്ട ഗൗളിശാസ്ത്രം, കാക്കശാസ്ത്രം, ലക്ഷണശാസ്ത്രം, ഹസ്തരേഖാശാസ്ത്രം, ജാതകശാസ്ത്രം, കണിശാസ്ത്രം, വാരഫലശാസ്ത്രം മുതലായ സൂപ്പർനാച്ചുറൽ ശാസ്ത്രങ്ങളുടെ നീരാളിപിടുത്തത്തിൽ നിന്നും മോചനം നേടാനാവില്ല.
നാളും പേരും പറഞ്ഞു് പൂമൂടൽ നടത്തുകയോ, അടുക്കളപുറത്തു് മ്യൂസിക് സിസ്റ്റമുള്ള പശുത്തൊഴുത്തു് പണിയുകയോ ചെയ്താൽ ചെൽപ്പോ രക്ഷപെട്ടേക്കാം എന്നാണു് ശാസ്ത്രവിധി.

November 09 2022 11:21
ഇടതുപക്ഷ കേരളത്തിലെ പുഴകളിലും നദികളിലുമെല്ലാം മെഴ്സികുമാരിയുടെയും, നെയ്മമോളുടെയും, ക്രിസ്റ്റീനച്ച്യാച്ചിയുടെയുമെല്ലാം കട്ടൗട്ടുകൾ വയ്ക്കുന്നതു് ലോകഫുട്ബോളിനു് വളരെയധികം നല്ല പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുക്കുമെന്ന കാര്യത്തിൽ യാതൊരുവിധ തർക്കവുമില്ല.
പക്ഷേ, “ഫുട്ബോൾ വിഴുങ്ങിയ” മണിയാശാൻ, മാക്രിസ്റ്റ്-കമ്മ്യൂണിസ്റ്റ്- കണ്ണൂരിസ്റ്റ്-പിണറായിസ്റ്റ് പാർട്ടി അറേഞ്ച് ചെയ്ത ലോകഫുട്ബോൾ പ്രൊപഗാൻഡയിൽ, അർജ്ജന്റീനയുടെ വരയൻകുതിര മോഡൽ കുപ്പായത്തിൽ, അതിവിശുദ്ധമായ തന്റെ കൈകളിൽ ഫുട്ബോളേന്തി പോസ് ചെയ്ത ആ ഒരു ക്ലാസ്സിക്കൽ ഫുട്ബോൾ പ്രസ് ഫോട്ടോയോളം, ലോകഫുട്ബോളിന്റെ ചരിത്രത്തിൽ ഒരു പ്രസ് ഫോട്ടോയും, ഒരു കട്ടൗട്ടും ഇന്നോളം ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധയെ ആകർഷിച്ചിട്ടില്ല.
November 09 2022 11:46
“RSS-കാരന്റെ നിലവാരത്തിലേക്കു് ഗവർണർ തരം താഴരുതു്.” – വിദ്യാഭ്യാസമന്ത്രി ശിവൻ കുട്ടി
CPI(M) കാരന്റെ, അഥവാ, “വിദ്യാഭാസമന്ത്രിയായ” ശിവൻ കുട്ടിയുടെ നിലവാരത്തിലേക്കെങ്കിലും ഉയരാനുള്ള മിനിമം ബാദ്ധ്യത ഭാരതത്തിലെ ഏതൊരു ഗവർണർക്കുമുണ്ടു്.
November 09 2022 15:26
തൂറ്റൽ പിടിച്ചവനെ ചുമന്നാൽ ചുമക്കുന്നവർക്കു് തീട്ടനാറ്റമുണ്ടാകുന്നതു് സ്വാഭാവികം.
രാഷ്ട്രീയ രക്താതിസാരം പിടിച്ചവനെ ചുമന്നാൽ ചുമക്കുന്നവർക്കു് പിണുനാറ്റമുണ്ടാകുന്നതും സ്വാഭാവികം.
November 10 2022 08:11
“ആശ്രമം കത്തിച്ചതു് പരേതാത്മാവു്.” – സ്വാമി സന്ദീപാനന്ദഗിരി aka ഷിബു സ്വാമി.
“ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും” എന്നു് തോന്നിത്തുടങ്ങിക്കാണും.
November 10 2022 09:12
അമേധ്യത്തിൽനിന്നും തീട്ടത്തിലേക്കു് കുതിക്കുന്ന ഇരട്ടശ്ശങ്കൻ മുക്ക്യോനും, തൂറൽസമരത്തിൽ പരിചയസമ്പന്നരായ സഹാക്കളുമുള്ളിടത്തോളം, മാക്രിസ്റ്റ് പാർട്ടിയെ തൂറിനാറ്റിക്കാൻ മറ്റാരുടെയും സഹായം ഞങ്ങൾക്കാവശ്യമില്ലെടാ തെണ്ടികളേ!!
November 10 2022 11:32
“വോട്ടർ പട്ടികയും ആധാറും തമ്മിലുള്ള “ബാന്ധവം” വഴി 3.13 ലക്ഷം സമ്മതിദായകർ അപ്രത്യക്ഷമായി; കോടിക്കണക്കിനു് റേഷൻ കാർഡുകൾ നിർവാണം പ്രാപിച്ചു; ലക്ഷക്കണക്കിനു് ഗ്യാസ് കണക്ഷനുകൾ കർത്താവിൽ നിദ്ര പ്രാപിച്ചു.” – വാർത്ത
The bottom line is that, every authority in India in general and in Kerala in particular, whether political, social, cultural, educational or religious, is corrupt through and through.
November 10 2022 12:50
“സാനിയ മിർസയും ഷുഹൈബ് മാലിക്കും വിവാഹമോചനം നടത്തി.” വാർത്ത
ഷുഹൈബ് മാലിക്ക് സെഞ്ചുറി അടിച്ചുകാണില്ല.
November 10 2022 13:19
“കമിഴ്ന്നുകിടന്ന പിണറായിയെ പൊലീസിനു് അനക്കാനായില്ല.” – മൈസ്ട്രോ എം.വി. ഗോവിന്ദൻ.
നല്ല പശപ്പിടിപ്പുള്ള മൂത്രമായിരുന്നിരിക്കണം.
November 11 2022 12:31
“കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ ചാൻസ്ലർ പദവിയിൽനിന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നിഷ്കാസിതനാക്കിയശേഷം, വി. എൻ. വാസവനെ ചാൻസ്ലറായി പ്രതിഷ്ഠിച്ചുകൊണ്ടു് കെ-മുക്ക്യോൻ പിണറായി കല്പന പുറപ്പെടുവിച്ചു.” – വാർത്ത.
എത്ര ശ്ലാഘിച്ചാലും മതിയാവാത്ത ഒരു ഉത്തരവാണതെന്നു് പറയാതെ വയ്യ. കലാമണ്ഡലം പോലുള്ള “കാല്പനിക” സർവ്വകലാശാലകളുടെ അവിഭാജ്യഘടകങ്ങളായിരിക്കേണ്ട കഥകളി, ശാസ്ത്രക്കളി, കൂടിയാട്ടം, തിറയാട്ടം, ദാസിയാട്ടം, ചാക്യാർകൂത്തു്, തെരുക്കൂത്തു്, പടയണി, തെയ്യം മുതലായ കേരളത്തനിമയുള്ള നാട്യകലാശില്പങ്ങൾ ചാരുതയോടെ അവതരിപ്പിക്കാൻ കഴിവില്ലാത്ത ഒരു വടക്കേ ഇന്ത്യക്കാരൻ ഗവർണറെ ചാൻസ്ലർ പദവിയിൽ വച്ചുപൊറുപ്പിച്ചുകൊണ്ടിരിക്കുന്നതിൽ കഴമ്പില്ല.
അതുകൊണ്ടാണു്, കുഞ്ചൻ നമ്പ്യാര് സ്മാരക സംസ്ക്കാരികസമിതി ഏര്പ്പെടുത്തിയ ജനരഞ്ജനപുരസ്കാരം നേടിയെടുത്തതിലൂടെ, കലാ-സാഹിത്യ-സാംസ്കാരിക മേഖലകളിൽ താൻ അഗ്രഗണ്യനാണെന്നു് അനിഷേദ്ധ്യമായി തെളിയിച്ച സഹകരണ മന്ത്രി വി. എന്. വാസവനെ ആ സുപ്രധാനസ്ഥാനത്തു് കുടിയിരുത്തിയ കെ-കലാവല്ലഭൻ, കെ-ഭൂതത്താൻ പിണറായിയെ കിറ്റുജനത കയ്യടികളാൽ പൊതിയുന്നതു്.
പകർന്നാടാനുള്ള മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റുകളുടെ ചാതുരി ലോകപ്രസിദ്ധമാണെങ്കിലും, കഥകളി വേഷങ്ങളായ പച്ച, കത്തി, കരി, താടി, മിനുക്കു് ഇവയെല്ലാം ഒരുപോലെ കെട്ടിയാടാൻ കഴിവുള്ള കമ്മികൾ കേരളത്തിൽ കമ്മിയാണു്.
പച്ചവേഷം ജലീലിന്റെ കൈകളിലും, കത്തിവേഷം പിണറായിയുടെ കൈകളിലും, മിനുക്കുവേഷം റിയാസിന്റെ കൈകളിലും ഭദ്രമായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും, കരിവേഷവും താടിവേഷവും അനിതരസാധാരണമായ മെയ്വഴക്കത്തോടെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ വാസവനെ തോല്പിക്കാൻ ഇന്നീ ലോകത്തിൽ ആരുംതന്നെയില്ല എന്നതാണു് വാസ്തവം.
വി. എൻ. വാസവനു് കലാമണ്ഡലം “കല്പിത” സർവ്വകലാശാലയുടെ ചാൻസ്ലർ പദവി നല്കി പ്രത്യക്ഷമായി ആദരിച്ചതിലൂടെ, പരോക്ഷമായി, കാല്പനികതയുടെ കരകാണാക്കടലുകളിലേക്കു്, അനന്തമായ സാദ്ധ്യതകളിലേക്കു്, മൂക്കുപൊത്തി നീർക്കാങ്കുഴിയിടാൻ പറ്റിയ ഒരു കെ-കവാടം കെ-മുക്ക്യോൻ ഇടതുപക്ഷ കേരളത്തിലെ കിറ്റുഭോജികൾക്കായി തുറന്നുകൊടുക്കുകയായിരുന്നു!!
November 12 2022 11:46
കെ-സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്കാരദാനധർമ്മമഹാസമ്മേളനത്തിൽ മുൻ വൈദ്യുത മന്ത്രി സഖാവു് എം. എം. മണിയാശാൻ അദ്ധ്യക്ഷനും, ദീപം കൊളുത്തൽ “എസ്കൈസ്” മന്ത്രി സഖാവു് എം. ബി. രാജേഷും, ഈശ്വരപ്രാർത്ഥന ആരോഗ്യമന്ത്രിണി സഭാ-പെണ്ണാടു് കം സഖാവു് വീണാ ജോർജ്ജും, ഉദ്ഘാടനപ്രസംഗം പാർട്ടി സെക്രട്ടറി സഖാവു് എം.വി. ഗോവിന്ദൻ മൈസ്ട്രോയും, പുരസ്കാരദാനധർമ്മമഹാവീരശൂരകർമ്മം ശുഷ്കമാനമഹാവീരപാണ്ഡ്യ”കട്ട”ബൊമ്മൻ മുഖ്യമന്ത്രി സഖാവു് പിണറായി വിജയനും, ആശംസാപ്രസംഗം വിദ്യാഭ്യാസമന്ത്രി സഖാവു് വി. ശിവൻ കുട്ടിയും, പ്രശംസാപ്രസംഗം കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ ചാൻസ്ലർ വി.എൻ. വാസവനും, നൃത്തനൃത്യങ്ങൾ ബോംബിൽ കുലുങ്ങൽ ടീച്ചർ സഖാവു് പി. കെ. ശ്രീമതിയും നിർവഹിച്ചാൽ, മിന്നിത്തിളങ്ങുന്ന ഹോളിവുഡ് ലോകത്തിലെ ഒസ്ക്കാർ പുരസ്കാരദാനധർമ്മച്ചടങ്ങൊന്നും അതിന്റെ ഏഴയലക്കത്തെത്തില്ല.
November 12 2022 13:22
അതെല്ലാം അങ്ങനെ മാത്രമേ ആകാവൂ എന്ന തോന്നൽ മൂലം, സമസ്ത “മൈസ്ട്രോകളുടെയും” വിഡ്ഢിത്തങ്ങൾ അതേപടി അംഗീകരിക്കുകയും, അതിനെല്ലാം സിന്താവാ വിളിക്കുകയുമായിരുന്നു ഏറ്റുപാട്ടുകാർ മാത്രമായിരുന്ന ഞങ്ങൾ അടിമകൾ.
November 13 2022 11:33
“മേയറുടെ പേരില് പുറത്തുവന്ന കത്തിന്റെ ഒറിജിനല് കണ്ടെത്താനായില്ല.” – വാർത്ത
കിൻഡർഗാർട്ടൻ മാക്രിസ്റ്റ് മേയറുടെ കത്തുവാർത്ത കേട്ടതോടെ മാക്രിസ്റ്റ് ഘമ്മ്യൂണിസ്റ്റ് ഫാർട്ടിയിൽ ഫൊടുന്നനെ രൂപമെടുത്ത അത്യുഗ്രമായ ഇടിവെട്ടലിലെ ഹൈവോൾട്ടേജ് വഴി ആ ഖത്തു് ഖത്തിച്ഛാരമായി, നിർവാണം പ്രാപിച്ചു്, നന്മതിന്മകൾക്കപ്പുറത്തെ “സമത്വസുന്ദര-ജനാധിപത്യ-‘മാർസ്കിസ്റ്റ്’-ഉട്ടോപ്പ്യൻ” ലോകത്തിലേക്കു്, കുരിശിൽ മരിച്ചവനും, ദൈവത്തിന്റെ ഏകജാതനുമായ യേശു ബ്രോയുടെ കല്ലറയിൽ നിന്നുള്ള ഉയിർത്തെഴുന്നേല്പിന്റെയും, അതിനെത്തുടർന്നുള്ള അവന്റെ സ്വർഗ്ഗയാത്രയുടെയും മാതൃകയിൽ, സിങ്ഗിൾ മാൾട്ട് സ്കോച്ച് വിസ്കി നുകർന്നു് ഹൂറികളെ പ്രാപിക്കാനായി സ്വർഗ്ഗത്തിലേക്കു്, ചിറകുകളും കേശഭാരവുമുള്ള ബുറാഖിന്റെ പുറത്തുകയറി ഒറ്റ രാത്രികൊണ്ടു്, ലഭ്യമായ മൊത്തം സുവർക്കങ്ങളിലും പോയിവന്ന നബീ(സ)യെപ്പോലെ, പ്രയാണം ചെയ്തുകാണും!
“മേലിൽ, ഫാർട്ടിയിലെ ഫിഞ്ചുഫൈതലുകളായ ‘മൈഡിയരുകൾ’ ശുപാർശക്കത്തുകൾ അയക്കുമ്പോൾ, ഇടിവെട്ടേല്ക്കാത്തവിധം ‘ലൈറ്റ്നിങ് കൻഡക്റ്റർ’ ഫിറ്റ് ചെയ്തേ അയക്കാവൂ എന്നു് കർശനമായി അനുശാസിക്കുന്ന ഓർഡിനൻസ് ഇറക്കും.” – ഇരട്ടചങ്കനും, കാരണഭൂതത്താനും, അഗതികൾ വിളിച്ചാൽ വിളിപ്പുറത്തെത്തുന്നവനും, സാക്ഷാൽ ശുഷ്കമാനസ മഹാവീരപാണ്ഡ്യ’കട്ട’ബൊമ്മനുമായ കെ-മുക്ക്യോൻ പിണു.
November 14 2022 11:28
ആ പിണറായി വിജയനെയും, അയാളുടെ മാക്രിസ്റ്റ് കണ്ണൂരിസ്റ്റ് പാർട്ടിയിലെ അംഗങ്ങളെയും, ആ അഭിശപ്ത പാർട്ടിയിലെ ചവിട്ടുപടി സഹയാത്രികരെയും ഒന്നടങ്കം, ജീവപര്യന്തം ചപ്പാത്തിയും പൂരിമസാലയും ബോണ്ടയും തിന്നു് മാർക്സിയൻ വിപ്ലവവളികൾ വിട്ടു് കൃതകൃത്യരാകാനായി, കൊലപാതകികളായ കൊടി സുനികളോടും, പെഡോഫീലിയ അടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്യാൻപോലും മടിയില്ലാത്തതരം മനുഷ്യാധമത്വം ബാധിച്ച മറ്റിനം ക്രിമിനലുകളോടുമൊപ്പം ജയിലിലേക്കയക്കേണ്ടതു് സമാധാനപരമായ സഹവർത്തിത്വത്തിൽ ജീവിച്ചു് മരിക്കാൻ മാത്രമാഗ്രഹിക്കുന്ന ഒരു പൊതുസമൂഹത്തിന്റെ നിലനില്പിനു് അത്യന്താപേക്ഷിതമാണെന്നു്, ഒരു ജനാധിപത്യവ്യവസ്ഥിതിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഭാരതീയകോടതികൾക്കു് എന്തുകൊണ്ടു് മനസ്സിലാകുന്നില്ല എന്നെനിക്കു് മനസ്സിലാകുന്നില്ല.
November 14 2022 13:04
പേരക്കിടാങ്ങളെ മടിയിൽക്കിടത്തി “പനനൂറു്” കുറുക്കിക്കൊടുത്തും, സന്ധ്യാനേരങ്ങളിൽ നാമം ജപിച്ചും മോക്ഷമാർഗ്ഗം തേടേണ്ടുന്ന തള്ളച്ചികളെ ഉന്നതവിദ്യാഭ്യാസമന്ത്രിയാക്കിയാൽ, അവരെ മാഡം ക്യൂറി ആക്കി മാറ്റാമെന്ന ധാരണ കേവലമൊരു മാക്രിസ്റ്റ് വ്യാമോഹം മാത്രമാണു് പിണുസഹാവേ!!
November 15 2022 09:30
സർവ്വകലാശാലകളിൽ അഴിഞ്ഞാടാനുള്ള സ്വാതന്ത്ര്യത്തിനായി “LDF-ലച്ചങ്ങൾ” രാജ്ഭവനിലേക്കു് മാർച്ച് നടത്തുന്നതു് “ഉന്നതവിദ്യാഭ്യാസസംരക്ഷണസമിതി” എന്ന ബാനറിലാണത്രെ!
ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസമന്ത്രിയാവും!!
November 15 2022 09:45
“ചില കള്ളനാണയങ്ങൾ പൊലീസിലുണ്ടു്.” – സ്പീക്കർ എ. എൻ. ഷംസീർ.
“ലഹരിക്കെതിരെ വീടുകളിൽ ദീപം തെളിക്കണം.” – മുൻ സ്പീക്കർ എം. ബി. രാജേഷ്.
“പഴങ്ങളിൽ നിന്നു് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കും.” – നിലവിൽ മന്ത്രി എം. ബി. രാജേഷ്.
November 15 2022 11:19
“മർദ്ദവും മർദ്ദനവും” തമ്മിലുള്ള വ്യത്യാസംപോലുമറിയാതെ, “അന്തിച്ചന്തയിൽ” ഞെളിഞ്ഞിരുന്നു് കാലാവസ്ഥ പ്രവചിച്ചു് “പ്രകാശം പരത്താൻ” ഉളുപ്പില്ലാത്ത ഒരൂളയെ “ഇരട്ടച്ചങ്കൻ” എന്നു് ആർപ്പിടുന്ന മാക്രികൾ, ആ മുതുമാക്രിയുടെ “പരനാറിത്തരങ്ങൾ” ചൂണ്ടിക്കാണിക്കുന്നവർക്കു് “സംഘി” മുദ്ര നൽകുകയല്ലാതെ, അന്തവും കുന്തവുമില്ലാത്ത അവറ്റകൾ മറ്റെന്തു് ചെയ്യാൻ?
November 15 2022 12:29
മാദ്ധ്യമക്കാരടക്കമുള്ളവരെ പിണുമാൻ വിജു അങ്ങോട്ടല്ലാതെ, പിണുമാനെ ആരെങ്കിലും വിരട്ടുകയോ പേടിപ്പിക്കുകയോ ചെയ്യാറുണ്ടോ? എന്നിട്ടും എന്തിനാണയാൾ, അയാൾക്കു് ഏതോ “പശുത്തൊഴുത്തു്” നേർച്ചയുള്ളതുപോലെ, “വിരട്ടലും പേടിപ്പിക്കലുമൊന്നും ഇങ്ങോട്ടുവേണ്ട” എന്നു് നിരന്തരം ആക്രോശിക്കുന്നതു്?
“മടിയിൽ കനമുള്ള” കൊള്ളമുതലുമായി ഓടുന്ന പഠിച്ച കള്ളന്മാർ “കള്ളനെപ്പിടിച്ചോ, കള്ളനെപ്പിടിച്ചോ” എന്ന “വിപ്ലവ മുദ്രാവാക്യം” വിളിച്ചുകൊണ്ടാണത്രെ ഓടാറു്!!
November 16 2022 09:47
അൾത്താരകൾക്കും പാർട്ടിസമ്മേളനങ്ങൾക്കും സമാനം വർണ്ണശബളമായി അലങ്കരിച്ചു് താൻ ചുമന്നുകൊണ്ടുനടക്കുന്ന കുംഭത്തിൽ അമൃതമല്ല അമേധ്യമാണെന്നു് തെളിയിക്കുന്നവരെ ഏതു് മതഭക്തനാണു് സഹിക്കാനാവുക? ഏതു് പാർട്ടിയടിമയ്ക്കാണു് താങ്ങാനാവുക??
November 16 2022 10:09
മലയാളികളെ കബളിപ്പിക്കാൻ എത്ര എളുപ്പമാണു്!?
തങ്ങൾ കബളിപ്പിക്കപ്പെടുകയാണെന്നറിയാതെ, അറിയിക്കാൻ ശ്രമിക്കുന്നവരെ കടന്നാക്രമിക്കാൻ മടിക്കാതെ, ആട്ടിൻതോലിട്ട ചെന്നായ്ക്കൾക്കായി ഓശാനാ പാടുകയും, സിന്താവാ വിളിക്കുകയും, കഴുത്തു് നീട്ടുകയും ചെയ്യുന്ന പ്രബുദ്ധമല്ലുക്കൾ!
November 16 2022 10:56
ഏറ്റവും കൂടുതൽ ധാർമ്മികതയും സദാചാരവും ജീവിതശുദ്ധിയുമെല്ലാം ഉപദേശിക്കുന്നവരാണു് മനുഷ്യസമൂഹത്തിൽ ഏതു് കുറ്റകൃത്യവും ചെയ്യാൻ മടിക്കാത്തവരും, മനുഷ്യർ ഏറ്റവും കൂടുതൽ അകറ്റിനിർത്തേണ്ടവരുമായ പക്കാ ക്രിമിനലുകൾ.
November 16 2022 11:27
മനുഷ്യരോടു് നിരന്തരം ഇഹലോക നശ്വരതയെയും മരണത്തെയുംപറ്റി പറഞ്ഞുകൊണ്ടിരിക്കേണ്ടതു് മനുഷ്യരെ ഇല്ലാസ്വർഗ്ഗം കാട്ടി പറ്റിച്ചു് സുഖജീവിതം നയിക്കുന്ന ആത്മീയരുടെ ഇഹലോക നിലനില്പിനു് അത്യന്താപേക്ഷിതമാണു്.
November 16 2022 11:50
“ആ ലോക്നാഥ് ബെഹ്രയെപ്പിടിച്ചു് ഗവർണറാക്കിയാൽ തീരുന്ന പ്രശ്നമേ ഇപ്പോൾ കേരളത്തിനുള്ളു.” – കമലമ്മായി
November 17 2022 09:08
“ഓർഡിനൻസ് അതിന്റെ വഴിയിൽക്കൂടെ സഞ്ചരിക്കട്ടെ.” – ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു
എന്നാൽപ്പിന്നെ കല്യാണപ്പെണ്ണും കല്യാണച്ചെർക്കനും ഓർഡിനൻസിന്റെ വഴിയേതന്നെ പോട്ടെ! ഒരു നടയ്ക്കു് പണി തീരുമല്ലോ.
November 17 2022 09:42
കുഴിയോ കക്കൂസോ വെട്ടുന്നതിൽ അഭിമാനക്കുറവൊന്നുമില്ല. പക്ഷേ, ആ യോഗ്യതയുമായി ഒരു യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസർ ആകാമെന്നു് കരുതുന്നതു് അഭിമാനശൂന്യത മാത്രമല്ല, അനല്പമായ ഉളുപ്പില്ലായ്മയുമാണു്.
November 17 2022 11:01
ചില്ലുകൂട്ടിൽ ഇട്ടുവയ്ക്കേണ്ടത്ര പരിശുദ്ധമായ മാക്രിസ്റ്റ് പാർട്ടി സ്വജനപക്ഷപാതവും, അഴിമതിയും, സ്വർണ്ണക്കള്ളക്കടത്തുമെല്ലാം നടത്തുന്നതു് കോൺഗ്രസും ബി. ജെ.പി.യും അതെല്ലാം ചെയ്യുന്നതുകൊണ്ടാണു്.
മാക്രികൾ ഒന്നിനും കൊള്ളാത്ത “മൃദുക്കളാണു്” എന്നു് “കിറ്റുജനത” വിലയിരുത്തിയാൽ അതോടെ തീർന്നില്ലേ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നീണ്ടകഥ!
November 17 2022 11:50
“ഓ പ്രിയാ, ഓ പ്രിയാ, കോൻ ഹേ ജൊ സപ്നോ മേ ആയാ!? ഓ പ്രിയാ, ഓ പ്രിയാ!!”
ഈ ഗാനം ആവശ്യപ്പെട്ടിരിക്കുന്നതു് നോർത്ത് കൊറിയയിൽ നിന്നും സഖാവു് പ്രിയ വർഗ്ഗീസ്.
November 17 2022 13:30
“പ്രിയ വർഗ്ഗീസിനു് യോഗ്യതയില്ല” എന്ന നിലയിൽ ചില കുത്സിതശക്തികൾ കോടതിവിധിയെ വ്യാഖ്യാനിക്കുന്നതിനോടു് അതിശക്തമായി പ്രതിഷേധിക്കുന്നു! കുഴിയെടുക്കുന്നതടക്കമുള്ള പലവിധ യോഗ്യതകളുമുള്ള പ്രിയയെ ഒരുവിധ യോഗ്യതയുമില്ലാത്തവളായി സ്റ്റിഗ്മാറ്റൈസ് ചെയ്യുന്നതിനെ അതിക്രൂരമായി പുച്ഛിക്കുന്നു!!
November 17 2022 13:56
പിണറായി വിജയനു് മുഖ്യമന്ത്രിയാകാൻ കഴിയുന്ന ഒരു സംസ്ഥാനത്തിൽ, ഒരു പ്രിയ വർഗ്ഗീസിനു് അതേ സംസ്ഥാനത്തെ ഒരു യൂണിവേഴ്സിറ്റിയിൽ എന്തുകൊണ്ടു് “ആസ്പ്രോ” ആകാൻ പാടില്ല എന്നെനിക്കു് മനസ്സിലാകുന്നില്ല.
November 17 2022 16:39
പിണറായിയെയും, പ്രിയ വർഗ്ഗീസിനെയും, ആര്യപുത്രിയെയും, ആനാവൂരിനെയുമൊക്കെ തോല്പിക്കാമെന്നതൊരു വ്യാമോഹം മാത്രമാണു്. ദന്തചൂർണ്ണങ്ങളുടെ ബ്രാൻഡ് അംബാസ്സഡർ ആയിട്ടായാലും നാലു് കാശുണ്ടാക്കാൻ വേണ്ടത്ര മൂലധനം ഉള്ളവരാണവർ. മാർക്സിനു് സ്തുതി.
November 17 2022 17:00
“പ്രിയ വർഗ്ഗീസ് കേസിലെ ഹൈക്കോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും.” – സഖാവു് എം. വി. ജയരാജൻ
ജഡ്ജിമാർക്കെതിരെ പ്രകാശം പരത്തിപ്പരത്തി സഖാവിനു് വെള്ളെഴുത്തു് പിടിപെട്ടുകാണും.
November 18 2022 12:50
നിങ്ങൾക്കു് കാട്ടുപന്നിയുടേതുപോലുള്ള തേറ്റകൾ മുളയ്ക്കാൻ തുടങ്ങിയാൽ ഉടനെ വൈദ്യേഴ്സിനെ കാണേണ്ട കാര്യമില്ല. അന്തിച്ചർച്ചകളിലെ മാക്രിസ്റ്റ് വിജ്ഞാനകോശികൾ വിതറുന്ന ലൂക്കോസിന്റെ സുവിശേഷം കേൾക്കുന്നതാണു് നിങ്ങളുടെ തേറ്റ മുളയ്ക്കലിന്റെ കാരണഭൂതം. റ്റി.വി. ഓഫ് ചെയ്യുക. യൂ ആർ റിഡ് ഓഫ് ഓൾ യുവർ തേറ്റ പ്രോബ്ലംസ്!
November 19 2022 11:43
“ഇതു് നാളേയ്ക്കു് വേണ്ടിയാണു്! നാളെ!! ഇന്നുള്ളവരുടെ നാളെയല്ല, നമ്മളുടെ കുഞ്ഞുങ്ങളുടെയാണു്!!! ഭാവി തലമുറയുടേതാണു്!!!! അവർക്കുവേണ്ടിയാണു് നാടിനെ സജ്ജമാക്കുന്നതു്!!!!!” – ഇരട്ടശ്ശങ്കൻ പിണുവിന്റെ തീപ്പൊരിയൻ നവോത്ഥാനവിപ്ലവപ്രസംഗം!
ന്ന്വച്ചാൽ, “നമ്മളുടെ കുഞ്ഞുങ്ങൾ” ഇന്നുള്ളവരല്ലല്ലോ!! നാളെയുള്ളവരല്ലേ!!??
ജന്മനാ ഷണ്ഡന്റെ “പ്രീ-ഊക്കൽ” വീരസ്യങ്ങൾ പോലുള്ള ഇത്തരം പ്രസംഗഛർദ്ദികൾക്കു്, കെ-സർക്കാരിന്റെ പുരസ്കാരങ്ങളിലേക്കു് ഒരു കണ്ണുവച്ചു് സാഹിതീസൃഷ്ടികർമ്മങ്ങളിൽ ഏർപ്പെടുന്നതിനാൽ, എപ്പോഴും “പൊളിറ്റിക്കലി കറക്റ്റായി” മാത്രം സംസാരിക്കാൻ ബാദ്ധ്യസ്ഥരായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയനായകരുടെ മണിപ്രവാളമലയാളത്തിലല്ല, കമ്പി(യ)ടിക്കളിപ്പാട്ടിന്റെയോ, പുരാതന, സനാതന കൊടുങ്ങല്ലൂർ ഭരണപ്പാട്ടിന്റെയോ മാതൃകയിൽ, ഒറിജിനൽ പച്ചമലയാള-, തനിമലയാളഭാഷയിലാണു് മറുപടി പറയേണ്ടതു്.
പക്ഷേ, കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയെ തോല്പിക്കാൻ പോന്ന തൊലിക്കട്ടിയുള്ളതിനാൽ, കേൾക്കുന്നവനു് ഉളുപ്പില്ലെങ്കിലും, പറയുന്നവനു് തന്റെ അഭിപ്രായപ്രകടനങ്ങളിൽ ഒരു പരിധിവരെയെങ്കിലും സംയമനം പാലിക്കാനുള്ള ബാദ്ധ്യതയുണ്ടെന്നു് സഖാവു് കുമാരപിള്ള മൈസ്ട്രോ ആയാലും പറഞ്ഞിട്ടുണ്ടല്ലോ!
അല്ലാതെ, അത്തരം “മാർക്സിയൻ ശ്രേഷ്ഠഭാഷ” (https://ckbabu.com/2013/06/06/) ഉപയോഗിക്കാത്തതു് അതിനുള്ള അറിവോ, പഠിപ്പോ, കഴിവോ, ആർജ്ജവമോ, ജീവിതാനുഭവങ്ങളോ ഇല്ലാത്തതുമൂലമാണെന്നു് ദയവായി തെറ്റിദ്ധരിക്കാതിരിക്കുക!
നന്ദി! “ഗ്രഹനിലാധിഷ്ഠിതമായ ‘മാർസ്കിസ്റ്റ്’-ജി. സുധാകരനിസ്റ്റ്” വിപ്ലവനമസ്കാരം!!
November 19 2022 14:15
“കക്കൂസ് വെട്ടാൻ പോയതിൽ അഭിമാനം എന്ന പ്രസ്താവനയിൽ നിന്നും പിന്നോട്ടില്ല.” – ഡോക്ടർ പ്രിയ വർഗ്ഗീസ്
തൊട്ടുപിന്നിൽ താൻതന്നെ വെട്ടിയ കുഴിനിറയെ കാഷ്ഠിച്ചുവച്ചിട്ടാവും കക്ഷി മുന്നോട്ടു് കുതിച്ചതു്!
November 20 2022 13:58
പ്രിയ വർഗ്ഗീസിന്റെയും, ആര്യപുത്രിയുടെയും, ആനാവൂരിന്റെയുംപോലും സുഖക്ഷേമങ്ങളിൽ കേരളീയർ മൊത്തം ജാഗരൂകരാണു്. പക്ഷേ, ക്ലിഫ് ഹൌസിലെ മാക്രിസ്റ്റ് പശുക്കൾക്കു് വേണ്ടത്ര കിറ്റും കാടിയും കിട്ടുന്നുണ്ടോ, മ്യൂസിക് സിസ്റ്റത്തിൽ നിന്നും “ബലികുടീരങ്ങളേ” എന്ന വിപ്ലവഗാനം കേൾക്കാൻ കഴിയുന്നുണ്ടോ എന്നൊന്നും ആർക്കുമറിയണ്ട! കുഷ്ഠം! മഹാകുഷ്ഠം!!
November 21 2022 10:26
“നിങ്ങൾക്കു് ദൈവത്തെയും മാമ്മോനെയും സേവിപ്പാൻ കഴിയില്ല.” – മത്തായി 6: 24-ൽ യേശു.
“മനുഷ്യർക്കു് ദൈവത്തെയും സയൻസിനെയും സേവിപ്പാൻ കഴിയില്ല. പക്ഷേ, നുമ്മ കമ്മികൾക്കു് ദൈവത്തെയും, മാമ്മോനെയും, ജ്യോതിഷിയെയും വരെ സേവിപ്പാൻ കഴിയും.” – “കാറൽ മാർസ്ക്”
November 21 2022 10:59
“നടുക്കടലിലും നായ നക്കിയേ കുടിയ്ക്കൂ!” – പഴഞ്ചൊല്ലു്.
ലോക ഫുട്ബോൾ ചാമ്പ്യൻഷിപ്പുപോലും ഒരു ഒറിജിനൽ ഇസ്ലാമിസ്റ്റിനു് തന്റെ മതക്കണ്ണുകളിലൂടെ മാത്രമേ കാണാൻ കഴിയൂ! അതിൽ “ഇസ്ലാമിസം” എന്താണെന്നതിനു് ഒരു ക്രൈറ്റീരിയൻ പോലുമുണ്ടു്.
November 21 2022 11:39
പ്രബുദ്ധമല്ലുക്കൾക്കു് സരിതയെയും സ്വപ്നയെയും “സൈമൾട്ടേനിയസായി” സേവിപ്പാൻ കഴിയില്ല. പക്ഷേ ആനാവൂരിനെയും ആര്യപുത്രിയെയും, പിണറായിയെയും ഗോവിന്ദനെയും, ജയ്ക്കിനെയും ലൂക്കോസിനെയും, ജയരാജൻസിനെയും ഒ. അബ്ദുല്ലയെയും ഒരേസമയം സേവിപ്പാൻ കഴിയും.
November 21 2022 13:02
“പിണുത്തമ്പ്രാന്റെ സ്വന്തം കെ-സർക്കാർ പി. ജയരാജനു് 35 ലക്ഷത്തിന്റെ ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ അനുമതി നൽകി.” – വാർത്ത
സഖാവു് പി. ജയരാജൻ തന്റെ “കാറു് പൂണിച്ചുവിടുമ്പോൾ”, No.1 കേരളത്തിലെ കുഴിസമൃദ്ധമായ “റിയാസ്” രാജവീഥികളിൽ കസ്റ്റമേഴ്സിനായി കാത്തുനിൽക്കുന്നവരും, മാക്രിസ്റ്റ് വെടിക്കോപ്പുകളാൽ സമൃദ്ധരുമായ വിപ്ലവപ്പൈങ്കിളികൾ റഷ്യൻ കലാഷ്നിക്കോവ് കൊണ്ടു് തുരുതുരെ വെടിവച്ചു് സഖാവു് പി. ജയരാജനെ തട്ടി വിപ്ലവരക്തസാക്ഷിയാക്കിയാൽ, ഭൂലോക വെടിയനും ഇരട്ടശ്ശങ്കനുമായ പിണുവിനോടു് തോളോടുതോൾ ചേർന്നു് നവോത്ഥാനവെടിപ്പാർട്ടിയായ മാക്രിസ്റ്റ് കംണിഷ്ട് പാർട്ടിയെ മുന്നോട്ടു് നയിക്കാൻ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് കെ-റിപ്പബ്ലിക്കിൽ പിന്നെ ആരാണു് അർത്ഥപൂർവ്വമായി ബാക്കിയുള്ളതു്?
ബുള്ളറ്റ് പ്രൂഫ് കാർ സിന്താവാ! ഇങ്കിലാ സിന്താവാ!!
പിണറായി ഡാ ! ഇരട്ടശ്ശങ്കൻ ഡാ!! കാരണഭൂതം ഡാ!!! കെ-റെയിൽ ഭൂതത്താൻ മുഴുഭ്രാന്തൻ സാവു് ഡാ!!!!
November 21 2022 13:32
മാനമില്ലാത്തവർക്കു് മാനനഷ്ടത്തിനു് കേസുകൊടുക്കാൻ പറ്റുന്ന ലോകത്തിലെ ഏക സംസ്ഥാനമാണു് കേരളം!
November 21 2022 15:44
“വിപ്ലവശീങ്കം പി. ജയരാജനു് 35 ലക്ഷം രൂപയുടെ ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ പിണുവിന്റെ കെ-സർക്കാർ അനുമതി നൽകി.” – വാർത്ത
(ചിത്രത്തിനു് കടപ്പാടു്)


November 22 2022 10:30
“മെട്രോ, കെ-റെയിൽ, വാട്ടർ-മെട്രോ ഇതെല്ലാം കൂടി ഇവിടെ സംഗമിക്കുകയാണു്.” – മഞ്ഞക്കുറ്റി ഫെയിം പിണറായി വിജയൻ, കേരളത്തിന്റെ മുഖ്യമന്ത്രി കം ആഭ്യന്തരമന്ത്രി.
ഇന്നീ ലോകം മുഴുവൻ ശോഭിച്ചീടും കമ്മിപ്പാർട്ടിയുടെ കാരണഭൂതമെന്ന നിലയിൽ, പിണറായി സഖാവു് അത്തരം ത്രിമൂർത്തിത്വങ്ങളെ താഴെക്കൊടുത്തിരിക്കുന്ന സിൽമാപ്പാട്ടു് മാതൃകയിൽ അവതരിപ്പിച്ചാൽ, സമ്മതിദായകരിൽ അതുണ്ടാക്കുന്ന അനുരണനങ്ങൾ പിടിച്ചാൽ കിട്ടാത്ത വിധം അപാരമായിരിക്കും!
സംഗമം സംഗമം ത്രിവേണീ സംഗമം
ശൃംഗാരപദമാടും യാമം – മദാലസയാമം!
ഇവിടെയോരോ ജീവതരംഗവും ഇണയെത്തേടും രാവില്
നാണത്തില് മുങ്ങിയ കായലിന് കവിളില് നഖചിത്രമെഴുതും നിലാവില്
നീയും ഞാനും നമ്മുടെ പ്രേമവും കൈമാറാത്ത വികാരമുണ്ടോ? ണ്ടോ…? ണ്ടോ…??
ഇവിടെയോരോ മാംസപുഷ്പവും ഇതളിട്ടുണരും രാവില്
നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാന് ഉടയാടനെയ്യും നിലാവില്
നീയും ഞാനും നമ്മുടെ ദാഹവും കൈമാറാത്ത രഹസ്യമുണ്ടോ? ണ്ടോ…? ണ്ടോ…??
സംഭോഗം, സംഭോഗം, “കെ-ഫോണീ സംഭോഗം!
കിഫ്ബിപ്പദമാടുന്ന യാമം, മസാലബോണ്ടു് യാമം, കിറ്റലസയാമം…! മം…! മം…!!!
November 22 2022 11:32
ക്രൈം ചെയ്യുകയും, ക്രൈമിനു് കൂട്ടുനിൽക്കുകയും ചെയ്യുന്ന പാർട്ടി ബ്രാഞ്ചാവണം ആഭ്യന്തർ പിണു നിയന്ത്രിക്കുന്ന ക്രൈം ബ്രാഞ്ച്!
November 22 2022 11:53
താഴേനില വാട്ടർമെട്രോ! അതുക്കുമേലെ, ഒരുതല മെട്രോ! മേലേതല കെ-റെയിൽ!! അതിനും മേലേതല ഇരുതലമൂരിത്തല!!! കെ-റെയിൽ വരും കെ-ട്ടോ!!!!
November 22 2022 17:15
കറുത്തമ്മാ! എന്റെ നെഞ്ചു് പൊട്ടുന്നൂ കൊച്ചുമുതലാളി!!
മേഴ്സീ! എന്റെ ചങ്കു് പൊട്ടുന്നൂ ചിറ്റപ്പാ!!
November 23 2022 11:38
“മാസ്ക്കോട്ട്” ധരിച്ചാലേ ഭാഗ്യദേവത പ്രസാദിക്കൂ! മുട്ടോളമെത്തുന്ന സഖാവു് മേഴ്സിയുടെ ജേഴ്സിയിൽ പരകായപ്രവേശം നടത്തി വിജൃംഭിക്കുന്ന മാക്രിസ്റ്റ് വിപ്ലവസഖാവു് ഡോക്ടർ ചിന്താകുമാരിയുടെ മാസ്ക്കോട്ട് പതിച്ച ഒരു ലോക്കറ്റ് ധരിച്ചുകൊണ്ടായിരുന്നു ആർജെന്റീനിയൻ വിപ്ലവസഖാവു് മേഴ്സിക്കുട്ടി സൗദി അറേബ്യക്കെതിരെ കാല്പന്തുകൊണ്ടു് “കയ്യാങ്കളി” കളിച്ചിരുന്നതെങ്കിൽ, കാറൽ മാർസ്ക്ക് മുത്തപ്പനാണേ സത്യം, മേഴ്സിമോൾ വിജയശ്രീലാളിതയാവുകയും, ലോക ഫുട്ബോൾ ചാമ്പ്യൻസ് കോപ്പു്, സോറി, ലോക ഫുട്ബോൾ ചാമ്പ്യൻസ് കപ്പ് നേടുന്നതിനുള്ള തുടക്കം കുറിക്കുകയും ചെയ്തേനെ!
പോയതു് പോട്ടെ! പോരെടി പാപ്പി!!
Don’t cry for me Argentina!!!